
Sunday, November 30, 2008
I Salute the Heroes

Thursday, November 27, 2008
ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുമ്പോള്‍
പ്രേംചന്ദ് ചിത്രഭുമി
നോയിസ് പംക്തി
തേയും അതു കൈകാര്യം ചെയ്യുന്ന ദൃശ്യലോ കത്തെയും കൂട്ടിയിണ ക്കുന്ന ഒരു വായന യാണു ലോകത്തിനു മുമ്പാകെ വയ്ക്കു ന്നത്. ചരിത്ര നിരപേക്ഷ മായി ഇങ്ങനെ യൊരു വായന സാധ്യ മല്ലെന്നതുകൊണ്ടുതന്നെ സിനിമകളെക്കുറിച്ചുള്ള ഏതു പരാമര്‍ശങ്ങള്‍ക്കും രാഷ്ട്രീയ ധ്വനികളേറെയാണ്.
ചലച്ചിത്ര നിരൂപണം മിക്കവാറും അസാധ്യമാകുന്ന സന്ദര്‍ഭവും ഇതുതന്നെ. കാരണം സിനിമ നല്ലതോ ചീത്തയോ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം പോലും വന്നു തൊടുന്നത് കമ്പോളത്തിന്റെ മര്‍മ്മത്തിലാണ്. ഏറ്റവും വലിയ അധികാരി ഇന്ന് കമ്പോളമായിരിക്കുന്നതുകൊണ്ട് ആ ദൈവത്തിന്റെ ഇംഗിതങ്ങള്‍ ധിക്കരിച്ച് മുന്നോട്ടുപോവുകയെന്നത് ചലച്ചിത്രചിന്തയെ ദുഷ്‌കരമാക്കുന്നു.
ഈ സ്‌കൂളില്‍ നിന്നു വ്യത്യ്‌സ്തമായി സിനിമയെ രാഷ്ട്രീയേതരമായി വീക്ഷിക്കാനുള്ള വ്യത്യസ്തമായ ഒരു ശ്രമമാണ് എ.ചന്ദ്രശേഖറിന്റെ ബോധതീരങ്ങലില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്ള അനുഭവസമ്പത്താണു ചന്ദ്രശേഖറിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ലോകസിനിമകളുമായുള്ള ദീര്‍ഘകാല പരിചയത്തോടൊപ്പം മലയാളത്തിലെ വ്യത്യസ്ത ചലച്ചിത്രധാരകളുമായുള്ള അടുത്ത ബന്ധം കൂടിയാകുമ്പോള്‍ അത് എഴുത്തുകാരന്റെ സാമൂഹിക മൂലധനമായി പരിണമിക്കുന്നു. പതിവ് ആര്‍ട്ട്/കൊമ്മേഴ്‌സ്യല്‍ വിഭജനത്തെ പൊതുവില്‍ ചന്ദ്രശേഖറിന് മറികടക്കാന്‍ കഴിയുന്നുണ്ട്.
പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം അതിഗഹനമാണ്. സമയത്തെ വ്യത്യസ്ത മാധ്യമങ്ങളില്‍ ആവിഷ്‌കരിച്ച തത്വചിന്തകനായ ബെര്‍ഗ്‌സണ്‍ മുതല്‍ ചലച്ചിത്രകാരനായ ആന്ദ്രേ തര്‍ക്കോവ്‌സ്‌കി വരെയുള്ളവരുടെ ചിന്തകളെ പുസ്തകം കണക്കിലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നുള്ള സിനിമകളെയും ചലച്ചിത്രകാരന്മാരെയും ഈ പഠനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നിടത്താണ് ചന്ദ്രശേഖറിന് പിഴവുകള്‍ പറ്റുന്നത്. അവിടെ തിരഞ്ഞെടുപ്പിലെ നീതി കൈവെടിയുകയും പരമ്പരാഗത രീതിയില്‍ പതിവു വാര്‍പുമാതൃകകളെ ആശ്രയിക്കുകയും ചെയ്യുന്നു.
ഏതു പോസ്റ്റിനാണോ ഒരാള്‍ക്ക് കാവല്‍ നില്‍ക്കേണ്ടിവരുന്നത് ആ പോസ്റ്റിന്റെ വെളിച്ചത്തിന് ചിന്തകളെ തെറ്റായി സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന വസ്തുത എഴുത്തുകാര്‍ വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. ആ നിലയ്ക്ക്, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അമൃത ടെലിവിഷനില്‍ ന്യൂസ് എഡിറ്ററായിരിക്കുന്ന വേളയില്‍ എഴുതപ്പെട്ട ഈ പുസ്തകം ആ തസ്തിക വിട്ടശേഷമുള്ള കാലത്തെ മാറിയ പോസ്റ്റിന്റെ വെളിച്ചത്തില്‍ ഒരു എഡിറ്റിങ് ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ പുതിയ കാലത്തോട് പുസ്തകത്തിന് നീതിപുലര്‍ത്താനാവൂ.
ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുന്നവര്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും അകലങ്ങളുമുണ്ട്. അതില്ലാതെയായാല്‍ എഴുത്തുകാരനും ആ പ്രവാഹത്തില്‍ ഒലിച്ചു പോവും. ചന്ദ്രശേഖറിന്റെ ഈ സംര്ംഭം അങ്ങനെ ഒലിച്ചുപോകാതെ മലയാളത്തിലെ ചലച്ചിത്രചിന്തയെ ഗഹനമാക്കാന്‍ സഹായിക്കുന്ന വഴികാട്ടിയാണ്.
Sunday, November 02, 2008
Deffending a Movie

Sunday, September 21, 2008
തലപ്പാവ് ക്ലിക്ക്ഡ്

Thursday, September 11, 2008
കഥാപുരുഷനെ കണ്ടപ്പോള്‍
പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക. അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍, സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിക്കുംപോഴോ? അന്തരിച്ച പ്രമുഖ സംവിധായകന്‍ പി.എന്‍. മേനോനുമായുള്ള ഒരപുര്‍വ കുടിക്കാഴ്ച്ചയുടെ അനുഭവം വിവരിക്കുന്നു എ.ചന്ദ്രശേഖര്‍ 2008 September സമകാലിക മലയാളം വാരികയില്‍.
