Thursday, July 19, 2012

കണ്ണെത്തൊറക്കണം സാമീ....


വീണ്ടുമൊരു സിനിമാ അവാര്‍ഡ് പ്രഖ്യാപനമുണ്ടായി. സിനിമാക്കാരന്‍ സിനിമാമന്ത്രിയായിരിക്കെ, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ അവാര്‍ഡ് നിര്‍ണയം എന്ന സവിശേഷതകള്‍ക്കുമപ്പുറം, പുതുതലമുറ സിനിമകള്‍ക്കും സിനിമാക്കാര്‍ക്കും മുന്‍തൂക്കം ലഭിച്ച അവാര്‍ഡ് നിര്‍ണയം എന്ന നിലയ്ക്കാണ് ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തലുകളെ മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടതും കേട്ടതും. പക്ഷേ, ഇന്നത്തെ പത്രങ്ങളില്‍ വായിച്ചറിഞ്ഞ ചില ജൂറി വിലയിരുത്തലുകള്‍ (അവയുടെ വാസ്തവം എത്രത്തോളമെന്നത് പത്രങ്ങളുടെ വിശ്വാസ്യതയുടെ ബ്രാന്‍ഡ് നെയിമിനു വിടുന്നു-വിശ്വാസം അതല്ലേ എല്ലാം) വായിച്ചപ്പോള്‍ തോന്നിയതു മാത്രം പങ്കിടട്ടെ.


പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിനയിക്കാന്‍ പരിമിതികളുണ്ടായിരുന്നു എന്ന വാദം എന്തോ വിചിത്രമായി തോന്നി. മറ്റു പലര്‍ക്കും അത് അങ്ങനെതന്നെയായിരിക്കും എന്നും എനിക്കു തോന്നുന്നു. രണ്ടു വ്യത്യസ്ത ജീവിതകാലയളവുകളെ പ്രതിനിധാനം ചെയ്യുക വഴി കഥാപരമായ ഏറെ സാധ്യതകളുള്ള വേഷമായിരുന്നത്രേ ദിലീപിന്റേത്. (ജൂറി ചെയര്‍മാന്റെ ഈ പ്രസ്താവന വാസ്തവത്തില്‍ ദിലീപിന് മാനനഷ്ടത്തിനു കേസുകൊടുക്കാന്‍ മാത്രം ഗൗരവമുള്ളതാണോ എന്ന് ദിലീപിന്റെ നിയമവിദഗ്ധര്‍ നിശ്ചയമായും അന്വേഷിക്കണം.) അതായത് ദിലീപിന്റെ അവാര്‍ഡ് ലബ്ധി മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പരിമിതികള്‍ കൊണ്ടും, ദിലീപിന് കഥും കഥാപാത്രവും മേയ്ക്കപ്പും ചേര്‍ന്നുള്ള പിന്തുണ ലഭിച്ചതുകൊണ്ടുമാത്രവുമാണെന്നാണല്ലോ ഈ വിശദീകരണത്തിന്റെ ധ്വനി.സലീംകുമാറിന് ദേശീയ ബഹുമതി കൊടുത്തപ്പോള്‍, അത് സലീമിന്റെ മാത്രം മികവല്ലെന്നും കഥയും കഥാപാത്രാവിഷ്‌കരണവും ചമയവും നല്‍കുന്ന പിന്തുണകൊണ്ടാണെന്നും ഒരാരോപണമുണ്ടായിരുന്നതോര്‍ക്കുക.

പിന്നൊന്ന് ഫഹദ് ഫാസിലിന്റെ അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുള്ളതാണ്. ഫഹദിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനും മാത്രം പ്രായമായിട്ടില്ലെന്ന് ജ്യൂറിയില്‍ വാദഗതിയുണ്ടായത്രേ!. പക്ഷേ, ചലച്ചിത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി പരിശോധിച്ചപ്പോഴും മികച്ച നടനോ നടിക്കോ അപേക്ഷിക്കാന്‍ പ്രായപരിധിയോ കുറഞ്ഞ പ്രായമോ നിബന്ധനയാക്കിയിട്ടുള്ളതായി കണ്ടില്ല. അതോ, ഇനി ഭരതമുനി, നാട്യശാസ്ത്രത്തില്‍ നടന്, അഭിനേതാവിന് ഇത്രവയസ്സെങ്കിലും പ്രായപൂര്‍ത്തിയാവണമെന്നു നിഷകര്‍ഷിച്ചിട്ടുണ്ടോ എന്തോ, വായിച്ചിട്ടാല്ലാത്തതുകാരണം അറിയില്ല, പൊറുക്കുക.

പക്ഷേ എന്റെ സംശയം അതല്ല. പതിനാറു വയസു മാത്രമുണ്ടായിരുന്ന മോണിഷയ്ക്കും, അത്രമാത്രം പ്രായമുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്കും ദേശീയ ബഹുമതി കൊടുക്കുമ്പോള്‍ ഇങ്ങനൊരു പരിഗണന ഉണ്ടായിരുന്നില്ലല്ലോ? സംസ്ഥാനതലത്തില്‍ തന്നെ, അതല്ല, ഇങ്ങനെയാണോ ഇനി പുതുതലമുറ സിനിമാക്കാരെ അംഗീകരിക്കാനുറച്ച് ഈ സമിതി കച്ചകെട്ടിയിറങ്ങിയത്? പൃഥ്വിരാജിനു വാസ്തവം എന്നൊരു സിനിമയുടെപേരില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കുമ്പോള്‍ എത്രയായിരുന്നു അദ്ദേഹത്തിന്റെ പ്രായം? ഇളക്കങ്ങള്‍ എന്നൊരു സിനിമയിലഭിനയിച്ച പ്‌ത്തൊമ്പതു കഴിഞ്ഞ നായിക സുധയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൊടുത്ത നാട്ടില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലാണദ്ഭുതം.

ഇത്രയും എഴുതിയതുകൊണ്ട് അവാര്‍ഡ് നിര്‍ണയം അനീതിയായിപ്പോയി എന്നേയല്ല. ഏതൊരു ജൂറിക്കും അവരുടെ ഭാവുകത്വത്തിനനുസരിച്ചു വിധി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അതിനെച്ചൊല്ലി പിന്നെ കലഹിച്ചിട്ടും പരിഭവിച്ചിട്ടും യാതൊരു കാര്യവുമില്ല. സംസ്ഥാന അവാര്‍ഡ് സമ്മാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നു പോലുമറിയാതെ, സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് അതേറ്റുവാങ്ങാന്‍ താനില്ലെന്നു പ്രതികരിച്ച ഷെറിയുടേതിനു സമാനമായ വൈകാരികവും അപക്വവുമായ ഭിന്നതകള്‍ മാത്രമായിരിക്കും അത്തരത്തിലുളളത്. എന്നാല്‍, തങ്ങളുടെ നിര്‍ണയങ്ങളെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന വാദമുഖങ്ങള്‍ തരംതാണതും തങ്ങള്‍ അംഗീകരിച്ചവരെ തന്നെ കരിവാരിയെറിയുന്നതുമാവാതിരിക്കാന്‍ ജൂറികള്‍ ശ്രദ്ധിക്കേണ്ടതില്ലേ?

ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

Sunday, July 15, 2012

ഒരു പ്രേക്ഷകന്റെ കുറ്റസമ്മതം

ഇതൊരു കുമ്പസാരമാണ്. ഏറ്റുപറച്ചില്‍. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്റെ കുറ്റസമ്മതം. മേളകളായ മേളകളില്‍ വിദേശ സിനിമകള്‍ കണ്ടു തീര്‍ക്കുന്ന ആക്രാന്തത്തില്‍ മലയാള സിനിമയെ തിരിഞ്ഞു നോക്കാതിരിക്കുക വഴി കണ്ണില്‍പ്പെടാതെ പോയ ഒരു മാണിക്യത്തെ വൈകിയെങ്കിലും തിരിച്ചറിയാനായതിന്റെ കുണ്ഠിതമോ, ജാള്യമോ...എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാലും പറയട്ടെ, സ്വന്തം നാട്ടില്‍ നിന്നുണ്ടായ ആത്മാര്‍ത്ഥമായൊരു ചലച്ചിത്രോദ്യമത്തെ തിരിച്ചറിയാതെ, നാട്ടില്‍ നല്ല സിനിമയുണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടിയ സിനിമാപ്രേമികളുടെ കൂട്ടത്തില്‍ കൂടുക വഴി ഞാന്‍ ചെയ്ത തെറ്റിന് ഈ കുറ്റസമ്മതം പരിഹാരമാവില്ലതന്നെ.

ഡോ.ബിജു കഥയെഴുതി സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന മലയാള സിനിമയെപ്പറ്റിയാണ് എഴുതുന്നത്. ഈ സിനിമ കാണാന്‍ വൈകി എന്നതിലല്ല, തീയറ്ററില്‍ പോയി കാണാന്‍ സാധിക്കാതിരുന്നതിലാണ് ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നത്.

മലയാളത്തില്‍ ഇത്രയേറെ ചലച്ചിത്ര ബോധം പുലര്‍ത്തിയ, നിര്‍വഹണത്തില്‍ ഇത്രത്തോളം മാധ്യമപരമായ കൈയൊതുക്കം പ്രകടമാക്കിയ ഒരു സിനിമ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഇത്രയേറെ പക്വമാര്‍ന്ന വിന്യാസം അനുഭവിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ സിനിമ അതാണ് വീട്ടിലേക്കുള്ള വഴി.

വീട്ടിലേക്കുള്ള വഴിയില്‍ കഌഷേ ആകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയസവിശേഷതകള്‍ എല്ലാമുണ്ട്. തീവ്രവാദം, സ്‌ഫോടനം, കുടുംബം നഷ്ടപ്പെടല്‍, സംഘട്ടനം, ദേശാടനം, ദേശസ്‌നേഹം.. എല്ലാമെല്ലാം. കൈയൊന്നയച്ചെങ്കില്‍, കന്നത്തില്‍ മുത്തമിട്ടാളോ, റോജയോ കുറഞ്ഞപക്ഷമൊരു മുംബൈ സെപ്റ്റംബര്‍ 12 എങ്കിലും ആകാമായിരുന്ന പ്രമേയം. സെന്റിമെന്റസോ ദേശസ്‌നേഹമോ ആവശ്യത്തിനു മേമ്പൊടി ചാര്‍ത്താനുള്ള സാധ്യത. പക്ഷേ ഡോ.ബിജുവിന്റെ അച്ചടക്കമുള്ള സമീപനം വീട്ടിലേക്കുളള വഴിയെ, അതിനെല്ലാം വ്യത്യസ്തമായി ദൃശ്യസാധ്യത ആവോളം നുകര്‍ന്ന ഒരു പരിപൂര്‍ണ സിനിമയാക്കി മാറ്റുകയായിരുന്നു.കേവലം മെലോഡ്രാമയ്ക്കുമപ്പുറം, മുദ്രാവാക്യത്തിനുമപ്പുറം മനുഷ്യബന്ധങ്ങളുടെ,ഒറ്റവാചകത്തില്‍ ഉത്തരം നല്‍കാനാവാത്ത സങ്കീര്‍ണതകളിലേക്കുള്ള എത്തിനോട്ടമായി ഈ കൊച്ചു വലിയ സിനിമ മാറുന്നു.

മലയാളത്തില്‍ അപൂര്‍വം ചില ചിത്രങ്ങളില്‍ ഐസക് തോമസ് കോട്ടുകാപ്പള്ളിയെപ്പോലെ ചില സംഗീതജ്ഞരിലൂടെ മാത്രം കേട്ടറിഞ്ഞു ബോധ്യപ്പെട്ട രംഗബോധമുള്ള പശ്ചാത്തല സംഗീത വിന്യാസം അതിന്റെ സമ്പൂര്‍ണതയില്‍ ഈ ചിത്രത്തില്‍ അനുഭവിക്കാനായി. രമേഷ് നാരായണന്‍ സംഗീതം ചാലിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ക്കല്ല, അവ ഉല്‍പാദിപ്പിക്കുന്ന വൈകാരികതയ്ക്കാണെന്നു നിശ്ചയം.

എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണം ഇന്ത്യയുടെ ആത്മാവിനെയാണ് അഭ്രപാളികളിലേക്കൊപ്പിയെടുത്തിരിക്കുന്നത്. നാടകീയത സൃഷ്ടിക്കുന്നതല്ല ഛായാഗ്രഹകന്റെ കഴിവെന്ന്്,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദൃശ്യവിന്യാസങ്ങളിലൂടെ രാധാകൃഷ്ണന്‍ സ്ഥാപിക്കുന്നു. ശബ്ദ സന്നിവേശമാണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. ജയന്‍ ചക്കാടത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ കുഴപ്പമാവാനാണു വഴി. കാരണം അത്രയ്ക്കു കുറ്റമറ്റ ശബ്ദസന്നിവേശം ചെയ്യുന്ന ഒരു സാങ്കേതികവിദഗ്ധനെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നത് എന്റെ കടമയായിരുന്നു.

