Sunday, April 26, 2009

Film Critics' Award Distributed




In an august and grand mega event at Polytechnic Grounds Attingal,on Sunday, the 26th of April 2009, the 32nd Annual Atlas Film Critics' Awards were distributed. Awards' Nite was inaugurated by Madhu and Sheela. FIAF International VP Mr. P.V.Gangadharan was the Chief Guest of the day. Stalwarts like Mohanlal, Renjith, Madhupal, Sukumari, Priyanka, Major Ravi etc received their awards. A.Chandrasekhar, for his book Bodhatheerangalil Kalam Midikkumbol also received the Award for the Best Book on Cinema for the year 2008 from actress Priyanka.

Monday, April 06, 2009

അല അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

കോഴിക്കോട്‌: അലയുടെ ചലച്ചിത്ര, ഷോര്‍ട്ട്‌ഫിലിം, ദൃശ്യമാധ്യമ, സിനിമ പുസ്‌തക അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌ദാനച്ചടങ്ങ്‌ യു.എ.ഖാദര്‍ ഉദ്‌ഘാടനം ചെയ്‌തു. അക്‌ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു.

പത്രപ്രവര്‍ത്തനരംഗത്തും ചലച്ചിത്രരംഗത്തും 50 വര്‍ഷം പൂര്‍ത്തിയാക്കിയ ടി.എച്ച്‌.കോടമ്പുഴയെ യു.എ.ഖാദര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. അല പ്രസിഡന്റ്‌ ജെ.ആര്‍. പ്രസാദ്‌ ഉപഹാരം സമ്മാനിച്ചു.

രഞ്‌ജിത്ത്‌ (ചലച്ചിത്രപ്രതിഭ), എം.ജി.ശശി (ചലച്ചിത്ര നവപ്രതിഭ), മധുപാല്‍ (നവാഗത സംവിധായകന്‍), ദീദി ദാമോദരന്‍ (നവാഗത തിരക്കഥാകൃത്ത്‌), ഗോവിന്ദ്‌ പത്മസൂര്യ (നവാഗത നടന്‍), മീരാനന്ദന്‍ (നവാഗത നടി), ചലച്ചിത്ര ഗ്രന്ഥത്തിന്‌ എ. ചന്ദ്രശേഖരന്‍, സിനിമാസംബന്ധിയായ ലേഖനപരമ്പരയ്‌ക്ക്‌ എം.ജയരാജ്‌, ബി.ഷിബു (വിവര്‍ത്തന ഗ്രന്ഥം) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

30 മിനിറ്റുള്ള മികച്ച ഷോര്‍ട്ട്‌ ഫിലിം നിര്‍മാണത്തിന്‌ ജെയ്‌സണ്‍ കെ.ജോബ്‌ (സ്‌കാവഞ്ചര്‍), മികച്ച സംവിധായകന്‍-ഷെറി (ദി ലാസ്റ്റ്‌ ലീഫ്‌), മികച്ച തിരക്കഥ-രതീഷ്‌, മികച്ച നടന്‍-ശ്രീജിത്ത്‌ കുലവയില്‍, ദീപാദാസ്‌ (മികച്ച നടി), ക്രിസ്റ്റിജോര്‍ജ്‌ (മികച്ച ഛായാഗ്രഹണം), അരുണ്‍വിശ്വനാഥ്‌, അഖില്‍വിശ്വനാഥ്‌ (അഭിനയത്തിനുള്ള പ്രത്യേക അവാര്‍ഡ്‌) എന്നിവരും അഞ്ചു മിനിറ്റിനു താഴെയുള്ള മികച്ച ചിത്രത്തിന്റെ സംവിധാനത്തിന്‌ കിരണ്‍കേശവ്‌, അജിത്ത്‌ വേലായുധന്‍ (സംവിധായകന്‍), സജീഷ്‌ രണേന്ദ്രന്‍ (മികച്ച മ്യൂസിക്‌ ആല്‍ബം), എം.വേണുകുമാര്‍ (മികച്ച ഡോക്യുമെന്ററി സംവിധാനം), രണ്ടാംസ്ഥാനത്തിന്‌ രാജേഷ്‌ഭാസ്‌കരന്‍, ജോമോന്‍ ടി.ജോണ്‍ (മികച്ച കാമ്പസ്‌ ഫിലിം സംവിധാനം), ആര്‍.എസ്‌.വിമല്‍ (മികച്ച ഡോക്യുമെന്ററി), കെ.ആര്‍.രതീഷ്‌ (ആനിമേഷന്‍ പ്രത്യേക അവാര്‍ഡ്‌) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അല പ്രസിഡന്റ്‌ ജെ.ആര്‍. പ്രസാദ്‌ സ്വാഗതവും സെക്രട്ടറി പി.എം. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

Tuesday, March 17, 2009

ചന്ദ്രശേഖറിന് അല അവാര്‍ഡ്



കോഴിക്കോട് അമച്വര്‍ ലിറ്റില്‍ സിനിമ (അല)യുടെ 2008 ലെ മികച്ച മൌലിക ഗ്രന്ത്ത്ത്ത്തിനു ഉള്ള അവാര്‍ഡ് ചന്ദ്രശേഖറിന്റെ ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ നേടി. അവാര്‍ഡ് ഏപ്രില്‍ ആറിനു കോഴിക്കോട് ടൌണ്‍ഹാളില്‍ ചേരുന്ന ചടങ്ങില്‍ സമ്മാനിക്കും കു‌ടുതല്‍ വായിക്കാന്‍

Abhinaya Pratibha award for Jagathy
Staff Reporter/THE HINDU 18-03-1009
Kozhikode: The Amateur Little Cinema (Ala) awards for outstanding contributions in the field of film, TV journalism and film-related literature, for the year 2008, were announced at a press meet here on Tuesday.The ‘Abhinaya Pratibha’ award, bagged by Nedumudi Venu last year, will go to Jagathy Sreekumar for his contributions to Malayalam cinema. The ‘Chalachitra Pratibha’ award will be given to director Ranjith for films likeThirakkadha and Kayyoppu.

The ‘Navapratibha’ award will be bestowed upon M.G. Sasi, director ofAdayalangal, while the award for the best directorial debut will go to Madhupal for Thalappavu.Govind Patmasurya will be awarded the honour for the best debut actor (male) for his performance in Adayalangal.’ The award for the best debutant actor (female) will go to Meera Nandan for her role in Mulla.The award for the best debut script will go to Didi Damodharan forGulmohar.

Nikesh Kumar of Indavision and Johny Lukos of Manorama News have been selected for the Ala award for excellence in TV journalism. The award for the best seminal book on film will be given to A. Chandrasekharan for his ‘Bhodha Theerangalil Kalam Midikkumbol,’ published by Rainbow books.

The books, ‘Sammohanam’ and ‘Ritumarmarangal,’ authored by actor Mohanlal bagged the award for the best books written by a film artiste.The award for the best film-related book in translation will be given to the script of Subrahmanyapuram (Tamil) translated by B. Shibu into Malayalam.M.D. Manoj bagged the honour for the best edited book on film for his title ‘P. Bhaskaran: Sangeethasmrithikal.’ The award for the best film-related article series in print-media was secured by M. Jayaraj for his series titled ‘Thiranottam.’

Ala president J.R. Prasad said the awards will be given away at a function at the Town Hall in Kozhikode at 6 p.m. on April 6. A workshop on script writing will be held at the venue from 10 a.m.An international film festival will be held in connection with the award ceremony at the Auriga Hall on April 4 and 5, the organisers said.

Monday, March 02, 2009

SLUMDOG MILLIONNAIRE-AN INDIAN REJOINDER

What exactly are the hidden agendas of Hollywood that triggers promoting India and Indian technicians through Slumdog Millionnaire? What is the socio-economic impact that this film carry out in the Indian Film Industry? Amidst globalisation, a serious thinking over the subject. This article has been carried as the cover story by Samakalika Malayalam in their latest issue under the title HOLLYWOODINE KOTHIPPIKKUNNA INDIA.

കവാത്തു മറക്കുന്ന സായിപ്പ്?

