Saturday, June 27, 2009

പ്രിയപ്പെട്ട ലോഹിയെട്ടാ,


എങ്ങനെ വിട പറയണമെന്നറിയില്ല. താങ്കള്‍ ഈ ലോകത്ത്തിനി ഇല്ല എന്നോര്‍ക്കാനും കഴിയുന്നില്ല. എങ്കിലും അനിവാര്യമായ സത്യത്തോട്‌ പ്രോടുത്തപ്പെടാന്‍ വ്രുഥാ ശ്രമിക്കുക മാത്രമാണ് ഞാന്‍. താങ്കള്‍ കൈ വച്ചു പൊന്നാക്കിയ പലതിനോപ്പം എന്റെ ഒരു പുസ്തകവും. ദൈവത്ത്തിനിഷ്ടമായവരെ നേരത്തെ സന്നിദ്ധിയിലേക്ക് കു‌ട്ടിക്കൊണ്ട് പോകുമെന്നാണല്ലോ. ആ സന്നിദ്ധിയില്‍ ഏറ്റവും ഉന്നതമായ ഒരു ഇരിപ്പിടത്തില്‍ താങ്കള്‍ക്ക് സ്ഥാനമുണ്ടാവും എന്നിക്കുരപ്പുണ്ട‍.‌





ജീവിതം വിഴിയുന്ന തിരക്കഥ


-Po-hn-Xw h-gn-bp-¶ Xn-c-¡-Y-IÄ-

F. N-{µ-ti-JÀ-
ജീവിതം വഴിയുന്ന തിരക്കഥകള്‍

എ. ചന്ദ്രശേഖര്‍

ഏറ്റവും സത്യസന്ധമായ, സാധാരണക്കാരന്റെ ജീവിതത്തോട് ഏറ്റവും ആത്മാര്‍ഥത പുലര്‍ത്തുന്ന പത്തു സിനിമകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കിരീടവും (1989) ഭൂതക്കണ്ണാടിയും (1997)നിശ്ചയമായും ഉണ്ടായിരിക്കും. മറിച്ച് അപ്രിയവും പൊള്ളുന്നതുമായ സത്യങ്ങള്‍ കൊണ്ട് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ചലച്ചിത്ര സൃഷ്ടികളുടെ എണ്ണമാണെടക്കുന്നതെങ്കില്‍ അതില്‍ തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍, വാത്സല്യം,ആധാരം, അമരം, അരയന്നങ്ങളുടെ വീട്, കാരുണ്യം, മഹായാനം, ഭരതം വെങ്കലം തുടങ്ങിയവ തീര്‍ച്ചയായും ഉള്‍പ്പെടും. 20 വര്‍ഷത്തെ സര്‍ഗസപര്യയുള്ള ഒരു ചലച്ചിത്രകാരനെ കാലം അടയാളപ്പെടുത്തുമ്പോള്‍ പത്തിലേറെ ചിത്രങ്ങള്‍ എണ്ണപ്പെടുമെങ്കില്‍ അതില്‍പ്പരമൊരു സാക്ഷ്യപത്രം
ആ സര്‍ഗജീവിതത്തിനു വേണ്ടിവരില്ലല്ലോ. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസിനെ കേവലമൊരു സിനിമാക്കാരന്‍ എന്നതിലുപരി ആര്‍ദ്രതയുള്ള മനസിന്റെ ഉടമയും ആ മനുഷ്യത്വത്തിന്റെ ഗാഥാകാരനായ ഒരു രചയിതാവുമായിട്ടായിരിക്കും ചരിത്രം വ്യാഖ്യാനിക്കുക, നിശ്ചയം.
കാലത്തെ അതിജീവിക്കുന്നതാണ് ക്ലാസിക് എങ്കില്‍ ലോഹിതദാസിന്റെ മിക്ക ചലച്ചിത്രരചനകളും അങ്ങനെയാണ്. കാരണം അദ്ദേഹം കഥാവസ്തു കണ്ടെത്തിയിരുന്നത് സ്വന്തം ചുറ്റുവട്ടത്തുനിന്നു തന്നെയായിരുന്നു. താനറിയുന്ന, തന്നെ അറിയുന്ന മനുഷ്യരെയാണ് ലോഹിതദാസ് മനസിന്റെ മൂശയിലൊഴിച്ചു കഥയായും കഥാപാത്രങ്ങളായും വാര്‍ത്തെടുത്തത്. അതുകൊണ്ടുതന്നെ അതു മനുഷ്യമനസുകളുടെ സങ്കീര്‍ണങ്ങളായ ചുഴികളെയും കുന്നുകളെയും അവതരിപ്പിച്ചു കാട്ടിയതിനൊപ്പം പ്രേക്ഷകമനസുകളില്‍ ചിലപ്പോള്‍ ഒരു കഠാരിമൂര്‍ച്ചയോടെ ആഴ്ന്നിറങ്ങി, അല്ലെങ്കില്‍ ലോലമായ ഒരു പൊന്‍തൂവല്‍ പോലെ തഴുകിപ്പോയി. അതുകൊണ്ടുതന്നെ തിരക്കഥാകൃത്തായും സംവിധായകനായും ലോഹിതദാസിന് സമാസമം സ്ഥാനം പ്രേക്ഷകഹൃദയങ്ങളില്‍ ഉറപ്പാക്കാനുമായി.
1987ല്‍ 'തനിയാവര്‍ത്തനം' എന്ന ആദ്യരചനയിലൂടെത്തന്നെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊണ്ടായിരുന്നു ലോഹിതദാസിന്റെ സിനിമാപ്രവേശം. തനിയാവര്‍ത്തനങ്ങളില്‍ താരസ്ഥാനത്തിനിളക്കം തട്ടി പരുങ്ങലിലായിരുന്ന മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനൊപ്പം, അതിശക്തനായ സംവിധായകസാന്നിദ്ധ്യമായി സിബി മലയിലിന്റെ സ്ഥാനമുറപ്പിക്കലും കൂടിയായിരുന്നു ആസിനിമ. അതുപോലെ തന്നെ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു സ്ഥാനമുള്ള സിനിമയാണ് ലോഹിതദാസ്-സിബി മലയില്‍ സഖ്യത്തിന്റെ കിരീടം.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍, സാധാരണക്കാരനായ യുവാവ് സാമൂഹികവിരുദ്ധനുംകൊലയാളിയുമായി മാറുന്നതാണ് കഥാവസ്തു. പോലീസാവാന്‍ മോഹിച്ചസേതുമാധവനെ രാമപുരം എന്ന ഗ്രാമവും അവിടുത്തെ ഗുണ്ടകളുമൊക്കെച്ചേര്‍ന്നു ഗുണ്ടയാക്കി മാറ്റുകയാണ്. കൈവിട്ടുപോകുന്ന ജീവിതം തിരികെപ്പിടിക്കാന്‍ വെമ്പുന്ന സേതുവിനെ സമൂഹം ഒന്നിനു പിറകെ ഒന്നായി കൈവിടുന്നു. ഒടുവില്‍, തല്ലുകൊണ്ടു തളര്‍ന്നുവീഴുംമുമ്പു സ്വയരക്ഷയ്ക്കു ശത്രുവിനെ കുത്തിപ്പിളര്‍ക്കുകയാണയാള്‍. എസ്.ഐ. ആവാന്‍ തുനിഞ്ഞിറങ്ങുന്ന നായകന്‍ അതേ സ്‌റ്റേഷനിലെ ലോക്കപ്പില്‍ പ്രതിയായി ചെല്ലുന്നിടത്തു കിരീടം അവസാനിക്കുന്നു.
ആള്‍ക്കൂട്ടത്തിലൊരാളായും ചിരിപ്പടങ്ങളിലെ കൂട്ടുനായകന്മാരിലൊരാളായുമൊക്കെ നടന്നമോഹന്‍ലാലിനെ മുന്‍നിരയിലേക്ക് ഇളക്കിപ്രതിഷ്ഠിച്ചത് കിരീടമാണ്. അതിലെ സേതുമാധവനിലൂടെയാണ് മോഹന്‍ലാലിനെത്തേടി ആദ്യത്തെ ദേശീയ ബഹുമതി എത്തുന്നത്. പ്രിയദര്‍ശനെ ഹിന്ദി മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുന്നത് കിരീടത്തിന്റെ ഭാഷാന്തരമായ ഗര്‍ദ്ദിഷ് ആയിരുന്നു. മലയാളത്തില്‍ ഏറ്റവും ലക്ഷണമൊത്ത ചിത്രത്തുടര്‍ച്ചയാണ് കിരീടത്തിന്റേത്. അഞ്ചുവര്‍ഷം കഴിഞ്ഞാണു ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ ചെങ്കോല്‍ പുറത്തിറങ്ങുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സേതുമാധവന് ഏറ്റുവാങ്ങേണ്ടിവന്ന തിരിച്ചടികളും മുഖംതിരിക്കലുകളുമാണു ചിത്രം വരച്ചുകാണിച്ചത്. അഞ്ചുവര്‍ഷം നടീനടന്മാരില്‍ വരുത്തിയ ശാരീരികമാറ്റമടക്കം, കാലത്തെ ലോഹിതദാസ് സിനിമയ്ക്കുള്ള അര്‍ഥവത്തായ അസംസ്‌കൃതവസ്തുവാക്കി. സേതുവിനെപ്പോലെ, അയാളുമായി അടുത്തുനിന്നവരുടെയും ജീവിതങ്ങളിലുണ്ടായ സ്വാഭാവികമാറ്റങ്ങള്‍ കഥാപാത്രങ്ങളോടു ദാക്ഷിണ്യമില്ലാതെ, ഒട്ടൊരു അകലം സൂക്ഷിച്ച് അവതരിപ്പിച്ചതില്‍ ഒരു പരിണതിപോലും അയുക്തികമായില്ല.
സാങ്കേതികതയുടെ തലത്തില്‍ മാറുന്ന കാലത്തിനൊപ്പം നീങ്ങിയില്ല എന്നതാണ് ലോഹിതദാസ് എന്ന ചലച്ചത്രകാരന് അവസാന നാളുകളില്‍ നേരിടേണ്ടിവന്ന രൂക്ഷവിമര്‍ശനങ്ങളില്‍ പ്ര
ധാനം. എന്നാല്‍ പ്രമേയതലത്തില്‍ കാലഘട്ടത്തിന്റെ ചൂടും ചൂരും നന്നായി ഉള്‍ക്കൊള്ളാനായ സ്രഷ്ടാവാണു ലോഹിതദാസ്. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ (1998), കസ്തൂരി മാന്‍ (2003) എന്നീ ചിത്രങ്ങള്‍ കൊണ്ടുമാത്രം ഈ നിരീക്ഷത്തെസാധൂകരിക്കാം. പഠിക്കുന്നതിനോടൊപ്പം പാര്‍ട്‌ടൈം ജോലികളില്‍ ഏര്‍പ്പെട്ട് സാമ്പത്തിക സ്വയംപര്യാപ്തത നേടാനാശിക്കുന്ന, ഏതു ജോലിയുമെടുക്കാന്‍ മടിയില്ലാത്ത പുതുതലമുറയുടെ മാറിയ മനസ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു അവ രണ്ടും.
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ നായിക ഭാവന വീടുവീടാന്തരം വീട്ടുപകരണങ്ങള്‍ വില്‍ക്കാന്‍ പോകുന്ന ഡോര്‍ ടു ഡോര്‍ സെയില്‍സ്‌ഗേളാണ്. കസ്തൂരിമാനില്‍ കൈനറ്റിക് ഹോണ്ടയില്‍ അടിപൊളി വസ്ത്രങ്ങളും ചെവിയില്‍ സദാ വാക്ക്മാനുമായി ചുറ്റിത്തിരിയുന്ന പ്രിയംവദ എന്ന കഥാപാത്രമാകട്ടെ ക്ലാസില്ലാത്ത സമയത്തു വീട്ടുജോലിക്കു പോവുകയാണ്. അല്ലെങ്കില്‍ത്തന്നെ വാടകയ്‌ക്കൊരു ഗര്‍ഭപാത്രം എന്ന ദശരഥത്തിലെ സങ്കല്‍പം കാലത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരാള്‍ക്കു ചേര്‍ന്നതല്ലെന്നതു വസ്തുതയാണല്ലോ.കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തിരക്കഥാ അവാര്‍ഡു നേടി. തിരക്കഥാകൃത്തോ സംവിധായകനോ എന്നതൂക്കം നോക്കലില്‍ ലോഹിതദാസ് എന്ന കലാകാരനില്‍ തിരക്കഥാകൃത്തിന്റെ പടി അല്‍പം താഴ്ന്നിരിക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഭരതനുവേണ്ടി രചിച്ചഅമരം, വെങ്കലം, പാഥേയം, സിബിക്കുവേണ്ടിയെഴുതിയ സിനിമകള്‍, ജോഷിക്കു വേണ്ടിയെഴുതിയ മഹായാനം ഒക്കെ വ്യക്തമാക്കുന്നതും മറ്റൊന്നല്ല?.
പ്രമേയസ്വീകരണത്തിലെ വൈവിദ്ധ്യമാണ് ലോഹിതദാസെന്ന തിരക്കഥാകൃത്തിന്റെ ശക്തി.ജോഷി എന്ന സംവിധായകനു വേണ്ടിത്തന്നെ എഴുതിയ കുട്ടേട്ടനിലെ നര്‍മവും കൗരവരിലെ