പൃഥ്വിരാജിനെ, കമ്പോളസിനിമയിലെ മൂന്നാംകിട മസാല സിനിമകളുടെ അര്‍ത്ഥമില്ലാത്ത തനിയാവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് എത്രയോ വട്ടം വിമര്‍ശിച്ചിട്ടുള്ളവര്‍ പോലും ഈയൊരു സിനിമയുടെ ഭാഗമാവുകവഴി അദ്ദേഹത്തെ അഭിനന്ദിക്കും.

സിനിമ തീയറ്റര്‍ കണ്ടോ, വിജയമായോ, അംഗീകാരങ്ങള്‍ വാരിക്കൂട്ടിയോ...അതൊക്കെ എന്തുമാകട്ടെ, പക്ഷേ, യഥാര്‍ത്ഥ സൃഷ്ടി കാലാതിവര്‍ത്തിയാണ്. അങ്ങനെയെങ്കില്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞു കണ്ടപ്പോള്‍ എന്നെപ്പോലൊരു പ്രേക്ഷകന്റെ ഹൃദയം കവരാനായെങ്കില്‍, ഡോ.ബിജു, നിങ്ങള്‍ക്കു തീര്‍ച്ചയായും ഉറപ്പിക്കാം. നിങ്ങളുടെ സിനിമ ലക്ഷ്യം കണ്ടു. അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു. നന്ദി.

Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

സിനിമകൊണ്ടൊരു പ്രായശ്ചിത്തം!

ല്‍പമൊന്നു കാലിടറിയാല്‍ അടിതെറ്റാവുന്ന നൂല്‍പ്പാലത്തി ലൂടെയുള്ള അതിസാഹസികമായ കൈവിട്ടു നടത്തം. അതാണു വാസ്തവത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ്. ഒരുപക്ഷേ, സിനിമകണ്ട കുറച്ചു പ്രേക്ഷകരെങ്കിലും ഇതിന്റെ രണ്ടാം ഭാഗം ഡോക്യുമെന്ററി പോലുണ്ട് എന്നു പരിഭവം പറയാന്‍ കാരണവും ഘടനാപരമായ ഈ നൂല്‍പ്പാലം തന്നെയായിരിക്കണം. കാരണം, ഡോക്യുമെന്ററിയും ഫിക്ഷനും ഡോക്യുഫിക്ഷനും ഇടകലര്‍ന്ന, അതീവ സങ്കീര്‍ണമായൊരു ചലച്ചിത്രസമീപനത്തിലൂടെയാണ് സ്പിരിറ്റ് ഇതള്‍വിരിയുന്നത്. സ്പിരിറ്റ് തീര്‍ച്ചയായും മലയാളത്തിലുണ്ടായ മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരര്‍ഥത്തില്‍ സംവിധായകന്റെ തന്നെ പാലേരിമാണിക്യത്തിനും പ്രാഞ്ചിയേട്ടനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സിനിമ. പക്ഷേ, സ്പിരിറ്റ് വേറിട്ടതാവുന്നത് മാധ്യമപരമായ അതിന്റെ സവിശേഷതകള്‍ കൊണ്ടോ, സോദ്ദേശ്യപരമായ അതിന്റെ ഉള്ളടക്കമോ കൊണ്ടു മാത്രമല്ല. മറിച്ച്, മലയാള സിനിമയിലെ പല പ്രവണതകള്‍ക്കും നേരെയുള്ള ശക്തമായ പ്രതിരോധം കൊണ്ടാണ്. മറ്റൊരു ഭാഷയില്‍പ്പറഞ്ഞാല്‍, ഒരു ചലച്ചിത്രകാരന് വന്നുപിണഞ്ഞ കൈബദ്ധങ്ങള്‍ക്ക് സിനിമ കൊണ്ടുതന്നെയുള്ള ഒരു പ്രായശ്ചിത്തമാകുന്നതുകൊണ്ടാണ്.

പ്രേക്ഷകരില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്നറിയില്ല, വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2000 ജനുവരി 26ന് മലയാളത്തില്‍ നരസിംഹം എന്ന പേരിലൊരു സിനിമ ഇറങ്ങി. മോഹന്‍ലാലിന്റെ ഡ്രൈവറും കടുത്ത ആരാധകനുമൊക്കെയായ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്. ദേവാസുരത്തിലൂടെ, ആറാം തമ്പുരാനിലൂടെ മോഹന്‍ലാലിന്റെ മീശ പിരിപ്പിച്ച് അദ്ദേഹത്തിന് ഒരു സൂപ്പര്‍ഹീറോ പരിവേഷം സമ്മാനിച്ച തിരക്കഥാകാരന്‍ രഞ്ജിത്ത് ബാലകൃഷ്ണന്റേതായിരുന്നു 'പോ മോനെ ദിനേശാ..' എന്ന പഞ്ച് ഡയലോഗ് ഉള്ള നരസിംഹം എന്ന സിനിമയുടെ കഥയും തിരക്കഥയും. മലയാളസിനിമയില്‍ അയല്‍വീട്ടിലെ ചെറുപ്പക്കാരന്‍ റോളുകള്‍ കൈകാര്യം ചെയ്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി വിളങ്ങിയിരുന്ന മോഹന്‍ലാലിനെ മാച്ചോ ഹീറോയാക്കി, മലയാളിയുടെ രജനീകാന്താക്കാനുള്ള ആദ്യത്തെ ഇഷ്ടിക വച്ച സിനിമ. പിന്നീട് മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടന് അതേ അച്ചിലെ എത്രയോ സിനിമകള്‍ക്ക് നിന്നു കൊടുക്കേണ്ടി വന്നു.

ഇനി രണ്ടാമതൊരു സിനിമ കൂടി ഓര്‍മയിലേക്കു കൊണ്ടുവരട്ടെ. തൊട്ടടുത്ത വര്‍ഷം, ഇതേ വാര്‍പ്പില്‍, ദേവാസുരം എന്ന സിനിമയില്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാച്ചോ കഥാപാത്രത്തിന് ഒരു മകനെ പടച്ച് മംഗലശ്ശേരി കാര്‍ത്തികേയനാക്കി, മീശയും മുടിയും വരെ പറപ്പിച്ച് 'സവാരിഗിരിഗിരി' കെട്ടിയാടിച്ച രാവണ പ്രഭു. അതിന്റെ സംവിധായകന്‍ ഒരു പുതുമുഖമായിരുന്നു. തിരക്കഥാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയവുമായി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജിത് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. രാവണപ്രഭു നിര്‍മ്മിച്ചതും ആശിര്‍വാദിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍....മോഹന്‍ലാലിന്റെ കൈവിരലുകളും കാല്‍വിരലുകളും വരെ ഞെരിഞ്ഞമരുന്ന മാച്ചോക്കിസം കാട്ടിത്തന്ന ആക്ഷന്‍ സിനിമ.

ലാലേട്ടനെ രജനീകാന്താക്കുന്ന തിരക്കില്‍ ആരാധന മൂത്ത ആന്റണിയും, ജനപ്രീതിയുടെയും കടപ്പാടുകളുടെയും കടുംകുരുക്കില്‍ മറ്റു നിവൃത്തികളില്ലാതെ മോഹന്‍ലാലും പിന്നീട് ഒഴുക്കിനൊത്തങ്ങു നീന്തിപ്പോയി. ഇതിനിടെ, സഹപ്രവര്‍ത്തകരില്‍ ചിലര്‍, വിട്ടുവീഴ്ചയില്ലാത്ത നരേറ്റീവ് സിനിമയുടെ പാതയില്‍ ദേശീയ രാജ്യാന്തര പ്രശ്‌സ്തിയും പ്രസക്തിയും നേടുന്നതു കണ്ടിട്ടോ എന്തോ, രഞ്ജിത്തിന് ഒന്നു കളം മാറ്റിപ്പിടിക്കണമെന്നു തോന്നി. അപ്പോള്‍ അച്ചി തൊട്ടതെല്ലാം കുറ്റമായി. മോഹന്‍ലാല്‍ അപ്രാപ്യനായി. ഉപഗ്രഹങ്ങളുടെ ഉള്ളില്‍ വാഴുന്ന കാണാച്ചന്ദ്രനായി. മലയാളസിനിമയിലെ ഹൈന്ദവബിംബങ്ങളുടെ അധിനിവേശത്തെക്കുറിച്ച്, അതിനെല്ലാം വഴിവച്ചയാള്‍ തന്നെ ചര്‍ച്ചയ്ക്കു കൂടിയതു പോലെതന്നെ, നരസിംഹവും വലിയേട്ടനും പടച്ചു വിട്ട പ്രതിഭ, താരാധിപത്യത്തിനെതിരെ ചാരിത്ര്യപ്രസംഗം നടത്തി. റോക്ക് ആന്‍ഡ് റോളും പ്രജാപതിയും അപ്പോള്‍ തീയറ്ററുകളില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയായിരുന്നുവെന്നത് പിന്നാമ്പുറം). മോഹന്‍ലാലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മലയാളസിനിമയുടെ അപചയകാരണം; കൂടാതെ മോഹന്‍ലാലിന്റെ ഉപഗ്രഹങ്ങളും!ഈ ആരോപണപ്രത്യാരോപണങ്ങള്‍ക്കിടയില്‍ ശുദ്ധ നരേറ്റീവ് സിനിമകളിലൂടെയാണ് സംവിധായകന്‍ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയതെന്ന്, അദ്ദേഹത്തിന്റെ കരിയര്‍ അടുത്തു വീക്ഷിക്കുന്ന പൊട്ടക്കണ്ണനും തിരിച്ചറിയാനാവുന്നതാണ്.

അതെന്തായാലും അദ്ദേഹത്തിന്റെ പരിഭവങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടായി. ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്കിറങ്ങി. ചന്ദ്രന്‍ മേഘപാളികളില്‍ നിന്നു പുറത്തു വന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്പിരിറ്റ് പോലെ ഒരു അതിസാഹസം, ഒരുപക്ഷേ മാധ്യമപരമായ ഒരു വെല്ലുവിളി തന്നെ ഏറ്റടുക്കാന്‍ രഞ്ജിത്തിനു സാധിച്ചതിനുപിന്നില്‍ മോഹന്‍ലാല്‍ എന്ന നടനും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ആന്റണി പെരുമ്പാവൂരും തന്നെ പിന്തുണയായി വരേണ്ടിവന്നത് വിധിയോ വൈരുദ്ധ്യമോ ദൈവഹിതമോ?

ഏതായാലും, സ്പിരിറ്റ് ഒരു പ്രായശ്ചിത്തം തന്നെയാണ്. ഒരു അനുഗ്രഹീത നടനോട് അറിയാതെയാണെങ്കിലും ചെയ്തു പോയ അപരാധത്തിനുള്ള പ്രായശ്ചിത്തം. അദ്ദേഹത്തെ സുപ്പര്‍ ഹീറോയാക്കി ചെത്തകൊമ്പില്‍ കയറ്റുകയും മാറി നിന്ന് അദ്ദേഹത്തെത്തന്നെ കുറ്റം പറയുകയും ചെയ്തിട്ട്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളെയും തന്നെ നന്നായി ഉപയോഗിച്ച് ആ കറകളൊക്കെയും കഴുകി കളയുന്നതിലൂടെ രഞ്ജിത് ബാലകൃഷ്ണന്‍ ഏതായാലും വിമലീകരിക്കപ്പെടുകയാണ്.ഇത്തരമൊരു വിമലീകരണമെന്ന നിലയ്ക്കാണ് ചലച്ചിത്ര ചരിത്രത്തില്‍ സ്പിരിറ്റ് അടയാളപ്പെടുത്തപ്പെടുക. നിലവിലെ മുതിര്‍ന്ന തലമുറ ചലച്ചിത്രപ്രവര്‍ത്തകരുടെ മാമൂല്‍ ധാരണകളുടെ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സ്പിരിറ്റ്‌.

ചുണ്ടിന്റെ കോണിലൊളിപ്പിച്ചുവച്ച ചെറുപുഞ്ചിരിയോടെ ലേശം സര്‍ക്കാസ്റ്റിക്കായി ജീവിതത്തിനു നേരെ ക്യാമറ തുറന്നുപിടിക്കുന്ന പ്രാഞ്ചിയേട്ടന്‍ ശൈലിയുടെ പിന്തുടര്‍ച്ചതന്നെയാണ് സ്പിരിറ്റ്. കഥാകഥനത്തില്‍, ഒഴിയാബാധപോലെ തന്നെ പിടികൂടിയിട്ടുള്ള നായകന്‍ കഥപറയുന്ന സ്ഥിരം ശൈലി ഒഴികെ, സ്പിരിറ്റ് തീര്‍ത്തും പുതുമയുള്ള സിനിമതന്നെയാണ്. തീയറ്റര്‍ പരിചയത്തില്‍ നിന്ന് ആര്‍ജിച്ച ആര്‍ജ്ജവം അഭിനേതാക്കളെ കഥാപാത്രങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ രഞ്ജിത്തിനെ തുണയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. അതുകൊണ്ടാണ് മണിയനായി നന്ദു ജീവിക്കുന്നത്. അനൂപ് മേനോന്റെ നേര്‍ത്ത നിഴല്‍ കൂടി ഒഴിവാക്കിയാല്‍, തിരക്കഥാകൃത്തുകൂടിയായ ശങ്കര്‍രാമകൃഷ്ണനില്‍ നിന്ന് മലയാളസിനിമയ്ക്ക് നടനെന്ന നിലയില്‍ ഇനിയും ഏറെ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തെളിയിക്കുന്ന സ്പിരിറ്റ്, സ്വതവേ അഭിനയിക്കാനറിയാത്ത ഒരു നടിക്കു കൂടി ശാപമോക്ഷം നല്‍കുന്നു. അഹല്യയായി മാത്രം അഭിനയിക്കാനറിയുന്ന (കല്ലിനു സമം എന്നു സാരം) കനിഹയെ സ്പിരിറ്റില്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങുമെങ്കില്‍ രഞ്ജിത്തിനു നന്ദി.