സാക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പറയുന്നത് വെറും പൊളിക്കഥ.ആരുംവിശ്വസിക്കില്ല. ജീവച്ചരിത്രകാരനെ.ജീവിച്ചിരിക്കുന്ന കഥാപുരുഷന്‍ ആദ്യമായി നേരില്ക്കാനുന്നതില്‍അത്ഭുതത്തിന് വകലേശമില്ല.പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക.അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍,സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിച്ചപ്പോഴോ?ഒരു സിനിമാക്കഥ പോലിരിക്കുന്നു അല്ലെ? അതാണു പറഞ്ഞതു സാക്ഷികളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ആ കുറേ മണിക്കൂറുകള്‍ ആരും വിശ്വസിക്കാത്ത വെറും കഥ ആയേനെ.പി.എന്‍.മേനോനെ പലര്‍ക്കും പല രീതിയിലും അറിയാം.അടുത്തു നിന്നും അകന്നു നിന്നും.പക്ഷേ അവര്‍ക്കാര്‍ക്കും ഉണ്ടാവാനിടയില്ലാത്ത ഒരനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്,മേനോന്റെ ടിവി നിര്‍മ്മാതാവും നല്ല സിനിമയുടെ സഹകാരിയുമെല്ലാമായ ലാബ് ശങ്കരന്‍ കുട്ടിയും എന്റ്റെ കീഴില്‍ പത്രപ്രവര്‍ത്തനം പഠിച്ച ബി. ഗിരീഷ് കുമാറും ഒപ്പം പങ്കുവച്ച ഏതാനും മണിക്കൂറുകള്‍ .ഞാന്‍ പി.എന്‍ മേനോനെ നേര്‍ക്കു നേരെ കണ്ട് ഒപ്പമിരുന്നു സംസാരിച്ച, സിനിമയേയും സ്വപ്നങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്ത കുറച്ചു നിമിഷങ്ങള്‍ ചില അകം വാതില്‍ രാഷ്ട്രീയങ്ങളുടെ ഫലമായി 2002 ലെ ജെ.സി.ഡാനിയല്‍
അവാര്‍ഡ് പ്രഖ്യാപിക്കുന്നത് സംസ്ഥാന അവാര്‍ഡുകളുടെ പ്രഖ്യാപനത്തിനും ഒരാഴ്ച്ച കഴിഞ്ഞാണ്. അവാര്‍ഡ് നിശ മുന്‍കൂട്ടി തീരുമാനിച്ച ശേഷമായിരുന്നു അക്കുറി അവാര്‍ഡ് പ്രഖ്യാപനം സമഗ്ര സമ്ഭാവനയ്ക്കുള്ള ഡാനിയല്‍ പുരസ്‌കാരം നേടുന്നവരുടെ ജീവചരിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന പതിവുണ്ട്. 22ന് അവാര്‍ഡ് ദാനമ്. 12 ന് പ്രഖ്യാപിച്ച ശേഷം 16ന് പി.എന്‍ മേനോന്റ്റെ ജീവചരിത്രം പ്രസില്‍ അയയ്ക്കണം ഫലത്തില്‍ എഴുതാനും പേജുണ്ടാക്കാനുമെല്ലാമായി 'നീണ്ട' മൂന്നു ദിവസം.ആ പ്രതിസന്ധിയാവണം,പത്രപ്രവര്‍ത്തകനായിരുന്ന പിന്നീട് സംസ്ഥാന സര്വീസില്‍ ചേറ്ന്ന (ഇപ്പോള്‍ ഐ.എ.എസ്) അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.വി.മോഹന്‍ കുമാറിനെ ആ ദൌത്യം എനിക്കു തരാന്‍ പ്രേരണയായത്. ഡെഡ്‌ലൈനില്‍
പണിയെടുത്തും എടുപ്പിച്ചും പരിശീലിച്ചതുകോണ്ട് പഴയ സഹപ്രവര്‍ത്തകന്‍ ചതിക്കില്ലെന്ന് വിശ്വാസമായിരിക്കാം കാരണം ഡോട്ട് കോമിലെ എന്റെ പകല്‍ ജോലി കഴിഞ്ഞ് മൂന്നു രാത്രികളില്‍
ഞാനും ഗിരീഷും കൂടി ഇരിക്കുന്നു.1982 മുതലുള്ള ഭ്രാന്തിന്റെ ബാക്കിപത്രമായ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ സ്വകാര്യ ശേഖരവും പി. എന്‍ മേനോനെക്കുറിച്ചുള്ള പി.കെ.ശ്രീനിവാസന്റെ വെളിച്ചത്തിന്റെ സുഗന്ധം തേടി എന്ന ജീവചരിത്രവും കെ.എസ്.എഫ്.ഡി.സി ക്കു ഒന്നാം വേന്ടി ഐ.എഫ്.എഫ്.കെ യോടനുബന്ധിച്ചു എ.മീരാസാഹിബിന്റെ നേത്രുത്വത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകവുമെല്ലാമാണു റിസോര്‌സ് മെറ്റീരിയല്‍ ചോദ്യങ്ങള്‍ പറഞ്ഞു കൊടുത്ത് ഡോട്ട് കോമിന്റെ ചെന്നൈ ലേഖകനെക്കൊണ്ട് അക്കാലത്ത് മേനോനുമായി സംസാരിച്ച ഒരഭിമുഖത്തിന്റെ ടെക്സ്റ്റുമുണ്ട്. എല്ലാം ഒരാവ്രുത്തി വായിച്ചു.അഭിമുഖമടക്കം 11 അധ്യായത്തെക്കുറിച്ച് ഒരു രൂപരേഖ. വിഭവദാരിദ്ര്യം കൊണ്ടാണ് അദ്ദേഹം പലപ്പോഴായി പലരെ കുറിച്ചു പറഞ്ഞ വാക്കുകള്‍ സമാഹരിച്ച് 'വെളിപാടുകളുടെ മേനോന്‍ സ്പര്‍ശമ്' എന്ന പത്താമധ്യായം ഉണ്ടാക്കിയത്.