രൗദ്രവും മഹായാനത്തിലെ മാനവികതയും ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും.എന്നാല്‍ താന്‍ ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി (1997) എന്ന സിനിമയെ വേറിട്ട ദൃശ്യപരിചരണം കൊണ്ട് അനുഭൂതി തന്നെയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി എന്നതും വിസ്മരിക്കരുത്. 1997ലെ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള സംസ്ഥാന അവാര്‍ഡ് നേടി ഭൂതക്കണ്ണാടി. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ അവാര്‍ഡും അക്കുറി ലോഹിതദാസിനായിരുന്നു. മലയാളസിനിമയുടെ അറുപതാം വാര്‍ഷികത്തില്‍ മലയാളത്തിലെ മികച്ച 10 സിനിമ തെരഞ്ഞെടുത്ത, പ്രമുഖരില്‍ പലരും നിര്‍ബന്ധമായി പട്ടികയിലുള്‍പ്പെടുത്തിയ ചിത്രമായിരുന്നു അത്. മനസിന്റെ ഘടികാരത്തിന്റെ താളം തെറ്റിപ്പോകുന്ന സാധാരണക്കാരനായ വിദ്യാധരനെന്ന വാച്ച് മെക്കാനിക്കിലൂടെ സമകാലിക കേരളത്തിന്റെ വിഹ്വലതകളിലേക്കായിരുന്നു ലോഹിതദാസ് ക്യാമറാക്കണ്ണു തിരിച്ചത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അതു മാറിയതും ചരിത്രം. സംവിധാനം ചെയ്ത 11 സിനിമകളും ഒന്നിനോടൊന്നു വേറിട്ടതായിരിക്കണമെന്നു സ്രഷ്ടാവു നിഷ്‌കര്‍ഷ പുലര്‍ത്തിയെന്നതിന് ആ സിനിമകള്‍ സാക്ഷ്യം നില്‍ക്കും. കന്മദവും ഓര്‍മ്മച്ചെപ്പും ചക്രവുമെല്ലാം ഇങ്ങനെ വേറിട്ട ഭാവുകത്വമാണു കാഴ്ചവച്ചത്.
മലയാള സിനിമയ്ക്ക് ഇടക്കാലത്തു കൈമോശം വന്ന ആര്‍ദ്രമാര്‍ന്ന പല ഘടകങ്ങളും മടക്കികൊണ്ടുവരുന്നതില്‍ ലോഹിതദാസും അദ്ദേഹത്തിന്റെ സിനിമകളും മുഖ്യപങ്കു വഹിച്ചു. അധോലോക സിനിമകളില്‍ മനസു നഷ്ടപ്പെട്ട കാലത്താണ് സുന്ദര്‍ദാസിന്റെ സല്ലാപ(1996) ത്തിലൂടെ ആര്‍ദ്ര പ്രണയത്തിന്റെ നനുത്ത നോവുകള്‍ ലോഹിതദാസ് മലയാളസിനിമയിലേക്കു പുനരാനയിക്കുന്നത്. പാട്ടു തന്നെ അധികപ്പറ്റായ കാലത്താണ് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ഗായകനായ നായകനെ സൃഷ്ടിച്ച് ശ്രവണസുന്ദരങ്ങളായ ഗാനങ്ങളെ നമ്മുടെ സിനിമാവട്ടത്തിലേക്കു തിരികെക്കൊണ്ടെത്തിച്ചത്.
അര്‍ഥമില്ലാത്തതും ആവര്‍ത്തനവിരസങ്ങളുമായ ഗാനങ്ങള്‍, പാട്ടിനുവേണ്ടി പാട്ടെന്നവിധം സിനിമകളില്‍ ഉള്‍പ്പെടുത്തുകയും അവയ്ക്കു സിനിമയുടെ പൊതുകഥാശരീരവുമായി നേരിട്ട് യാതൊരുബന്ധവുമില്ലാതെ വേറിട്ടു നില്‍ക്കുകയും ചെയ്ത ഇടക്കാലത്ത്, ഗാനരംഗങ്ങള്‍ തീയറ്ററില്‍ ആണുങ്ങള്‍ക്കു മൂത്രപ്പുരയില്‍ പോകാനും ഒരു പുകയൂതിവിടാനുമുള്ള ഇട നേരമെന്ന വിമര്‍ശനം നേടി. അതിനിടയിലാണു ഹിസ് ഹൈനസ് അബ്ദുള്ള(1991) സിനിമാശരീരത്തോട് ഒട്ടിനില്‍ക്കുന്ന അര്‍ഥവത്തായ ഗാനങ്ങളും അതിനിണങ്ങുന്ന ചിത്രീകരണവുമായി അവതരിക്കുന്നത്.
പാട്ടു പാടിയഭിനയിക്കുന്ന ശൈലിതന്നെ ഇല്ലാതായ കാലത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയുടെ വരവ്. മലയാളിവേരുള്ള ഒരു ഹിന്ദുസ്ഥാനി ഗായകന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍, ജീവിക്കാന്‍വേണ്ടി വാടകക്കൊലയാളിയായി എത്തുന്ന ഈ കഥയിലാണ് മോഹന്‍ലാല്‍ ആദ്യമായി മുഴുനീള ഗായക വേഷമണിയുന്നത്.എം. ജി.ശ്രീകുമാറിനു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനവും ഈ ചിത്രത്തിലേതാണ്.മോഹന്‍ലാലിന്റെ തന്നെ പ്രണവം ആര്‍ട്‌സ് നിര്‍മിച്ച ആദ്യചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ളയെത്തുടര്‍ന്ന് പുറത്തിറങ്ങിയ അതേ ടീമിന്റെ തന്നെ ഭരതം(1991), കമലദളം(1991) എന്നിവയും ശ്രദ്ധിക്കപ്പെട്ടു.
മോഹന്‍ലാലിനു മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തിച്ച രതത്തില്‍ ശാസ്ത്രീയസംഗീതജ്ഞനായ കല്ലൂര്‍ രാമനാഥന്റെ അനുജനും ഗായകനുമായ ഗോപിനാഥനെയാണു ലാല്‍ അവതരിപ്പിച്ചത്. കര്‍ണാടകസംഗീതത്തിന് ഏറെ പ്രാമുഖ്യമുണ്ടായിരുന്ന സിനിമ. പെരുന്തച്ചന്‍ കോംപ്ലക്‌സുണ്ടാവുന്ന ജ്യേഷ്ഠന്റെ അഭിമാനം കപ്പല്‍കയറുന്ന വേദിയില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കച്ചേരി സ്വയം പാടിത്തീര്‍ക്കുന്ന ഗോപിനാഥന്‍.ജോണ്‍സണ്‍, രവീന്ദ്രന്‍, കൈതപ്രം, മോഹന്‍ സിത്താര തുടങ്ങിയവരിലൂടെ അദ്ദേഹം സിനിമാ ഗാനശാഖയുടെ പൂക്കാലത്തിനാണ് തുടക്കമിട്ടത്. അരയന്നങ്ങളുടെ വീട്ടിലൂടെ ഗായത്രിയെ പിന്നണി ഗായികയാക്കി. സംവിധാനം ചെയ്ത സിനിമകളിലും മികച്ചഗാനങ്ങളുള്‍പ്പെടുത്താനും അവയ്ക്ക് അര്‍ഥവത്തായ ദൃശ്യാഖ്യാനം നല്‍കാനും മറന്നില്ല ലോഹിതദാസ്. അതിന്റെ തെളിവാണ് വിജയ് യേശുദാസിനും ശ്വേതാ മോഹനും എം.ജയചന്ദ്രനും സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത നിവേദ്യം വരെയുളള ചിത്രങ്ങളിലെ ഗാനങ്ങള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരെ താരസിംഹാസനത്തിലേക്ക് ഉറപ്പിക്കാന്‍ മാത്രമല്ല, ബദല്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ലോഹിതദാസ് കാഴ്ചവച്ച ആത്മാര്‍ഥതയും ദീര്‍ഘവീക്ഷണവും ചെറുതല്ല. സല്ലാപത്തില്‍ ദിലീപിനെ നായകനാക്കുമ്പോള്‍ ദിലീപ് കേവലമൊരു സംഘ/മിമിക്രി നടന്‍ മാത്രമായിരുന്നുവെന്നോര്‍ക്കുക.സല്ലാപം ദിലീപ് എന്ന താരത്തിന്റെ ഉദയം കൂടിയായി. പിന്നീട് ലോഹിതദാസിന്റെ തന്നെ ജോക്കര്‍ (2000), സൂത്രധാരന്‍ (2001) തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന്റെ താരപ്രഭാവം ഊട്ടിയുറപ്പിച്ചു. മീനാ ഗണേഷ്, കുളപ്പുള്ളി ലീല, സാലു കൂറ്റനാട്, ടി.എസ്. രാജു, പെല്ലിശ്ശേരി, കലാഭവന്‍ മണി, വിനു മോഹന്‍, അനിയപ്പന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രീഹരി, അപര്‍ണ തുടങ്ങി എത്രയോ നടീനടന്മാരെ ലോഹിതദാസ് മലയാളത്തിനു പരിചയപ്പെടുത്തി. അതിലുമെത്രയോ ഗണിക്കപ്പെടേണ്ടത് ലോഹിതദാസ് കണ്ടെത്തി മലയാളത്തിനു സമ്മാനിച്ച നായികമാരെയാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മീരാ ജാസ്മിന്‍, മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, ലക്ഷ്മി ഗോപാലസ്വാമി, മന്യ, ഭാമ തുടങ്ങിയ നായികമാരെ അവതരിപ്പിച്ചത് ലോഹിതദാസാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ദിലീപ് വരെ അപ്രാപ്യരായ താരപ്രതിഭാസങ്ങളായി വാണപ്പോഴാണു ലോഹിതദാസ് നിവേദ്യത്തിലൂടെ വിനുമോഹനെയും ഭാമയേയും അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയതെന്നോര്‍ക്കണം. ആധാരത്തില്‍ മുരളിയെ നായകനാക്കി, വ്യവസഥാപിത രീതികളോടു കലഹിച്ചു പുതിയതു തേടാനുള്ള സ്വാഭാവിക ത്വരയുടെ അസ്വാഭാവിക പരിണതിയായി ഇതിനെ കാണണം.കര്‍ണാടകസംഗീതത്തിലും മറ്റും സ്വന്തം രചനയില്‍ ചില മുദ്രകള്‍ അവശേഷിപ്പിക്കുന്ന വാഗേയകാരന്മാരെപ്പോലെ സ്വന്തം ചിത്രങ്ങളില്‍ മിക്കതിലും ചെറിയൊരു വേഷത്തിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ലോഹിതദാസ്.
തനിയാവര്‍ത്തനത്തില്‍ ചീട്ടുകളിക്കൂട്ടത്തിലൊരാളായിത്തുടങ്ങി നിവേദ്യത്തില്‍ ലോഹിതദാസായിത്തന്നെ പ്രത്യക്ഷപ്പെട്ട ലോഹിതദാസ് മറ്റു സംവിധായകരുടെ സിനിമകളിലും അപൂര്‍വമായെങ്കിലും അഭിനേതാവിന്റെ വേഷമണിഞ്ഞു.ശശി പരവൂരിന്റെ കാറ്റു വന്നുവിളിച്ചപ്പോള്‍, എ.കെ. സാജന്റെ സ്‌റ്റോപ് വയലന്‍സ്, റോഷന്‍ആന്‍ഡ്രൂസിന്റെ ഉദയനാണു താരം, ദ് ക്യാംപസ് തുടങ്ങിയ സിനിമകള്‍. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ലോഹിതദാസ് എന്ന സംവിധായകന്‍കഠിനാധ്വാനമല്ലാതെ ജീവിതവിജയത്തിനു കുറുക്കുവഴികളില്ലെന്നും തനിക്കിണങ്ങുന്ന പ്രവൃത്തി താന്‍ കണ്ടെത്തുന്നതാണെന്നുമുള്ള തന്റെ ജീവിതവീക്ഷണമാണ് ജയറാമിന്റെ നായകവേഷത്തോട് ഉപദേശിക്കുന്നത്. ജോക്കര്‍, നിവേദ്യംതുടങ്ങിയ സിനിമകളില്‍ ഗാനരചന നിര്‍വഹിച്ച ലോഹിതദാസ് സൂത്രധാരനില്‍ ചിത്രസന്നിവേശവും ചെയ്തു.