എ.ചന്ദ്രശേഖര്‍

ഇന്ത്യന്‍ സിനിമയുടെ അന്തസ്സുയര്‍ത്തി ഓസ്കര്‍ താരനിശയില്‍ആര്‍ സ്ക്വയര്‍ (റഹ്മാന്‍-റസൂല്‍ പൂക്കുട്ടി) നേടിയ വന്‍ വിജയത്തിനു മുന്നില്‍ വാസ്തവത്തില്‍ ഹോളിവുഡ് കവാത്തു മറക്കുകയായിരുന്നു. കൊഡാക്ക് തീയറ്ററിലെ നിറസദസ്സില്‍ മാതാവിനെയും മാതൃഭൂമിയേയും മറക്കാത്ത എ.ആര്‍.റഹ്മാന്റെ പ്രസംഗവും എല്ലാ ശബ്ദത്തെയും ആവഹിക്കുന്ന നമ്മുടെ ഓംകാരത്തെയും സംസ്കാരത്തേയും ഓര്‍ത്തെടുത്ത റസൂല്‍ പൂക്കുട്ടിയുടെ പ്രസംഗവും ഇന്ത്യമാത്രമല്ല, ലോകമൊട്ടാകെ ജയ് ഹോ മനസില്‍ പാടിത്തന്നെയാണു നെഞ്ചേറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയുടെ റോബര്‍ട്ടോ ബെനീഞ്ഞിക്കു ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെ കൈവന്ന ഓസ്കര്‍ ലബ്ധിയെക്കാള്‍ റസൂല്‍-റഹ്മാന്‍മാരുടെ പുരസ്കാരങ്ങള്‍ക്കു തിളക്കമേറുന്നത് സായിപ്പിന്റെ കളത്തില്‍ കടന്നു കളിച്ചു നേടിയ വിജയം എന്ന നിലയ്ക്കുകൂടിയാണ്. ഇന്ത്യന്‍ സിനിമാ സംഗീതശാഖയോടുള്ള പാശ്ചാത്യന്റെ അവജ്ഞയ്ക്കേറ്റ തിരിച്ചടി കൂടിയാണിത്.ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെയും ഇന്ത്യന്‍ സിനിമയുടെ മാത്രം സവിശേഷതയായ ഗാനചിത്രീകരണരംഗങ്ങളേയും പരമപുച്ഛത്തോടെ മാത്രം കണ്ട എല്ലാവര്‍ക്കും, ഒരു ബ്രിട്ടീഷ് സിനിമാസംരംഭത്തിലൂടെ ഇതേ ഫോര്‍മുല നേടിയ അഭൂതപൂര്‍വമായ ജനപ്രീതിയും നിരൂപകപ്രശംസയും ചുട്ട മറുപടിയായി.മാത്രമല്ല, അതേ ഫോര്‍മുല ഓസ്കര്‍ താരനിശയുടെ വര്‍ണപ്പകിട്ടിന് ആക്കം കൂട്ടിക്കൊണ്ട് ലൈവ് ആയി അവതരിപ്പിക്കപ്പെട്ടതും ഇന്ത്യയുടെ മധുരപ്രതികാരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഗാനരചയ്ക്കടക്കം കൈവന്ന നാല് ഓസ്കര്‍ ശില്‍പങ്ങളില്‍ നമ്മുടെ സിനിമയുടെ ഭാവിഭാഗധേയം തന്നെയാണുള്ളത്. നമ്മുടെ സിനിമ ഇനി എങ്ങോട്ട് എന്നതിന്റെ,. ഇപ്പോള്‍ എവിടെ എന്നതിന്റെ വിലയിരുത്തലും അളവുകോലും.ലോകനിലവാരത്തില്‍ നിന്ന് ഒട്ടും താഴെയല്ല സിനിമയില്‍ നമ്മുടെ വിഭവശേഷി എന്നതിന്റെ ചൂണ്ടുപലകയാണീ വിജയം.പക്ഷേ, ഈ രണ്ടു ചെറുപ്പക്കാരുടെയും നേട്ടം മറ്റു ചിലതുകൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. എത്ര എളിയ തുടക്കത്തില്‍നിന്നായാലും കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ അപ്രാപ്യമെന്ന് തോന്നുന്നതെന്തും സ്വന്തമാക്കാമെന്ന ശുഭാപ്തി റഹ്മാന്‍-റസൂല്‍ ദ്വയം ഒരുപോലെ ഓര്‍മപ്പെടുത്തുന്നു. ഓസ്കര്‍ പ്രസംഗത്തില്‍ റഹ്മാന്‍ സൂചിപ്പിച്ചതുപോലെ, സ്ളംഡോഗ് മില്യണെയര്‍ മുന്നോട്ടുവയ്ക്കുന്ന ശുഭപ്രതീക്ഷയോളമോ അതിനും മേലെയോ ആണിത്.സായിപ്പിന്റെ സാങ്കേതികതയില്‍ അവരെ അതിശയിപ്പിക്കുന്ന മെയ്വഴക്കവും ബുദ്ധികൂര്‍മതയും സമഗ്രതയും പൂര്‍ണതയുമാണ് റസൂലും റഹ്മാനും കാഴ്ചവച്ചത്. സിലിക്കണ്‍വാലിയില്‍ അമേരിക്കക്കാരനെ അതിശയിപ്പിക്കുന്ന മലയാളിബുദ്ധിയുടേതിനു സമാനമാണിത്. എന്നാല്‍, റഹ്മാനാകട്ടെ, ഒരു പടികൂടി കടന്ന്, പാശ്ചാത്യസംഗീതത്തിന്റെ അതിലോല ഭാവാത്മകത കൂടി ഒപ്പിയെടുത്ത,് ഹോളിവുഡ് പാശ്ചാത്തല സം ഗീതത്തിന്റെ സമകാലിക തലതൊട്ടപ്പന്മാരുമായി നേര്‍ക്കുനേര്‍ പോരാടിയാണ് മൌലിക സംഗീതത്തിനുള്ള ബഹുമതി സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ ഇരട്ട നേട്ടത്തിന്റെ മാറ്റും ഇര ട്ടിക്കുന്നു.ഒബാമ പ്രസിഡന്റായി അവരോധിക്കപ്പെട്ട് ചരിത്രം തിരുത്തിയ അമേരിക്കയിലാണ് ഇക്കുറി സാം സ്കാരിക രംഗത്ത് മാറ്റത്തിന്റെ ഇന്ത്യന്‍ ഓംകാരവും ജയ ഹോയും പ്രതിധ്വനിക്കുന്നതെന്നതും പ്രത്യേകം ശ്രദ്ധിക്കണം. റഹ്മാനും റസൂലുമല്ല ഇവിടെ വിഷയം. മറിച്ച് സ്ളംഡോഗ് മില്യണെയ്ര്‍ എന്ന ബ്രിട്ടീഷ് സിനിമയാണ്. സ്ളംഡോഗിലൂടെ ഇന്ത്യയുടെ അഭിമാനം മാനം മുട്ടെ ഉയരുന്നത് രോമാഞ്ചത്തോടെ കണ്ടിരുന്ന ഒരാളെന്ന നിലയില്‍ക്കൂടിയാണ് ഈ രണ്ടു ചെറുപ്പക്കാര്‍ക്കും ഈ അതുല്യനേട്ടം കൈപിടിയിലെത്തിച്ച സ്ളംഡോഗ് മില്യണെയര്‍ എന്ന സിനിമയുടെ അഭൂതപൂര്‍വമായ നേട്ടങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുന്നത്. സ്ളംഡോഗ് മില്യണെയ്ര്‍ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രമോ, അതുളവാക്കുന്ന സാധ്യതകളോ വാസ്തവത്തില്‍ ആത്മാര്‍ഥമാണോ? യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമയ്ക്കുള്ള അംഗീകാരമാണോ സ്ളംഡോഗ് മില്യണെയ്ര്‍? ഇന്ത്യന്‍ ചേരിയുടെ ദാരിദ്യ്രം വിറ്റുകാശാക്കുന്നു തുടങ്ങി ഓസ്കര്‍ നാമനിര്‍ദേശം നടന്നപ്പോള്‍ത്തന്നെ ചിത്രം നേടിയെടുത്ത വിമര്‍ശനങ്ങള്‍ കുറച്ചൊന്നുമല്ല. ഇന്ത്യന്‍ കമ്പോള സിനിമയുടെ അതികായനായ അമിതാഭ് ബച്ചനില്‍ നിന്നുപോലും ഇത്തരത്തിലൊരു ആശങ്കാക്കുറിപ്പുണ്ടായതും ഓര്‍ക്കണം. (ഈ വിമര്‍ശനങ്ങള്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ജലിയില്‍ തുടങ്ങി കാലാകാലങ്ങളായി രാജ്യാന്തര പ്രശസ്തി നേടിയെടുക്കുന്ന എല്ലാ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും നേരെ ഉണ്ടായിട്ടുള്ളതുമാണ്) പ്രതീക്ഷിച്ചതുപോലെ തന്നെ സ്ളംഡോഗ് മില്യണെയ്റിന്റെ ചരിത്രവിജയത്തിനെതിരേ ധാരാവിയില്‍ പ്രതിഷേധപ്രകടനം അരങ്ങേറുകയും ചെയ്തു. അതൊക്കെ, വലന്റൈന്‍സ് ദിനത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും പോലെ മാത്രം കണക്കാക്കിയാല്‍ മതി. റഹ്മാന്‍ ഇതിനേക്കാള്‍ മികച്ച കമ്പോസിഷന്‍സ് മുമ്പ് ഇന്ത്യന്‍ സിനിമകള്‍ക്കുവേണ്ടിയും ശേഖര്‍ കപൂറിന്റെ ബ്രിട്ടീഷ് സംരംഭമായ എലിസബത്തിന്റെ പശ്ചാത്തലസംഗീതത്തിനു വേണ്ടിയും ഒരുക്കിയിട്ടുണ്ടെന്ന വിമര്‍ശനവും മറന്നേക്കാം. അതൊന്നും ഒരുപക്ഷേ അമേരിക്കന്‍ അക്കാദമിയുടെ അയ്യായിരം അംഗങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞില്ലായിരിക്കാം. ഇവിടെ അത്തരം വിമര്‍ശനങ്ങളൊന്നുമല്ല ചര്‍ച്ചയ്ക്കെടുക്കുന്നത്. മറിച്ച് അതു മുന്നോട്ടുവയ്ക്കുന്ന ചില സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളാണ്. എന്തുകൊണ്ട് ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥാവസ്തുവും ശില്‍പഘടനയുമുളള സ്ളംഡോഗ് മില്യണെയ്ര്‍ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ അംഗങ്ങള്‍ക്ക് ഇത്രമേല്‍ ഇഷ്ടപ്പെട്ട സിനിമയായി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഹോളിവുഡിന്റെ കച്ചവട താല്‍പര്യം മുതല്‍ ആഗോളവല്‍കരണത്തിന്റെ മൂലധനതാല്‍പര്യങ്ങളിലേക്കു വരെ അതിന്റെ വേരുകള്‍ നീളുന്നതു തിരിച്ചറിയാനാവുക. മുമ്പ് ഓസ്കറുകള്‍ വാരിക്കൂട്ടുകയും ആദ്യമായി ഒരു സാങ്കേതികപ്രവര്‍ത്തകയ്ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് ഓസ്കര്‍ കൊണ്ടുവരികയും ചെയ്ത (ഭാനു അഥയ്യ-വസ്ത്രാലങ്കാരം) ഗാന്ധി ഇന്ത്യന്‍ സഹകരണത്തോടെയുള്ള ഇംഗ്ളീഷ് സംരംഭമായിരുന്നതു പോലെ സ്ളംഡോഗ് മില്യണെയ്ര്‍ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച വിദേശചിത്രമാണ്. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈയിടെ റിലീസായ നമ്മുടെ ആകാശഗോപുരത്തോട് ഈ ചിത്രത്തെ ഉപമിച്ചു നോക്കാം. ലണ്ടണില്‍ ചിത്രീകരിക്കുകയും ബ്രിട്ടീഷ്/യു.