നറേഷനിലെ ഇനിയും കൈവിട്ടുകളയാന്‍ മടിക്കുന്ന ആവര്‍ത്തന വൈരസ്യങ്ങള്‍ക്കൊപ്പം രഞ്ജിത് ഇനിയും കൈയൊഴിക്കേണ്ട ഒരു ധാരണ കൂടിയുണ്ട്. പോപ്പുലര്‍ സിനിമയ്ക്ക് ഗാനങ്ങളും ഗാനരംഗങ്ങളും അത്യാവശ്യമാണ് എന്നതാണത്.

ഒരു നിമിഷം പോലും ബോറടിയെന്തെന്നറിയാതെ കണ്ടു തീര്‍ക്കാവുന്ന, കണ്ടാല്‍ ഹൃദയത്തില്‍ അല്‍പമെന്തെങ്കിലും ഏറ്റുവാങ്ങിക്കൊണ്ട് തീയറ്റര്‍ വിട്ടിറങ്ങി പോരാവുന്ന സിനിമ. സ്പിരിറ്റ് അതെല്ലാമാണ്. ഒപ്പം അതിമധുരത്തിലെ ഇളം മധുരം പോലെ, ഇടയ്ക്കിടെ സര്‍ട്ടിലായി പറഞ്ഞുപോവുന്ന കുറിക്കുകൊള്ളുന്ന ചില കമന്റുകള്‍. അതിശക്തനായൊരു സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമാത്രം സാധ്യമാവുന്നതാണ് അത്.

രഞ്ജിത്തിനു നന്ദി-ഈ പ്രായശ്ചിത്തത്തിന്. ഇതാണ് റിയല്‍ സ്പിരിറ്റ്.

Thursday, July 05, 2012

Bachelor Party

ഒരൊറ്റ ഇംഗഌഷ് വാചകത്തില്‍ ഈ സിനിമയെക്കുറിച്ചെഴുതാന്‍ അനുവദിക്കുക.
SHEER CRIMINAL WASTAGE OF MONEY,ENERGY TIME & TALENT!
(ക്ഷമിക്കുക, കൂടതല്‍ അക്ഷരങ്ങള്‍ പോലും ഈ സിനിമ അര്‍ഹിക്കുന്നില്ല)


Monday, June 11, 2012

ഗൃഹാതുരത്വത്തിന്റെ ചുവന്ന മഞ്ചാടികള്‍


മലയാള സിനിമയില്‍ ഭയങ്കരമായ വിപഌവമുണ്ടാക്കുന്ന എതെങ്കിലും മഞ്ചാടിക്കുരുവില്‍  ഉണ്ടെന്നു പറയാനൊക്കില്ല. ഇന്നോളം ആരും പറയാത്തതോ കാണിക്കാത്തതോ ആണെന്നും പറയാനാകില്ല. എന്നിട്ടും മഞ്ചാടിക്കുരു പ്രദര്‍ശിക്കുന്ന രണ്ടു മണിക്കൂറിനിടയ്ക്ക് നാലഞ്ചിടത്തെങ്കിലും പ്രേക്ഷകന്റെ കണ്ണൊന്നു നിറയുന്നെങ്കില്‍, നെഞ്ചൊന്നു വിങ്ങുന്നെങ്കില്‍...അതു തന്നെയാണ് ഈ കുഞ്ഞു പാവം സിനിമയുടെ കരുത്തും സവിശേഷതയും.
ലോകം മുഴുവന്‍ കൊണ്ടാടിയ അരുന്ധതി റോയിയുടെ കൊച്ചു കാര്യങ്ങളുടെ ഒടേതമ്പുരാനിലും (ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്) മീര നയ്യാരുടെ മണ്‍സൂണ്‍ വെഡ്ഡിംഗിലും, എന്തിന്, പച്ചമലയാളത്തില്‍ തന്നെ പി.പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലും
എംടി-ഐവിശശി കൂട്ടായ്മയൊരുക്കിയ ആള്‍ക്കൂട്ടത്തില്‍ തനിയേയിലുമൊക്കെയായി പലകുറി നാം കണ്ടിട്ടുള്ള കഥാപശ്ചാത്തലം.ഇടയ്‌ക്കെങ്കിലും അനുഭവപ്പെടുന്ന നേര്‍ത്ത ഇഴച്ചില്‍. പക്ഷേ, ഇതെല്ലാം ക്ഷമിച്ചും മഞ്ചാടിക്കുരു വിലയിരുത്തലില്‍ എ ഗ്രെയ്ഡും പത്തില്‍ ഒന്‍പതു പോയിന്റും നേടുന്നു. അതിനു കാരണം, ധ്യാനസമാനമായ ദൃശ്യപരിചരണവും, ധ്വന്യാത്മകമായ അതിന്റെ ആവിഷ്‌കാരവും മാത്രമാണ്. 
പുതുമുഖം എന്ന വിശേഷണം സംവിധായികയായ അഞ്ജലി മേനോന് അപഹാസ്യമായിരിക്കും. കാരണം അത്രയേറെ കൈയടക്കവും കൈയൊതുക്കവുമാണ് മാധ്യമത്തിന്മേല്‍ അഞ്ജലിക്കുള്ളത്. അതിനു മഞ്ചാടിക്കുരു എന്ന സിനിമ തന്നെയാണ് തെളിവ്.
ഋജുവായ കഥനമാണ് മഞ്ചാടിക്കുരുവിനെ ഇതര സിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നത്. ഓട്ടോഗ്രാഫും തവമായ് തവമിരുന്താനും സംവിധാനം ചെയ്ത ചേരന്‍ ഈ സിനിമയെ തമിഴിലേക്കാക്കിയില്ലെങ്കിലാണത്ഭുതം. കാരണം നറേറ്റീവ് സിനിമയില്‍ ചേരന്റെ മുന്‍കാല സിനിമകളുടെ താവഴി തന്നെയാണ് അഞ്ജലിയും പിന്തുടര്‍ന്നിട്ടുള്ളത്. ഒരേസമയം ശ്ത്രുവിനെപ്പോലെയും, അടുത്തനിമിഷം എല്ലാമറിയുന്ന ബന്ധുവിനെപ്പോലെയും നിറം മാറുന്ന മനുഷ്യമനസ്ുകളുടെ അന്ത:സംഘര്‍ഷങ്ങളും, പുറമേയ്ക്ക് സന്തുഷ്ടി പ്രദര്‍ശിപ്പിക്കുമ്പോഴും ഉള്ളില്‍ കാണാനോവുകളുടെ നെരിപ്പോടില്‍ നീറിപ്പുകയും ചെയ്യുന്നവരുടെ ആത്മഘര്‍ഷങ്ങളും ക്യാന്‍വാസില്‍ രേഖാചിത്രമെന്നപോലെ സ്പഷ്ടമായി വരഞ്ഞിട്ടിരിക്കുകയാണ് സംവിധായക.
ആദമിന്റെ മകന്‍ അബു കഴിഞ്ഞാല്‍ ഇത്രയേറെ ഋജുവായ ആഖ്യാനം മലയാളത്തില്‍ കണ്ടിട്ടില്ല, ഈയിടെയെങ്ങും. ലൈവ്് സൗണ്ടിന്റെ മാറ്റും പ്രമേയത്തെ സൂപ്പര്‍താരമാക്കിക്കൊണ്ടുളള ക്യാമറാക്കോണുകളും ചലനങ്ങളും ചിത്രത്തിന്റെ സവിശേഷതകളാവുന്നു. കാസ്റ്റിംഗിലെ സൂക്ഷ്മതയും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്, വിശേഷിച്ചും ബാലതാരങ്ങളുടെ കാര്യം.
ഗാനചിത്രീകരണത്തിലെ സ്ഥൂലതയും, സൂചനകളിലൂടെ ധ്വന്യാത്മകമാക്കാമായിരുന്ന ചില കഥാസന്ദര്‍ഭങ്ങളില്‍ മാത്രം മിതത്വം നഷ്ടപ്പെട്ട തിരക്കഥയിലെ ദുര്‍മ്മേദസും ക്ഷമിച്ചാല്‍, നിസ്സംശയം പറയാം-മഞ്ചാടിക്കുരു കണ്ടിട്ടില്ലെങ്കില്‍, നിങ്ങള്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന് കണ്ടിട്ടില്ല.

Saturday, June 09, 2012

ദൃശ്യവിസ്മയങ്ങളുടെ പ്രപഞ്ചത്തിന് നൂറുമേനി!