Chandrasekhar felicitated at MACTA Sargasamgamam

Thiruvananthapuram: A.Chandrasekhar, winner of best book on Cinema 2008 along with the other State Film Award winners was felicitated in an august function here at Tagore Centenary Theatre yesterday, the 27th of june 2009. The Sargasamgamam was inaugurated by Hon'ble minister for youth affairs Mr. M Vijayakumar. MACTA also honoured Padmashri winners Thilakan and K.P.Udayabhanu. Chandrasekhar recieved memento from Senior IAS officer and Poet K.Jayakumar. Celebrity award winners like M/s T.V.Chandran, Lal, Madhupal,Priyanka, Praveena, M.Jayachandran, Manjari, Aryadan Shaukath, Sathyan Anthikkad etc. etc in the function followed by a Song and Dance feast lead by M.G.Sreekumar, G Venugopal, Vidhu Prathap, Biju Narayanan, Renjini Jose, Meera Krishna, Vineethkumar and Remya Nambeeshan

Wednesday, June 17, 2009

ആ പൂക്കുട്ടിക്ക് അങ്ങനെ ഈ പൂക്കുട്ടിക്ക് ഇങ്ങനെ

സ്സൂല്‍ പൂക്കുട്ടിക്ക് ഓസ്കര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. എന്നാല്‍ ഏതു മേഖലയിലാണ്‌ അദ്ദേഹം പുരസ്കാരം നേടിയതെന്ന് അവര്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല. കാരണം റസ്സൂല്‍ പൂക്കൂട്ടി പ്രവര്‍ത്തിക്കുന്ന അതേ മേഖലയില്‍ രണ്ടുപേര്‍ സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ അവരുടെ പേരുകള്‍ പോലും ചാനലുകളില്‍ കണ്ടില്ല. അതുപോലെ പരമ്പരാഗതമായി അവഗണന നേരിടുന്ന ഒരു വിഭാഗമാണ്‌ ചലച്ചിത്ര പുസ്തകവും ലേഖനവുമെഴുതുന്നവര്‍. ഇത്തവണയും അവാര്‍ഡിനര്ഹരായ എഴുത്തുകാരുടെ പേരുകള്‍ ചാനലുകളില്‍ കണ്ടില്ല. പത്രങ്ങളില്‍ പലതും അവരുടെ പേരുകള്‍ തമസ്കരിച്ചു. ചാനലുകളിലും പത്രങ്ങളിലും യശഃപ്രാര്‍ഥികള്‍ നല്‍കുന്ന എത്രയോ നിസ്സാര അവാര്‍ഡുകള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്കുന്നുണ്ട്! അതിനെക്കാളൊക്കെ എത്രയോ വലുതും ആധികാരികവുമായ സര്‍ക്കാര്‍ അവാര്‍ഡുകള്‍ നേടുന്നവരുടെ പേരുകള്‍ പോലും പ്രസിദ്ധം ചെയ്യാന്‍ മാധ്യമങ്ങള്‍ കാട്ടുന്ന വൈമുഖ്യം അക്ഷന്തവ്യം തന്നെ.
വിജയകൃഷ്ണന്‍ , സംസ്ഥാന ചലച്ചിത്ര രചനാ വിഭാഗം ജൂറി അധ്യക്ഷന്‍ , കലാകൌമുദി ലക്കം 1763,2009 ജൂണ്‍ 21

Wednesday, June 10, 2009

ബഹദൂറും മാമുക്കോയയും -ചില അവാര്‍ഡാനന്തര ചിന്തകള്‍

മാമു‌ക്കോയ നിശ്ചയമായും നല്ല നാടനാണു. സംസ്ഥാന അവാര്‍ഡ് വളരെ മുമ്പെ കിട്ടേണ്ട ആളുമാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വിദൂര സാധ്യത പോലുമില്ല. പക്ഷേ എ.ആര്‍.റഹ്മാന്റെ ഓസ്കാറിന്റെ കാര്യത്തിലെന്ന പോലെ, ഇക്കുറി അവാര്‍ഡ് കിട്ടിയ കഥാപാത്രമ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമോന്നുമാല്ലെന്ന കാര്യത്തിലും ചലച്ചിത്രപ്രേമികള്‍ തര്‍ക്കിക്കില്ല എന്നാണെന്റെ വിശ്വാസം. അതല്ല ഇവിടെ പ്രശ്നം. ചരിത്രത്തില്‍ ഇല്ലാത്തത്‌ മാധ്യമങ്ങള്‍ എഴുതി ചേര്‍ക്കരുത് . താല്പര്യമുള്ളവര്‍ക്ക് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വെബ്സൈറ്റില്‍ പോയി സംശയം തീര്‍ക്കാം. 1970 ലും 72 ലും ബഹദൂര് മികച്ച ഹാസ്യ നടനുള്ള ബഹുമതി നേടിയതായി കാണാം. അപ്പോള്‍ മലയാളത്തില്‍ ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയതാര്‍?

Wednesday, June 03, 2009

Press Clippings of Award News

Malayala Manorama,Mangalam and Metro Vartha










award news

to read award news

Wikipedia

Kerala State Award for A.Chandrasekhar

മാതൃഭുമി 2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ഒരുപെണ്ണും രണ്ടാണും മികച്ച ചലച്ചിത്രമായി തിരഞ്ഞെടുത്തു. അടൂര്‍ തന്നെയാണ്‌ മികച്ച സംവിധായകനും തിരക്കഥാകൃത്തും. തലപ്പാവെന്ന ചിത്രത്തിലെ അഭിനയത്തിന്‌ ലാലിന്‌ മികച്ച നടനുള്ള അവാര്‍ഡും വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രിയങ്കക്ക്‌ മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. തലപ്പാവ്‌ സംവിധാനം ചെയ്‌ത മധുപാലിനാണ്‌ നവാഗത സംവിധായകനുള്ള അവാര്‍ഡ്‌. മധുസൂദനന്‍ സംവിധാനം ചെയ്‌ത ബയോസ്‌കോപ്പ്‌ എന്ന ചിത്രത്തിന്‌ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ടിവി ചന്ദ്രന്റെ ഭൂമിമലയാളമാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. അടൂരിന്റെ ഒരുപെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രവീണക്ക്‌ മികച്ച രണ്ടാമത്തെ നടിയുടെ അവാര്‍ഡും തിരക്കഥയിലെ അഭിനയത്തിന്‌ അനൂപ്‌ മേനോന്‌ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ലഭിച്ചു. ആര്യാടന്‍ ഷൗക്കത്താണ്‌ (വിലാപങ്ങള്‍ക്കപ്പുറം) മികച്ച കഥാകൃത്ത്‌. ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്‌ മാമുക്കോയ (ഇന്നത്തെ ചിന്താവിഷയം) നേടി. കുട്ടികളുടെ ചിത്രത്തിനും ഹൃസ്വചിത്രങ്ങള്‍ക്കും പുരസ്‌കാരമില്ല. ഈ വിഭാഗങ്ങളില്‍ അവാര്‍ഡിന്‌ അര്‍ഹമായ സംവിധായകരോ ചിത്രങ്ങളോ ഇല്ലെന്നായിരുന്നു ജൂറിയുടെ കണ്ടെത്തല്‍. 27 കഥാചിത്രങ്ങളും രണ്ട്‌ ഹൃസ്വചിത്രങ്ങളും കുട്ടികളുടെ രണ്ട്‌ ചിത്രങ്ങളുമാണ്‌ ഗിരീഷ്‌ കാസറവള്ളി അധ്യക്ഷനായ ജൂറിയ്‌ക്കുമുന്നിലെത്തിയത്‌. ഡോക്യുമെന്ററി വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ്‌ എത്തിയത്‌ എന്നതിനാല്‍ അവാര്‍ഡിനായി പരിഗണനക്കെടുത്തില്ല. മറ്റ്‌ അവാര്‍ഡുകള്‍ സിനിമാലേഖനം പി.എസ്‌ രാധാകൃഷ്‌ണന്റെ വടക്കന്‍പാട്ട്‌ സിനിമകള്‍ സിനിമാ ഗ്രന്ഥം എ ചന്ദ്രശേഖരന്റെ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍. ജനപ്രിയ ചിത്രം ഇന്നത്തെ ചിന്താവിഷയം ഗാനസംവിധായകന്‍ എം. ജയചന്ദ്രന്‍ (മാടമ്പി) ഗാനരചയിതാവ്‌ ഒ.എന്‍.വി കുറുപ്പ്‌. (ഗുല്‍മോഹര്‍) ഗായിക മഞ്‌ജരി (വിപാലങ്ങള്‍ക്കപ്പുറം). ഗായകന്‍ ശങ്കര്‍ മഹാദേവന്‍ (മാടമ്പി) പശ്ചാത്തലസംഗീതം ചന്ദ്രന്‍ പയ്യാട്ടുമ്മേല്‍ (ബയോസ്‌കോപ്പ്‌ ) ബാലതാരം നിവേദ തോമസ്‌ (വെറുതെ ഒരു ഭാര്യ) ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്‌ണന്‍ (ബയോസ്‌കോപ്പ്‌) കൊറിയോഗ്രാഫി വൃന്ദ വിനോദ്‌ (കൊല്‍ക്കത്ത ന്യൂസ്‌) ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റ്‌ ശ്രീജ ( മിന്നാമിന്നിക്കൂട്ടം) വസ്‌ത്രാലങ്കാരം കുമാര്‍ ഇടപ്പാള്‍ (വിലാപങ്ങള്‍ക്കപ്പുറം) മേക്കപ്പ്‌ രഞ്‌ജിത്ത്‌ അമ്പാടി (തിരക്കഥ) പ്രോസസിങ്‌ സ്‌റ്റുഡിയോ ചിത്രാഞ്‌ജലി (ബയോസ്‌കോപ്പ്‌) ശബ്ദലേഖനം ടി കൃഷ്‌ണനുണ്ണി ഹരികുമാര്‍ (ഒരുപെണ്ണും രണ്ടാണും) കലാസംവിധാനം മധു ജഗത്‌ (കൊല്‍ക്കത്ത ന്യൂസ്‌)