എസ് സാങ്കേതിക പ്രവര്‍ത്തകരുടെ (സംഗീതസംവിധായകനടക്കം) സഹകരണം തേടുകയും ചെയ്ത ആകാശഗോപുരം പൂര്‍ണമായി ഒരു മലയാള സിനിമയാണല്ലോ. ഗാന്ധി കഥാവസ്തു ആവശ്യപ്പെടുന്നതുകൊണ്ടു മാത്രം ഇന്ത്യയില്‍ ചിത്രീകരിക്കപ്പെട്ടതാണ്. മഹാത്മാവ് ഇന്ത്യയുടെ മാത്രം സ്വകാര്യ സ്വത്തല്ലല്ലോ. പാസേജ് ടു ഇന്ത്യയും സിദ്ധാര്‍ഥയും ഇങ്ങനെ ചലച്ചിത്രമാക്കപ്പെട്ടവ തന്നെ. പക്ഷേ അവയ്ക്കുപിന്നില്‍ ഇസ്മയില്‍ മെര്‍ച്ചന്റ് എന്നൊരു ഇന്ത്യക്കാരന്‍ നിര്‍മാതാവിന്റെ സാന്നിദ്ധ്യമുണ്ട്; താല്‍പര്യവും. സ്ളംഡോഗ് മില്യണെയ്ര്‍ അങ്ങനൊരു ഇന്ത്യന്‍ താല്‍പര്യത്തിന്റെ പശ്ചാത്തലമുളള സിനിമയല്ല. ക്രിസ്റ്യന്‍ കോള്‍സണ്‍ എന്ന് നിര്‍മാതാവ് അടുത്തൊരു സിനിമ ചിന്തിക്കുമ്പോള്‍ വിപണിസാധ്യതയുള്ള, ലാഭത്തില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ഒരു ചലച്ചിത്ര സംരംഭം എന്ന നിലയ്ക്ക് അവര്‍ക്കുമുന്നിലേക്ക് എത്തപ്പെടുന്ന ഒന്നാണ്. അതായത് ഏതൊരു ഹോളിവുഡ് സിനിമയേയും പോലെ വ്യക്തമായി ആസൂത്രണം ചെയ്ത് ബോധപൂര്‍വം നിശ്ചയിച്ചുറച്ച ചലച്ചിത്രപദ്ധതി.കോന്‍ ബനേഗ ക്രോര്‍പതിയെ അടിസ്ഥാനമാക്കി ചോദ്യോത്തരം എന്ന അര്‍ഥത്തില്‍ ക്യൂ ആന്‍ഡ് എ എന്ന പേരില്‍ വികാസ് സ്വരൂപ് എഴുതിയ നോവല്‍ ചലച്ചിത്രമാക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച പേരില്‍പോലും വെള്ളക്കാരന്റെ ഇന്ത്യയൊടുള്ള കാഴ്ചപ്പാടിന്റെ രാഷ്ട്രീയമുണ്ട്. ഇല്ലെങ്കില്‍ എന്തുകൊണ്ട് ക്യൂ ആന്‍ഡ് എ തെരുവുപട്ടി ആയി? ഇവിടെയാണ് സ്വാഭാവികമായി ചില സംശയങ്ങള്‍ ഉയര്‍ന്നു വരിക. എന്തുകൊണ്ട് വികാസ് സ്വരൂപിന്റെ ഈ നോവല്‍ തന്നെ പ്രമേയമായി തെരഞ്ഞെടുത്തു? മുംബൈയുടെ ഇരുണ്ട മുഖം എന്ന, ഇതുവരെ ലോകസിനിമ സ്പര്‍ശിക്കാത്ത പുതുമണം മാറാത്ത വിഷയമായതുകൊണ്ടോ? പക്ഷേ എന്തിന് ചിത്രം പതിവു ഹോളിവുഡ് രീതിവിട്ട് തനത് ഹിന്ദി സിനിമയുടെ ദൃശ്യപരിചരണം സ്വീകരിച്ചു? സ്നേഹത്തിന്റെ പുതിയൊരു മാനം കാട്ടിത്തരുന്ന കഥാവസ്തുവായതുകൊണ്ട്, കഥാവസ്തു ആവശ്യപ്പെടുന്ന രൂപശില്‍പം അതായിരുന്നതുകൊണ്ട് എന്നെല്ലാം എളുപ്പത്തില്‍ പറഞ്ഞൊഴിയാം. എന്നിരുന്നാലും, ബോളിവുഡിന്റെ ആട്ടവും പാട്ടുമൊന്നും ആ ദൃശ്യപരിചരണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ലല്ലോ. അതിന് ഗുള്‍സാറില്‍ നിന്ന് ഹിന്ദി വരികളെഴുതി വാങ്ങി റഹ്മാനെക്കൊണ്ടു ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വേണ്ടിയിരുന്നില്ലല്ലോ. അവാര്‍ഡിനു മത്സരിക്കാന്‍ വേണ്ടി മാത്രമെന്നോണം സിനിമയുടെ അവസാനം ശീര്‍ഷകഗാനമായി ജയ് ഹോ എന്ന എന്നൊരു ഇന്ത്യന്‍ മസാല ഗാനരംഗം എന്തിനുള്‍പ്പെടുത്തി?(അതു സംവിധാനം ചെയ്ത ഇന്ത്യന്‍ സംവിധായകന്‍ ലവ്ലീന്‍ ഠണ്ടന്റെ പേര് ക്രഡിറ്റില്‍ വയ്ക്കാന്‍ മറന്നുപോയതിന് തന്നെ സ്വയം പഴിക്കുന്നുണ്ടായിരുന്നു അവാര്‍ഡ് പ്രസംഗത്തിനിടെ ഡാനി ബോയല്‍.ക്രഡിറ്റില്‍ വിട്ടുപോയ ഒരേയൊരു പേര്!) ഇതൊക്കെ തീര്‍ച്ചയായും ഡാനി ബോയല്‍ എന്ന സംവിധായകന്റെ വ്യക്തിതാല്‍പര്യം. അതിലൊന്നും ഇടപെടുന്നതോ ചോദ്യം ചെയ്യുന്നതിലോ കഴമ്പില്ലതാനും. മുംബൈയുടെ ഗലികളെയും അഴുക്കിടങ്ങളെയും പ്രമേയമാക്കി മുമ്പൊരു കനേഡിയന്‍ സിനിമ വര്‍ഷങ്ങള്‍ക്കുമുമ്പ് ആഗോളശ്രദ്ധ നേടിയിരുന്നത് ഈയവസരത്തില്‍ ഓര്‍ക്കാതെ പോവരുത്. കാമാട്ടിപ്പുരത്തിന്റെ ഇരുണ്ടമുഖം തുറന്നുകാട്ടിയ സലാം ബോംബെ പക്ഷേ സംവിധാനം ചെയ്തത് ഇന്ത്യന്‍ അസ്തിത്വമുള്ള കനേഡിയന്‍ പൌരത്വമുളള മീര നയ്യാരായിരുന്നു. ആഗോളവല്‍കരണം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു കാലമാണല്ലോ ഇത്. തീര്‍ച്ചയായും സ്ളംഡോഗ് ഈ സാമ്പത്തികപ്രതിസന്ധിക്കു മുമ്പേ ആസൂത്രണം ചെയ്യുകയും സാര്‍ഥകമാക്കുകയും ചെയ്ത ചലച്ചിത്രപദ്ധതിതന്നെയാണ്. എന്നിട്ടും സ്ളംഡോഗ് നേടിയ വിജയത്തില്‍ സംശയിക്കാന്‍ മാത്രം എന്താണുളളത്? അതിനു മുറുപടി തേടും മുമ്പ് സമകാലിക ബോളിവുഡ്ഡിലേക്കൊന്നു ദൃഷ്ടി പായിക്കാം. കുറച്ചുവര്‍ഷം മുമ്പുവരെ അധോലോകത്തിന്റെ കള്ളപ്പണം നിറഞ്ഞു നിന്ന ഹിന്ദി സിനിമ ഇന്ന് അടക്കിവാഴുന്നത് രാജ്യാന്തര കോര്‍പറേറ്റുകളുടെ ഇന്ത്യന്‍ അവതാരങ്ങളോ പ്രതിപുരുഷന്മാരോ ആണ്. യൂണിവേഴ്സല്‍, വാര്‍ണര്‍ ബ്രദേഴ്സ്, ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്, പാരമൌണ്ട്, സോണി, തുടങ്ങിയ പ്രമുഖ അമേരിക്കന്‍ നിര്‍മാണ വിതരണ സ്ഥാപനങ്ങളൊക്കെയും ഇന്ത്യന്‍ സിനിമയില്‍ ലാഭം കണ്ട് ദശവത്സരപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കോടികളില്‍ നിന്ന് ശതകോടികളിലേക്കു ബജറ്റു കുതിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികത്വം എത്രയും വേഗം ലഭ്യമാക്കുന്നു. മലയാളത്തിന്റെ പ്രിയദര്‍ശന്‍ പോലും യൂണിവേഴ്സലുമായി പത്തുവര്‍ഷത്തേക്ക് പത്തു മെഗാ സിനിമകള്‍ക്കായി 100 കോടി രൂപയുടെ കരാറിലേര്‍പ്പെടുന്നു. ഇവിടെ മണ്ണടിഞ്ഞു പോവുന്നത് വര്‍ഷങ്ങളായി ഹിന്ദി സിനിമകള്‍ നിര്‍മ്മിച്ചിരുന്ന ഇടത്തരം ഇന്ത്യന്‍ നിര്‍മാതാക്കളുടെ തലമുറയാണ്. കാരണം മാര്‍വാടിയുടെ കടത്തില്‍ നിന്ന് അവര്‍ക്കു താങ്ങാനാവുന്നതല്ല ഹിന്ദി സിനിമയുടെ ഇന്നത്തെ ബജറ്റ്. യാഷ്ചോപ്ര തുടങ്ങി പ്രബലനിര്‍മാതാക്കളുമൊക്കെയായി ബഹുരാഷ്ട്ര കമ്പനികള്‍ ദീര്‍ഘകാല ധാരണകളിലും സഹകരണങ്ങളിലും ഏര്‍പ്പെടുന്നു. ഫലത്തില്‍ ഇവര്‍ ബഹുരാഷ്ട്ര നിര്‍മാണ-വിതരണ കമ്പനികളുടെ നിര്‍വാഹകര്‍ മാത്രമായി ചുരുങ്ങുന്നു എന്നത് ഇവര്‍ പോലും തിരിച്ചറിയാതെ പോകുന്ന മറ്റൊരു യാഥാര്‍ഥ്യം. സ്വന്തം നാട്ടില്‍ സിനിമ കൊണ്ടുണ്ടാക്കാവുന്ന പരമാവധി ഉണ്ടാക്കി കഴിഞ്ഞിട്ടാണ് ഹോളിവുഡ് ഇന്ത്യയിലേക്കു കണ്ണെറിയുന്നതെന്നോര്‍ക്കണം. അമേരിക്കയിലെ എണ്ണ മുഴുവന്‍ റിസര്‍വില്‍ വച്ച് റഷ്യയിലും മധ്യേഷ്യയിലും ചൂഷണസാധ്യതയാരായുന്ന അമേരിക്കന്‍ വ്യവസായ തന്ത്രത്തില്‍ കുറഞ്ഞതൊന്നുമല്ല ഇതും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത പത്തുവര്‍ഷത്തിനുള്ളിലോ അതിനും മുമ്പേയോ ഇന്ത്യ ലോകസിനിമയിലെ ഏറ്റവും ശക്തമായ വിപണിയായി മാറുമെന്ന് പഠനങ്ങള്‍ തറപ്പിച്ചു പറയുമ്പോള്‍ അത്തരത്തിലൊരു വിപണി സാധ്യത നോക്കാതിരിക്കാനാവില്ലല്ലോ ഹോളിവുഡിന്. പ്രത്യേകിച്ച് വ്യത്യസ്ത ഇന്ത്യന്‍ ഭാഷാസിനിമകള്‍ക്ക് സിംഗപ്പൂര്‍, ചൈന, ജപ്പാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍, മ്യാന്മര്‍, റഷ്യ, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായൊരു വിപണി ഇപ്പോള്‍ തന്നെ നിലവിലുള്ളപ്പോള്‍. ഐ.ടി. വ്യവസായത്തില്‍ പരീക്ഷിച്ചു വിജയിച്ച പ്രോജക്ട് ഔട്ട്സോഴ്സിംഗ് (ബി. പി.