എ.ച്രന്ദേശഖര്‍
ഫ്‌ളാഷബാക്ക്
അമേരിക്കയുടെ സുവര്‍ണഭൂമിയില്‍ ജീവിതസൗഭാഗ്യം തേടി കുടിയേറിയ ലക്ഷോപലക്ഷങ്ങളി ലൊരാളായിരുന്നു ജര്‍മ്മനിയിലെ ലൗഫീമില്‍ നിന്നുള്ള ജൂതനായ കാള്‍ ലെംലീ. വിസ്‌കോണ്‍സിനിലെ ഓഷ്‌കോഷില്‍ ചെറിയൊരു തുണിക്കടയില്‍ എടുത്തുകൊടുപ്പുകാരനായി തുടങ്ങിയ അദ്ദേഹത്തിന്റെയും പിന്നീട് അനേകായിരങ്ങളുടെയും ജീവിതം തന്നെ മാറ്റിമറിച്ചത് 1905ല്‍ ചിക്കാഗോയിലേക്ക് നടത്തിയഒരു യാത്രയായിരുന്നു. ആ യാത്രയിലാണ് ലെംലീ സിനിമയുടെ ആദ്യകാലപതിപ്പായിരുന്ന നിക്കലോഡിയന്‍ ചിത്രങ്ങളുടെപ്രദര്‍ശനം കാണുന്നത്. ഒരു നിക്കല്‍ (നാണയം)കൊടുത്തു കാണുന്ന ഒറ്ററീല്‍ സിനിമ എന്ന നിലയ്ക്കാണ് നിക്കലോഡിയന്‍ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നത്.
      നിക്കലോഡിയന്‍ ചിത്രങ്ങള്‍ക്കുള്ള ജനപ്രീതി ലെംലീയുടെ ഹൃദയത്തിലുടക്കി. തിരികെ മടങ്ങിയെത്തിയ അദ്ദേഹം, ഏറെ വൈകാതെ, അതുവരെയുള്ള സമ്പാദ്യമെല്ലാം കൂട്ടിച്ചേര്‍ത്ത് കുറേ നിക്കലോഡിയന്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ചലച്ചിത്രനിര്‍മാണത്തില്‍ പേറ്റന്റ് കുത്തകയുണ്ടായിരുന്ന എഡിസണ്‍ ഫിലിമറ്റോഗ്രാഫ് ട്രസ്റ്റിന് വന്‍ കപ്പം നല്‍കിയാല്‍ മാത്രമേ നിക്കലോഡിയന്‍ പ്രദര്‍ശനങ്ങള്‍ സാധ്യമാകുമായിരുന്നുള്ളൂ. പ്രദര്‍ശകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിതരണസംവിധാനം. പോരാത്തതിന് പ്രദര്‍ശകര്‍ക്കുമേല്‍ എഡിസണ്‍ കമ്പനി അടിച്ചേല്‍പ്പിക്കുന്ന താന്‍പോരിമയും. ഇതൊക്കെ യായിരുന്നു വഴിയൊന്നു മാറ്റിച്ചവി
ട്ടാന്‍ ലെംലീയെ പ്രേരിപ്പിച്ചത്. സമാനമനസ്‌കരായ ചിലവിതരണക്കാരുമായി ഒത്തുചേര്‍ന്ന്, എഡിസണ്‍ കുത്തക തകര്‍ക്കാനുറപ്പിച്ച് ലെംലീ സ്വന്തം വിതരണ കമ്പനി തുടങ്ങി.1909ല്‍ അബി സ്‌റ്റേണും ജൂലിയസ് സ്‌റ്റേണുമായി ചേര്‍ന്നാരംഭിച്ച ചലച്ചിത്രവിതരണസ്ഥാപനം-യാങ്കീ ഫിലിം കമ്പനി വൈകാതെ ഇന്‍ഡിപ്പെന്‍ഡന്റ് മൂവിംഗ് പിക്‌ച്ചേഴ്‌സ് കമ്പനി എന്ന നിര്‍മാണസ്ഥാപനമായി വളരുകയായിരുന്നു. സിനിമയുടെ അരങ്ങിലെയും അണിയറയിലെയും ക
ലാകാരന്മാര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും യാതൊരംഗീകാരവും നല്‍കാതിരുന്ന എഡിസണ്‍ കമ്പനിയുടെ ശൈലിയ്ക്കു വിരുദ്ധമായി അവരുടെയെല്ലാം പേരുകള്‍ പരസ്യപ്പെടുത്തിക്കൊണ്ട് ഇന്‍ഡിപ്പെന്‍ഡന്‍ഡ് ചരിത്രമെഴുതി. സിനിമയിലെ താരവാഴ്ചയുടെ ആരംഭം ലെംലീയുടെ ഈ തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് ഫ്‌ളോറന്‍സ് ലോറന്‍സ് എന്ന ബാലതാരത്തെ
ബയോഗ്രാഫ് ഗേള്‍ എന്ന പേരില്‍ ചലച്ചിത്രതാരമായി ആദ്യം വെള്ളിത്തിരയിലവതരിപ്പിക്കപ്പെടുന്നത്.
       1912ല്‍ ബൈസണ്‍, ഹോളിവുഡിലെ നെസ്റ്റര്‍,സാന്‍ ഫെര്‍നാഡോ താഴ്‌വരയിലെ ഓക്ക ക്രെസ്റ്റ് റഞ്ച് എന്നീ മൂന്നു ചെറുകിട സ്റ്റുഡിയോകളുമായാണ് ലെംലീ ചലച്ചിത്ര നിര്‍മാണമാരംഭിച്ചത്. 1912 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലായാണ് ലെംലീയുടെ ഇന്‍ഡിപെന്‍ഡന്റ് കമ്പനിയും നാലോളം ചെറുകിട കമ്പനികളും സംയോജിച്ച് യൂണിവേഴ്‌സല്‍ മോഷന്‍ പിക്ചര്‍ കമ്പനി തുടങ്ങുന്നത്.ചാള്‍സ് ബൗമാന്‍,ആഡം കെസല്‍, പാറ്റ് പവേഴ്‌സ്, മാര്‍ക്ക് ഡിന്റന്‍ഫാസ് തുടങ്ങിയവരായിരുന്നു പങ്കാളികള്‍. എന്നാല്‍ പിന്നീട് ബൗമാനും
കെ്‌സലും മാക് സെന്നറ്റുമായി ചേര്‍ന്ന് കീസ്‌റ്റോണ്‍ ഫിലിം കമ്പനി തുടങ്ങി പിരിഞ്ഞു പോയതോടെ അക്ഷരാര്‍ഥത്തില്‍ യൂണിവേഴ്‌സല്‍ ലെംലീയുടെ സ്വന്തമായി.
തൊട്ടടുത്തവര്‍ഷം തന്നെ നെസ്റ്ററുംഓക്ക ക്രെസ്റ്റ് റഞ്ചും സംയോജിപ്പിച്ച് അദ്ദേഹം യൂണിവേഴ്‌സല്‍ സിറ്റി സ്ഥാപിച്ചു. തുടക്കത്തില്‍ ചെറിയൊരു സമുച്ചയം. പക്ഷേ, പിന്നീട് റാഞ്ച്‌ലാന്‍ഡില്‍ 230 ഏക്കറോളം ഭൂമി സ്വന്തമാക്കി അദ്ദേഹം തന്റെ സ്റ്റുഡിയോ സമുച്ചയം വ്യാപിപ്പിക്കുകയായിരുന്നു.
     1013ല്‍ ആദ്യത്തെ സ്വതന്ത്ര സിനിമാനിര്‍മാണം-ട്രാഫിക് ഇന്‍ സോള്‍സ്. അതായിരുന്നു തുടക്കം. പിന്നീട് യൂണിവേഴ്‌സലിന്റെ ചരിത്രം ഹോളിവുഡ് സിനിമയുടെകൂടി ചരിത്രമായിമാറി. തിരിയുന്ന ഭൂഗോളത്തിനു നെടുകെ യൂണിവേഴ്‌സല്‍ എന്ന അക്ഷരച്ചാര്‍ത്തുള്ള ഭാഗ്യമുദ്രയ്‌ക്കൊപ്പം എഴുതിച്ചേര്‍ത്ത ലിഖിതം-ദ് എന്റര്‍റ്റെയ്ന്‍മെന്റ് ക്യാപിറ്റല്‍-വിനോദത്തിന്റെ തലസ്ഥാനം,
അക്ഷരാര്‍ഥത്തില്‍ യൂണിവേഴ്‌സല്‍ സാമ്രാജ്യത്തിനുമാത്രം അവകാശപ്പെടാവുന്നതായിത്തീര്‍ന്നു. ഇന്നിപ്പോള്‍,നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് യൂണിവേഴസല്‍ സ്റ്റുഡിയോ. ലോകം ഉറ്റുനോക്കുന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനി, ലോകസഞ്ചാരികളുടെ പറുദീസകളിലൊന്നായ വിനോദശാല എന്നീ നിലകളിലെല്ലാം പ്രശസ്തമായിക്കഴിഞ്ഞ യൂണിവേഴ്‌സലിനെ മാറ്റിനിര്‍ത്തി ഇന്ന് ലോസാഞ്ചലസിലെ ഹോളിവുഡ് നഗരത്തെപ്പറ്റി ചിന്തിക്കാനാവില്ലതന്നെ. തീര്‍ന്നില്ല, കലിഫോര്‍ണിയയ്ക്കു പുറമേ ഓര്‍ലാന്‍ഡോ,ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും യൂണിവേഴ്‌സല്‍ സ്റ്റുഡിയോ-തീം പാര്‍ക്ക് സമുച്ചയങ്ങള്‍ സ്ഥാപിച്ചു. ഇന്ന് ഹോളിവുഡ്ഡ് നഗരത്തിന്റെ 70 ശതമാനമെങ്കിലും ജീവിക്കുന്നത് യൂണിവേഴ്‌സല്‍ കൊണ്ടാണ്.
തീം പാര്‍ക്കും ഹോട്ടല്‍ സമുച്ചയവുമൊക്കെച്ചേര്‍ന്ന യൂണിവേഴ്‌സല്‍ സാമ്രാജ്യം ഇന്ന് യൂണിവേഴ്‌സല്‍ സിറ്റി എന്നറിയപ്പെടുന്നു. ഏക്കറുകണക്കായ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒരു ചെറു പട്ടണം തന്നെയാണ് യൂണിവേഴ്‌സല്‍ സിറ്റി.


പൊതുജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന സ്റ്റുഡിയോ സങ്കല്‍പം മാത്രം പരിചയിച്ചിട്ടുള്ള നമുക്ക് അത്ഭുതമാണ് യൂണിവേഴ്‌സലിന്റേതടക്കമുള്ള ഹോളിവുഡ് സ്റ്റുഡിയോകളുടെ ചരിത്രം. കാരണം തുടക്കം മുതല്‍ക്കേ യൂണിവേഴസലില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നു. അതുപക്ഷേ, പൂര്‍ണമായും സിനിമയുമായിബന്ധപ്പെട്ടായിരുന്നില്ലെന്നുമാത്രം. ഏക്കറുകണക്കായ ഭൂമി പതിച്ചെടുത്ത ലെംലീയും തുടര്‍ന്നുവന്ന ഉടമകളും യൂണിവേഴസല്‍
സിറ്റിയുടെ നല്ലൊരുഭാഗത്തും വ്യാപകമായി കൃഷിയിറക്കി.വിചിത്രമായിത്തോന്നാം,കാര്‍ഷികോല്‍പ്പന്നങ്ങള്‍ കാണാനും വാങ്ങാനുമായിട്ടാണ് യൂണിവേഴ്‌സലിലേക്കുള്ള പൊതുജനങ്ങളുടെ ആദ്യകാല കണ്ടക്ടഡ് ടൂര്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ന്,ചലച്ചിത്രസാങ്കേതികതയുടെ വിസ്മയക്കാഴ്ചകള്‍ നേരില്‍ കണ്ട് ആസ്വദിക്കാനും അനുഭവിക്കാനുമായിട്ടാണ് ഈ ടൂറുകളെന്നുമാത്രം.ശബ്ദസിനിമയുടെ ആവിര്‍ഭാവം വരെ ദിവസേന 500 പേരെങ്കിലും ഇങ്ങനെ യൂണിവേഴ്‌സല്‍ സന്ദര്‍ശിക്കുമായിരുന്നുവെന്നാണ് ചരിത്രം.


ഫ്‌ളാഷ ് ഫോര്‍േവഡ്
താരതമ്യേന കാടായിരുന്ന, റാഞ്ച് എന്ന ഓണം കേറാമുലയില്‍ ഒരു ഫിലിം സ്റ്റുഡിയോ തുടങ്ങുക എന്ന ആശയത്തെ പമ്പരവിഡ്ഢിത്തമായി എഴുതിത്തള്ളിയവരുടെയും ആക്ഷേപിച്ചവരുടെയും വായടയ്ക്കുന്ന പ്രകടനമായിരുന്നു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യൂണിവേഴ്‌സല്‍ കാഴ്ചവച്ചത്.ഒന്നിനുപിറകെ ഒന്നായി നിരവധി ഹിറ്റുകള്‍. ശതവര്‍ഷാഘോഷത്തിന്റെ ഭാഗമായി യൂണിവേഴസല്‍ സിറ്റിയുടെ നടപ്പാതകളില്‍ ഇരുവശങ്ങളിലൂമായി നൂറുവര്‍ഷത്തിനിടെ തങ്ങള്‍ നിര്‍മിച്ച, വിതരണം ചെയ്ത തെരഞ്ഞെടുത്ത 100 പ്രമുഖ സിനിമകളുടെ പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ നിലവിലെ മാനേജ്‌മെന്റ് നിശ്ചയിച്ചപ്പോള്‍, ആ സിനിമകളൊക്കയും ഹോളിവുഡ് ചരിത്രത്തിലെ
നാഴികക്കല്ലുകളായിരുന്നു എന്ന തിരിച്ചറിവു മതി, യൂണിവേഴ്‌സലിന്റെ സ്വാധീനത്തിന് തെളിവായി.വ്യാഴത്തിനുചുറ്റുമുള്ളപോലെ വലയമുള്ള ഭൂഗോളത്തിനു കുറുക്കെ കെന്റുക്കി ഫോണ്ടില്‍ യൂണിവേഴ്‌സല്‍ എന്ന അച്ചുനിരത്തിയ യൂണിവേഴ്‌സലിന്റെ ആദ്യകാല ലോഗോ മുതല്‍ കാലാകാലങ്ങളില്‍ നിരവധി ഭേദഗതികളിലൂടെ കടന്നുവന്ന് ഇന്ന് അത്യാധുനിക കംപ്യൂട്ടര്‍ ജനിതക ദൃശ്യമായി മാറിയിട്ടുള്ള സ്റ്റുഡിയോ ലോഗോകളുടെ പരിണാമം
കൂടി വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റര്‍ സ്റ്റാന്‍ഡുകള്‍.
    1915ല്‍ ഒറ്ററീല്‍ സിനിമയടക്കം 250ചിത്രങ്ങള്‍ യൂണിവേഴ്‌സല്‍ നിര്‍മ്ിച്ചു.എറിക്വോണ്‍ സ്‌ട്രോഹീം, കാര്‍മല്‍ മയ്യേഴ്‌സ്,ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തുടങ്ങിയ അതികായര്‍ മുതല്‍ സ്റ്റീവന്‍സ്പീല്‍ബര്‍ഗ്, ജയിംസ് കാമറണ്‍ വരെയുള്ള ആധുനികക് ളാസിക് ചലച്ചിത്രകാരന്മാര്‍ വരെ ഒരു വന്‍ നിര ചലച്ചിത്ര പ്രവര്‍ത്തകരെയും കലാകാരന്മാരെയും സാങ്കേതികവിദഗ്ധരെയും യൂണിവേഴ്‌സല്‍ ലോകസിനിമയ്ക്കുനല്‍കി.ആജീവനാന്ത സംഭാവനകള്‍ക്കുളള
ഓസ്‌കര്‍ നേടിയ ഇര്‍വിങ് ജെ.താല്‍ബര്‍ട്ടിന്റെ ഉപദേശങ്ങളായിരുന്നു ലെംലീയുടെ വിജയങ്ങള്‍ക്കുപിന്നിലെ സാധീനഘടകം പില്‍ക്കാലത്ത്, ഒത്ത എതിരാളികളായി വളര്‍ന്ന വാള്‍ട്ട് ഡിസ്‌നിയുടെ തുടക്കവും ഈ സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍ നിന്നുതന്നെയായിരുന്നുവെന്നറിയുക. ഡിസ്‌നിയും യുബ് ഇവര്‍ക്‌സും ചേര്‍ന്നു ജന്മം നല്‍കിയ ഓസ് വാള്‍ഡ് എന്ന കാര്‍ട്ടൂണ്‍മുയല്‍ എത്രയോ വര്‍ഷം യൂണിവേഴ്‌സലിന്റെ ഭാഗ്യമുദ്രയില്‍ പോലും ഇടംപിടിച്ചു.എന്നാല്‍, ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസ ങ്ങളെത്തുടര്‍ന്ന് യൂണിവേഴ്‌സലുമായി പിരിഞ്ഞ ഡിസ്‌നി പിന്നീടാണ് തന്റെ ഓമനയായ മിക്കിമൗസിനെ സൃഷ്ടിച്ചത്.