Friday, May 08, 2009

Interview in Namaste-Jaihind TV's breakfast show

Chandrasekhar interviewed in Jaihind TV's breakfast show-Namaste by Mrs. Amrita Sohanlal on May 1, 2009. Uploaded in two parts
to view in youtube click here

Sunday, April 26, 2009

Film Critics' Award Distributed




In an august and grand mega event at Polytechnic Grounds Attingal,on Sunday, the 26th of April 2009, the 32nd Annual Atlas Film Critics' Awards were distributed. Awards' Nite was inaugurated by Madhu and Sheela. FIAF International VP Mr. P.V.Gangadharan was the Chief Guest of the day. Stalwarts like Mohanlal, Renjith, Madhupal, Sukumari, Priyanka, Major Ravi etc received their awards. A.Chandrasekhar, for his book Bodhatheerangalil Kalam Midikkumbol also received the Award for the Best Book on Cinema for the year 2008 from actress Priyanka.

Monday, April 06, 2009

അല അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

കോഴിക്കോട്‌: അലയുടെ ചലച്ചിത്ര, ഷോര്‍ട്ട്‌ഫിലിം, ദൃശ്യമാധ്യമ, സിനിമ പുസ്‌തക അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌ദാനച്ചടങ്ങ്‌ യു.എ.ഖാദര്‍ ഉദ്‌ഘാടനം ചെയ്‌തു. അക്‌ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു.

പത്രപ്രവര്‍ത്തനരംഗത്തും ചലച്ചിത്രരംഗത്തും 50 വര്‍ഷം പൂര്‍ത്തിയാക്കിയ ടി.എച്ച്‌.കോടമ്പുഴയെ യു.എ.ഖാദര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. അല പ്രസിഡന്റ്‌ ജെ.ആര്‍. പ്രസാദ്‌ ഉപഹാരം സമ്മാനിച്ചു.

രഞ്‌ജിത്ത്‌ (ചലച്ചിത്രപ്രതിഭ), എം.ജി.ശശി (ചലച്ചിത്ര നവപ്രതിഭ), മധുപാല്‍ (നവാഗത സംവിധായകന്‍), ദീദി ദാമോദരന്‍ (നവാഗത തിരക്കഥാകൃത്ത്‌), ഗോവിന്ദ്‌ പത്മസൂര്യ (നവാഗത നടന്‍), മീരാനന്ദന്‍ (നവാഗത നടി), ചലച്ചിത്ര ഗ്രന്ഥത്തിന്‌ എ. ചന്ദ്രശേഖരന്‍, സിനിമാസംബന്ധിയായ ലേഖനപരമ്പരയ്‌ക്ക്‌ എം.ജയരാജ്‌, ബി.ഷിബു (വിവര്‍ത്തന ഗ്രന്ഥം) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

30 മിനിറ്റുള്ള മികച്ച ഷോര്‍ട്ട്‌ ഫിലിം നിര്‍മാണത്തിന്‌ ജെയ്‌സണ്‍ കെ.ജോബ്‌ (സ്‌കാവഞ്ചര്‍), മികച്ച സംവിധായകന്‍-ഷെറി (ദി ലാസ്റ്റ്‌ ലീഫ്‌), മികച്ച തിരക്കഥ-രതീഷ്‌, മികച്ച നടന്‍-ശ്രീജിത്ത്‌ കുലവയില്‍, ദീപാദാസ്‌ (മികച്ച നടി), ക്രിസ്റ്റിജോര്‍ജ്‌ (മികച്ച ഛായാഗ്രഹണം), അരുണ്‍വിശ്വനാഥ്‌, അഖില്‍വിശ്വനാഥ്‌ (അഭിനയത്തിനുള്ള പ്രത്യേക അവാര്‍ഡ്‌) എന്നിവരും അഞ്ചു മിനിറ്റിനു താഴെയുള്ള മികച്ച ചിത്രത്തിന്റെ സംവിധാനത്തിന്‌ കിരണ്‍കേശവ്‌, അജിത്ത്‌ വേലായുധന്‍ (സംവിധായകന്‍), സജീഷ്‌ രണേന്ദ്രന്‍ (മികച്ച മ്യൂസിക്‌ ആല്‍ബം), എം.വേണുകുമാര്‍ (മികച്ച ഡോക്യുമെന്ററി സംവിധാനം), രണ്ടാംസ്ഥാനത്തിന്‌ രാജേഷ്‌ഭാസ്‌കരന്‍, ജോമോന്‍ ടി.ജോണ്‍ (മികച്ച കാമ്പസ്‌ ഫിലിം സംവിധാനം), ആര്‍.എസ്‌.വിമല്‍ (മികച്ച ഡോക്യുമെന്ററി), കെ.ആര്‍.രതീഷ്‌ (ആനിമേഷന്‍ പ്രത്യേക അവാര്‍ഡ്‌) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അല പ്രസിഡന്റ്‌ ജെ.ആര്‍. പ്രസാദ്‌ സ്വാഗതവും സെക്രട്ടറി പി.എം. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

Tuesday, March 17, 2009

ചന്ദ്രശേഖറിന് അല അവാര്‍ഡ്



കോഴിക്കോട് അമച്വര്‍ ലിറ്റില്‍ സിനിമ (അല)യുടെ 2008 ലെ മികച്ച മൌലിക ഗ്രന്ത്ത്ത്ത്തിനു ഉള്ള അവാര്‍ഡ് ചന്ദ്രശേഖറിന്റെ ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ നേടി. അവാര്‍ഡ് ഏപ്രില്‍ ആറിനു കോഴിക്കോട് ടൌണ്‍ഹാളില്‍ ചേരുന്ന ചടങ്ങില്‍ സമ്മാനിക്കും കു‌ടുതല്‍ വായിക്കാന്‍

Abhinaya Pratibha award for Jagathy
Staff Reporter/THE HINDU 18-03-1009
Kozhikode: The Amateur Little Cinema (Ala) awards for outstanding contributions in the field of film, TV journalism and film-related literature, for the year 2008, were announced at a press meet here on Tuesday.The ‘Abhinaya Pratibha’ award, bagged by Nedumudi Venu last year, will go to Jagathy Sreekumar for his contributions to Malayalam cinema. The ‘Chalachitra Pratibha’ award will be given to director Ranjith for films likeThirakkadha and Kayyoppu.

The ‘Navapratibha’ award will be bestowed upon M.G. Sasi, director ofAdayalangal, while the award for the best directorial debut will go to Madhupal for Thalappavu.Govind Patmasurya will be awarded the honour for the best debut actor (male) for his performance in Adayalangal.’ The award for the best debutant actor (female) will go to Meera Nandan for her role in Mulla.The award for the best debut script will go to Didi Damodharan forGulmohar.

Nikesh Kumar of Indavision and Johny Lukos of Manorama News have been selected for the Ala award for excellence in TV journalism. The award for the best seminal book on film will be given to A. Chandrasekharan for his ‘Bhodha Theerangalil Kalam Midikkumbol,’ published by Rainbow books.

The books, ‘Sammohanam’ and ‘Ritumarmarangal,’ authored by actor Mohanlal bagged the award for the best books written by a film artiste.The award for the best film-related book in translation will be given to the script of Subrahmanyapuram (Tamil) translated by B. Shibu into Malayalam.M.D. Manoj bagged the honour for the best edited book on film for his title ‘P. Bhaskaran: Sangeethasmrithikal.’ The award for the best film-related article series in print-media was secured by M. Jayaraj for his series titled ‘Thiranottam.’

Ala president J.R. Prasad said the awards will be given away at a function at the Town Hall in Kozhikode at 6 p.m. on April 6. A workshop on script writing will be held at the venue from 10 a.m.An international film festival will be held in connection with the award ceremony at the Auriga Hall on April 4 and 5, the organisers said.

Monday, March 02, 2009

SLUMDOG MILLIONNAIRE-AN INDIAN REJOINDER

What exactly are the hidden agendas of Hollywood that triggers promoting India and Indian technicians through Slumdog Millionnaire? What is the socio-economic impact that this film carry out in the Indian Film Industry? Amidst globalisation, a serious thinking over the subject. This article has been carried as the cover story by Samakalika Malayalam in their latest issue under the title HOLLYWOODINE KOTHIPPIKKUNNA INDIA.

കവാത്തു മറക്കുന്ന സായിപ്പ്?