ഒ) ഫലപ്രദമായ നിലയില്‍ ഇപ്പോള്‍ തന്നെ ഹോളിവുഡ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരുടെ സേവനങ്ങള്‍ക്ക് പ്രായോഗികമാക്കുന്നുമുണ്ട്. സ്പൈഡര്‍മാന്‍ പോലുള്ള വന്‍കിട ചലച്ചിത്രപദ്ധതികളുടെ പോലും അതിസങ്കീര്‍ണ അനിമേഷന്‍ സങ്കേതങ്ങള്‍ പൂര്‍ത്തിയാക്കിയത് ഹൈദരാബാദിലെയും തിരുവനന്തപുരം ടൂണ്‍സ് അനിമേഷനിലെയും സാങ്കേതികതയുടെ കൂടി സഹായത്തോടെയായിരുന്നു. സ്വാഭാവികമായി ലോകസിനിമയുടെ സാങ്കേതികതലസ്ഥാനമെന്ന് അഹങ്കരിക്കുന്ന ഹോളിവുഡിലേതിനേക്കാള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ അവിടുത്തേതിനൊപ്പമോ അതിനേക്കാളുമേറെയോ മികച്ച സാങ്കേതികവിദഗ്ധരെ ഇന്ത്യയും ഹോങ്കോങും പോലുള്ള ചലച്ചിത്രോല്‍പാദകരാഷ്ട്രങ്ങളില്‍ കിട്ടുമെന്നു തിരിച്ചറിയാന്‍ ഏറെ തലപുകയ്ക്കേണ്ടതില്ല. പക്ഷേ ഇന്ത്യയിലെ ഈ അനര്‍ഘാവസരം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടണമെങ്കില്‍ അതിനൊത്ത ഒരു വിജയം ചരിത്രമാകേണ്ടതുണ്ട്. സ്ളംഡോഗ് മില്യണെയ്റിന്റെ ചരിത്ര പ്രസക്തി ഇതാണെന്നു കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ സിനിമ ഒന്നു പോലും കണ്ടിട്ടില്ലാത്ത, അഥവാ ഇന്ത്യയുടെ മുഖ്യധാരാസിനിമയുടെ വ്യാകരണവും ദൃശ്യസംസ്കാരവും തെല്ലും പരിചയമില്ലാത്ത അമേരിക്കന്‍ അക്കാദമിയുടെ അംഗങ്ങള്‍ക്ക് സ്ളംഡോഗ് ഐ ഓപ്പണര്‍ ആയിരുന്നിരിക്കാം. അതും സ്വാഭാവികംമാത്രം. സ്ഥിരം സയന്‍സ് ഫിക്ഷനും യുദ്ധചിത്രങ്ങളും കണ്ടുമടുത്ത അമേരിക്കന്‍ പ്രേക്ഷകന് ഇന്ത്യന്‍ സിനിമയുടെ ആട്ടവും പാട്ടും ഐസ്ക്രീമിലെ ചെറിപോലെ രുചിക്കും. ഇനി ഇടയ്ക്കെല്ലാമുണ്ടാവുന്ന ഇന്തോ-അമേരിക്കന്‍ സംയുക്ത സംരംഭങ്ങളായ ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം, മിസ്ട്രസ് ഓഫ് സ്പൈസ്സ്, ബ്രൈഡ് ആന്‍ഡ് പ്രെജുഡിസ് പോലുള്ള പാന്‍-ഇന്ത്യന്‍ സിനിമകള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കാനുമിടയില്ല. കാരണം അവയെല്ലാം അമേരിക്കന്‍ ഇന്ത്യക്കാരുടെ സൃഷ്ടികളായിരുന്നല്ലോ. അവര്‍ അന്നുവരെ കണ്ടു ശീലിക്കാത്ത ഒരു പുതിയ ദൃശ്യപരിചരണരീതി കണ്ടിട്ടാവാം സ്ളംഡോഗ് മില്യണെയ്റെ അക്കാദമി ഇത്രയേറെ ഹൃദയത്തിലേറ്റിയത്. ചുടുവെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥ. അനില്‍കപൂറും ഇര്‍ഫാന്‍ ഖാനും മറ്റും പ്രത്യാശിച്ചതുപോലെ, ഈ ചിത്രം കൂടുതല്‍ ഹോളിവുഡ് നിര്‍മാതാക്കളെ ഹിന്ദിയിലേക്ക്/ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടു വന്നെന്നിരിക്കും, സംശയമില്ല.കാരണം അങ്ങനെ കൂടുതല്‍ നിര്‍മാതാക്കള്‍ കടന്നുവരേണ്ടത് നമ്മുടേതിനേക്കാള്‍ ഇപ്പോള്‍ ഹോളിവുഡിന്റെ ആവശ്യമാണ്. കാരണം അവരുത്പാദിപ്പിക്കുന്ന ദൃശഖണ്ഡങ്ങള്‍ അവരുടെ പകുതി സംവിധാനംകൊണ്ടു മാത്രം, പകുതി മുതല്‍ മുടക്കില്‍,അതേ നിലവാരത്തില്‍ പുനുരല്‍പാദിപ്പിക്കാനുളള പ്രതിഭകളിവിടെയുണ്ട്. വിഖ്യാതനായ റെനറ്റോ ബെര്‍ത്ത പാതിവഴിക്കുപേക്ഷിച്ചുപോയ വാനപ്രസ്ഥത്തിന്റെ ഛായാഗ്രഹണം അദ്ദേഹം ഉള്‍ക്കൊണ്ട അതേ പരിചരണരീതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു സംവിധാനത്തില്‍ പൂര്‍ത്തിയാക്കിയ സന്തോഷ് ശിവന്മാരുടെ ഖ്യാതി കുറഞ്ഞപക്ഷം അവരില്‍ വിപണിതാല്‍പര്യമുള്ളവരെങ്കിലും കേട്ടിട്ടുണ്ടാവുമല്ലോ. അപ്പോള്‍ പിന്നെ വേണ്ടത് ഡസ്റിനേഷന്‍ ഉറപ്പിക്കലാണ്. അതിനുള്ള സൂപ്പര്‍ ലോഞ്ചിംഗ് പാഡ് ഓസ്കര്‍ വേദിയല്ലാതെ വെറെന്താണ്? പാഡ് സജീവമായി-ലോഞ്ചിംഗ് ഗംഭീരവുമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് വിശ്വസുന്ദരിപട്ടവും ലോകസുന്ദരിപട്ടവും ഒറ്റയടിക്ക് ഇന്ത്യയിലെത്തിയ ഒരു സംഭവമുണ്ടായി. അന്നോളം ഈ രണ്ടു സൌന്ദര്യമത്സരവേദികളിലെയും ബാക്ക് ബെഞ്ചേഴ്സായിരുന്ന ഇന്ത്യയ്ക്കു കൈവന്ന ഇരട്ടനേട്ടം. സുസ്മിതസെന്നിനും ഐശ്വര്യാ റായിക്കും കിട്ടി റസൂല്‍-റഹ്മാന്മാര്‍ക്കെന്നപോലെ ഉജ്ജ്വല വരവേല്‍പ്. ലോകസൌന്ദര്യവിപണിയില്‍ ഒറ്റയടിക്ക് ആഘോഷപൂര്‍വം പ്രവേശനം കിട്ടിയ ഇന്ത്യയ്ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൈവന്നു അത്തരം കുറെയധികം സൌഭാഗ്യങ്ങള്‍.പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, ലാറ ദത്ത....ഏറ്റവുമൊടുവില്‍ മിസ് വേള്‍ഡ് റണറപ്പായ മലയാളി പാര്‍വതി ഓമനക്കുട്ടന്‍ വരെ. (ഇന്ത്യന്‍ സൌന്ദര്യം ലോകമറിയണമെങ്കില്‍ വിശ്വ/ലോക സൌന്ദര്യപട്ടങ്ങളിലൂടെ വെളിപ്പെടണം എന്നൊരു സന്ദേശം ഇതുളവാക്കിയതുപോലെ, എത്ര മികച്ച സാങ്കേതികകലാകാരനായാലും അംഗീകാരത്തിന്റെ നെറുകയിലെത്തണമെങ്കില്‍ അമേരിക്കന്‍ പടത്തില്‍ പണിതരപ്പെടുത്തണം എന്നൊരു തെറ്റായ സന്ദേശം സ്ളംഡോഗ് സൃഷ്ടിക്കുന്നുമുണ്ട്).അതിനെന്താണിപ്പോള്‍ എന്നു ചിന്തിക്കും മുമ്പ് ഒന്നോര്‍ക്കുക. ഗോദ്റേജും ജെ.കെ. ഹെലന്‍ കര്‍ട്ടിസും മാത്രം അരങ്ങുവാണിരുന്ന ഇന്ത്യന്‍ ഹെയര്‍ഡൈ വിപണി ഇപ്പോള്‍ അടക്കിവാഴുന്നതാരെല്ലാമാണ്? അകാലനരബാധിക്കുന്നവര്‍ മാത്രമുപയോഗിക്കുന്ന ഹെയര്‍ ഡൈ എന്ന സങ്കല്‍പം തന്നെ മാറ്റിമറിച്ച് ഹെയര്‍ കളറിംഗ് വ്യാപകമാക്കിയത് ലോ റിയലല്ലേ? സൌന്ദര്യവര്‍ധകോല്‍പന്ന വിപണിയില്‍ എല്ലാ വിഭാഗത്തിലും നിലനിന്നിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സ്ഥാനത്ത് ഇന്ന് ബഹുരാഷ്ട്ര ബ്രാന്‍ഡുകളാണ്. ഇപ്പോഴും വിപണിമൂല്യമുള്ള അപൂര്‍വം ചില ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പോലും ബഹുരാഷ്ട്രകമ്പനികള്‍ വാങ്ങുകയോ നോട്ടമിടുകയോ ചെയ്തിരിക്കുന്നു. വിശ്വസുന്ദരികളായി ഇന്ത്യക്കാരെ അവരോധിച്ചതിനുപിന്നിലെ ബഹുരാഷ്ട്രകുത്തകകളുടെ താല്‍പര്യം അവിടെ നിരോധിക്കപ്പെട്ടതോ നിരോധനംനേരിട്ടേക്കാവുന്നതോ ആയ സൌന്ദര്യസംവര്‍ധകങ്ങള്‍ക്ക് ഇതുവരെ തുറന്നുകിട്ടിയിട്ടില്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ മാര്‍ക്കറ്റ്. മികച്ച ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിശാലമായ കച്ചവടസ്ഥലം. ഹോളിവുഡ് ബോളിവുഡില്‍ കാണുന്നതും അതുതന്നെയാണ്. ഒരു എക്സ്റന്‍ഡ് ഹബ്. ഇനിയും പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത, അതിസാധ്യതയുള്ള ചലച്ചിത്രവിപണി. അമേരിക്കയില്‍ നിര്‍മിക്കുന്നതിന്റെ നാലിലൊന്നു മുതല്‍മുടക്കില്‍ അതേനിലവാരത്തില്‍ ഉല്‍പന്നമുണ്ടാക്കുക. അതിന് ഓറിയന്റല്‍ ഹാങോവറിന്റെ വില്‍പനസൂത്രം കൂടി ചാലിച്ച് അമേരിക്കയിലടക്കമുളള ലോകവിപണിയില്‍ കച്ചവടമുറപ്പിക്കുക. ചൈനക്കാരന്റെയും ജപ്പാന്‍കാരന്റേയും മാര്‍ഷല്‍ ആര്‍ട്സ് ചിത്രങ്ങളോട് ഹോളിവുഡിന് ഇടക്കാലത്തുണ്ടായ പ്രണയത്തെപ്പറ്റിക്കൂടി ഒന്നോര്‍ത്തുനോക്കുക. ഹോങ്കോങ് സിനിമകളുടെ സ്വതന്ത്രമായ നിലനില്‍പ് ഹോളിവുഡ് അധിനിവേശത്തോടെ ഇല്ലാതാവുകയായിരുന്നു. ബോളിവുഡിലും ഈ ദുരന്തം അകലെയല്ലെന്നാണോ സ്ളംഡോഗ് മില്യണെയ്ര്‍ നല്കുന്ന മുന്നറിയിപ്പ്? വാല്‍കഷണം: നാളിതുവരെ “ഹോളിവുഡ് സിനിമയെ വെല്ലുന്ന” ഫ്രെയിമുകള്‍ നിര്‍മിക്കാനായിരുന്നു ഇന്ത്യന്‍ സംവിധായകരുടെ മത്സരം. അതിനുവേണ്ടി ഇംഗ്ളീഷ് സിഡികളന്വേഷിച്ചിരുന്ന, ഫിലിം ഫെസ്റിവലുകള്‍ തേടിയിരുന്ന നമ്മുടെ സ്പില്‍ബര്‍ഗുമാര്‍ ഇനി എന്തുചെയ്യും? ഒരു ശരാശരി ഹിന്ദി സംവിധായകന്റെ ഫ്രെയിമുകളൊരുക്കി ഓസ്കര്‍ ചരിത്രത്തില്‍ ഡാനി ബോയല്‍ ചരിത്രം രചിച്ചുകഴിയുമ്പോള്‍ ഇനി എന്തായിരിക്കും അവരുടെ ലക്ഷ്യം?