ഗിരീഷിനു ഞാന്‍ പറഞ്ഞുകൊടുക്കും .ഗിരീഷതു തെളിഞ്ഞ കൈയക്ഷരത്തില്‍ പകര്‍ത്തിയെടുക്കുമ്. തീരുന്നിടത്തോളം പിറ്റേന്ന് വരമൊഴി സോഫ്റ്റ് വെയറില്‍ മംഗ്‌ളീഷില്‍ ലിപിയില്‍ കമ്പോസ് ചെയ്യും . എഡിറ്റിംഗ് ഒക്കെ അപ്പോഴാണ്. പേരിടാനായിരുന്നു പാട് .മേനോന്‍ എന്ന ചലച്ചിത്രകാരന്റെ ആത്മാവ് പ്രതിഫലിക്കണം .കേള്‍ക്കാന്‍ ഇമ്പം വേണം . രാത്രി ഒന്നൊന്നരയ്ക്ക് ഒരു കട്ടന്‍ ഉള്ളില്‍ ചെന്നപ്പോഴാണ് 'കാഴ്ചയെ പ്രണയിച്ച കലാപം ' എന്ന ശീര്‍ഷകം മനസ്സില്‍ തോന്നിയത്. ഗിരീഷിനും അതു നന്നെ ബോധിച്ചു; പിറ്റേന്ന് പ്രിന്റൌട്ടും ഫ്‌ളൊപ്പിയും കൈമാറുമ്പോള്‍ മോഹന്‍കുമാറിനും
മൂന്നു രാത്രി കൊണ്ട് 60 പേജ് മാറ്റര്‍ റെഡി. പഴയ ചലച്ചിത്ര മാസികകളില്‍ നിന്ന് മേനോന്റെ പോസ്റ്ററുകളും പരസ്യ്ചിത്രങ്ങളും രേഖാചിത്രങ്ങളുമൊക്കെ കിട്ടി. ലാബ് ശങ്കരന്‍ കുട്ടി തുണച്ചതുകൊണ്ട് അപൂര്‍വങ്ങളായ കുറേ ചിത്രങ്ങളും നാലാം രാത്രി പകലാക്കി പുസ്തക രൂപകല്പന. അത് അക്കാദമിയുടെ വെള്ളയമ്പലത്തിലെ ഓഫിസിലിരുന്നായിരുന്നു.
നല്ല ഭയമുണ്ടായിരുന്നു. കഥാപുരുഷനെ ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ആധാരമാക്കിയതെല്ലാം നേരോ പൊളിയോ? എഴുതിയതിനെ അദ്ദേഹം വെല്ലുവിളിച്ചാല്‍ ? കേട്ടിടത്തോളം ആള്‍ ജഗജ്ജില്ലിയാണ്.മുന്‍കോപിയും വഴക്കാളിയും .പൂജപ്പുറ മൈതാനിയിലെ അവാര്‍ഡ് നിശയില്‍ പുസ്തക പ്രകാശന ചടങ്ങിനു പോലും എന്നെ വേദിയിലേക്കു വിളിക്കല്ലെ എന്നു മോഹന്‍കുമാറിനോട് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതും ഈ ഉള്‍ ഭയത്താലാണ്.
ഇങ്ങനൊരു പുസ്തകത്തിന്റെ കാര്യം ഫോണിലൂടെ പോഈഉം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ചടങ്ങിനെത്തുമ്വരെ അദ്ദേഹം അങ്ങനൊരു കാര്യം അറിഞ്ഞിട്ടുമില്ല. ചടങ്ങു തീരും മുമ്പേ മൊബൈല്‍ ഓഫാക്കി ഞാന്‍ മുങ്ങി
രക്ഷപ്പെട്ടെന്നു കരുതിയിരിക്കെ, പിറ്റേന്ന് രാവിലെ 10 മണിയായപ്പോള്‍ ഓഫിസിലേക്കൊരു ഫോണ്. ലാബ് ശങ്കരന്‍കുട്ടിയാണ്. ' മേനോന്‍ സാറിനൊന്നു കാണണം . സൌകര്യപ്പെടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞു.' എന്റെ ഗ്യാസു പോയി. പ്രതിഷേധിക്കാനായിരിക്കും . ആശങ്കയോടെ ഞാന്‍ അടുത്ത സീറ്റിലെ ഗിരീഷിനെ നോക്കി. 'അല്ലെങ്കില്‍ ഞാന്‍ സാറിനു കൊടുക്കാം ' ശങ്കരന്‍കുട്ടി റിസീവര്‍ കൈമാറി. 'മോനെ ഞാന്‍ പുസ്തകം വായിച്ചു. ഇപ്പോഴാണു തീര്‍ന്നത്.വണ്ടര്‍ഫുള്‍ . എന്നെപ്പറ്റി വേറെയും പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്നെ അറിഞ്ഞെഴുതിയത് നിങ്ങളാണ്. നാം തമ്മില്‍ മുമ്പു കണ്ടിട്ടുണ്ടോ?' 'ഇല്ല സാര്, താങ്ക് യൂ സാര്...' ' എന്നാലും പറയാതെ വയ്യ. അസ്സലായിരിക്കുന്നു. അതൊന്നു വിളിച്ചു പറയാതെ പോയാല്‍ മര്യാദയായിരിക്കില്ല എന്നുള്ളതുകൊണ്ടാണ് ശങ്കരന്‍കുട്ടിയോട് നമ്പര്‍ തപ്പി വിളിപ്പിച്ചത്. ആട്ടെ തിരക്കില്ലെങ്കില്‍ ഒന്നു നേരില്‍ കാണാനൊക്കുമോ?'