എ.ചന്ദ്രശേഖര്‍

ഇന്ത്യന്‍ സിനിമയുടെ അന്തസ്സുയര്‍ത്തി ഓസ്കര്‍ താരനിശയില്‍ആര്‍ സ്ക്വയര്‍ (റഹ്മാന്‍-റസൂല്‍ പൂക്കുട്ടി) നേടിയ വന്‍ വിജയത്തിനു മുന്നില്‍ വാസ്തവത്തില്‍ ഹോളിവുഡ് കവാത്തു മറക്കുകയായിരുന്നു. കൊഡാക്ക് തീയറ്ററിലെ നിറസദസ്സില്‍ മാതാവിനെയും മാതൃഭൂമിയേയും മറക്കാത്ത എ.ആര്‍.റഹ്മാന്റെ പ്രസംഗവും എല്ലാ ശബ്ദത്തെയും ആവഹിക്കുന്ന നമ്മുടെ ഓംകാരത്തെയും സംസ്കാരത്തേയും ഓര്‍ത്തെടുത്ത റസൂല്‍ പൂക്കുട്ടിയുടെ പ്രസംഗവും ഇന്ത്യമാത്രമല്ല, ലോകമൊട്ടാകെ ജയ് ഹോ മനസില്‍ പാടിത്തന്നെയാണു നെഞ്ചേറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയുടെ റോബര്‍ട്ടോ ബെനീഞ്ഞിക്കു ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെ കൈവന്ന ഓസ്കര്‍ ലബ്ധിയെക്കാള്‍ റസൂല്‍-റഹ്മാന്‍മാരുടെ പുരസ്കാരങ്ങള്‍ക്കു തിളക്കമേറുന്നത് സായിപ്പിന്റെ കളത്തില്‍ കടന്നു കളിച്ചു നേടിയ വിജയം എന്ന നിലയ്ക്കുകൂടിയാണ്. ഇന്ത്യന്‍ സിനിമാ സംഗീതശാഖയോടുള്ള പാശ്ചാത്യന്റെ അവജ്ഞയ്ക്കേറ്റ തിരിച്ചടി കൂടിയാണിത്.ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെയും ഇന്ത്യന്‍ സിനിമയുടെ മാത്രം സവിശേഷതയായ ഗാനചിത്രീകരണരംഗങ്ങളേയും പരമപുച്ഛത്തോടെ മാത്രം കണ്ട എല്ലാവര്‍ക്കും, ഒരു ബ്രിട്ടീഷ് സിനിമാസംരംഭത്തിലൂടെ ഇതേ ഫോര്‍മുല നേടിയ അഭൂതപൂര്‍വമായ ജനപ്രീതിയും നിരൂപകപ്രശംസയും ചുട്ട മറുപടിയായി.മാത്രമല്ല, അതേ ഫോര്‍മുല ഓസ്കര്‍ താരനിശയുടെ വര്‍ണപ്പകിട്ടിന് ആക്കം കൂട്ടിക്കൊണ്ട് ലൈവ് ആയി അവതരിപ്പിക്കപ്പെട്ടതും ഇന്ത്യയുടെ മധുരപ്രതികാരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഗാനരചയ്ക്കടക്കം കൈവന്ന നാല് ഓസ്കര്‍ ശില്‍പങ്ങളില്‍ നമ്മുടെ സിനിമയുടെ ഭാവിഭാഗധേയം തന്നെയാണുള്ളത്. നമ്മുടെ സിനിമ ഇനി എങ്ങോട്ട് എന്നതിന്റെ,. ഇപ്പോള്‍ എവിടെ എന്നതിന്റെ വിലയിരുത്തലും അളവുകോലും.ലോകനിലവാരത്തില്‍ നിന്ന് ഒട്ടും താഴെയല്ല സിനിമയില്‍ നമ്മുടെ വിഭവശേഷി എന്നതിന്റെ ചൂണ്ടുപലകയാണീ വിജയം.പക്ഷേ, ഈ രണ്ടു ചെറുപ്പക്കാരുടെയും നേട്ടം മറ്റു ചിലതുകൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. എത്ര എളിയ തുടക്കത്തില്‍നിന്നായാലും കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ അപ്രാപ്യമെന്ന് തോന്നുന്നതെന്തും സ്വന്തമാക്കാമെന്ന ശുഭാപ്തി റഹ്മാന്‍-റസൂല്‍ ദ്വയം ഒരുപോലെ ഓര്‍മപ്പെടുത്തുന്നു. ഓസ്കര്‍ പ്രസംഗത്തില്‍ റഹ്മാന്‍ സൂചിപ്പിച്ചതുപോലെ, സ്ളംഡോഗ് മില്യണെയര്‍ മുന്നോട്ടുവയ്ക്കുന്ന ശുഭപ്രതീക്ഷയോളമോ അതിനും മേലെയോ ആണിത്.സായിപ്പിന്റെ സാങ്കേതികതയില്‍ അവരെ അതിശയിപ്പിക്കുന്ന മെയ്വഴക്കവും ബുദ്ധികൂര്‍മതയും സമഗ്രതയും പൂര്‍ണതയുമാണ് റസൂലും റഹ്മാനും കാഴ്ചവച്ചത്. സിലിക്കണ്‍വാലിയില്‍ അമേരിക്കക്കാരനെ അതിശയിപ്പിക്കുന്ന മലയാളിബുദ്ധിയുടേതിനു സമാനമാണിത്. എന്നാല്‍, റഹ്മാനാകട്ടെ, ഒരു പടികൂടി കടന്ന്, പാശ്ചാത്യസംഗീതത്തിന്റെ അതിലോല ഭാവാത്മകത കൂടി ഒപ്പിയെടുത്ത,് ഹോളിവുഡ് പാശ്ചാത്തല സം ഗീതത്തിന്റെ സമകാലിക തലതൊട്ടപ്പന്മാരുമായി നേര്‍ക്കുനേര്‍ പോരാടിയാണ് മൌലിക സംഗീതത്തിനുള്ള ബഹുമതി സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ ഇരട്ട നേട്ടത്തിന്റെ മാറ്റും ഇര ട്ടിക്കുന്നു.ഒബാമ പ്രസിഡന്റായി അവരോധിക്കപ്പെട്ട് ചരിത്രം തിരുത്തിയ അമേരിക്കയിലാണ് ഇക്കുറി സാം സ്കാരിക രംഗത്ത് മാറ്റത്തിന്റെ ഇന്ത്യന്‍ ഓംകാരവും ജയ ഹോയും പ്രതിധ്വനിക്കുന്നതെന്നതും പ്രത്യേകം ശ്രദ്ധിക്കണം. റഹ്മാനും റസൂലുമല്ല ഇവിടെ വിഷയം. മറിച്ച് സ്ളംഡോഗ് മില്യണെയ്ര്‍ എന്ന ബ്രിട്ടീഷ് സിനിമയാണ്. സ്ളംഡോഗിലൂടെ ഇന്ത്യയുടെ അഭിമാനം മാനം മുട്ടെ ഉയരുന്നത് രോമാഞ്ചത്തോടെ കണ്ടിരുന്ന ഒരാളെന്ന നിലയില്‍ക്കൂടിയാണ് ഈ രണ്ടു ചെറുപ്പക്കാര്‍ക്കും ഈ അതുല്യനേട്ടം കൈപിടിയിലെത്തിച്ച സ്ളംഡോഗ് മില്യണെയര്‍ എന്ന സിനിമയുടെ അഭൂതപൂര്‍വമായ നേട്ടങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുന്നത്. സ്ളംഡോഗ് മില്യണെയ്ര്‍ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രമോ, അതുളവാക്കുന്ന സാധ്യതകളോ വാസ്തവത്തില്‍ ആത്മാര്‍ഥമാണോ? യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമയ്ക്കുള്ള അംഗീകാരമാണോ സ്ളംഡോഗ് മില്യണെയ്ര്‍? ഇന്ത്യന്‍ ചേരിയുടെ ദാരിദ്യ്രം വിറ്റുകാശാക്കുന്നു തുടങ്ങി ഓസ്കര്‍ നാമനിര്‍ദേശം നടന്നപ്പോള്‍ത്തന്നെ ചിത്രം നേടിയെടുത്ത വിമര്‍ശനങ്ങള്‍ കുറച്ചൊന്നുമല്ല. ഇന്ത്യന്‍ കമ്പോള സിനിമയുടെ അതികായനായ അമിതാഭ് ബച്ചനില്‍ നിന്നുപോലും ഇത്തരത്തിലൊരു ആശങ്കാക്കുറിപ്പുണ്ടായതും ഓര്‍ക്കണം. (ഈ വിമര്‍ശനങ്ങള്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ജലിയില്‍ തുടങ്ങി കാലാകാലങ്ങളായി രാജ്യാന്തര പ്രശസ്തി നേടിയെടുക്കുന്ന എല്ലാ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും നേരെ ഉണ്ടായിട്ടുള്ളതുമാണ്) പ്രതീക്ഷിച്ചതുപോലെ തന്നെ സ്ളംഡോഗ് മില്യണെയ്റിന്റെ ചരിത്രവിജയത്തിനെതിരേ ധാരാവിയില്‍ പ്രതിഷേധപ്രകടനം അരങ്ങേറുകയും ചെയ്തു. അതൊക്കെ, വലന്റൈന്‍സ് ദിനത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും പോലെ മാത്രം കണക്കാക്കിയാല്‍ മതി. റഹ്മാന്‍ ഇതിനേക്കാള്‍ മികച്ച കമ്പോസിഷന്‍സ് മുമ്പ് ഇന്ത്യന്‍ സിനിമകള്‍ക്കുവേണ്ടിയും ശേഖര്‍ കപൂറിന്റെ ബ്രിട്ടീഷ് സംരംഭമായ എലിസബത്തിന്റെ പശ്ചാത്തലസംഗീതത്തിനു വേണ്ടിയും ഒരുക്കിയിട്ടുണ്ടെന്ന വിമര്‍ശനവും മറന്നേക്കാം. അതൊന്നും ഒരുപക്ഷേ അമേരിക്കന്‍ അക്കാദമിയുടെ അയ്യായിരം അംഗങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞില്ലായിരിക്കാം. ഇവിടെ അത്തരം വിമര്‍ശനങ്ങളൊന്നുമല്ല ചര്‍ച്ചയ്ക്കെടുക്കുന്നത്. മറിച്ച് അതു മുന്നോട്ടുവയ്ക്കുന്ന ചില സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളാണ്. എന്തുകൊണ്ട് ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥാവസ്തുവും ശില്‍പഘടനയുമുളള സ്ളംഡോഗ് മില്യണെയ്ര്‍ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ അംഗങ്ങള്‍ക്ക് ഇത്രമേല്‍ ഇഷ്ടപ്പെട്ട സിനിമയായി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഹോളിവുഡിന്റെ കച്ചവട താല്‍പര്യം മുതല്‍ ആഗോളവല്‍കരണത്തിന്റെ മൂലധനതാല്‍പര്യങ്ങളിലേക്കു വരെ അതിന്റെ വേരുകള്‍ നീളുന്നതു തിരിച്ചറിയാനാവുക. മുമ്പ് ഓസ്കറുകള്‍ വാരിക്കൂട്ടുകയും ആദ്യമായി ഒരു സാങ്കേതികപ്രവര്‍ത്തകയ്ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് ഓസ്കര്‍ കൊണ്ടുവരികയും ചെയ്ത (ഭാനു അഥയ്യ-വസ്ത്രാലങ്കാരം) ഗാന്ധി ഇന്ത്യന്‍ സഹകരണത്തോടെയുള്ള ഇംഗ്ളീഷ് സംരംഭമായിരുന്നതു പോലെ സ്ളംഡോഗ് മില്യണെയ്ര്‍ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച വിദേശചിത്രമാണ്. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈയിടെ റിലീസായ നമ്മുടെ ആകാശഗോപുരത്തോട് ഈ ചിത്രത്തെ ഉപമിച്ചു നോക്കാം. ലണ്ടണില്‍ ചിത്രീകരിക്കുകയും ബ്രിട്ടീഷ്/യു.