Sunday, February 22, 2009

R Square Shines at the Oscars

തൊരു ഇന്ത്യക്കാരനും എന്നപോലെ, ഏതൊരു മലയാളിയും എന്നപോലെ എന്റെ അഭിമാനവും തുടിക്കുന്നു ഈ രണ്ടു മലയാളികള്‍ വെട്ടിപ്പിടിച്ച ലോക നേട്ടത്തില്‍. രസു‌ല്‍ ഓസ്കാര്‍ പത്രസമ്മേളനത്തില് അവകാശപ്പെട്ടതുപോലെ ഈ അവാര്‍ഡ് നേടുന്ന ആദ്യ ടെക്നീഷ്യന്‍ ആയതുകൊന്ടാല്ല ഈ ബഹുമതി ചരിത്രത്തിന്റെ ഭാഗമാകുന്നത് (കാരണം ഭാനു അത്തയ്യ നേരത്തെ ഇതു നേടിയിട്ടുണ്ട്.) എന്നാല്‍ അമേരിക്കക്കാരനെ അവന്റെ തട്ടകത്തില്‍ കയറി ഗോള്‍ അടിച്ചു എന്നതിലാന്‍~ രസു‌ലും റഹ്മാനും ചരിത്രമാകുന്നത്. ഓം എണ്ണ ശബ്ദത്തെയും തന്റെ നാടിനെയും മറക്കാത്ത രസു‌ളിനും അമ്മയെ മറക്കാത്ത റഹ്മാനും അഭിനന്ദന്ദനങ്ങള്‍. ഒപ്പം നന്ദിയും.
Kudos Congratulations and Hats off to you R Square (Rehman and Rasool)




Saturday, January 31, 2009

സിനിമയുടെ കാലബോധത്തിന്റെ പുസ്‌തകം

തിസങ്കീര്‍ണ്ണമായ വിഷയത്തെ സരളമായ ഭാഷയില്‍ സാധാരണക്കാരനായ സിനിമ സ്‌നേഹികള്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഈ അപൂര്‍വ്വഗ്രന്ഥത്തിന്റെ പ്രത്യേകതയായി ജഡ്‌ജിങ്ങ്‌ കമ്മറ്റി വിലയിരുത്തുന്നത്‌.

മഹത്തായ കാലപ്രവാഹത്തെ സാഹിത്യം എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന പഠനങ്ങള്‍ ധാരളമായി നടന്നിട്ടുണ്ടെങ്കിലും സിനിമക്കുള്ളിലെ സമയത്തെകുറിച്ച്‌ സമീപകാലത്ത്‌ അധികം ചര്‍ച്ചകള്‍ നടന്നിട്ടില്ല. വിഷയത്തിന്റെ ഗഹനത തന്നെയാണ്‌ പ്രധാനകാരണം.

Friday, January 30, 2009

Kerala Film Critics' Award for the Best Book on Cinema


Thiruvananthapuram:A.Chandrasekhar for his book Bodhatheerangalil Kaalam Midikkumbol bagged the Atlas-Kerala Film Critics Award for the best book on Cinema for the year 2008. The awards were announced here at the Press Club by Mr Mannarakkayam Baby, Secretary KFCA and Mr.Ramachandran, Chairman, Atlas Group of Companies. Madhupal's Thalappavu bagged 5 major awards including Best Movie and Director. Mohanlal bagged the Best Actor award and Sukumari was adjudged the best actress.
This is the third KSCA award for Mr. Chandrasekhar. His first book Nirabhedangalil Swapnam Neyyunnavar and his article Prekshakar Swathanthryam Prakhyapikkumbol has won the KSCA best book and writing awards respectively in the year 1998 and 2002

തലപ്പാവിനും തിരക്കഥയ്‌ക്കും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ തിരുവനന്തപുരം: തലപ്പാവും തിരക്കഥയും കഴിഞ്ഞവര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള അറ്റ്‌ലസ്‌ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ നേടി. തലപ്പാവു സംവിധാനം ചെയ്‌ത മധുപാല്‍ ആണ്‌ മികച്ച സംവിധായകന്‍. മേജര്‍ രവി സംവിധാനം ചെയ്‌ത കുരുക്ഷേത്രയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. മികച്ച നടന്‍മോഹന്‍ലാല്‍ (ചിത്രം പകല്‍ നക്ഷത്രങ്ങള്‍, കുരുക്ഷേത്ര). മികച്ച നടിസുകുമാരി (ചിത്രം മിഴികള്‍ സാക്ഷി). മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ്‌ എ.ചന്ദ്രശേഖര്‍ രചിച്ച 'ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍' നേടി. അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എം.രാമചന്ദ്രനാണ്‌ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.



Tuesday, January 20, 2009

സമയതീരങ്ങളിലെ കലയും കാലവും


വി.എ.ശിവദാസ് ക്രിട്ടിക്സ് വേള്‍ഡ് ലക്കം 2  
ധു ഇരവന്കരയുടെ അവതാരികയില്‍ തുടങ്ങി കക്കാടിന്റെ കവിതയിലെ എഴുവരികളില്‍ ഗ്രന്ഥം അവസാനിക്കുമ്പോള്‍ മലയാള ചലച്ചിത്ര നിരു‌പനത്ത്തിന്റെ വഴിത്ത്തിട്ട നിശ്ചയമുള്ള പഥികര് ഇതേറ്റു വാങ്ങുമെന്നതിനു സംശയമില്ല . ചലച്ചിത്രനിരൂപണഘട്ടത്തിലെ നവീനദര്‍ശനത്ത്തിന്റ്റെ പൊന്‍ വെളിച്ചം പരത്തുന്ന ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ എന്ന എ. ചന്ദ്രശേഖറിന്റെ ഗ്രന്ഥം, വാങ്ങ്മയം ചിമിഴിലോളിപ്പിച്ച ഉപാഖ്യാനമാണ്;കാലത്തെയും ചലച്ച്ചിത്രകലയേ യും ഉപജീവിച്ച്ചതിന്റെ വര്‍ത്തമാനകാലവും ചരിത്രവും ഇതിന് നിശ്ചയിച്ച ഇരിപ്പിടം ദേശകാലങ്ങളെ അതിവര്‍ത്ത്തിക്കുന്നതും

Wednesday, December 31, 2008

ആത്മ നോവിന്റെ പെണ്‍കാഴ്ചകള്‍


അമ്മ, മകള്‍, ഭാര്യ, കാമുകി, സഹോദരി.. പെണ്‍ മനസിന്റെ ഭിന്നമുഖങ്ങള്‍ക്ക് ലോകമെങ്ങും ഒരേ ഭാവം, ഒരേ താളം എന്ന് സൂചിപ്പിക്കുന്നതാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലെ പ്രമേയാങ്ങള്‍ ഒക്കെയും. ഒരു വിലയിരുത്തല്‍... വായിക്കാന്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുക.

Saturday, December 13, 2008

അപക്വതയുടെ കൈയ്യൊപ്പ്


റയാതിരിക്കാന്‍ വയ്യ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സിഗ്നേച്ചര് ഫിലിം വേണ്ട എന്ന് വയ്ക്കുന്നതാണ് ഭംഗി. പോയ വര്‍ഷത്തെ അടയാള ചലച്ച്ചിത്രത്ത്തെപ്പറ്റി ആക്ഷേപമുന്നയിച്ച് കു‌വാനെങ്കിലും തീയറ്ററുകളില്‍ ആളുണ്ടായി. ഇത്തവണയാകട്ടെ ഒന്നു ക്‌ുവാന്‍ പോലും ആളില്ല. ഒരുപക്ഷേ ഒരു കു‌വല്‍ പോലും അര്‍ഹിക്കാത്തത്ര അപക്വമായ രചന. ചില പ്രാകൃത ഇന്‍ഫര്‍മേഷന്‍ ബ്രോട്കാസ്ടിമ്ഗ് എ.ഡി.വി. പി. ന്യു‌സ് റീല്‍ നിലവാരം. ഗ്രാഫിക്സ് പഠിച്ചു തുടങ്ങിയ ഏതോ പയ്യന്മാരുടെ ലാബ് ചിത്രത്തിന്റെ പെര്‍ഫക്ഷന്‍. സംഗീതമാകട്ടെ തിടുക്കത്തില്‍ ചെയ്യുന്ന ചില ടിവിപരിപാടികളുടെ സിഗ്നേച്ചര് മോന്ടാഷിന്റെതിലും പരിതാപം. വലിയ വലിയ പ്രതിഭകള്‍ വന്നിരിക്കുന്ന സദസ്സില്‍ ഇത്തരം ദ്രോഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു മാനം കേടാതിരിക്കുകയല്ലേ നല്ലതെന്ന് നല്ല സിനിമയെന്തെന്നരിയാവുന്ന കെ.ആര്‍. മോഹനനും ബീനാ പോലുമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍! ഒരു നിര്ദ്ദേശം : ഇതിലും നല്ലതും ചെലവു കുറഞ്ഞതുമായ മാര്‍ഗം കേവലം ഒരു സ്ലൈഡ് തുടക്കത്തില്‍ കാനിച്ച്ചങ്ങു പോയാല്‍ മതി.