കാണനം എന്നോ, എപ്പോള്‍ കാണണം എന്നു പറഞ്ഞാല്‍ പോരെ..ഞാനാകെ ത്രില്ലിലാണ്. 'മൂന്നിറ്റെ ഫ്‌ളൈറ്റില്‍ ഞാന്‍ പോകുമ്. ഇപ്പോള്‍ വന്നാല്‍ ഞാന്‍ ഹൊറൈസണിലെ .... നമ്പര്‍ റൂമിലുണ്ട്
എഡിറ്ററോട് അനുമതി വാങ്ങി ഗിരിഈഷിനെയും കൂട്ടി ബൈക്കില്‍ പറക്കുകയായിരുന്നു.റൂമിലെത്തുമ്പോള്‍ പ്രഭാതഭക്ഷണശേഷം ശിഷ്യന്‍ കൂടിയായ സണ്ണി ജോസഫുമായി സംസാരിച്ചിരിക്കയാണ് കഥാപുരുഷന്‍ . ഭാര്യയും ശങ്കരന്‍കുട്ടിയും മുറിയിലുണ്ട്. കണ്ടതും കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. നനുത്ത സ്പര്‍ശം .മാര്ദ്ദവമുള്ള ആ കൈകള്‍ പോലെ തന്നെയായിരുന്നു പെരുമാറ്റവും ഇടയ്ക്കിടെ ഇംഗ്‌ളീഷ് തിരുകിയ തമിഴ് കലര്‍ന്ന ത്ര്ഫശൂര്‍ മലയാളം
എന്നെ സണ്ണിക്കു പരിചയപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ തമ്മില്‍ നേരത്തെ പരിചയമുള്ള കാര്യം
സണ്ണി പറഞ്ഞു.സണ്ണിയോട് പുസ്തകത്തെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ് അദ്ദേഹം ഞാനും ഗിരീഷും ഏതോ സ്വപ്നത്തിലാണ്.ഇതെല്ലാം സത്യമോ? ജീവിതത്തില്‍ ആദ്യം കാണുന്ന
തന്റെ ജീവിത കഥാകാരനെ പ്രശമ്‌സിക്കുന്ന 'സബ്ജക്ട്'!'മൂന്നു ദിവസം കൊണ്ട് തീര്‍ക്കേന്ടി വന്നതുകൊണ്ടാണു സാര്‍ ഫോണില്‍ പ്പോലുമൊന്നു വിളിച്ചു സംസാരിക്കാനൊത്തില്ല...' കുറ്റബോധത്തിലാണ് ഞാനത്രയും പറഞ്ഞത്. ' നോ പ്രോബ്‌ളം മാന്. പക്ഷേ ആ ഭാഷ. എന്റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്നതിനു യോജിച്ചതായി അത്. നല്ല റിസേര്‍ച്ച്.' തൂവെള്ള മുടിയും താടിയും.
സട കൊഴിഞ്ഞ സിംഹമായിരുന്നില്ല അദ്ദേഹം.സിനിമാ സങ്കല്‍പ്പങ്ങളില്‍ അദ്ദേഹമെന്നും
യുവാവായിരുന്നു.പുതിയ സാങ്കേതികതയെപ്പറ്റിയെല്ലാം,സണ്ണിയോട് സംസാരിക്കുമ്പോള്‍
സണ്ണിയാണോ മേനോന്‍ സാറാണോ അപ് ടു ഡേറ്റ് എന്നതിലേ സംശയം വേണ്ടൂ. പിന്നീടും
അദ്ദേഹം ഒത്തിരി സംസാരിച്ചു. തന്റെ സിനിമാ സങ്കല്‍പത്തെപ്പറ്റി. മനസിലവശേഷിക്കുന്ന മോഹങ്ങളെപറ്റി.ഒന്നരമണിയോടെ പിരിയുമ്പോള്‍ ഞാനും,ഗിരീഷും വല്ലാത്ത നിര്‍വൃതിയിലായിരുന്നു.
പലരോടും ഈ അനുഭവം പറഞ്ഞപ്പോള്‍ ആരും വിശ്വസിക്കാന്‍ തയാറായില്ല. ഗിരീഷ് സാക്ഷ്യപ്പെടുത്തിയതോടെയാണ് പലരും സംഗതി വിശ്വസിച്ചത്.
രണ്ട് മൂന്നു വര്‍ഷം കഴിഞ്ഞ് കോട്ടയത്ത് വനിതാ പ്രസിദ്ധീകരണത്തിലായിരിക്കെ തിരുവനന്തപുരം
ദൂരദര്‍സനില്‍ നിന്ന് ഒരു വിളി.'വൈകറ്റത്തെ നിശാഗന്ധി പരിപാടിയില്‍ പി.എന്‍ മേനോന്‍
സാറിനെ ഒന്നിന്റര്‍വ്യൂ ചെയ്യണം.താങ്കളാണതിനു പറ്റിയ ആള്‍ എന്നു ബൈജുചന്ദ്രന്‍ സാര്‍ പറഞ്ഞു. പറ്റുമോ?'രണ്ടാമതൊന്നാലോചിക്കാനില്ലാതെ സമ്മതിച്ചു.അതും മറ്റൊരു നിയോഗം. ജീവചരിത്രകാരന്‍ തന്റെ കഥാ നായകനെ അഭിമുഖം ചെയ്യുക അതും ജീവചരിത്ര രചനയ്ക്കു ശേഷം
മാത്രം.അതോടൊപ്പം പ്രേക്ഷകരുടെ ഫോണ്‍ വിളികള്‍ക്കുള്ള മറൂപടിയും.വിളിച്ചവരില്‍ മേനോന്‍
സാറിന്റെ കുറ്റ്യേടത്തിയിലെ നായിക വിലാസിനിയുമുണ്ടായിരുന്നു. അവരും അവരെ സിനിമയിലവതരിപ്പിച്ച സംവിധായക പ്രതിഭയും തമ്മിലുള്ള അപൂര്‍വമാ ആ സമ്ഭാഷണത്തിനു മാധ്യമസാക്ഷിയാകാനായത് ഭാഗ്യത്തിന്റെ മറ്റൊരു ബോണസ്!
Saturday, September 06, 2008
Adayalangal-An Imprint to the future

One of the best movies that I have watched this year.This is the statement that I could make sincerely over the movie Adayalangal by M.G Sasi. I must admit that I have seen the movie with a preset mind and with a curiosity to know what it had to catch the minds of the State awards’ Jurors to shower it with awards last time, though there were tough competition with Adoor and Shyamaprasad. But I must say that the Jurors really deserve an appreciation. Not that the other movies were not upto the mark. Taking into consideration that this is Sasi’s debutant directorial venture in Feature films and the conviction and concentration with which he had approached the subject, one must admit that it is a commendable effort. So also the way the movie is treated too is worth mentioning. While creating a period, the director makes its impact with all the nuances recreated but that too within the shoestring budget as well as the limited canvass. In fact these limitations are unnoticed by the directorial presence. Sasi had succeeded in creating the mood of the war hit Kerala as well as some special moments when the hero Gopi meets his lover meenakshi. Once again Kudos to Sasi and with filmmakers like Sasi and Priyanandanan, we can be proud that Malayalam Cinema is yet to go ahead.