രണ്ടാം ലോകമഹായുദ്ധാനന്തരം ഹാസ്യത്തിനും യുദ്ധത്തിനും സാഹസികതയ്ക്കും മുന്‍തൂക്കം നല്‍കിയ സിനിമകളുമായി യൂണിവേഴ്‌സല്‍ കൂടൂതല്‍ ചുവടുറപ്പിച്ചു. ചെലവുകുറഞ്ഞ മരുഭൂമിക്കഥകളും, ഭീകരചിത്രങ്ങളും അവരുടേതായി പുറത്തുവന്നു.വൈല്‍ഡ് വെസ്റ്റ് ചിത്രങ്ങളും ഗഌമര്‍ ചിത്രങ്ങളുമടങ്ങുന്ന സാന്‍ഡ് ആന്‍ഡ് സെക്‌സ് സിനിമകളും യൂണിവേഴ്‌സല്‍ കാഴ്ചവച്ചു.
     പുഷ്പങ്ങള്‍ മാത്രമുള്ള വളര്‍ച്ചയുടെ വഴിയായിരുന്നു യൂണിവേഴ്‌സലിന്റേതെന്നു കരുതിയാല്‍ തെറ്റി. പ്രകൃതിതാണ്ഡവമടക്കം ഒട്ടേറെ പ്രതിസന്ധികളിലൂടെ മല്ലിട്ടുതന്നെയാണ് യൂണിവേഴ്‌സല്‍ വിനോദപ്രപഞ്ചത്തിന്റെ സിംഹാസനം കീഴിടക്കിയത്.എട്ടു തവണയെങ്കിലും അഗ്നിനാളങ്ങള്‍ക്ക് വഴങ്ങിയ ചരിത്രമുണ്ട് യൂണിവേഴ്‌സലിന് ആദ്യം 1932ല്‍. സമീപത്തെ ഒരു കുറ്റിക്കാടിനു
പിടിച്ച തീ സ്റ്റുഡിയോയ്ക്കുള്ളിലെസെറ്റുകളിലേക്കു വ്യാപിക്കുകയായിരുന്നു.
      പിന്നീട് 1949, 67,87, 97, 2008 തുടങ്ങിയ വര്‍ഷങ്ങളിലും അഗ്നിനാളങ്ങള്‍ സെറ്റുകളെ നക്കിത്തുടച്ചു. പക്ഷേ 1932ലെ നഷ്ടം നൂറുകോടി ഡോളറായിരു്‌ന്നെങ്കില്‍ 2008ലേത് അതിന്റെ അമ്പതുമടങ്ങിലുമേറെയായിരു ന്നുവെന്നുമാത്രം.1928ല്‍ ലെംലീ മകന്‍ കാള്‍ ജൂനിയറിനെ സ്റ്റുഡിയോ മേധാവിയാക്കി.
ജൂനിയര്‍ കാളിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സല്‍ ഒട്ടേറെ പടവുകള്‍ ചാടിക്കടന്നു. ശബ്ദസിനിമകള്‍ക്കായി സ്റ്റുഡിയോ ഫ്‌ളോറുകള്‍ (സ്‌റ്റേജ്) തുറക്കപ്പെട്ടു.സാങ്കേതികയില്‍ വന്‍ മുന്നേറ്റമുണ്ടായി. കിങ് ഓഫ് ജാസ് (1930) ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട് തുടങ്ങിയവ കൂടാതെ യൂണിവേഴ്‌സലിന് ഭീകരചിത്രങ്ങളുടെ ഈറ്റില്ലം എന്ന പേരു സമ്മാനിച്ച ഡ്രാക്കുള, ഫ്രാങ്കെന്‍സ്റ്റീന്‍, ദ മമ്ി,ഇന്‍വിസിബിള്‍ മാന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മിതിയും 21കാരനായ ജൂനിയറിന്റെ കാലഘടത്തിലാണുണ്ടായത്. അന്നോളമുള്ള ചലച്ചിത്രപ്രചാരണ തന്ത്രങ്ങളെയും മാറ്റിമറിച്ചു ജൂനിയര്‍. ്ഫ്രാങ്കന്‍സ്റ്റീനു വേണ്ടി 1931ല്‍ രൂപകല്‍പനചെയ്ത 81 ഇഞ്ചു വീതിയും അത്രതന്നെ നീളവുമുള്ള പോസ്റ്ററാണ് ഈ ഗണത്തിലെ ആദ്യത്തെ സിനിമാ പോസ്റ്റര്‍. യൂണിവേഴ്‌സലില്‍നിന്നുള്ള ഒരു സിനിമ ആദ്യമായിഓസ്‌കറില്‍ അംഗീകരിക്കപ്പെട്ടുന്നതു അക്കാലത്തു തന്നെ. എന്നാല്‍ സ്റ്റുഡിയോയുടെ ആദ്യ സാമ്പത്തിക ദുരന്തത്തിനും ജൂനിയറിന്റെ ഭരണം തന്നെ കാരണമായത് വിധിയുടെ
വൈപരീത്യം.
      ജൂനിയറിന്റെ ചില നടപടികള്‍ കമ്പനിയെ കടക്കെണിയിലേക്കെത്തിച്ചു. കുറച്ചു കാലത്തേക്കെങ്കിലും സ്റ്റുഡിയോഭരണം റിസീവര്‍ നിയന്ത്രണത്തിലായി.പിന്നീട് സ്റ്റാന്‍ഡേഡ് ക്യാപിറ്റലിന്റെ ഷീവര്‍ കൗഡിന്‍ ചെയര്‍മാനായി. 1945 ല്‍ ആര്‍തര്‍ റാങ്ക് എന്ന ബ്രിട്ടീഷ് നിക്ഷേപകന്‍ യൂണിവേഴ്‌സലിനെ ഏറ്റെടുത്ത് കെന്നത്ത് യങ്ുമായി ചേര്‍ന്ന് യുണൈറ്റഡ് വേള്‍ഡ് പിക്‌ചേഴ്‌സ് സ്ഥാപിച്ചു. പക്ഷേ ഒരുവര്‍ഷമേ അതു നീണ്ടുള്ളൂ.യൂണിവേഴ്‌സല്‍ വീണ്ടും അനാഥത്വത്തിന്റെ പ്രതിസന്ധിയിലായി.ചെറു ബജറ്റ് ചിത്രങ്ങളിലൂടെ വളരെ പതിയെയാണ് അവര്‍ ആ പ്രതിസന്ധി തരണം ചെയ്തത്. എന്നാല്‍ അമ്പതുകളില്‍ ചലച്ചിത്രവ്യവസായം മൊത്തത്തില്‍ വീണ്ടും പ്രതിസന്ധിയിലായി. യൂണിവേഴ്‌സല്‍ ഏതാണ്ട് നിര്‍ജ്ജീവമായി.ടിവി നിര്‍മാതാക്കളായ മ്യൂസിക് കോര്‍പറേഷന്‍ ഓഫ് അമേരിക്ക യൂണിവേഴ്‌സലിന്റെ സ്റ്റുഡിയോ വാങ്ങാന്‍ തയാറായി.അവര്‍ പക്ഷേ, യൂണിവേഴ്‌സല്‍ കമ്പനിയെ വാങ്ങിയില്ല. എന്നാലും യൂണിവേഴ്‌സലിന്റെ നിര്‍മിതികളില്‍ കാര്യമായ സ്വാധീനം തന്നെയുണ്ടായി മ്യൂസിക് കോര്‍പിന്.ഹിച്ച്‌കോക്കിന്റെയും കാരി ഗ്രാന്റിന്റെയും മറ്റും നിര്‍മിതികളുണ്ടാവുന്നത് ഇക്കാലത്താണ്. ഒടുവില്‍ 1962ലാണ് എം.സി.എ യൂണിവേഴസലിനെ മുഴുവനായി ഏറ്റെടുത്ത് യൂണിവേഴ്‌സല്‍ സിറ്റി സ്റ്റുഡിയോസ് ആയി മാറി.
     എഴുപതുകളുടെ തുടക്കത്തില്‍ യൂണിവേഴ്‌സല്‍ പാരമൗണ്ട് പിക്‌ചേവ്‌സുമായും എം.ജി.എമ്മുമായും കൈകോര്‍ത്ത് യുണൈറ്റഡ് ഇന്റര്‍നാഷനല്‍ പിക്‌ച്ചേഴ്‌സ് എന്ന പേരില്‍ ലോകം മുഴുവന്‍ സിനിമകള്‍ വിതരണം ചെയ്തുതുടങ്ങി. ഈ കൂട്ടായ്മ 2001 വരെ നിലനിന്നു.പിന്നീട് 1990ല്‍ പാനസോണിക് കമ്പനി യൂണിവേഴ്‌സലില്‍ കാര്യമായ നിക്ഷേപം നടത്തി. കാനഡയിലെ മദ്യനിര്‍മാതാക്കളായ സീഗ്രാമും മുതല്‍മുടക്കി. പിന്നീടിവര്‍ തങ്ങളുടെ ഓഹരി വിവന്‍ഡി കമ്പനിക്കു വിറ്റു. അങ്ങനെ ആ കൂട്ടായ്മ വിവന്‍ഡി യൂണിവേഴ്‌സലായി.2004ല്‍ നഷ്ടത്തിലായതിനെത്തുര്‍ന്ന് വിവന്‍ഡി 80% ഓഹരി നാഷനല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും ജനറല്‍ ഇലക്ര്ടിക്കിനും വിറ്റു. അങ്ങനെ നീളുന്നു യൂണിവേഴ്‌സല്‍ ചരിതം.


സന്ദര്‍ശ ക ര ുെ ട പറ ുദീസ
സിനിമാനിര്‍മാണത്തിനു സഹായകമായ എല്ലാം ഒരു കൂരയ്ക്കുകീഴില്‍ അണിനിരത്തിയിരിക്കുകയാണ് യുണിവേഴ്‌സലില്‍.സെറ്റുകള്‍, സ്റ്റുഡിയോ ഫ്‌ളോറുകള്‍, ശബ്ദ ദൃശ്യവിന്യാസ സംവിധാനങ്ങള്‍, അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികസൗകര്യങ്ങള്‍, സിനിമയ്ക്കും ടിവിക്കും വേണ്ടുന്ന എല്ലാമെല്ലാം യൂണിവേഴ്‌സലില്‍ സുസ്സജ്ജം. ഒപ്പം, തങ്ങളുടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കായി സൃഷ്ടിച്ച കഥാപാത്രങ്ങളെയും കഥാപശ്ചാത്തലത്തെയും സെറ്റുകളെയും ഉള്‍പ്പെടുത്തി ദൃശ്യവിസ്മയക്കാഴ്ചകളൊരുക്കി ഒരു തീം പാര്‍ക്കും സജ്ജമാണ് യൂണിവേഴ്‌സല്‍ സിറ്റിയില്‍. ഈ തീം പാര്‍ക്കാണ് ലോകമെമ്പാടുനിന്നുമുള്ള സിനിമാപ്രേമികളായ സഞ്ചാരികളെ നിത്യേന ഇവിടേക്കാകര്‍ഷിക്കുന്നത്.
     ട്രെയിലര്‍ വാഹനങ്ങളില്‍ പരിചയസമ്പന്നരായ ഗൈഡുകളെ വച്ചു സംഘടിപ്പിക്കുന്ന സ്റ്റുഡിയോ ടൂറാണ് യൂണിവേഴ്‌സല്‍ കാഴ്ചകളിലേക്കുള്ള ഏറ്റവും സാര്‍ഥകവും വ്യാപകവുമായ ജാലകം. പ്രവേശനടിക്കറ്റെടുത്തു കയറുന്നവര്‍ക്ക് സൗജന്യമാണ് ഇവിടത്തെ ടൂറ്ടക്കമുള്ള എല്ലാ റൈഡുകളും. ലോസ് ആഞ്ജലസ് നഗരത്തില്‍ നിന്ന് ഏതാണ് 80 കിലോമീറ്ററകലെയാണ് യൂണിവേഴ്‌സല്‍ കുന്നുകള്‍. കുറഞ്ഞത് രണ്ടു ദിവസം കൊണ്ടേ ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെ കണ്ടുതീര്‍ക്കാനാവൂ.കേവലമൊരു ഫിലിം സ്റ്റുഡിയോ മാത്രമല്ല, യൂണിവേഴ്‌സല്‍ ഇന്ന്. നിരവധി ഭക്ഷണശാലകളും വ്യാപാരസമുച്ചയവും
ഷോപിംഗ് കേന്ദ്രവും താസമസ്ഥലങ്ങളുമെല്ലാമടങ്ങുന്ന വിശാലമായൊരു തീം പാര്‍ക്കുതന്നെയാണത്.ഒപ്പം, ഇന്നും ഷൂട്ടിംഗ് സജീവമായ ഹോളിവുഡ് സ്റ്റുഡിയോകളില്‍ മുന്‍ പന്തിയിലുമുണ്ട് യൂണിവേഴ്‌സല്‍. ഇപ്പോള്‍ അമേരിക്കന്‍ ടിവിയിലെ സൂപ്പര്‍ ഹിറ്റായ ഡെസ്പറേറ്റ് ഹൗസ് വൈവ്‌സ് പരമ്പരയുടെ ചിത്രീകരണവും അനന്തരനിര്‍മാണജോലികളും ഇവിടെ പൂര്‍ത്തിയായിവരികയാണ്.


നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ ചില മെഗാഹിറ്റ് കഌസിക്കുകള്‍ പുനര്‍നവീകരിച്ച് പുറത്തിറക്കാനാണ് യൂണിവേഴ്‌സല്‍ പദ്ധതിയിടുന്നത്. ആദ്യഘട്ടമായി സ്പില്‍ബര്‍ഗിന്റെ ജാസ്, ഇ.ടി,ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്,ഔട്ട് ഓഫ് ആഫ്രിക്ക, ദ് സ്റ്റിംഗ്, ഫ്രാങ്കെന്‍സറ്റൈന്‍,ടു കില്‍ എ മോക്കിംഗ് ബേര്‍ഡ് തുടങ്ങിയ 13 ചിത്രങ്ങളാണ് ഇങ്ങനെ പരിഷ്‌കരിച്ചിറക്കുക.സറ്റുഡിയോ തീം പാര്‍ക്കിലും ശതവര്‍ഷസൗഭാഗ്യങ്ങള്‍ പലതും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എക്കാലത്തെയും മികച്ച വിസ്മയചിത്രമായ കിംഗ് കോങിന്റെ 360 ഡിഗ്രി ത്രിമാനറൈഡ് തന്നെയാണ് അതില്‍ ഏറെ സവിശേഷം. സ്റ്റുഡിയോ ടൂറിന്റെ ഭാഗമായിത്തന്നെയാണ് ഈ റൈഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റുഡിയോ ട്രെയിലര്‍ മൊത്തത്തില്‍ ഈ റൈഡ് സജ്ജമാക്കിയിരിക്കുന്ന ഐമാക്‌സ് ഡിജിറ്റല്‍ ഫ്‌ളോറിലേക്ക് കയറ്റുകയാണ്. പിന്നീട് ഇരുവശവും തുറന്ന ട്രെയിലര്‍ വാഹനങ്ങളുടെ രണ്ടുവശത്തുമായി ത്രീ ഡി പ്രദര്‍ശനമാരംഭിക്കുകയാണ്. ഒരുവശത്ത് ഗോഡ്‌സില്ല. മറുവശത്ത് കിംഗ് കോങ്. കാട്ടില്‍ പലയിടത്തായി ഡിനസോറുകള്‍. കിംഗ് കോങുമായുള്ള അവയുടെ രൂക്ഷപ്പോരാട്ടം. ഇതിനിടെ ട്രെയിലറിനരികിലേക്ക് ആര്‍ത്തട്ടഹസിച്ചെത്തുന്നവര്‍, കാണികളിലേക്ക് വിഷദ്രാവകം ചീറ്റുന്നു.(ശരീരത്തില്‍ ജലം പതിപ്പിക്കാനുംദൃശ്യങ്ങള്‍ക്കനുസരിച്ച് ട്രെയിലറുകളെ ചലിപ്പിക്കാനും സ്റ്റുഡിയോയില്‍ സംവിധാനമുണ്ട്) ഇതിനിടെ, ഇടത്തുവശത്ത് ഒരു ഭീകരന്‍ ട്രെയിലറിന്റെ തന്നെ പിന്‍ഭാഗം കടിച്ചടര്‍ത്തിക്കൊണ്ടുപോകുന്നു. അതുകണ്ട് രക്ഷയ്ക്കായി വലതു വശത്തുനിന്നു ട്രെയിലറിനു മുകളിലൂടെ മറുവശത്തേക്കു
ചാടിക്കടക്കുന്ന കിംഗ് കോങ്. കോങ് ട്രെയിലറില്‍ ചാടുമ്പോള്‍ കാണികളിരിക്കുന്ന ട്രെയിലറിന്റെ മേല്‍ക്കൂര ഘോരശബ്ദത്തോടെ ഇടിഞ്ഞുതാഴും. ഒരു നിമിഷത്തെ അന്ധകാരം. പിന്നീട് ഇടതുവശത്ത് കോങും ഡിനസോറുമായുള്ള മഹായുദ്ധം.
    ത്രീ ഡി സാങ്കേതികതയുടെയും ഐമാക്‌സ് പ്രോജക്ഷന്റെയും ഡോള്‍ബി സ്റ്റീരിയോയുടെയും അവിസ്മരണീയ സംയോഗം തന്നെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ അരങ്ങേറുന്നത്. സത്യാസത്യങ്ങളുടെ നൂല്‍പ്പാലത്തില്‍ അസ്തിത്വം നഷ്ടപ്പെട്ടുപോകും കാഴ്ചക്കാരന്. അത്രയേറെ യാഥാര്‍ഥ്യപ്രതീതിയുളവാക്കുന്നതാണ് ഈ ഷോ.
സിനിമകളില്‍ സ്ഥിരം കാണുന്ന കാര്‍ സ്‌ഫോടനങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് സ്റ്റുഡിയോ ടൂറിലെ മറ്റൊരു ഇനം.കാര്‍ സര്‍വീസ് സ്‌റ്റേഷനുകളിലെ ഹൈഡ്രോളിക് ലിഫറ്റിലേതു പോലുള്ള വൈദ്യുതകരങ്ങള്‍ കൊണ്ടാണ് കാറുകളെ നിയന്ത്രിക്കുക. യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്ന ഫൈബര്‍ ഗഌസ് കാര്‍ പുറന്തോടുകളാണിവ. ഗ്യാസുകത്തിച്ചാണ് അഗ്നിവര്‍ഷം.സ്‌റ്റേജ് ഷോകളിലൂടെ നമുക്കും സുപരിചിതമായിക്കഴിഞ്ഞ ഡ്രൈ ഐസ് ഉപയോഗിച്ച് പുകയും.കംപ്യൂട്ടര്‍ നിയന്ത്രിതസങ്കേതത്തിലൂടെ കാറുകളെ കണ്‍സോളിലിരുന്നുചലിപ്പിക്കാം. ശബ്ദത്തിനായി 50000 വാട്‌സ് സ്പീക്കറുകളും. സ്‌ഫോടനത്തില്‍ കാറുകള്‍ ചിതറിത്തെറിക്കാന്‍ ഇനി എന്തുവേണം?പക്ഷേ, ഷോ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു വിസ്മയം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. അതാണ് യഥാര്‍ഥ വിസ്മയം. പൊട്ടിത്തെറിയില്‍ ചിതറിത്തെറിക്കുന്ന കാറുകള്‍, ഉച്ചഭാഷിണിയിലെ തട്ടുപൊളിപ്പന്‍ ഗാനത്തിനനുസരിച്ച്നൃത്തം ചെയ്തു കാണിക്കും. കൊറിയോഗ്രാഫി, കുറച്ചകലെ കണ്‍സോളിലിരുന്നു നിയന്ത്രിക്കുന്ന സാങ്കേതികവിദഗ്ധന്റെ ഭാവനയ്ക്കനുസരിച്ചായിരിക്കുമെന്നു മാത്രം!
     ദ് റൈഡ് മമ്മി, സിംപ്‌സണ്‍സ് തുടങ്ങി ഒട്ടേറെ റൈഡുകള്‍ ഉണ്ട് ഇവിടെ. കൂടാതെ ഹിറ്റ് സിനിമകള്‍ തന്നെ പ്രമേയമാക്കിയുള്ള അത്യാധുനിക ഷോകള്‍ വേറെയും.അര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗറുടെ എക്കാലത്തെയും വലിയ ഹിറ്റായ ടെര്‍മിനേറ്ററിനെ അടിസ്ഥാനപ്പെടുത്തിയുള്ള ദ ടെര്‍മിനേറ്റര്‍ ഷോ, കാര്‍ട്ടൂണ്‍ കഥാപാത്രമായ ദ് ഷ്രെക്ക് ത്രീ ഡി ഷോ, ദ് സ്‌പെഷല്‍ ഇഫക്ട്‌സ് സ്‌റ്റേജ് ഷോ,ഹൗസ് ഓഫ് ഹൊറേഴ്‌സ്, കെവിന്‍ കോസ്‌നര്‍ ചിത്രത്തെ ആസ്പദമാക്കിയ വാട്ടര്‍വേള്‍ഡ് തുടങ്ങിയവയാണ് പ്രധാന പ്രദര്‍ശനങ്ങള്‍.മമ്മിക്കും ജുറാസിക്കിനു മാത്രം ടൂറും റൈഡും ഉണ്ട്. മാര്‍വെല്‍ കോമിക് സാഹസികതാരങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ദ റൈഡ് ത്രിഡിയാണ് ഏറ്റവും പുതിയത്. ഇതിന്റെ റിഹേഴ്‌സല്‍നടക്കുന്നതേയുള്ളൂ.
     ജുറാസിക് പാര്‍ക്കിലൂടെയും സ്പില്‍ബര്‍ഗിന്റെ തന്നെ ജാസിലെ കൂറ്റന്‍ സ്രാവു വിലസുന്ന കടല്‍പ്പുറത്തിലൂടെയും, ഹിച്ച്‌കോക്കിന്റൈ മാനസപുത്രന്‍ നോരമന്‍ ബേയ്റ്റ്‌സ് അറുംകൊല നടത്തുന്ന സൈക്കോയിലെ മോട്ടലിനുമുന്നിലൂടെയുമെല്ലാമാണ് സ്റ്റുഡിയോ ടൂറിന്റെ യാത്ര.സ്പില്‍ബര്‍ഗിന്റെ ചിത്രത്രയത്തിലൂടെ പരിചിതമായ ജുറാസിക് ലോകത്തിലേക്ക് ട്രെയിലര്‍ കടക്കുമ്പോള്‍ത്തന്നെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് ദൃ്ശ്യാദ്ഭുദങ്ങളുടെ രഹസ്യഖനിയാണ്. പൂര്‍ണമായും മെക്കാനിക്കല്‍ ആയ റോബോട്ടിക്‌സും ഇഫെക്ടസുമാണ് ഇവിടെയുള്ളത്. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നു പെട്ടെന്നു പ്ര്ത്യക്ഷപ്പെട്ട് ശൗര്യത്തോടെ ചീറിപ്പാഞ്ഞടുക്കുന്ന ഡിസനോര്‍വര്‍ഗങ്ങള്‍. അവറ്റകളില്‍ ചിലര്‍ മുഖത്തേക്ക് ചീറ്റുന്ന ദ്രാവകങ്ങളില്‍ നിന്ന് ഗൈഡ് അടക്കം ആര്‍ക്കുമില്ല രക്ഷ. ഇതിനിടെ, ഒരു നാടകീയനിമിഷത്തില്‍ പാര്‍ക്കിനുള്ളിലെ സര്‍വസുരക്ഷാനിയന്ത്രണങ്ങളും നഷ്ടമാവുകയാണ്, സിനിമയിലേതുപോലെ. വൈദ്യുതിവേലികള്‍ തകരുന്നു. കമ്പികള്‍ തൊട്ടുരുമ്മി തീപ്പൊരിചിതറുന്നു കാര്‍ മുകളിലെ പാറയില്‍ നിന്ന് നമുക്കുനേരെ ചാഞ്ചാടി വീഴുന്നു (അതു തലയില്‍ വീഴുമോ എന്ന ഭയത്തില്‍ തലപൊത്തി നിലവിളിക്കാത്തവരുണ്ടോ?) നിലം വിറപ്പിക്കു ന്ന ഡിനസോറുകളുടെ പാദപതനങ്ങള്‍. മുമ്പേ പോയ ട്രെയിലറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍...
      ജോസിലെ സ്രാവ് മരണവേട്ടനടത്തിയ കടപ്പുറം സ്റ്റുഡിയോ മുറ്റത്തെ ചെറിയൊരുകുളമാണെന്ന് സിനിമാപരമ്പര കണ്ട ആരും വിശ്വസിക്കില്ല, നേരില്‍ കാണുംവരെ. തീരത്തിനോടടുത്ത് വെള്ളത്തില്‍ മുങ്ങിത്തപ്പുന്ന ഷെറീഫിനെ പാഞ്ഞടുക്കുന്ന സ്രാവ് കടിച്ചുതാഴ്ത്തുന്നത് സന്ദര്‍ശകരുെട കണ്മുന്നിലാണ്. രക്തം പടര്‍ന്നു പിടിക്കുന്ന കുളത്തിനരികില്‍ നിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടുത്താന്‍ ട്രെയിലറിന്റെ വേഗം കൂട്ടുമ്പോഴതാ, വലതുവശത്തായി സന്ദര്‍ശകരുടെ തൊട്ടരികില്‍ ഭീമാകാരനായ സ്രാവുഭീകരന്‍ വായും പിളര്‍ന്ന് കുതിച്ച ുപൊങ്ങുകയായി...
     കുറച്ചപ്പുറത്ത് ആളൊഴിഞ്ഞ ആ മോട്ടല്‍ കെട്ടിടം എവിടെയോ കണ്ടുമറന്നതുപോലെ...അതു ബേറ്റ്‌സ് മോട്ടലാണ്. എക്കാലത്തെയും സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ഹൊറര്‍ കഌസിക്കായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയിലെ കഥാസ്ഥലം.നോര്‍മന്‍ ബേറ്റ്‌സ് എന്ന മനോരോഗിയായ വില്ലന്‍ അരുംകൊലകളൊന്നൊന്നായി ചെയ്തുകൂട്ടുന്ന ഇടം. ബേറ്റ്‌സ് അതാ തന്റെ കാറിലേക്ക് ഒരു ജഡവുമായി എത്തുന്നു. ചുറ്റുമൊന്നു കണ്ണോടിച്ച് ആരുമില്ലെ്ന്നുറപ്പാക്കി ജഡം കാറിന്റെ ഡിക്കിയില്‍ വച്ചു പിന്തിരിയുമ്പോഴാണ് ശ്രദ്ധ ട്രെയിലറിലേക്ക്...അവതാരകനായ ഗൈഡിന്റെ അഭിവാദനം ബേറ്റ്‌സിനെ വിറളിപിടിപ്പിക്കുന്നു. പോക്കറ്റിലൊളിപ്പച്ച കത്തിയുമായി അയാള്‍ ട്രെയിലറിനു നേരെ....നാടകം ആവര്‍ത്തിക്കുകയാണ്.
      ബേറ്റ്‌സ് മോട്ടല്‍ കടന്നു കുന്നുകയറിത്തിരിഞ്ഞാലെത്തുക ഒരു ശവപ്പറമ്പിലാണ്.സ്പില്‍ബര്‍ഗിന്റെ വാര്‍ ഓഫ് ദ വേള്‍ഡ്‌സിനു വേണ്ടി ചിത്രീകരിച്ച വിമാനദുരന്തമാണ് പശ്ചാത്തലം. ശരിക്കുമൊരു ബോയിംഗ് 747 തകര്‍ന്നു തരിപ്പണമായി നേരെ മുന്നില്‍. അതില്‍പ്പെട്ടു കത്തിയമര്‍ന്ന വാഹനങ്ങള്‍ വീടുകള്‍...ട്രെയിലര്‍പാതയുടെ ഇരുവശവുമായി കത്തിയമരുന്ന അവശിഷ്ടങ്ങള്‍. എന്‍ജിന്‍ ഒരിടത്ത്. ചിറകുകള്‍ ഇനിയൊരിടത്ത്. പുകയും ശബ്ദവും ലൈവ്. ഈ സെറ്റിനായി ശരിക്കുമൊരു വിമാനം തന്നെയാണ് ഉപയോഗിച്ചതെന്ന് അ
വതാരകന്‍ വിവരിക്കുമ്പോള്‍ അവിശ്വാസം വിശ്വാസത്തിനു വഴിമാറും.
      ലോകത്തെ ഏറ്റവും വലിയ ക്രോമ പശ്ചാത്തലമാണ് അടുത്തത്. വിശാലമായ പുല്‍ത്തകിടിയില്‍ കെട്ടിയുയര്‍ത്തിയ ഭീമാകാരമായൊരു പച്ച സ്‌ക്രീന്‍. ആധുനിക കംപ്യൂട്ടര്‍ ജനിത ദൃശ്യങ്ങള്‍ക്കിപ്പുറം സിനിമ ചിത്രീകരിക്കുക ഇവിടെവച്ചാണ്. ദൃശ്യങ്ങളില്‍ പച്ച വരാതിരിക്കണം എന്നുമാത്രം.നമ്മുടെ ടിവി പരിപാടികളില്‍ സര്‍വസാധാരണമായി കാണുന്ന സങ്കേതം. അവതാരകനുപിന്നില്‍ ചലിക്കുന്ന ദൃശ്യങ്ങ്ള്‍ ക്രോമ സങ്കേതം ഉപയോഗിച്ചുണ്ടാക്കുന്നതാണ്.
      ഇതിനിടെ നാം രണ്ടുമൂന്ന് അദ്ഭുതങ്ങള്‍ക്കുകൂടി സാക്ഷ്യം വഹിക്കും. കണ്‍മുന്നില്‍ ഒരു പ്രളയം. ഏതൊ മലയോരഗ്രാമത്തിന്റെ യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്ന സെറ്റിനുമുന്നില്‍ ട്രെയിലര്‍ നില്‍ക്കും. അവതാരകന്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതനുസരിച്ച് രംഗങ്ങളോരോന്നായി സംഭവിക്കും.ആദ്യം മഴ. ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ നിന്ന് സ്പ്രിംഗഌ വഴി ചീറ്റിക്കുന്നതാണിത്. പിന്നെ മലയുടെ അങ്ങേയറ്റത്തു നിന്ന് പ്രവഹിച്ചു തുടങ്ങുന്ന വെള്ളം പെട്ടെന്ന് അത് മഹാപ്രവാഹമായി,പ്രളയം തന്നെയായി ട്രെയിലറിനു തൊട്ടുതൊ
ട്ടില്ല എന്നമട്ടില്‍ വന്നുതട്ടിത്തെറിച്ചലച്ചൊഴുകിമാറയുന്നു. വെള്ളത്തിന് പതകൂട്ടാന്‍ പാലും ചേര്‍ക്കാറുണ്ടെന്ന് അവതാരകന്‍.
       ഇനിയൊന്ന് ഒടിഞ്ഞമരുന്ന പാലത്തിലൂടെയുള്ള യാത്രയാണ്. സന്ദര്‍ശകരുടെ ട്രെയിലര്‍ കയറുന്ന പാലമാണ് നടക്കുവച്ച് രണ്ടായിപിളരുന്നത്. നിലംപൊത്തുന്ന ട്രെയിലറില്‍ പക്ഷേ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.അതാണ് വിഷ്വല്‍ മാജിക്. പാലത്തിനിപ്പുറം മമ്മിയുടെ ഗുഹയാണ്. മരുഭൂമിയിലെ ഗുഹ. സ്റ്റുഡിയോയുടെ ഈ സ്‌റ്റേജിലേക്കു വാഹനം കയറുന്നതേ നിലത്തുറപ്പിച്ച റെയിലുകളിലേക്കാണ്. അതോടെ മരുപ്രതീതിയില്‍ നിര്‍മിച്ചിട്ടുള്ള ഗുഹയൊട്ടാകെ കറങ്ങുകയായി അതിനിടയില്‍ വട്ടം ചുറ്റുന്ന ട്രെയിലര്‍ ഒരു ചുഴിയില്‍പ്പെട്ടപോലെ അഗാധതയിലേക്ക്..ചുഴിയില്‍ നിന്നുണര്‍ന്നാല്‍ പിന്നെ അവതാ രകന്‍ നയിക്കുക മെട്രോ റയില്‍വേസ്‌റ്റേഷനിലേക്കാണ്. ട്രെയിലര്‍ പ്രവേശിച്ചയുടന്‍ കിടുകിടാ ചലിച്ചു തുടങ്ങും. ആടിയുലയും നെടുകെ ഇരിക്കും. ഭൂകമ്പമാണ്.സ്‌റ്റേഷന്റെ മേല്‍ക്കുരയപ്പാടെ ഇടിഞ്ഞുതാഴും. മുകൡലെ തെരുവില്‍ നിന്ന് ഭീമാകാരനായ ഒരു ഓയില്‍ ടാങ്കര്‍ തൊട്ടുമുകളിലെ തൂണില്‍ വന്ന് ഇടിച്ചു നില്‍ക്കുന്നു.വെറൊരു കാര്‍ ആ വാഹനത്തിലും. അപ്പോഴതാ തീവണ്ടിയുടെ വരവായി...വരുന്ന വേഗത്തില്‍ ടാങ്കറിലിടിച്ചുതെറിച്ച് ട്രെയിന്‍ ട്രെയിലറിലേക്ക്...
      സന്ദര്‍ശകരുടെ നിലവിളികളുടെ അവസാനം വാതില്‍പ്പുരങ്ങളിലെ ചില സ്ഥിരം സെറ്റുകളിലാണ് അവസാനിക്കുക. ഇതാണ് യൂണിവേഴ്‌സ്. ന്യൂയോര്‍ക്കുണ്ട് ഇവിടെ. ജിം ക്യാരിയുടെ മാസ്‌കില്‍ സ്റ്റാന്‍ലി ഇപ്കിസ് തന്റെ പട്ടിയുടെ സഹായത്തോടെ രക്ഷപ്പെടുന്ന ജയിലും, ശിക്ഷിക്കപ്പെടുന്ന കോടതിയുമെല്ലാം ഇവിടെയുണ്ട്,ഇപ്പോഴും.എത്രയോ സിനിമകളില്‍ എത്രയെ ത്ര രംഗങ്ങളില്‍ നാം കണ്ട അതേ ഇടങ്ങള്‍.
       യൂറോപ്യന്‍ തെരുവുണ്ട്. ഈജിപ്ഷ്യന്‍ തെരുവും. ചൈനീസ് സ്ട്രീറ്റുമുണ്ട്.വൈല്‍ഡ് വെസ്റ്റില്‍ കണ്ട മെക്‌സിക്കന്‍ ഗ്രാമങ്ങളുമുണ്ട്. ചിലതെല്ലാം കലാ സംവിധായകന്റെ കരസ്പര്‍ശമേറ്റാല്‍ തിരിച്ചറിയാത്തവിധം മാറുന്നവ. ഒന്നുമാത്രമേയുള്ളൂ.എല്ലാം തൊലിപ്പറക്കനമേയുള്ളൂ.വീഞ്ഞപ്പലകയുടെയും പെയിന്റിന്റെയും കനം.