Saturday, December 06, 2008

Book Released by Lohitadas


Bodhatheerangalil Kalam Midikkumbol, written by A.Chandrasekhar, published by Rainbow Books, Chengannur being released by A.K.Lohitadas at a function at Kottayam International Book Fair, Nagambadam on Thursday, the 4th of December, 2008. Prof. S.Krishnakumar, film critic, receives the copy from Mr. Lohitadas. Mr. P.C.Thomas M.P. presided over the function. M/s P.Geetha, critic, Mr.Laha Gopalan, social activist,Sebin S Kottaram,Jobin S Kottaram and N.Rajesh Kumar also seen in the picture. For More Pictures visit my Orkut page.

മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍: ലോഹിതദാസ്‌

çകോട്ടയം: നല്ല വികാരങ്ങള്‍ ഉണര്‍ത്തുന്ന സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യാന്‍ തയാറായിട്ടുളളൂ എന്നു തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അഭിപ്രായപ്പെട്ടു. മലയാള സിനിമ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദയാദാക്ഷിണ്യത്തില്‍ നാണിച്ചുനില്‍ക്കുകയാന്ന്‌.ദര്‍ശന രാജ്യാന്തര പുസ്തകമേളയില്‍ റെയ്ന്‍ബോ ബുക്സിന്റെ 15 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.സി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എ. ചന്ദ്രശേഖര്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഗീത, ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍, എഴുത്തുകാരായ മനോജ് കുറൂര്‍, സെബിന്‍ എസ്. കൊട്ടാരം എന്നിവര്‍ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു.ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, എന്‍. രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലളിതാംബിക അന്തര്‍ജനം, ജോണ്‍ പോള്‍, രവിവര്‍മ തമ്പുരാന്‍, ചന്ദ്രശേഖര്‍, ജോബിന്‍ എസ്. കൊട്ടാരം, സെബിന്‍ എസ്. കൊട്ടാരം, ജോണി ജെ. പ്ളാന്തോട്ടം, ഫ്രാന്‍സിസ് സിമി നസ്രത്ത്, നെല്ലിക്കല്‍ മുരളീധരന്‍, ജി. കമലമ്മ, ഡോ. ജോര്‍ജ് സഖറിയ, എസ്. കൃഷ്ണകുമാര്‍, ചെന്നിത്തല കൃഷ്ണന്‍ നായര്‍, കെ. പി. പ്രമീള, ഗീത എന്നിവരുടെ പുസ്തകങ്ങളാണു പ്രകാശനം ചെയ്തത്.
മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും സന്തോഷിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കേ സിനിമയെടുക്കാന്‍ സാധിക്കൂ എന്ന സ്‌ഥിതി മലയാളത്തിലുണ്ട്‌. ഇത്‌ മലയാള സിനിമയെ നശിപ്പിക്കും. ഇരുവരും കഴിവുള്ളവരാണെങ്കിലും പണം കണ്ടുകഴിഞ്ഞാല്‍ കണ്ണ്‌ മഞ്ഞളിക്കുകയും ഏത്‌ പടത്തിനും ഡേറ്റ്‌ കൊടുക്കുകയും ചെയ്യും. സത്‌വികാരങ്ങളെ ഉണര്‍ത്തുന്ന സിനിമകളേ താന്‍ ചെയ്‌തിട്ടുള്ളുവെന്നും സിനിമയില്‍ നരസിംഹാവതാരങ്ങളുണ്ടാകുന്നത്‌ മനുഷ്യമനസില്‍ അക്രമവാസനയും, ദുഷ്‌ടചിന്തകളും വളര്‍ത്താനേ ഉപകരിക്കൂ എന്നും ലോഹിതദാസ്‌ പറഞ്ഞു.

Sunday, November 30, 2008

I Salute the Heroes

My humble salutations to the valiant heroes of our Nation, Maharasthra's Anti Terrorism Squad Head Hemant Karkare, Encounter Specialist Vijay Salaskar and Major Sandeep Unnikrishnan who sacrificed their lives to save us and our Country during the 26/11 Mumbai Terror attack. I also express my recentment anguish and anger towards the Politicians and the Government for not providing necessary infrastructure and equip our Army and Police with high end gadgets.
May their souls rest in Peace.
With tears....
JAI HIND

Thursday, November 27, 2008

ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുമ്പോള്‍



പ്രേംചന്ദ് ചിത്രഭു‌മി 
പുസ്തകം 27, ലക്കം 34, ഡിസംബര്‍ 4 

നോയിസ്
പംക്തി
 
സൂക്ഷ്മവിശകലനത്തില്‍ ചലച്ചിത്രചിന്തയെന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് ഒരേസമയം കമ്പോളത്
തേയും അതു കൈകാര്യം ചെയ്യുന്ന ദൃശ്യലോ കത്തെയും കൂട്ടിയിണ ക്കുന്ന ഒരു വായന യാണു ലോകത്തിനു മുമ്പാകെ വയ്ക്കു ന്നത്. ചരിത്ര നിരപേക്ഷ മായി ഇങ്ങനെ യൊരു വായന സാധ്യ മല്ലെന്നതുകൊണ്ടുതന്നെ സിനിമകളെക്കുറിച്ചുള്ള ഏതു പരാമര്‍ശങ്ങള്‍ക്കും രാഷ്ട്രീയ ധ്വനികളേറെയാണ്.
ചലച്ചിത്ര നിരൂപണം മിക്കവാറും അസാധ്യമാകുന്ന സന്ദര്‍ഭവും ഇതുതന്നെ. കാരണം സിനിമ നല്ലതോ ചീത്തയോ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം പോലും വന്നു തൊടുന്നത് കമ്പോളത്തിന്റെ മര്‍മ്മത്തിലാണ്. ഏറ്റവും വലിയ അധികാരി ഇന്ന് കമ്പോളമായിരിക്കുന്നതുകൊണ്ട് ആ ദൈവത്തിന്റെ ഇംഗിതങ്ങള്‍ ധിക്കരിച്ച് മുന്നോട്ടുപോവുകയെന്നത് ചലച്ചിത്രചിന്തയെ ദുഷ്‌കരമാക്കുന്നു.
ഈ സ്‌കൂളില്‍ നിന്നു വ്യത്യ്‌സ്തമായി സിനിമയെ രാഷ്ട്രീയേതരമായി വീക്ഷിക്കാനുള്ള വ്യത്യസ്തമായ ഒരു ശ്രമമാണ് എ.ചന്ദ്രശേഖറിന്റെ ബോധതീരങ്ങലില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്ള അനുഭവസമ്പത്താണു ചന്ദ്രശേഖറിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ലോകസിനിമകളുമായുള്ള ദീര്‍ഘകാല പരിചയത്തോടൊപ്പം മലയാളത്തിലെ വ്യത്യസ്ത ചലച്ചിത്രധാരകളുമായുള്ള അടുത്ത ബന്ധം കൂടിയാകുമ്പോള്‍ അത് എഴുത്തുകാരന്റെ സാമൂഹിക മൂലധനമായി പരിണമിക്കുന്നു. പതിവ് ആര്‍ട്ട്/കൊമ്മേഴ്‌സ്യല്‍ വിഭജനത്തെ പൊതുവില്‍ ചന്ദ്രശേഖറിന് മറികടക്കാന്‍ കഴിയുന്നുണ്ട്.
പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം അതിഗഹനമാണ്. സമയത്തെ വ്യത്യസ്ത മാധ്യമങ്ങളില്‍ ആവിഷ്‌കരിച്ച തത്വചിന്തകനായ ബെര്‍ഗ്‌സണ്‍ മുതല്‍ ചലച്ചിത്രകാരനായ ആന്ദ്രേ തര്‍ക്കോവ്‌സ്‌കി വരെയുള്ളവരുടെ ചിന്തകളെ പുസ്തകം കണക്കിലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നുള്ള സിനിമകളെയും ചലച്ചിത്രകാരന്മാരെയും ഈ പഠനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നിടത്താണ് ചന്ദ്രശേഖറിന് പിഴവുകള്‍ പറ്റുന്നത്. അവിടെ തിരഞ്ഞെടുപ്പിലെ നീതി കൈവെടിയുകയും പരമ്പരാഗത രീതിയില്‍ പതിവു വാര്‍പുമാതൃകകളെ ആശ്രയിക്കുകയും ചെയ്യുന്നു.
ഏതു പോസ്റ്റിനാണോ ഒരാള്‍ക്ക് കാവല്‍ നില്‍ക്കേണ്ടിവരുന്നത് ആ പോസ്റ്റിന്റെ വെളിച്ചത്തിന് ചിന്തകളെ തെറ്റായി സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന വസ്തുത എഴുത്തുകാര്‍ വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. ആ നിലയ്ക്ക്, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അമൃത ടെലിവിഷനില്‍ ന്യൂസ് എഡിറ്ററായിരിക്കുന്ന വേളയില്‍ എഴുതപ്പെട്ട ഈ പുസ്തകം ആ തസ്തിക വിട്ടശേഷമുള്ള കാലത്തെ മാറിയ പോസ്റ്റിന്റെ വെളിച്ചത്തില്‍ ഒരു എഡിറ്റിങ് ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ പുതിയ കാലത്തോട് പുസ്തകത്തിന് നീതിപുലര്‍ത്താനാവൂ.
ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുന്നവര്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും അകലങ്ങളുമുണ്ട്. അതില്ലാതെയായാല്‍ എഴുത്തുകാരനും ആ പ്രവാഹത്തില്‍ ഒലിച്ചു പോവും. ചന്ദ്രശേഖറിന്റെ ഈ സംര്ംഭം അങ്ങനെ ഒലിച്ചുപോകാതെ മലയാളത്തിലെ ചലച്ചിത്രചിന്തയെ ഗഹനമാക്കാന്‍ സഹായിക്കുന്ന വഴികാട്ടിയാണ്.

Sunday, November 02, 2008

Deffending a Movie

Again I am to write something about the movie Thalappavu and the sincere effort that its Director Madhupal took in realising his dream. In fact this is in response to the cut throat criticisms that appeared on the movie in Malayalam weekly a couple of weeks ago. The reason why I defend this film maker is that as a sincere film buff I think that it is my duty to stand up for a movie that I am fully convinced to be a good and sensible one.