Thursday, September 04, 2008
ഉത്തരാധുനികത: കാഴ്ചയുടെ ഉള്‍ക്കാഴ്ചകള്‍


സിനിമയിലെ ഉത്ത്താരാധുനികതയെക്കുരിച്ച്ച്ചുള്ള ചില വീണ്ടുവിചാരങ്ങള്‍ . പി.ഡി.എഫില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വഴിയാധാരമാകുന്ന വില്ലത്തം
രണ്ടാം ഭാഗം
മുന്നാം ഭാഗം
Saturday, August 30, 2008
താരസ്വരൂപത്ത്തിന്റെ ഭിന്നമുഖങള്‍

"ഫാന്‍സ് അസോസിയേഷന്‍കാരെ കൊണ്ട് മലയാള സിനിമയ്ക്ക് ഗുണമൊന്നുമുണ്ടായിട്ടില്ല.എന്നാല്‍ താരങള്‍ക്ക് ഇവരെക്കൊണ്ട് ഗുണമുണ്ടായിട്ടുണ്ട്."
-സംവിധായകന്‍ കമല്‍.
സിനിമ സൃഷ്ടിക്കുന്ന ഭാസ്മാസുരന്മാരാണോ താരങ്ങള്‍ എന്ന് പ്രത്യക്ഷത്തില്‍ ചിന്തിച്ചുപോയേക്കാവുന്ന നിലയിലേക്കാണ് നമ്മുടെ സിനിമയില്‍ കാര്യങ്ങള്‍ എത്തുന്നത്. താരങ്ങളെ പടച്ചുവിട്ട ചലച്ചിത്രകാരന്മാര്‍തന്നെ താരങ്ങളെ ഭയക്കുന്ന അവസ്ഥയുടെ പ്രത്യക്ഷീകരണമായി സംവിധായകന്‍ കമലിന്‍റെ ഈ അഭിപ്രായത്തെ കണക്കാക്കാം.താരങ്ങളെ പടച്ചുവിട്ട ചലച്ചിത്രകാരന്മാര്‍തന്നെ താരങ്ങളെ ഭയക്കുന്ന അവസ്ഥയുടെ പ്രത്യക്ഷീകരണമായി സംവിധായകന്‍ കമലിന്‍റെ ഈ അഭിപ്രായത്തെകണക്കാക്കാം. താരത്തെഉള്‍പ്പെടുത്തി ഒരു സിനിമയെടുക്കാന്‍പേടിയാനെന്ന നിലയിലേക്ക് ഹിറ്റുകളുടെസംവിധായകന്‍ഷാജികൈലാസിനെപ്പോലുള്ളവര്‍പരിതപിക്കുന്നതും, ഒരു താരത്തിന്‍റെ തീയതിക്കുവേണ്ടിരണ്ടുവര്‍ഷംകാത്തിരുന്നതിന്റെ പരിഭവത്താല്‍ സിനിമാരംഗത്ത്ഒരു സംഘടനതന്നെവിഘടിച്ച്ചില്ലാതാകുന്നതും, താര പ്രതിഫലമാണ്സിനിമാനിര്മിതിയിലെഏറ്റവും വലിയസമകാലികപ്രതിസന്ധിയെന്ന പരാതികളും കേള്‍ക്കുമ്പോഴുംകാണുമ്പോഴും യഥാര്ഥത്തില്‍്നാം മറന്നു പോകുന്ന ഒന്നുണ്ട്.താരം സ്വയംസംഭവിക്കുന്നതല്ല. താരസൃഷ്ടിയില്‍ചലച്ചിത്രകാരന്‍ തൊട്ടു സാധാരണ പ്രേക്ഷകന്‍വരെ ഉത്തരവാദിത്തമുള്ള ഒരു മഹാസമൂചമുണ്ട്.
താരമെന്ന വാക്കിനു എന്തു നിര്‍വചനമാണ് കൊടുക്കേണ്ടതെന്നറിഞ്ഞുകൂടാ. തിരശ്ശിലയില്‍ പ്രത്യക്ഷപ്പെട്ടു എതെങ്ങ്കിലും ഒരു പ്രവര്‍ത്തി ചെയ്തവ്ത്സ്വസാനിപ്പിച്ചശേഷവും താല്പര്യജനകവും ഭാവപ്രധാനവുമായ
രീതിയില്‍ പ്രേക്ഷക മനസ്സില്‍ തുടരുന്ന ഒരു സ്ത്രീയെ /പുരുഷനെ ആണ് താരമെന്ന് വിളിക്കുന്നതെന്ന് സത്യജിത്ത്
റായി നമ്മുടെ സിനിമ അവരുടെ സിനിമയില്‍ എഴുതിയിട്ടുണ്ട്. ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടുപോകുന്ന അഭിനേതാവിനെ മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന പ്രഫഷണല്‍ നടിനടന്മാരെ വരെ റായി ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നു.