എസ് സാങ്കേതിക പ്രവര്‍ത്തകരുടെ (സംഗീതസംവിധായകനടക്കം) സഹകരണം തേടുകയും ചെയ്ത ആകാശഗോപുരം പൂര്‍ണമായി ഒരു മലയാള സിനിമയാണല്ലോ. ഗാന്ധി കഥാവസ്തു ആവശ്യപ്പെടുന്നതുകൊണ്ടു മാത്രം ഇന്ത്യയില്‍ ചിത്രീകരിക്കപ്പെട്ടതാണ്. മഹാത്മാവ് ഇന്ത്യയുടെ മാത്രം സ്വകാര്യ സ്വത്തല്ലല്ലോ. പാസേജ് ടു ഇന്ത്യയും സിദ്ധാര്‍ഥയും ഇങ്ങനെ ചലച്ചിത്രമാക്കപ്പെട്ടവ തന്നെ. പക്ഷേ അവയ്ക്കുപിന്നില്‍ ഇസ്മയില്‍ മെര്‍ച്ചന്റ് എന്നൊരു ഇന്ത്യക്കാരന്‍ നിര്‍മാതാവിന്റെ സാന്നിദ്ധ്യമുണ്ട്; താല്‍പര്യവും. സ്ളംഡോഗ് മില്യണെയ്ര്‍ അങ്ങനൊരു ഇന്ത്യന്‍ താല്‍പര്യത്തിന്റെ പശ്ചാത്തലമുളള സിനിമയല്ല. ക്രിസ്റ്യന്‍ കോള്‍സണ്‍ എന്ന് നിര്‍മാതാവ് അടുത്തൊരു സിനിമ ചിന്തിക്കുമ്പോള്‍ വിപണിസാധ്യതയുള്ള, ലാഭത്തില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ഒരു ചലച്ചിത്ര സംരംഭം എന്ന നിലയ്ക്ക് അവര്‍ക്കുമുന്നിലേക്ക് എത്തപ്പെടുന്ന ഒന്നാണ്. അതായത് ഏതൊരു ഹോളിവുഡ് സിനിമയേയും പോലെ വ്യക്തമായി ആസൂത്രണം ചെയ്ത് ബോധപൂര്‍വം നിശ്ചയിച്ചുറച്ച ചലച്ചിത്രപദ്ധതി.കോന്‍ ബനേഗ ക്രോര്‍പതിയെ അടിസ്ഥാനമാക്കി ചോദ്യോത്തരം എന്ന അര്‍ഥത്തില്‍ ക്യൂ ആന്‍ഡ് എ എന്ന പേരില്‍ വികാസ് സ്വരൂപ് എഴുതിയ നോവല്‍ ചലച്ചിത്രമാക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച പേരില്‍പോലും വെള്ളക്കാരന്റെ ഇന്ത്യയൊടുള്ള കാഴ്ചപ്പാടിന്റെ രാഷ്ട്രീയമുണ്ട്. ഇല്ലെങ്കില്‍ എന്തുകൊണ്ട് ക്യൂ ആന്‍ഡ് എ തെരുവുപട്ടി ആയി? ഇവിടെയാണ് സ്വാഭാവികമായി ചില സംശയങ്ങള്‍ ഉയര്‍ന്നു വരിക. എന്തുകൊണ്ട് വികാസ് സ്വരൂപിന്റെ ഈ നോവല്‍ തന്നെ പ്രമേയമായി തെരഞ്ഞെടുത്തു? മുംബൈയുടെ ഇരുണ്ട മുഖം എന്ന, ഇതുവരെ ലോകസിനിമ സ്പര്‍ശിക്കാത്ത പുതുമണം മാറാത്ത വിഷയമായതുകൊണ്ടോ? പക്ഷേ എന്തിന് ചിത്രം പതിവു ഹോളിവുഡ് രീതിവിട്ട് തനത് ഹിന്ദി സിനിമയുടെ ദൃശ്യപരിചരണം സ്വീകരിച്ചു? സ്നേഹത്തിന്റെ പുതിയൊരു മാനം കാട്ടിത്തരുന്ന കഥാവസ്തുവായതുകൊണ്ട്, കഥാവസ്തു ആവശ്യപ്പെടുന്ന രൂപശില്‍പം അതായിരുന്നതുകൊണ്ട് എന്നെല്ലാം എളുപ്പത്തില്‍ പറഞ്ഞൊഴിയാം. എന്നിരുന്നാലും, ബോളിവുഡിന്റെ ആട്ടവും പാട്ടുമൊന്നും ആ ദൃശ്യപരിചരണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ലല്ലോ. അതിന് ഗുള്‍സാറില്‍ നിന്ന് ഹിന്ദി വരികളെഴുതി വാങ്ങി റഹ്മാനെക്കൊണ്ടു ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വേണ്ടിയിരുന്നില്ലല്ലോ. അവാര്‍ഡിനു മത്സരിക്കാന്‍ വേണ്ടി മാത്രമെന്നോണം സിനിമയുടെ അവസാനം ശീര്‍ഷകഗാനമായി ജയ് ഹോ എന്ന എന്നൊരു ഇന്ത്യന്‍ മസാല ഗാനരംഗം എന്തിനുള്‍പ്പെടുത്തി?(അതു സംവിധാനം ചെയ്ത ഇന്ത്യന്‍ സംവിധായകന്‍ ലവ്ലീന്‍ ഠണ്ടന്റെ പേര് ക്രഡിറ്റില്‍ വയ്ക്കാന്‍ മറന്നുപോയതിന് തന്നെ സ്വയം പഴിക്കുന്നുണ്ടായിരുന്നു അവാര്‍ഡ് പ്രസംഗത്തിനിടെ ഡാനി ബോയല്‍.ക്രഡിറ്റില്‍ വിട്ടുപോയ ഒരേയൊരു പേര്!) ഇതൊക്കെ തീര്‍ച്ചയായും ഡാനി ബോയല്‍ എന്ന സംവിധായകന്റെ വ്യക്തിതാല്‍പര്യം. അതിലൊന്നും ഇടപെടുന്നതോ ചോദ്യം ചെയ്യുന്നതിലോ കഴമ്പില്ലതാനും. മുംബൈയുടെ ഗലികളെയും അഴുക്കിടങ്ങളെയും പ്രമേയമാക്കി മുമ്പൊരു കനേഡിയന്‍ സിനിമ വര്‍ഷങ്ങള്‍ക്കുമുമ്പ് ആഗോളശ്രദ്ധ നേടിയിരുന്നത് ഈയവസരത്തില്‍ ഓര്‍ക്കാതെ പോവരുത്. കാമാട്ടിപ്പുരത്തിന്റെ ഇരുണ്ടമുഖം തുറന്നുകാട്ടിയ സലാം ബോംബെ പക്ഷേ സംവിധാനം ചെയ്തത് ഇന്ത്യന്‍ അസ്തിത്വമുള്ള കനേഡിയന്‍ പൌരത്വമുളള മീര നയ്യാരായിരുന്നു. ആഗോളവല്‍കരണം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു കാലമാണല്ലോ ഇത്. തീര്‍ച്ചയായും സ്ളംഡോഗ് ഈ സാമ്പത്തികപ്രതിസന്ധിക്കു മുമ്പേ ആസൂത്രണം ചെയ്യുകയും സാര്‍ഥകമാക്കുകയും ചെയ്ത ചലച്ചിത്രപദ്ധതിതന്നെയാണ്. എന്നിട്ടും സ്ളംഡോഗ് നേടിയ വിജയത്തില്‍ സംശയിക്കാന്‍ മാത്രം എന്താണുളളത്? അതിനു മുറുപടി തേടും മുമ്പ് സമകാലിക ബോളിവുഡ്ഡിലേക്കൊന്നു ദൃഷ്ടി പായിക്കാം. കുറച്ചുവര്‍ഷം മുമ്പുവരെ അധോലോകത്തിന്റെ കള്ളപ്പണം നിറഞ്ഞു നിന്ന ഹിന്ദി സിനിമ ഇന്ന് അടക്കിവാഴുന്നത് രാജ്യാന്തര കോര്‍പറേറ്റുകളുടെ ഇന്ത്യന്‍ അവതാരങ്ങളോ പ്രതിപുരുഷന്മാരോ ആണ്. യൂണിവേഴ്സല്‍, വാര്‍ണര്‍ ബ്രദേഴ്സ്, ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്, പാരമൌണ്ട്, സോണി, തുടങ്ങിയ പ്രമുഖ അമേരിക്കന്‍ നിര്‍മാണ വിതരണ സ്ഥാപനങ്ങളൊക്കെയും ഇന്ത്യന്‍ സിനിമയില്‍ ലാഭം കണ്ട് ദശവത്സരപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കോടികളില്‍ നിന്ന് ശതകോടികളിലേക്കു ബജറ്റു കുതിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികത്വം എത്രയും വേഗം ലഭ്യമാക്കുന്നു. മലയാളത്തിന്റെ പ്രിയദര്‍ശന്‍ പോലും യൂണിവേഴ്സലുമായി പത്തുവര്‍ഷത്തേക്ക് പത്തു മെഗാ സിനിമകള്‍ക്കായി 100 കോടി രൂപയുടെ കരാറിലേര്‍പ്പെടുന്നു. ഇവിടെ മണ്ണടിഞ്ഞു പോവുന്നത് വര്‍ഷങ്ങളായി ഹിന്ദി സിനിമകള്‍ നിര്‍മ്മിച്ചിരുന്ന ഇടത്തരം ഇന്ത്യന്‍ നിര്‍മാതാക്കളുടെ തലമുറയാണ്. കാരണം മാര്‍വാടിയുടെ കടത്തില്‍ നിന്ന് അവര്‍ക്കു താങ്ങാനാവുന്നതല്ല ഹിന്ദി സിനിമയുടെ ഇന്നത്തെ ബജറ്റ്. യാഷ്ചോപ്ര തുടങ്ങി പ്രബലനിര്‍മാതാക്കളുമൊക്കെയായി ബഹുരാഷ്ട്ര കമ്പനികള്‍ ദീര്‍ഘകാല ധാരണകളിലും സഹകരണങ്ങളിലും ഏര്‍പ്പെടുന്നു. ഫലത്തില്‍ ഇവര്‍ ബഹുരാഷ്ട്ര നിര്‍മാണ-വിതരണ കമ്പനികളുടെ നിര്‍വാഹകര്‍ മാത്രമായി ചുരുങ്ങുന്നു എന്നത് ഇവര്‍ പോലും തിരിച്ചറിയാതെ പോകുന്ന മറ്റൊരു യാഥാര്‍ഥ്യം. സ്വന്തം നാട്ടില്‍ സിനിമ കൊണ്ടുണ്ടാക്കാവുന്ന പരമാവധി ഉണ്ടാക്കി കഴിഞ്ഞിട്ടാണ് ഹോളിവുഡ് ഇന്ത്യയിലേക്കു കണ്ണെറിയുന്നതെന്നോര്‍ക്കണം. അമേരിക്കയിലെ എണ്ണ മുഴുവന്‍ റിസര്‍വില്‍ വച്ച് റഷ്യയിലും മധ്യേഷ്യയിലും ചൂഷണസാധ്യതയാരായുന്ന അമേരിക്കന്‍ വ്യവസായ തന്ത്രത്തില്‍ കുറഞ്ഞതൊന്നുമല്ല ഇതും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത പത്തുവര്‍ഷത്തിനുള്ളിലോ അതിനും മുമ്പേയോ ഇന്ത്യ ലോകസിനിമയിലെ ഏറ്റവും ശക്തമായ വിപണിയായി മാറുമെന്ന് പഠനങ്ങള്‍ തറപ്പിച്ചു പറയുമ്പോള്‍ അത്തരത്തിലൊരു വിപണി സാധ്യത നോക്കാതിരിക്കാനാവില്ലല്ലോ ഹോളിവുഡിന്. പ്രത്യേകിച്ച് വ്യത്യസ്ത ഇന്ത്യന്‍ ഭാഷാസിനിമകള്‍ക്ക് സിംഗപ്പൂര്‍, ചൈന, ജപ്പാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍, മ്യാന്മര്‍, റഷ്യ, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായൊരു വിപണി ഇപ്പോള്‍ തന്നെ നിലവിലുള്ളപ്പോള്‍. ഐ.ടി. വ്യവസായത്തില്‍ പരീക്ഷിച്ചു വിജയിച്ച പ്രോജക്ട് ഔട്ട്സോഴ്സിംഗ് (ബി. പി.