Sunday, September 21, 2008

തലപ്പാവ് ക്ലിക്ക്ഡ്

ലയാള സിനിമയുടെ കൂമ്പടഞ്ഞിട്ടില്ല എന്ന് നിസ്സംശയം പറയാന്‍ തോന്നുന്നത് ഇത്തരം സിനിമകള്‍ കാണുമ്പോഴാണ്. പലര്‍ പലവട്ടം പല മാതിരി പറഞ്ഞ വിഷയം. പക്ഷെ മധുപാല്‍ പുതിയൊരു  സമീപനത്തിലൂടെ  തലപ്പാവിന് പുതിയൊരു  മാനം, ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും മധുപാലിന് അഭിമാനിക്കാം-സംവിധായകനെന്ന നിലയ്ക്കുള്ള ഗാനപതികുറിക്കല്‍ അര്‍ത്ഥവത്തായി.മലയാള സിനിമയ്ക്ക് മധുപാലിനെ ഓര്‍ത്തും അഭിമാനിക്കാം- ഭാവിയുടെ വാഗ്ദാനം എന്ന നിലയില്‍. വെല്‍ ഡണ്‍ മധുപാല്‍, വെല്‍ ഡണ്‍!
and above all atmost justice has been done to the character by the mindblowing performance by Lal. The only song penned by ONV and tuned by Alex Paul takes us to a nostalgic past.The film is entirely different from its predicessors like Margam, Dinarathrangal, Sannaham etc in its sincerity in approach and perfect rendering. The Mixup of Cinematic time in its narrative form takes the movie to new heights, challenging the craft of masters like Adoor and TV Chandran. Without fitting itself into any genres like Commercial or Art, the film finds its own place as a CLEAN COMMITTED GOOD CINEMA

Thursday, September 11, 2008

കഥാപുരുഷനെ കണ്ടപ്പോള്‍


പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക. അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍, സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിക്കുംപോഴോ? അന്തരിച്ച പ്രമുഖ സംവിധായകന്‍ പി.എന്‍. മേനോനുമായുള്ള ഒരപുര്‍വ കുടിക്കാഴ്ച്ചയുടെ അനുഭവം വിവരിക്കുന്നു എ.ചന്ദ്രശേഖര്‍ 2008 September സമകാലിക മലയാളം വാരികയില്‍. 

സാക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പറയുന്നത് വെറും പൊളിക്കഥ.ആരുംവിശ്വസിക്കില്ല. ജീവച്ചരിത്രകാരനെ.ജീവിച്ചിരിക്കുന്ന കഥാപുരുഷന്‍ ആദ്യമായി നേരില്ക്കാനുന്നതില്‍അത്ഭുതത്തിന് വകലേശമില്ല.പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക.അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍,സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിച്ചപ്പോഴോ?ഒരു സിനിമാക്കഥ പോലിരിക്കുന്നു അല്ലെ? അതാണു പറഞ്ഞതു സാക്ഷികളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ആ കുറേ മണിക്കൂറുകള്‍ ആരും വിശ്വസിക്കാത്ത വെറും കഥ ആയേനെ.പി.എന്‍.മേനോനെ പലര്‍ക്കും പല രീതിയിലും അറിയാം.അടുത്തു നിന്നും അകന്നു നിന്നും.പക്ഷേ അവര്‍ക്കാര്‍ക്കും ഉണ്ടാവാനിടയില്ലാത്ത ഒരനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്,മേനോന്റെ ടിവി നിര്‍മ്മാതാവും നല്ല സിനിമയുടെ സഹകാരിയുമെല്ലാമായ ലാബ് ശങ്കരന്‍ കുട്ടിയും എന്റ്റെ കീഴില്‍ പത്രപ്രവര്‍ത്തനം പഠിച്ച ബി. ഗിരീഷ് കുമാറും ഒപ്പം പങ്കുവച്ച ഏതാനും മണിക്കൂറുകള്‍ .ഞാന്‍ പി.എന്‍ മേനോനെ നേര്‍ക്കു നേരെ കണ്ട് ഒപ്പമിരുന്നു സംസാരിച്ച, സിനിമയേയും സ്വപ്നങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്ത കുറച്ചു നിമിഷങ്ങള്‍ ചില അകം വാതില്‍ രാഷ്ട്രീയങ്ങളുടെ ഫലമായി 2002 ലെ ജെ.സി.ഡാനിയല്‍
അവാര്‍ഡ് പ്രഖ്യാപിക്കുന്നത് സംസ്ഥാന അവാര്‍ഡുകളുടെ പ്രഖ്യാപനത്തിനും ഒരാഴ്ച്ച കഴിഞ്ഞാണ്. അവാര്‍ഡ് നിശ മുന്‍കൂട്ടി തീരുമാനിച്ച ശേഷമായിരുന്നു അക്കുറി അവാര്‍ഡ് പ്രഖ്യാപനം സമഗ്ര സമ്ഭാവനയ്ക്കുള്ള ഡാനിയല്‍ പുരസ്‌കാരം നേടുന്നവരുടെ ജീവചരിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന പതിവുണ്ട്. 22ന് അവാര്‍ഡ് ദാനമ്. 12 ന് പ്രഖ്യാപിച്ച ശേഷം 16ന് പി.എന്‍ മേനോന്റ്റെ ജീവചരിത്രം പ്രസില്‍ അയയ്ക്കണം ഫലത്തില്‍ എഴുതാനും പേജുണ്ടാക്കാനുമെല്ലാമായി 'നീണ്ട' മൂന്നു ദിവസം.ആ പ്രതിസന്ധിയാവണം,പത്രപ്രവര്‍ത്തകനായിരുന്ന പിന്നീട് സംസ്ഥാന സര്വീസില്‍ ചേറ്ന്ന (ഇപ്പോള്‍ ഐ.എ.എസ്) അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.വി.മോഹന്‍ കുമാറിനെ ആ ദൌത്യം എനിക്കു തരാന്‍ പ്രേരണയായത്. ഡെഡ്‌ലൈനില്‍
പണിയെടുത്തും എടുപ്പിച്ചും പരിശീലിച്ചതുകോണ്ട് പഴയ സഹപ്രവര്‍ത്തകന്‍ ചതിക്കില്ലെന്ന് വിശ്വാസമായിരിക്കാം കാരണം ഡോട്ട് കോമിലെ എന്റെ പകല്‍ ജോലി കഴിഞ്ഞ് മൂന്നു രാത്രികളില്‍
ഞാനും ഗിരീഷും കൂടി ഇരിക്കുന്നു.1982 മുതലുള്ള ഭ്രാന്തിന്റെ ബാക്കിപത്രമായ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ സ്വകാര്യ ശേഖരവും പി. എന്‍ മേനോനെക്കുറിച്ചുള്ള പി.കെ.ശ്രീനിവാസന്റെ വെളിച്ചത്തിന്റെ സുഗന്ധം തേടി എന്ന ജീവചരിത്രവും കെ.എസ്.എഫ്.ഡി.സി ക്കു ഒന്നാം വേന്ടി ഐ.എഫ്.എഫ്.കെ യോടനുബന്ധിച്ചു എ.മീരാസാഹിബിന്റെ നേത്രുത്വത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകവുമെല്ലാമാണു റിസോര്‌സ് മെറ്റീരിയല്‍ ചോദ്യങ്ങള്‍ പറഞ്ഞു കൊടുത്ത് ഡോട്ട് കോമിന്റെ ചെന്നൈ ലേഖകനെക്കൊണ്ട് അക്കാലത്ത് മേനോനുമായി സംസാരിച്ച ഒരഭിമുഖത്തിന്റെ ടെക്സ്റ്റുമുണ്ട്. എല്ലാം ഒരാവ്രുത്തി വായിച്ചു.അഭിമുഖമടക്കം 11 അധ്യായത്തെക്കുറിച്ച് ഒരു രൂപരേഖ. വിഭവദാരിദ്ര്യം കൊണ്ടാണ് അദ്ദേഹം പലപ്പോഴായി പലരെ കുറിച്ചു പറഞ്ഞ വാക്കുകള്‍ സമാഹരിച്ച് 'വെളിപാടുകളുടെ മേനോന്‍ സ്പര്‍ശമ്' എന്ന പത്താമധ്യായം ഉണ്ടാക്കിയത്.
ഗിരീഷിനു ഞാന്‍ പറഞ്ഞുകൊടുക്കും .ഗിരീഷതു തെളിഞ്ഞ കൈയക്ഷരത്തില്‍ പകര്‍ത്തിയെടുക്കുമ്. തീരുന്നിടത്തോളം പിറ്റേന്ന് വരമൊഴി സോഫ്റ്റ് വെയറില്‍ മംഗ്‌ളീഷില്‍ ലിപിയില്‍ കമ്പോസ് ചെയ്യും . എഡിറ്റിംഗ് ഒക്കെ അപ്പോഴാണ്. പേരിടാനായിരുന്നു പാട് .മേനോന്‍ എന്ന ചലച്ചിത്രകാരന്റെ ആത്മാവ് പ്രതിഫലിക്കണം .കേള്‍ക്കാന്‍ ഇമ്പം വേണം . രാത്രി ഒന്നൊന്നരയ്ക്ക് ഒരു കട്ടന്‍ ഉള്ളില്‍ ചെന്നപ്പോഴാണ് 'കാഴ്ചയെ പ്രണയിച്ച കലാപം ' എന്ന ശീര്‍ഷകം മനസ്സില്‍ തോന്നിയത്. ഗിരീഷിനും അതു നന്നെ ബോധിച്ചു; പിറ്റേന്ന് പ്രിന്റൌട്ടും ഫ്‌ളൊപ്പിയും കൈമാറുമ്പോള്‍ മോഹന്‍കുമാറിനും
മൂന്നു രാത്രി കൊണ്ട് 60 പേജ് മാറ്റര്‍ റെഡി. പഴയ ചലച്ചിത്ര മാസികകളില്‍ നിന്ന് മേനോന്റെ പോസ്റ്ററുകളും പരസ്യ്ചിത്രങ്ങളും രേഖാചിത്രങ്ങളുമൊക്കെ കിട്ടി. ലാബ് ശങ്കരന്‍ കുട്ടി തുണച്ചതുകൊണ്ട് അപൂര്‍വങ്ങളായ കുറേ ചിത്രങ്ങളും നാലാം രാത്രി പകലാക്കി പുസ്തക രൂപകല്പന. അത് അക്കാദമിയുടെ വെള്ളയമ്പലത്തിലെ ഓഫിസിലിരുന്നായിരുന്നു.
നല്ല ഭയമുണ്ടായിരുന്നു. കഥാപുരുഷനെ ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ആധാരമാക്കിയതെല്ലാം നേരോ പൊളിയോ? എഴുതിയതിനെ അദ്ദേഹം വെല്ലുവിളിച്ചാല്‍ ? കേട്ടിടത്തോളം ആള്‍ ജഗജ്ജില്ലിയാണ്.മുന്‍കോപിയും വഴക്കാളിയും .പൂജപ്പുറ മൈതാനിയിലെ അവാര്‍ഡ് നിശയില്‍ പുസ്തക പ്രകാശന ചടങ്ങിനു പോലും എന്നെ വേദിയിലേക്കു വിളിക്കല്ലെ എന്നു മോഹന്‍കുമാറിനോട് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതും ഈ ഉള്‍ ഭയത്താലാണ്.