താരങ്ങള്‍ ഉണ്ടാവുന്നത്
1909 വരെയുള്ള സിനിമാചരിത്രത്തില്‍ താരത്തിനു പിന്നണിയിലായിരുന്നു ഇരിപ്പിടം. തങ്ങള്‍ സ്ക്രീനില്‍
കണ്ട ഹൃദയത്തോടടുപ്പിച്ച അഭിനേതാക്കള്‍ ആരെന്നോ എന്തെന്നോ അന്നോളം പ്രേക്ഷകര്‍ക്ക് അജ്ഞാതമായിരുന്നു. ക്രെഡിറ്റ് ലൈനില്‍ സ്രഷ്ടാക്കള്‍ക്കൊപ്പം, അഭിനേതാക്കളുടെ കുടി പേര്‍ പ്രസിദ്ധം
ചെയ്യുന്നതോടെയാണ് സിനിമയില്‍ താരവ്യവസ്ഥയുടെ നാമ്പ് മുളയ്ക്കുന്നതെന്ന് ചലച്ചിത്ര ഗവേഷകന്‍ റിച്ചാര്ഡ്
ഡിക്കോര്ഡവോ സ്ഥാപിച്ചു. ഫ്രഞ്ച് സിനിമയാണ്, മറ്റ് പലതിലുംഎന്നോണം സിനിമയിലെ താരവ്യവസ്ഥയുടെ വിപണനമൂല്യം തിരിച്ചറിഞ്ഞ് ആദ്യം ലോകത്തിനു മുന്നില്‍ കാട്ടിത്തന്നത്. സിനിമയുടെ വിപണനത്തിലും വ്യാപനത്തിലും താരമൂല്യം ഫലപ്രദമായി ഉപയോഗിക്കാമേന്ന ഈ തിരിച്ചറിവിനെ ഹോളിവുഡ് ഏറെ ചൂഷണവിധേയമാക്കി. സ്റ്റുഡിയോയുടെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ചലച്ചിത്ര സൃഷ്ടികള്‍ക്ക്, അവയിലെ താരസാന്നിദ്ധ്യം അധികമൂല്യം നല്‍കുന്നുവെന്ന തിരിച്ചറിവില്‍ താരമൂല്യം നേടിയ ആദ്യത്തെ അഭിനേതാവ് 1910 ല്‍ പുറത്തിറങ്ങിയ ബയോഗ്രാഫ് ഗേളിലെ നായിക ഫ്ലോറന്‍സ് ലോറന്‍സ് ആയിരുന്നു. പിന്നീട്, ഹോളിവുഡ് ലിറ്റില്‍ മേരി എന്ന ഓമനപ്പേരിട്ട് വിളിച്ച മേരി പിക്ഫോര്ഡ് ആദ്യത്തെ സൂപ്പര്‍ താരമായി.click here to read more
Thursday, August 21, 2008
ഭാഷാപോഷിണി
ഒരു വിഷയത്തെയാണ് എ.ചന്ദ്രശേഖര്‍ ഗവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിഴിവാര്‍ന്ന ഈ ദൃശ്യമാധ്യമപഠനം രീതി കൊണ്ടും സമീപനം കൊണ്ടും നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
ഭാഷാപോഷിണി, ലക്കം 3, പുസ്തകം 32, പേജ് 80
Wednesday, August 20, 2008
Sahityajalakam on Kairali TV
Tuesday, August 19, 2008
Time-tested frames

B.Sreejan
b-sreejan@epmltd.com
The best feature of the book "When time ticks in the shores of Consciousness" is the pain undertaken by the author to patiently dissect a number of major films and identify the influence of time in the realisation of a film project. Comparisons linking the master cinematographers and the present day realities in television and cinema are beautifully woven into the book. Like the subject it handles, the book offers a little complex reading. But with a right mix of film, television, Fm radio and extract from screen plays the author tries to ease the effort of the reader.
The New Indian Express, Expresso suppliment, Thiruvananthapuram, Wednesday, the 20th August 2008, Page 4
സമയതീരങ്ങളിലെ അഭ്രജാലകങ്ങള്‍


കാലം എന്ന സമസ്യയുമായി സകലകലകളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നൃത്തം കാലത്തിലെ ചലനരൂപവും സംഗീതം ശബ്ദരൂപവും നാടകം ക്രിയാരൂപവുമാകുമ്പോള്‍ ചലച്ചിത്രം കാലത്തില്‍ കൊത്തിയെടുത്ത ദൃശ്യരൂപമാവുന്നു.അനാദിമധ്യാന്തരൂപിയായ കാലത്തിന്റെ-സമയത്തിന്റെ ചലച്ചിത്രകലയിലെ നിതാന്തസാന്നിദ്ധ്യത്തെയും ഇടപെടലുകളെയും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുകയാണ് എ.ചന്ദ്രശേഖര്‍ രചിച്ച ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍. സിനിമയിലെ കാലപ്രവാഹത്തിലൂടെ കരുതലോടെയാണെങ്കിലും ആയാസരഹിതമായി തുഴഞ്ഞുപോകുമ്പോള്‍ കണ്ണില്‍പ്പെടുന്ന പവിഴപ്പുറ്റുകളെയും പാറക്കെട്ടുകളെയും അപൂര്‍വജീവജാലങ്ങളെയുമൊക്കെ ചന്ദ്രശേഖര്‍ അതിസമീപദൃശ്യങ്ങളായിത്തന്നെ കാണിച്ചുതരുന്നുണ്ട്.