ഒ) ഫലപ്രദമായ നിലയില്‍ ഇപ്പോള്‍ തന്നെ ഹോളിവുഡ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരുടെ സേവനങ്ങള്‍ക്ക് പ്രായോഗികമാക്കുന്നുമുണ്ട്. സ്പൈഡര്‍മാന്‍ പോലുള്ള വന്‍കിട ചലച്ചിത്രപദ്ധതികളുടെ പോലും അതിസങ്കീര്‍ണ അനിമേഷന്‍ സങ്കേതങ്ങള്‍ പൂര്‍ത്തിയാക്കിയത് ഹൈദരാബാദിലെയും തിരുവനന്തപുരം ടൂണ്‍സ് അനിമേഷനിലെയും സാങ്കേതികതയുടെ കൂടി സഹായത്തോടെയായിരുന്നു. സ്വാഭാവികമായി ലോകസിനിമയുടെ സാങ്കേതികതലസ്ഥാനമെന്ന് അഹങ്കരിക്കുന്ന ഹോളിവുഡിലേതിനേക്കാള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ അവിടുത്തേതിനൊപ്പമോ അതിനേക്കാളുമേറെയോ മികച്ച സാങ്കേതികവിദഗ്ധരെ ഇന്ത്യയും ഹോങ്കോങും പോലുള്ള ചലച്ചിത്രോല്‍പാദകരാഷ്ട്രങ്ങളില്‍ കിട്ടുമെന്നു തിരിച്ചറിയാന്‍ ഏറെ തലപുകയ്ക്കേണ്ടതില്ല. പക്ഷേ ഇന്ത്യയിലെ ഈ അനര്‍ഘാവസരം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടണമെങ്കില്‍ അതിനൊത്ത ഒരു വിജയം ചരിത്രമാകേണ്ടതുണ്ട്. സ്ളംഡോഗ് മില്യണെയ്റിന്റെ ചരിത്ര പ്രസക്തി ഇതാണെന്നു കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ സിനിമ ഒന്നു പോലും കണ്ടിട്ടില്ലാത്ത, അഥവാ ഇന്ത്യയുടെ മുഖ്യധാരാസിനിമയുടെ വ്യാകരണവും ദൃശ്യസംസ്കാരവും തെല്ലും പരിചയമില്ലാത്ത അമേരിക്കന്‍ അക്കാദമിയുടെ അംഗങ്ങള്‍ക്ക് സ്ളംഡോഗ് ഐ ഓപ്പണര്‍ ആയിരുന്നിരിക്കാം. അതും സ്വാഭാവികംമാത്രം. സ്ഥിരം സയന്‍സ് ഫിക്ഷനും യുദ്ധചിത്രങ്ങളും കണ്ടുമടുത്ത അമേരിക്കന്‍ പ്രേക്ഷകന് ഇന്ത്യന്‍ സിനിമയുടെ ആട്ടവും പാട്ടും ഐസ്ക്രീമിലെ ചെറിപോലെ രുചിക്കും. ഇനി ഇടയ്ക്കെല്ലാമുണ്ടാവുന്ന ഇന്തോ-അമേരിക്കന്‍ സംയുക്ത സംരംഭങ്ങളായ ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം, മിസ്ട്രസ് ഓഫ് സ്പൈസ്സ്, ബ്രൈഡ് ആന്‍ഡ് പ്രെജുഡിസ് പോലുള്ള പാന്‍-ഇന്ത്യന്‍ സിനിമകള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കാനുമിടയില്ല. കാരണം അവയെല്ലാം അമേരിക്കന്‍ ഇന്ത്യക്കാരുടെ സൃഷ്ടികളായിരുന്നല്ലോ. അവര്‍ അന്നുവരെ കണ്ടു ശീലിക്കാത്ത ഒരു പുതിയ ദൃശ്യപരിചരണരീതി കണ്ടിട്ടാവാം സ്ളംഡോഗ് മില്യണെയ്റെ അക്കാദമി ഇത്രയേറെ ഹൃദയത്തിലേറ്റിയത്. ചുടുവെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥ. അനില്‍കപൂറും ഇര്‍ഫാന്‍ ഖാനും മറ്റും പ്രത്യാശിച്ചതുപോലെ, ഈ ചിത്രം കൂടുതല്‍ ഹോളിവുഡ് നിര്‍മാതാക്കളെ ഹിന്ദിയിലേക്ക്/ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടു വന്നെന്നിരിക്കും, സംശയമില്ല.കാരണം അങ്ങനെ കൂടുതല്‍ നിര്‍മാതാക്കള്‍ കടന്നുവരേണ്ടത് നമ്മുടേതിനേക്കാള്‍ ഇപ്പോള്‍ ഹോളിവുഡിന്റെ ആവശ്യമാണ്. കാരണം അവരുത്പാദിപ്പിക്കുന്ന ദൃശഖണ്ഡങ്ങള്‍ അവരുടെ പകുതി സംവിധാനംകൊണ്ടു മാത്രം, പകുതി മുതല്‍ മുടക്കില്‍,അതേ നിലവാരത്തില്‍ പുനുരല്‍പാദിപ്പിക്കാനുളള പ്രതിഭകളിവിടെയുണ്ട്. വിഖ്യാതനായ റെനറ്റോ ബെര്‍ത്ത പാതിവഴിക്കുപേക്ഷിച്ചുപോയ വാനപ്രസ്ഥത്തിന്റെ ഛായാഗ്രഹണം അദ്ദേഹം ഉള്‍ക്കൊണ്ട അതേ പരിചരണരീതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു സംവിധാനത്തില്‍ പൂര്‍ത്തിയാക്കിയ സന്തോഷ് ശിവന്മാരുടെ ഖ്യാതി കുറഞ്ഞപക്ഷം അവരില്‍ വിപണിതാല്‍പര്യമുള്ളവരെങ്കിലും കേട്ടിട്ടുണ്ടാവുമല്ലോ. അപ്പോള്‍ പിന്നെ വേണ്ടത് ഡസ്റിനേഷന്‍ ഉറപ്പിക്കലാണ്. അതിനുള്ള സൂപ്പര്‍ ലോഞ്ചിംഗ് പാഡ് ഓസ്കര്‍ വേദിയല്ലാതെ വെറെന്താണ്? പാഡ് സജീവമായി-ലോഞ്ചിംഗ് ഗംഭീരവുമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് വിശ്വസുന്ദരിപട്ടവും ലോകസുന്ദരിപട്ടവും ഒറ്റയടിക്ക് ഇന്ത്യയിലെത്തിയ ഒരു സംഭവമുണ്ടായി. അന്നോളം ഈ രണ്ടു സൌന്ദര്യമത്സരവേദികളിലെയും ബാക്ക് ബെഞ്ചേഴ്സായിരുന്ന ഇന്ത്യയ്ക്കു കൈവന്ന ഇരട്ടനേട്ടം. സുസ്മിതസെന്നിനും ഐശ്വര്യാ റായിക്കും കിട്ടി റസൂല്‍-റഹ്മാന്മാര്‍ക്കെന്നപോലെ ഉജ്ജ്വല വരവേല്‍പ്. ലോകസൌന്ദര്യവിപണിയില്‍ ഒറ്റയടിക്ക് ആഘോഷപൂര്‍വം പ്രവേശനം കിട്ടിയ ഇന്ത്യയ്ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൈവന്നു അത്തരം കുറെയധികം സൌഭാഗ്യങ്ങള്‍.പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, ലാറ ദത്ത....ഏറ്റവുമൊടുവില്‍ മിസ് വേള്‍ഡ് റണറപ്പായ മലയാളി പാര്‍വതി ഓമനക്കുട്ടന്‍ വരെ. (ഇന്ത്യന്‍ സൌന്ദര്യം ലോകമറിയണമെങ്കില്‍ വിശ്വ/ലോക സൌന്ദര്യപട്ടങ്ങളിലൂടെ വെളിപ്പെടണം എന്നൊരു സന്ദേശം ഇതുളവാക്കിയതുപോലെ, എത്ര മികച്ച സാങ്കേതികകലാകാരനായാലും അംഗീകാരത്തിന്റെ നെറുകയിലെത്തണമെങ്കില്‍ അമേരിക്കന്‍ പടത്തില്‍ പണിതരപ്പെടുത്തണം എന്നൊരു തെറ്റായ സന്ദേശം സ്ളംഡോഗ് സൃഷ്ടിക്കുന്നുമുണ്ട്).അതിനെന്താണിപ്പോള്‍ എന്നു ചിന്തിക്കും മുമ്പ് ഒന്നോര്‍ക്കുക. ഗോദ്റേജും ജെ.കെ. ഹെലന്‍ കര്‍ട്ടിസും മാത്രം അരങ്ങുവാണിരുന്ന ഇന്ത്യന്‍ ഹെയര്‍ഡൈ വിപണി ഇപ്പോള്‍ അടക്കിവാഴുന്നതാരെല്ലാമാണ്? അകാലനരബാധിക്കുന്നവര്‍ മാത്രമുപയോഗിക്കുന്ന ഹെയര്‍ ഡൈ എന്ന സങ്കല്‍പം തന്നെ മാറ്റിമറിച്ച് ഹെയര്‍ കളറിംഗ് വ്യാപകമാക്കിയത് ലോ റിയലല്ലേ? സൌന്ദര്യവര്‍ധകോല്‍പന്ന വിപണിയില്‍ എല്ലാ വിഭാഗത്തിലും നിലനിന്നിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സ്ഥാനത്ത് ഇന്ന് ബഹുരാഷ്ട്ര ബ്രാന്‍ഡുകളാണ്. ഇപ്പോഴും വിപണിമൂല്യമുള്ള അപൂര്‍വം ചില ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പോലും ബഹുരാഷ്ട്രകമ്പനികള്‍ വാങ്ങുകയോ നോട്ടമിടുകയോ ചെയ്തിരിക്കുന്നു. വിശ്വസുന്ദരികളായി ഇന്ത്യക്കാരെ അവരോധിച്ചതിനുപിന്നിലെ ബഹുരാഷ്ട്രകുത്തകകളുടെ താല്‍പര്യം അവിടെ നിരോധിക്കപ്പെട്ടതോ നിരോധനംനേരിട്ടേക്കാവുന്നതോ ആയ സൌന്ദര്യസംവര്‍ധകങ്ങള്‍ക്ക് ഇതുവരെ തുറന്നുകിട്ടിയിട്ടില്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ മാര്‍ക്കറ്റ്. മികച്ച ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിശാലമായ കച്ചവടസ്ഥലം. ഹോളിവുഡ് ബോളിവുഡില്‍ കാണുന്നതും അതുതന്നെയാണ്. ഒരു എക്സ്റന്‍ഡ് ഹബ്. ഇനിയും പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത, അതിസാധ്യതയുള്ള ചലച്ചിത്രവിപണി. അമേരിക്കയില്‍ നിര്‍മിക്കുന്നതിന്റെ നാലിലൊന്നു മുതല്‍മുടക്കില്‍ അതേനിലവാരത്തില്‍ ഉല്‍പന്നമുണ്ടാക്കുക. അതിന് ഓറിയന്റല്‍ ഹാങോവറിന്റെ വില്‍പനസൂത്രം കൂടി ചാലിച്ച് അമേരിക്കയിലടക്കമുളള ലോകവിപണിയില്‍ കച്ചവടമുറപ്പിക്കുക. ചൈനക്കാരന്റെയും ജപ്പാന്‍കാരന്റേയും മാര്‍ഷല്‍ ആര്‍ട്സ് ചിത്രങ്ങളോട് ഹോളിവുഡിന് ഇടക്കാലത്തുണ്ടായ പ്രണയത്തെപ്പറ്റിക്കൂടി ഒന്നോര്‍ത്തുനോക്കുക. ഹോങ്കോങ് സിനിമകളുടെ സ്വതന്ത്രമായ നിലനില്‍പ് ഹോളിവുഡ് അധിനിവേശത്തോടെ ഇല്ലാതാവുകയായിരുന്നു. ബോളിവുഡിലും ഈ ദുരന്തം അകലെയല്ലെന്നാണോ സ്ളംഡോഗ് മില്യണെയ്ര്‍ നല്കുന്ന മുന്നറിയിപ്പ്? വാല്‍കഷണം: നാളിതുവരെ “ഹോളിവുഡ് സിനിമയെ വെല്ലുന്ന” ഫ്രെയിമുകള്‍ നിര്‍മിക്കാനായിരുന്നു ഇന്ത്യന്‍ സംവിധായകരുടെ മത്സരം. അതിനുവേണ്ടി ഇംഗ്ളീഷ് സിഡികളന്വേഷിച്ചിരുന്ന, ഫിലിം ഫെസ്റിവലുകള്‍ തേടിയിരുന്ന നമ്മുടെ സ്പില്‍ബര്‍ഗുമാര്‍ ഇനി എന്തുചെയ്യും? ഒരു ശരാശരി ഹിന്ദി സംവിധായകന്റെ ഫ്രെയിമുകളൊരുക്കി ഓസ്കര്‍ ചരിത്രത്തില്‍ ഡാനി ബോയല്‍ ചരിത്രം രചിച്ചുകഴിയുമ്പോള്‍ ഇനി എന്തായിരിക്കും അവരുടെ ലക്ഷ്യം?