ഇങ്ങനൊരു പുസ്തകത്തിന്റെ കാര്യം ഫോണിലൂടെ പോഈഉം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ചടങ്ങിനെത്തുമ്വരെ അദ്ദേഹം അങ്ങനൊരു കാര്യം അറിഞ്ഞിട്ടുമില്ല. ചടങ്ങു തീരും മുമ്പേ മൊബൈല്‍ ഓഫാക്കി ഞാന്‍ മുങ്ങി

രക്ഷപ്പെട്ടെന്നു കരുതിയിരിക്കെ, പിറ്റേന്ന് രാവിലെ 10 മണിയായപ്പോള്‍ ഓഫിസിലേക്കൊരു ഫോണ്. ലാബ് ശങ്കരന്‍കുട്ടിയാണ്. ' മേനോന്‍ സാറിനൊന്നു കാണണം . സൌകര്യപ്പെടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞു.' എന്റെ ഗ്യാസു പോയി. പ്രതിഷേധിക്കാനായിരിക്കും . ആശങ്കയോടെ ഞാന്‍ അടുത്ത സീറ്റിലെ ഗിരീഷിനെ നോക്കി. 'അല്ലെങ്കില്‍ ഞാന്‍ സാറിനു കൊടുക്കാം ' ശങ്കരന്‍കുട്ടി റിസീവര്‍ കൈമാറി. 'മോനെ ഞാന്‍ പുസ്തകം വായിച്ചു. ഇപ്പോഴാണു തീര്‍ന്നത്.വണ്ടര്‍ഫുള്‍ . എന്നെപ്പറ്റി വേറെയും പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്നെ അറിഞ്ഞെഴുതിയത് നിങ്ങളാണ്. നാം തമ്മില്‍ മുമ്പു കണ്ടിട്ടുണ്ടോ?' 'ഇല്ല സാര്, താങ്ക് യൂ സാര്...' ' എന്നാലും പറയാതെ വയ്യ. അസ്സലായിരിക്കുന്നു. അതൊന്നു വിളിച്ചു പറയാതെ പോയാല്‍ മര്യാദയായിരിക്കില്ല എന്നുള്ളതുകൊണ്ടാണ് ശങ്കരന്‍കുട്ടിയോട് നമ്പര്‍ തപ്പി വിളിപ്പിച്ചത്. ആട്ടെ തിരക്കില്ലെങ്കില്‍ ഒന്നു നേരില്‍ കാണാനൊക്കുമോ?'
കാണനം എന്നോ, എപ്പോള്‍ കാണണം എന്നു പറഞ്ഞാല്‍ പോരെ..ഞാനാകെ ത്രില്ലിലാണ്. 'മൂന്നിറ്റെ ഫ്‌ളൈറ്റില്‍ ഞാന്‍ പോകുമ്. ഇപ്പോള്‍ വന്നാല്‍ ഞാന്‍ ഹൊറൈസണിലെ .... നമ്പര്‍ റൂമിലുണ്ട്

എഡിറ്ററോട് അനുമതി വാങ്ങി ഗിരിഈഷിനെയും കൂട്ടി ബൈക്കില്‍ പറക്കുകയായിരുന്നു.റൂമിലെത്തുമ്പോള്‍ പ്രഭാതഭക്ഷണശേഷം ശിഷ്യന്‍ കൂടിയായ സണ്ണി ജോസഫുമായി സംസാരിച്ചിരിക്കയാണ് കഥാപുരുഷന്‍ . ഭാര്യയും ശങ്കരന്‍കുട്ടിയും മുറിയിലുണ്ട്. കണ്ടതും കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. നനുത്ത സ്പര്‍ശം .മാര്ദ്ദവമുള്ള ആ കൈകള്‍ പോലെ തന്നെയായിരുന്നു പെരുമാറ്റവും ഇടയ്ക്കിടെ ഇംഗ്‌ളീഷ് തിരുകിയ തമിഴ് കലര്‍ന്ന ത്ര്ഫശൂര്‍ മലയാളം

എന്നെ സണ്ണിക്കു പരിചയപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ തമ്മില്‍ നേരത്തെ പരിചയമുള്ള കാര്യം
സണ്ണി പറഞ്ഞു.സണ്ണിയോട് പുസ്തകത്തെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ് അദ്ദേഹം ഞാനും ഗിരീഷും ഏതോ സ്വപ്നത്തിലാണ്.ഇതെല്ലാം സത്യമോ? ജീവിതത്തില്‍ ആദ്യം കാണുന്ന
തന്റെ ജീവിത കഥാകാരനെ പ്രശമ്‌സിക്കുന്ന 'സബ്ജക്ട്'!'മൂന്നു ദിവസം കൊണ്ട് തീര്‍ക്കേന്ടി വന്നതുകൊണ്ടാണു സാര്‍ ഫോണില്‍ പ്പോലുമൊന്നു വിളിച്ചു സംസാരിക്കാനൊത്തില്ല...' കുറ്റബോധത്തിലാണ് ഞാനത്രയും പറഞ്ഞത്. ' നോ പ്രോബ്‌ളം മാന്. പക്ഷേ ആ ഭാഷ. എന്റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്നതിനു യോജിച്ചതായി അത്. നല്ല റിസേര്‍ച്ച്.' തൂവെള്ള മുടിയും താടിയും.
സട കൊഴിഞ്ഞ സിംഹമായിരുന്നില്ല അദ്ദേഹം.സിനിമാ സങ്കല്‍പ്പങ്ങളില്‍ അദ്ദേഹമെന്നും
യുവാവായിരുന്നു.പുതിയ സാങ്കേതികതയെപ്പറ്റിയെല്ലാം,സണ്ണിയോട് സംസാരിക്കുമ്പോള്‍
സണ്ണിയാണോ മേനോന്‍ സാറാണോ അപ് ടു ഡേറ്റ് എന്നതിലേ സംശയം വേണ്ടൂ. പിന്നീടും
അദ്ദേഹം ഒത്തിരി സംസാരിച്ചു. തന്റെ സിനിമാ സങ്കല്‍പത്തെപ്പറ്റി. മനസിലവശേഷിക്കുന്ന മോഹങ്ങളെപറ്റി.ഒന്നരമണിയോടെ പിരിയുമ്പോള്‍ ഞാനും,ഗിരീഷും വല്ലാത്ത നിര്‍വൃതിയിലായിരുന്നു.
പലരോടും ഈ അനുഭവം പറഞ്ഞപ്പോള്‍ ആരും വിശ്വസിക്കാന്‍ തയാറായില്ല. ഗിരീഷ് സാക്ഷ്യപ്പെടുത്തിയതോടെയാണ് പലരും സംഗതി വിശ്വസിച്ചത്.
രണ്ട് മൂന്നു വര്‍ഷം കഴിഞ്ഞ് കോട്ടയത്ത് വനിതാ പ്രസിദ്ധീകരണത്തിലായിരിക്കെ തിരുവനന്തപുരം
ദൂരദര്‍സനില്‍ നിന്ന് ഒരു വിളി.'വൈകറ്റത്തെ നിശാഗന്ധി പരിപാടിയില്‍ പി.എന്‍ മേനോന്‍
സാറിനെ ഒന്നിന്റര്‍വ്യൂ ചെയ്യണം.താങ്കളാണതിനു പറ്റിയ ആള്‍ എന്നു ബൈജുചന്ദ്രന്‍ സാര്‍ പറഞ്ഞു. പറ്റുമോ?'രണ്ടാമതൊന്നാലോചിക്കാനില്ലാതെ സമ്മതിച്ചു.അതും മറ്റൊരു നിയോഗം. ജീവചരിത്രകാരന്‍ തന്റെ കഥാ നായകനെ അഭിമുഖം ചെയ്യുക അതും ജീവചരിത്ര രചനയ്ക്കു ശേഷം
മാത്രം.അതോടൊപ്പം പ്രേക്ഷകരുടെ ഫോണ്‍ വിളികള്‍ക്കുള്ള മറൂപടിയും.വിളിച്ചവരില്‍ മേനോന്‍
സാറിന്റെ കുറ്റ്യേടത്തിയിലെ നായിക വിലാസിനിയുമുണ്ടായിരുന്നു. അവരും അവരെ സിനിമയിലവതരിപ്പിച്ച സംവിധായക പ്രതിഭയും തമ്മിലുള്ള അപൂര്‍വമാ ആ സമ്ഭാഷണത്തിനു മാധ്യമസാക്ഷിയാകാനായത് ഭാഗ്യത്തിന്റെ മറ്റൊരു ബോണസ്!

Saturday, September 06, 2008

Adayalangal-An Imprint to the future

Chandrasekhar
One of the best movies that I have watched this year.This is the statement that I could make sincerely over the movie Adayalangal by M.G Sasi. I must admit that I have seen the movie with a preset mind and with a curiosity to know what it had to catch the minds of the State awards’ Jurors to shower it with awards last time, though there were tough competition with Adoor and Shyamaprasad. But I must say that the Jurors really deserve an appreciation. Not that the other movies were not upto the mark. Taking into consideration that this is Sasi’s debutant directorial venture in Feature films and the conviction and concentration with which he had approached the subject, one must admit that it is a commendable effort. So also the way the movie is treated too is worth mentioning. While creating a period, the director makes its impact with all the nuances recreated but that too within the shoestring budget as well as the limited canvass. In fact these limitations are unnoticed by the directorial presence. Sasi had succeeded in creating the mood of the war hit Kerala as well as some special moments when the hero Gopi meets his lover meenakshi. Once again Kudos to Sasi and with filmmakers like Sasi and Priyanandanan, we can be proud that Malayalam Cinema is yet to go ahead.

Thursday, September 04, 2008

ഉത്തരാധുനികത: കാഴ്ചയുടെ ഉള്‍ക്കാഴ്ചകള്‍



സിനിമയിലെ ഉത്ത്താരാധുനികതയെക്കുരിച്ച്ച്ചുള്ള ചില വീണ്ടുവിചാരങ്ങള്‍ . പി.ഡി.എഫില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വഴിയാധാരമാകുന്ന വില്ലത്തം

മലയാള സിനിമയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വില്ലന്മാരെ പറ്റി മു‌ന്നു വര്ഷം മുമ്പ് ചിത്രഭു‌മിയില്‍ എഴുതി പ്രസിദ്ധീകരിച്ച പരമ്പരയുടെ പൂര്ണരൂപം. പി. ഡി. എഫ് ഫയലുകളായി. വായിക്കാന്‍ ഒന്നാം ഭാഗം
രണ്ടാം ഭാഗം
മു‌ന്നാം ഭാഗം