വിസ്മയലോക േ ത്ത ക്ക് ജോയ് റൈഡ്
റൈഡുകളില്‍ പ്രധാനം സിംപ്‌സണും ജുറാസിക്കും തന്നെ. സിംപ്‌സണ്‍ യഥാര്‍ഥത്തില്‍ പ്രതീതിയാഥാര്‍ഥ്യം മാത്രമാണ്. ചലിക്കുന്ന കസേരകളുള്ള ഒരു തീയറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ത്രിമാനസിനിമ. അതില്‍ റെയിലുതകര്‍ന്ന് റോളര്‍കോസ്റ്ററില്‍ അന്തരീക്ഷത്തിലേക്കു കാണികള്‍ നിപതിക്കുന്ന പ്രതീതിവരെയുണ്ട്. ഉള്ളൂകാളിപ്പോകും, അക്ഷരാര്‍ഥത്തില്‍. റൈഡുകളുെടയും ഷോകളുടെയും മറ്റൊരു സവിശേഷത കാത്തുനില്‍ക്കുന്ന സ്ഥലത്തെയുംഷോ നടക്കുന്ന തീയറ്ററുകളിലേയും പൂര്‍വരംഗസജ്ജീകരണങ്ങളാണ്.ടെര്‍മിനേറ്റര്‍ ഷോയ്ക്കു നില്‍ക്കുന്നവര്‍ക്കു മുന്നില്‍ ആദ്യം നടക്കുക ഒരു കോര്‍പറേറ്റ് വീഡിയോ പ്രദര്‍ശനമാണ്. വരും തലമുറയ്ക്ക് അനുഗ്രഹമാകുന്ന റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ഒരു അത്യാധുനിക കമ്പനിയുടെ വീഡിയോ. അതിനായി ഒരു അവതാരകയും രംഗത്തുവരും. എന്നാല്‍
ഈ വീഡിയോയ്ക്കിടെ ഒരു കടന്നുകയറ്റുണ്ടാവും. മറ്റൊരു വീഡിയോ. അത് ടെര്‍മിനേറ്ററിലെ കഥാപാത്രങ്ങളായ അമ്മയും മകനുമാണ്. യഥാര്‍ഥത്തില്‍ ഈ കമ്പനിയുടെ റോബോട്ടാണ് വില്ലന്മാരെന്നും അതു നമ്മെ ഭാവിയില്‍ വകവരുത്തുമെന്നും അത്ിനാല്‍ അതിനെ തകര്‍ക്കണമെന്നും പറയും.ഈ വിവരമറിയുന്ന അവരുടെ മകനെ വകവരുത്താന്‍് ഭാവിയില്‍ നിന്ന് കമ്പനി എങ്ങനെയും രൂപം മാറാനാവുന്ന ഒരു റോബോട്ടിനെ അയയ്ക്കുന്നതും അവനെ രക്ഷിക്കാന്‍ ഭാവിയില്‍ നിന്നുതന്നെ പിന്നാക്കം വരുന്ന ടെര്‍മിനേറ്റര്‍ എന്ന യന്ത്രമനുഷ്യനുമാണല്ലോ കാമറണ്‍റെ ടെര്‍മിനേറ്റര്‍ ചിത്രപരമ്പരയുടെ കഥാവസ്തു. തുടര്‍ന്ന് തീയറ്ററില്‍ കടക്കുന്ന പ്രേക്ഷകനുമുന്നില്‍ അരേേങ്ങറുന്നത് ഘോരയുദ്ധമാണ്. തത്സമയം അഭിനേതാക്കളും യന്ത്രമനുഷ്യരും സിനിമാപ്രദര്‍ശനവും എല്ലാം കൂട്ടിക്കുഴഞ്ഞ പ്രകടനം.അതില്‍ കാണികള്‍ക്കു നനവേല്‍ക്കും,പ്രഹരമേല്‍ക്കും, വെടിമരുന്നു മണക്കും.
       ഇതിനു സമാനമാണ് ഷ്രെക്ക് ത്രീഡി ഷോയും.അകത്ത് ഒരു പ്രദര്‍ശനം നടക്കവെ പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്കു മുന്നില്‍ മുന്നൊരുക്കം പോലെ,ഒരു നാന്ദി പ്രദര്‍ശനം. യാഥാര്‍ഥ്യവും ഫാന്റസിയുമെല്ലാം
ഇഴപിരിഞ്ഞങ്ങനെ...
       സ്‌പെഷല്‍ ഇഫെക്ട്‌സ് ഷോയാണ് സിനിമയുടെ ഈ ഇന്ദ്രജാലങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കു സന്ദര്‍ശകനെ കൂട്ടിക്കൊണ്ടുപോവുക. മൂന്നു സ്‌ക്രീനും ഏതാണ്ടൊരു സൗണ്ട് സ്റ്റുഡിയോയുടെയും തീയറ്ററിന്റെയും എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ വിശാലമായൊരു തീയറ്ററിലാണ് പ്രദര്‍ശനം. ലൈവ് ഇഫക്ട്‌സ് മുതല്‍ കംപ്യൂട്ടര്‍ജനറേറ്റഡ് (സിജി) ഇഫക്ട്‌സ് വരെയുള്ളവയുടെ ഗുട്ടന്‍സ് ഇവിടെ അവതാരകര്‍ ലളിതമായി വെളിപ്പെടുത്തുന്നു-കാണികളുടെ സഹായത്തോടെ. അതിനവര്‍ സരസമായ ചിരിയുടെ കൂട്ടുപിടിക്കും,ഇന്ദ്രജാലപ്രദര്‍ശനത്തിലെന്നോണം പ്രേക്ഷകരെ ഭാഗഭാക്കുമാക്കും.
പ്രേക്ഷകരില്‍ ഒരു സുന്ദരിയുടെ കൈ മുറിച്ചുകൊണ്ടാണ് ആദ്യ പ്രകടനം. കണ്മുന്നില്‍ സഹസന്ദര്‍ശകയുടെ കൈമുറിഞ്ഞു ചോരതെറിക്കും. പിന്നീടല്ലെ സത്യം കാണൂ. കത്തിയില്‍ കൈ കോര്‍ക്കുന്ന ഭാഗം വട്ടത്തില്‍ വെട്ടിമാറ്റിയിരിക്കുകയാണ്.അങ്ങോട്ടുമിങ്ങോട്ടും അറക്കുന്ന പ്രതീതിക്കായി സ്പ്രിംഗ് ഘടിപ്പിച്ചു ചലിപ്പിക്കുന്ന കത്തിപ്പിടി.