കാലത്തിലൂടെ കാലം കൊണ്ട് കാലത്താലെഴുതുന്ന കലാസൃഷ്ടിയായ സിനിമയില്‍ കാലം നിമിത്തവും പശ്ചാത്തലവും പ്രമേയവും പ്രധാനകഥാപാത്രവുമായി തീരുന്നതെങ്ങനെയെന്ന് സിന്തങ്ങളുടെയും പ്രത്യക്ഷോദാഹരണങ്ങളുടെയും പിന്‍ബലത്തോടെ ചന്ദ്രശേഖര്‍ സമര്‍ത്ഥിക്കുമ്പോള്‍ ഒരു ലക്ഷണമൊത്ത ആധികാരിക ഗ്രന്ഥത്തിന്റെ സ്വഭാവം കൈവരിക്കുന്നുണ്ട്. പഠനവിഷയത്തിന്റെ പരപ്പില്‍ നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, സിനിമയുടെ സകല ഊടുവഴികളിലും ഗുഹാമുഖങ്ങളിലും കയറിയിറങ്ങി മൗലികവും പുതുമയാര്‍ന്നതുമായ പല കണ്ടെത്തലുകളും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ആധുനിക മാധ്യമകാലത്ത് ഏറ്റവും വിലപിടിച്ച ചരക്കായി സമയമെങ്ങനെ മാറി എന്ന അന്വേഷണത്തിലാരംഭിക്കുന്ന ബോധതീരങ്ങളില്‍... പത്തു ഖണ്ഡങ്ങളിലൂടെയാണ് പൂര്‍ണമാവുന്നത്. ചലച്ചിത്രകലയുടെ ആഖ്യാനവഴികളിലും പ്രമേയസ്വീകരണത്തിലും കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ചരിത്രത്തോടു നീതിപുലര്‍ത്തിയിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കുന്നുണ്ട്. കാലത്തെ വരുതിയില്‍ നിര്‍ത്താനും മാറ്റിമറിച്ച് ദൃശ്യശില്‍പങ്ങളുണ്ടാക്കാനുമുതകുന്ന പ്രധാന പണിയായുധമായി കട്ട് പരിണമിക്കുന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കുന്നു കാലത്തിന്റെ തിരുമുറിവ് ചലച്ചിത്രത്തിന്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളിലേക്ക് പ്രകാശം ചൊരിയുന്ന ഖണ്ഡമാണ്. വിശ്വോത്തര ചലച്ചിത്രകാരന്മാരും മലയാളത്തിന്റെ മുന്‍നിര സംവിധായകരുമൊക്കെ കാലത്തെ കൈകാര്യം ചെയ്യുമ്പോള്‍ പ്രകടമാക്കുന്ന വൈരുദ്ധ്യവും വൈദഗ്ധ്യവും താരതമ്യം ചെയ്യപ്പെടുന്നു. നിറപ്പകിട്ടുകൊണ്ടു കാലത്തെ അടയാളപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാലത്തിന്റെ കളര്‍ക്കോഡ് എന്ന ഖണ്ഡവും ശബ്ദത്തിന്റെ അദൃശ്യസാന്നിദ്ധ്യമുപയോഗിച്ചു കാലത്തെ രേഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സമയത്തിന്റെ നിലവിളികളും മര്‍മ്മരങ്ങളും എന്ന അദ്ധ്യായവും മൗലികതയിലും വിശകലനസാമര്‍ത്ഥ്യത്തിലും വേറിട്ടുനില്‍ക്കുന്നു. കാലം കാലത്തെ തടവിലാക്കുന്ന ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും പതിറ്റാണ്ടുകളിലൂടെ കണ്ടുപരിചയിച്ച സിനിമാറ്റിക് ടൈമിനെ അട്ടിമറിക്കുന്ന ടെലിവിഷന്‍ പരസരവും സൂക്ഷ്മമമായി വിലയിരുത്തപ്പെടുന്നുണ്ട്. ആധുനിക സിനിമയുടെ സമയപരിചരണവും വിമര്‍ശനവിധേയമാവുന്നു. ചരിത്രത്തിന്റെ ദശാസന്ധികളില്‍ നിന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുനില്‍ക്കുന്ന സമകാലിക മലയാള സിനിമ അതിന്റെ ആഴമില്ലായ്മയുടെയും അന്തസ്സാരശൂന്യതയുടെയും പേരില്‍ വിചാരണ ചെയ്യപ്പെടാന്‍ ഈ കാലവിചാരം നിമിത്തമാവുന്നുണ്ടെന്നത് ആഹഌദകരമാണ്. ആവിഷ്‌കരണശൈലിയില്‍ ആധുനികമാവുമ്പോള്‍ത്തന്നെ പ്രമേയകല്‍പനയില്‍ കാലബോധം നഷ്ടമാവുന്ന മുഖ്യധാരാ മലയാളസിനിമയെ പാപബോധമില്ലാത്ത സമയം എന്ന അദ്ധ്യായത്തില്‍ ഒരു പരിഹാസച്ചിരിയോടെയാണു പരാമര്‍ശിച്ചിരിക്കുന്നത്. സമാനപ്രമേയങ്ങളവതരിപ്പിച്ച മുഖ്യധാരാ-സമാന്തര ചിത്രങ്ങളുടെ താരതമ്യപഠനം അതിന്റെ മൗലികസ്വഭാവം കൊണ്ട് അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ വെറുതേ വീണ്ടെടുക്കുന്ന കാലം എന്ന അദ്ധ്യായത്തില്‍ രണ്ടും മൂന്നും ഭാഗങ്ങളുണ്ടാവുന്ന ചിത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതിലെ മുഖ്യകഥാപാത്രങ്ങള്‍ക്കു കാലാന്തരത്തില്‍ സംഭവിക്കുന്ന-അനുഭവിക്കേണ്ടിവരുന്ന സ്വഭാവപരിണാമങ്ങളെ കുറേക്കൂട സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതായിരുന്നു. കഥാപാത്രങ്ങളുടെ ബാഹ്യരൂപത്തെ മാത്രമല്ല, ആന്തരിക സ്വഭാവഘടനയെ വരെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണല്ലോ അപ്രതീക്ഷിതമായ കാലപ്രവാഹം. മലയാളത്തിലാദ്യമായി രണ്ടാംഭാഗമുണ്ടായ അശ്വമേധം എന്ന ചിത്രത്തിലെ നായകനായ മോഹനന്‍ തുടര്‍ന്നുള്ള ശരശയ്യയില്‍ പ്രധാനവില്ലനായി മാറുന്നതും ആ കഥാപാത്രത്തെ പ്രേംനസീറില്‍ നിന്ന് ഗോവിന്ദന്‍കുട്ടി ഏറ്റെടുക്കുന്നതും കൗതുകകരമായ സംഗതികളല്ലേ? തിരക്കേറിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു ഗ്രന്ഥരചനയിലേര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ചില്ലറ അനവധാനതകള്‍ വേറെ ചിലതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാവ്യമേള(1965)യും ചിത്രമേള(1967)യും പാക്കേജായി പുറത്തിറങ്ങിയെന്നുള്ള നിസ്സാരതെറ്റുകളെ നോട്ടപ്പിശകുകളായി കാണാം. എന്നാല്‍ സ്വയംവരത്തിലെ നായകന്‍ റെയില്‍പ്പാളത്തില്‍ ജീവിതമവസാനിപ്പിച്ചെന്നുള്ള പരാമര്‍ശവും നിര്‍മാല്യത്തില്‍ വെളിച്ചപ്പാടിന്റെ നാടുവിട്ടുപോയ മകനെ അനന്തരവനാക്കിയതും ആ ചിത്രങ്ങളുടെ സ്രഷ്ടാക്കളായ വലിയ ചലച്ചിത്രകാരന്മാരുടെ പാത്രകല്‍പനയെത്തന്നെ തകിടംമറിക്കുന്ന രീതിയിലുള്ള അബദ്ധങ്ങളായിപ്പോയി. അതുപോലെതന്നെ ചലച്ചിത്രപ്രേമികള്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും താല്‍പര്യം തോന്നിക്കേണ്ട ഇത്തരമൊരു പുസ്തകത്തിന് കുറച്ചുകൂടി അര്‍ത്ഥവത്തും സംവേദനക്ഷമവുമായ പുറംചട്ടയാകാമായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
സുഘടിതവും യുക്തിഭദ്രവും സമഗ്രവുമായ ഈ പുസ്തകത്തിന്റെ രചനയ്ക്ക് ചന്ദ്രശേഖറിനു സഹായമായിത്തീര്‍ന്നത് തീര്‍ച്ചയായും വ്യത്യസ്ത മാധ്യമങ്ങളില്‍നിന്ന് (പത്രം, ചലച്ചിത്രമാസിക, ടെലിവിഷന്‍, വെബ്ബ്) ആര്‍ജിച്ച അനുഭവസമ്പന്നതയായിരിക്കണം. സിനിമയെയും കാലത്തെയും കുറിച്ചു മലയാളത്തിലുണ്ടായ പഠനഗ്രന്ഥം എന്ന പ്രത്യേകതയ്ക്കു പുറമേ ലോകസിനിമയുടെ പശ്ചാത്തലതത്തില്‍ മികച്ച ഇന്ത്യന്‍-മലയാള സിനിമകളുടെ കൂട്ടത്തില് മുഖ്യധാരാ മലയാളസിനിമകളെക്കൂടി ചേര്‍ത്തുനിര്‍ത്തിയതിനും ചന്ദ്രശേഖര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
നീന്തിത്തുടിക്കുമ്പോള്‍ത്തന്നെ ആഴങ്ങളിളിരങ്ങിച്ചെന്നു സിനിമയുടെ സകല ഉടുവഴികളിലും ഗുഹാമുഖങ്ങളിലും കയറി ഇറങ്ങി മൌലികവും പുതുമയാര്ന്നതുമായ പല കണ്ടെത്തലുകളും മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ സവിശേഷത.സിനിമയില്‍ കാലം നിമിത്തവും പശ്ചാത്തലവും പ്രമേയവും പ്രധാന കഥാപാത്രവുമായിത്തീരുന്നതെങ്ങനെ എന്ന് സിദ്ധാന്തങ്ങളുടെയും പ്രത്യക്ഷ ഉദാഹരണങ്ങളുടെയും പിന്‍ബലത്തോടെ ചന്ദ്രശേഖര്‍ സമര്ഥിക്കുമ്പോള് ഒരു ലക്ഷണമൊത്ത ആധികാരിക ഗ്രന്ഥത്തിന്ടെ സ്വഭാവം കൈവരിക്കുന്നുന്ട്.സിനിമയെയും കാലത്തെയും കുറിച്ച് മലയാളത്തിലുണ്ടായ പഠന ഗ്രന്ഥം എന്ന പ്രത്യേകതയ്ക്ക് പുറമെ ലോകസിനിമയുടെ പശ്ചാത്തലത്തില്‍ മികച്ച ഇന്ത്യന്‍-മലയാള സിനിമകളുടെ കൂട്ടത്തില് മുഖ്യധാരാ മലയാള സിനിമയെക്കുടി ചേര്ത്തു നിര്ത്തിയത്തിനും ചന്ദ്രശേഖര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സമകാലിക മലയാളം വാരിക, പുസ്തകം 12, ലക്കം 14, പേജ് 82
Monday, August 18, 2008
നാന സിനിമാ വാരിക
നാന , പുസ്തകം 36, ലക്കം 43, പേജ് 35
സിനിമാ മംഗളം

ദൃശ്യ ഭാഷയുടെ ചമല്ക്കാരസൌഭഗതയില് കാലം അതിവിശാലമായ സര്‍ഗസംവദങ്ങള്‍ സാധ്യമാക്കുന്ന ലോകക്കാഴ്ച്ചകളിലെയ്ക്ക് ഈ പുസ്തകം വായനക്കാരനെ കൈപിടിച്ചു നടത്തുന്നു. കാലം ദൃശ്യ സമ്വേദനന്ഗില് സൃഷ്ടിച്ച്ചുവരുന്ന പ്രഹേളികകെയുമ് സന്നിഗ്ദ്ധതകളെയും പുനരാവിഷ്കരിക്കാന്‍ ലളിതവും രിജിവുമായ ആഖ്യാന തന്ത്രമാണ് എ .ചന്ദ്രശേഖര്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ വ്യാകരണ പരതയില്‍ അത്ര പരിചിതമല്ലാത്ത ഈ അന്വേഷണ ശൈലിയെ പരിചയപ്പെടുത്തിയതില്‍ ഗ്രന്ഥകാരന്‍ അഭിമാനിക്കാം
സിനിമാ മംഗളം , പുസ്തകം 12, ലക്കം 34, പേജ് 46
Friday, August 08, 2008
പുസ്തകപ്പച്ച
പച്ചക്കുതിര , ലക്കം 1പുസ്തകം5 പേജ് 63
മാതൃഭൂമി ആഴ്ചപ്പതിപ്പ്
മാത്രുഭുമി ആഴ്ചപ്പതിപ്പ്, ലക്കം 23 പുസ്തകം 86പേജ് 83
Monday, July 21, 2008
വെബ് ലോകം ഡോട്ട് കോം പറയുന്നു
സമയം കളയാന്‍ സിനിമ കാണുന്നവര്‍ക്ക് വേണ്ടിയല്ല, സിനിമയില്‍ സമയം കളയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍’. സിനിമമാധ്യമത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഒരു കൈപുസ്‌തകം.
വെബ് ലോകം ഡോട്ട് കോം
http://malayalam.webdunia.com/miscellaneous/literature/bookreview/0807/21/1080721066_1.htm
Friday, July 18, 2008
ഇന്ദുലേഖ ഡോട്ട് കോം
http://indulekha.com/
http://indulekha.com/malayalambooks/2008/07/bodhatheerangalil-kalam-midikkumbol.html
u