Sunday, February 22, 2009

R Square Shines at the Oscars

തൊരു ഇന്ത്യക്കാരനും എന്നപോലെ, ഏതൊരു മലയാളിയും എന്നപോലെ എന്റെ അഭിമാനവും തുടിക്കുന്നു ഈ രണ്ടു മലയാളികള്‍ വെട്ടിപ്പിടിച്ച ലോക നേട്ടത്തില്‍. രസു‌ല്‍ ഓസ്കാര്‍ പത്രസമ്മേളനത്തില് അവകാശപ്പെട്ടതുപോലെ ഈ അവാര്‍ഡ് നേടുന്ന ആദ്യ ടെക്നീഷ്യന്‍ ആയതുകൊന്ടാല്ല ഈ ബഹുമതി ചരിത്രത്തിന്റെ ഭാഗമാകുന്നത് (കാരണം ഭാനു അത്തയ്യ നേരത്തെ ഇതു നേടിയിട്ടുണ്ട്.) എന്നാല്‍ അമേരിക്കക്കാരനെ അവന്റെ തട്ടകത്തില്‍ കയറി ഗോള്‍ അടിച്ചു എന്നതിലാന്‍~ രസു‌ലും റഹ്മാനും ചരിത്രമാകുന്നത്. ഓം എണ്ണ ശബ്ദത്തെയും തന്റെ നാടിനെയും മറക്കാത്ത രസു‌ളിനും അമ്മയെ മറക്കാത്ത റഹ്മാനും അഭിനന്ദന്ദനങ്ങള്‍. ഒപ്പം നന്ദിയും.
Kudos Congratulations and Hats off to you R Square (Rehman and Rasool)




Saturday, January 31, 2009

സിനിമയുടെ കാലബോധത്തിന്റെ പുസ്‌തകം

തിസങ്കീര്‍ണ്ണമായ വിഷയത്തെ സരളമായ ഭാഷയില്‍ സാധാരണക്കാരനായ സിനിമ സ്‌നേഹികള്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഈ അപൂര്‍വ്വഗ്രന്ഥത്തിന്റെ പ്രത്യേകതയായി ജഡ്‌ജിങ്ങ്‌ കമ്മറ്റി വിലയിരുത്തുന്നത്‌.

മഹത്തായ കാലപ്രവാഹത്തെ സാഹിത്യം എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന പഠനങ്ങള്‍ ധാരളമായി നടന്നിട്ടുണ്ടെങ്കിലും സിനിമക്കുള്ളിലെ സമയത്തെകുറിച്ച്‌ സമീപകാലത്ത്‌ അധികം ചര്‍ച്ചകള്‍ നടന്നിട്ടില്ല. വിഷയത്തിന്റെ ഗഹനത തന്നെയാണ്‌ പ്രധാനകാരണം.

Friday, January 30, 2009

Kerala Film Critics' Award for the Best Book on Cinema


Thiruvananthapuram:A.Chandrasekhar for his book Bodhatheerangalil Kaalam Midikkumbol bagged the Atlas-Kerala Film Critics Award for the best book on Cinema for the year 2008. The awards were announced here at the Press Club by Mr Mannarakkayam Baby, Secretary KFCA and Mr.Ramachandran, Chairman, Atlas Group of Companies. Madhupal's Thalappavu bagged 5 major awards including Best Movie and Director. Mohanlal bagged the Best Actor award and Sukumari was adjudged the best actress.
This is the third KSCA award for Mr. Chandrasekhar. His first book Nirabhedangalil Swapnam Neyyunnavar and his article Prekshakar Swathanthryam Prakhyapikkumbol has won the KSCA best book and writing awards respectively in the year 1998 and 2002

തലപ്പാവിനും തിരക്കഥയ്‌ക്കും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ തിരുവനന്തപുരം: തലപ്പാവും തിരക്കഥയും കഴിഞ്ഞവര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള അറ്റ്‌ലസ്‌ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ നേടി. തലപ്പാവു സംവിധാനം ചെയ്‌ത മധുപാല്‍ ആണ്‌ മികച്ച സംവിധായകന്‍. മേജര്‍ രവി സംവിധാനം ചെയ്‌ത കുരുക്ഷേത്രയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. മികച്ച നടന്‍മോഹന്‍ലാല്‍ (ചിത്രം പകല്‍ നക്ഷത്രങ്ങള്‍, കുരുക്ഷേത്ര). മികച്ച നടിസുകുമാരി (ചിത്രം മിഴികള്‍ സാക്ഷി). മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ്‌ എ.ചന്ദ്രശേഖര്‍ രചിച്ച 'ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍' നേടി. അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എം.രാമചന്ദ്രനാണ്‌ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.



Tuesday, January 20, 2009

സമയതീരങ്ങളിലെ കലയും കാലവും


വി.എ.ശിവദാസ് ക്രിട്ടിക്സ് വേള്‍ഡ് ലക്കം 2  
ധു ഇരവന്കരയുടെ അവതാരികയില്‍ തുടങ്ങി കക്കാടിന്റെ കവിതയിലെ എഴുവരികളില്‍ ഗ്രന്ഥം അവസാനിക്കുമ്പോള്‍ മലയാള ചലച്ചിത്ര നിരു‌പനത്ത്തിന്റെ വഴിത്ത്തിട്ട നിശ്ചയമുള്ള പഥികര് ഇതേറ്റു വാങ്ങുമെന്നതിനു സംശയമില്ല . ചലച്ചിത്രനിരൂപണഘട്ടത്തിലെ നവീനദര്‍ശനത്ത്തിന്റ്റെ പൊന്‍ വെളിച്ചം പരത്തുന്ന ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ എന്ന എ. ചന്ദ്രശേഖറിന്റെ ഗ്രന്ഥം, വാങ്ങ്മയം ചിമിഴിലോളിപ്പിച്ച ഉപാഖ്യാനമാണ്;കാലത്തെയും ചലച്ച്ചിത്രകലയേ യും ഉപജീവിച്ച്ചതിന്റെ വര്‍ത്തമാനകാലവും ചരിത്രവും ഇതിന് നിശ്ചയിച്ച ഇരിപ്പിടം ദേശകാലങ്ങളെ അതിവര്‍ത്ത്തിക്കുന്നതും

Wednesday, December 31, 2008

ആത്മ നോവിന്റെ പെണ്‍കാഴ്ചകള്‍


അമ്മ, മകള്‍, ഭാര്യ, കാമുകി, സഹോദരി.. പെണ്‍ മനസിന്റെ ഭിന്നമുഖങ്ങള്‍ക്ക് ലോകമെങ്ങും ഒരേ ഭാവം, ഒരേ താളം എന്ന് സൂചിപ്പിക്കുന്നതാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലെ പ്രമേയാങ്ങള്‍ ഒക്കെയും. ഒരു വിലയിരുത്തല്‍... വായിക്കാന്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുക.

Saturday, December 13, 2008

അപക്വതയുടെ കൈയ്യൊപ്പ്


റയാതിരിക്കാന്‍ വയ്യ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സിഗ്നേച്ചര് ഫിലിം വേണ്ട എന്ന് വയ്ക്കുന്നതാണ് ഭംഗി. പോയ വര്‍ഷത്തെ അടയാള ചലച്ച്ചിത്രത്ത്തെപ്പറ്റി ആക്ഷേപമുന്നയിച്ച് കു‌വാനെങ്കിലും തീയറ്ററുകളില്‍ ആളുണ്ടായി. ഇത്തവണയാകട്ടെ ഒന്നു ക്‌ുവാന്‍ പോലും ആളില്ല. ഒരുപക്ഷേ ഒരു കു‌വല്‍ പോലും അര്‍ഹിക്കാത്തത്ര അപക്വമായ രചന. ചില പ്രാകൃത ഇന്‍ഫര്‍മേഷന്‍ ബ്രോട്കാസ്ടിമ്ഗ് എ.ഡി.വി. പി. ന്യു‌സ് റീല്‍ നിലവാരം. ഗ്രാഫിക്സ് പഠിച്ചു തുടങ്ങിയ ഏതോ പയ്യന്മാരുടെ ലാബ് ചിത്രത്തിന്റെ പെര്‍ഫക്ഷന്‍. സംഗീതമാകട്ടെ തിടുക്കത്തില്‍ ചെയ്യുന്ന ചില ടിവിപരിപാടികളുടെ സിഗ്നേച്ചര് മോന്ടാഷിന്റെതിലും പരിതാപം. വലിയ വലിയ പ്രതിഭകള്‍ വന്നിരിക്കുന്ന സദസ്സില്‍ ഇത്തരം ദ്രോഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു മാനം കേടാതിരിക്കുകയല്ലേ നല്ലതെന്ന് നല്ല സിനിമയെന്തെന്നരിയാവുന്ന കെ.ആര്‍. മോഹനനും ബീനാ പോലുമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍! ഒരു നിര്ദ്ദേശം : ഇതിലും നല്ലതും ചെലവു കുറഞ്ഞതുമായ മാര്‍ഗം കേവലം ഒരു സ്ലൈഡ് തുടക്കത്തില്‍ കാനിച്ച്ചങ്ങു പോയാല്‍ മതി.

Saturday, December 06, 2008

Book Released by Lohitadas


Bodhatheerangalil Kalam Midikkumbol, written by A.Chandrasekhar, published by Rainbow Books, Chengannur being released by A.K.Lohitadas at a function at Kottayam International Book Fair, Nagambadam on Thursday, the 4th of December, 2008. Prof. S.Krishnakumar, film critic, receives the copy from Mr. Lohitadas. Mr. P.C.Thomas M.P. presided over the function. M/s P.Geetha, critic, Mr.Laha Gopalan, social activist,Sebin S Kottaram,Jobin S Kottaram and N.Rajesh Kumar also seen in the picture. For More Pictures visit my Orkut page.