       ന്യൂയോര്‍ക്കിലെ ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നില്‍ക്കുന്ന നായികയെ കി്ംഗ് കോങ് പിടിക്കുന്ന രംഗം കണ്ട് അന്തം വിട്ടവര്‍ അതിന്റെ ചിത്രീകരണത്തിന്റെ സോദാഹരണപ്രദര്‍ശനം കണ്ടാല്‍ അതിലേറെ അന്തംവിടും. കെട്ടിടങ്ങളുടെ ഉച്ചിയുടെ ചിത്രം പതിപ്പിച്ച് ഒരു കണ്ണാടി. ക്യാമറയ്ക്കു തൊട്ടുമുന്നിലുറപ്പിച്ച ആ കണ്ണാടിക്കപ്പുറം മൂന്നു ചെറുപടവുകളുടെ മാത്രം ഉയരത്തില്‍ അല്പം അകലെ മാറി നായികയ്ക്കു പകരം കാണികളിലൊരാള്‍.ക്യാമറയോടു ചേര്‍ന്നു തന്നെ മുഖമുരുമി അവതാരകരിലൊരാള്‍ അവളുടെ രൂപത്തിനു നേര്‍ക്ക് ഉരുട്ടി മുഷ്ടിയുമായി...ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണുന്നത്, അമേരിക്കയിലെ കെട്ടിടത്തിനുമുകളില്‍ നില്‍ക്കുന്ന പെണ്‍കിട്ടിയെ കൈകൊണ്ടു പിടിച്ച് പിന്നില്‍ നിന്നു നോക്കുന്ന ഭീമാകാരനായ അവതാരകന്‍ കോങിനെയാണ്.
      അപകടം പിടിച്ച ജുറാസിക് കാട്ടിലൂടെയുള്ള ഒരു കുടുംബത്തിന്റെ ബോ്ട്ടുയാത്രയും പ്രകടനത്തിലുണ്ട്. കാണികളില്‍ നിന്നുതന്നെയുള്ള കുടുംബാംഗങ്ങളാണ് അഭിനേതാക്കള്‍. ചക്രങ്ങളുള്ള ഒരു ബോട്ടിന്റെ മാതൃകയില്‍ കയറിനി്ല്‍ക്കുന്ന അവര്‍ക്കു പിന്നിലെ സ്‌ക്രീനില്‍ കാടിന്റെയും ജലാശയത്തിന്റെയും ദൃശ്യങ്ങള്‍ തെളിയുകയായി. ശബ്ദപഥത്തില്‍ കാടും ജുറാസിക് പ്രകമ്പനങ്ങളും. അന്തരീക്ഷത്തിലേക്ക് വലിയ പങ്കയില്‍ നിന്ന് കാറ്റ്. ഡ്രൈ ഐസിന്റെ പുക...എല്ലാം കൂടി സ്‌ക്രീനില്‍ വരുമ്പോള്‍ സംഗതി കഌന്‍. ബാക്ക് പ്രൊജ
ക്ഷന്‍ എന്ന അതിപുരാതന സാങ്കേതികതതന്നെ. ഉദയനാണു താരം എന്ന സിനിമയില്‍ കരളേ കരളിന്റെ കരളെയുടെ ചിത്രീകരണത്തില്‍ നാമിതു കണ്ടിട്ടുണ്ട്.
       ക്ംപ്യൂട്ടര്‍ ഇമേജിങിലെ സിമുലേഷന്‍ സാങ്കേതികതയുടെ തല്‍സമയാവതരണമാണ് അടുത്തയിനം. ശരീരം മുഴുവന്‍ പച്ച നിറമുള്ള ചെറു ബള്‍ബു ഘടുപ്പിച്ച കറുത്ത കുപ്പായമിട്ട ഒരാള്‍. ്അത് സി.ജി ഗ്രാഫിക്സ്സ സോഫ്റ്റ് വെയറിലൂടെ കടന്നുപോകുമ്പോള്‍, വരച്ചുണ്ടാക്കുന്നതോ അല്ലാത്തതോ ആയ ഏതു രൂപവും അയാളുടെ ചലനത്തനൊപ്പിച്ചു ചലിക്കും. അവതാറിലെ വിചിത്രരൂപികള്‍ ചലിച്ചതുപോലെ. ഷ്രെക്കും ഹള്‍ക്കും ചലിക്കുന്നതുപോലെ...
       കണ്ണു കൊണ്ട കണ്ടതാണോ സത്യം? കണ്ണു കൊണ്ടു കണ്ടതെല്ലാം സത്യം തന്നെയാണോ? കോടതികില്‍ പോലും വിലയുള്ള ദൃക്‌സാക്ഷ്യം ഇവിടെ, സാങ്കേതികതയുടെയും ഭാവനയുടെയും സംയോഗത്തിനു മുന്നില്‍ കഥയില്ലാത്തതാവുകയാണ്. സത്യത്തെ മിഥ്യവിഴുങ്ങുന്നു. അതാണ് സിനിമയുടെ മായികത. ആ മാസ്മരികത തന്നെയാണ് സിനിമയുടെ ചാരുതയും!

Saturday, May 26, 2012

Golden Gate Bridge celebrates 75th anniversary-Mangalam Daily dt 24-05-2012

എ.ചന്ദ്രശേഖര്‍
സാന്‍യോസ(സാന്‍ ഫ്രാന്‍സിസ്‌കോ): അമേരിക്കയിലെത്തുന്ന ലോക വിനോദസഞ്ചാരികള്‍ ഏറ്റവും കൂടിതല്‍ കണ്ടാസ്വദി ക്കാനാഗ്രഹിക്കുന്ന സാന്‍ ഫ്രാന്‍സിസ്‌കോയിലെ വിശ്വപ്രശസ്തമായ ഗോള്‍ഡണ്‍ ഗേറ്റ് തൂക്കുപാലത്തിന് മെയ് 27 ന് 75 വയസ്സ്. നാടിനു വിശ്വപ്രസിദ്ധി നേടിക്കൊടുത്ത് ഇന്നും വാസ്തുശില്‍പ വിസ്മയമായി നിലനില്‍ക്കുന്ന പാലത്തിന്റെ പഌറ്റിനം ജൂബിലി ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കാനാണ് നഗരസഭയും പാലം സംരക്ഷണസമിതിയും കൂടി തയാറെടുക്കുന്നത്.


മെയ് 27ന് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കലാപ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആറുമണിക്ക് പാലം വഴി ഗതാഗതം നിര്‍ത്തിവയ്ക്കും. പിറ്റേന്ന് രാവിലെ വന്‍ കരിമരുന്നു പ്രയോഗം വരെ നീളുന്ന പിറന്നാളാഘോഷങ്ങള്‍ പാലത്തിനോടു ചുറ്റുമുള്ള പല കേന്ദ്രങ്ങളിലായി അരങ്ങേറുന്ന വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ മാറ്റുകൂട്ടും.


നിര്‍മാണം പൂര്‍ത്തിയായകാലത്ത് ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലമായിരുന്നു ഗോള്‍ഡണ്‍ ഗേറ്റ്.1964ല്‍ ന്യൂയോര്‍ക്കിലെ വെരസാനോ-നാരോസ് പാലം വരുന്നതോടെയാണ് ഗോള്‍ഡണ്‍ ഗേറ്റിന് ആ പദവി നഷ്ടപ്പെടുന്നത്.ലോകത്തെ ഏറ്റവും വലിയ ആറു തൂക്കുപാലങ്ങളിലൊന്നാണിതിപ്പോള്‍2.7 കിലോമീറ്റര്‍ നീളവും 746 അടി  ഉയരവും 90 അടി വീതിയുമുള്ള പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ 4200 അടി നീളമുള്ള സ്പാനാണ്. ലോകത്തേറ്റവും നീളമുള്ള സ്പാനാണിത്.ഓരോ ടവറിലും ആറു ലക്ഷം റിവറ്റുകളെങ്കിലും വച്ചാണ് പാലം ഘടിപ്പിച്ചിരിക്കുന്നത്89500 ടണ്‍ ആണ് ഭാരം. 24000 ടണ്‍ ഉരുക്കുപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ തൂക്കുക്കയറുകള്‍, ഭാരം കയറുന്നതിനനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും ആറടിയോളം കുറുകുകയും അയയുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്.1989ലെ ലോമ പ്രിറ്റ ഭൂകമ്പത്തില്‍ ഭാഗികമായി ക്ഷതമേറ്റ പാലത്തെ ഭുകമ്പവിരുദ്ധമായി പുനര്‍ക്രമീകരിച്ചതോടെ ഭാവി ഭൂകമ്പങ്ങളില്‍ നിന്ന് സംരക്ഷിക്കുകയായിരുന്നു.


ചീഫ് എന്‍ജിനീയര്‍ ജോസഫ് സ്ട്രാസിന്റെ നേതൃത്വത്തില്‍ 1933ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍, ഒട്ടേറെ വിമര്‍ശനങ്ങളും നിയമനടപടികളുമാണ് സുവര്‍ണകവാടത്തിനു നേരിടേണ്ടി വന്നത്. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളെയും ഭുചലനങ്ങളെയും കടല്‍സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ പാലത്തിനാവില്ലെന്നതായിരുന്നു ആക്ഷേപം. എന്നാല്‍ അവയെല്ലാം അതിജീവിച്ച് 75 വര്‍ഷത്തിനിപ്പുറവും പാലം ഇരുമ്പില്‍ തീര്‍ത്ത അദ്ഭുതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു. കപ്പല്‍ ചാലിലായതിനാല്‍, കടുത്ത കോടമഞ്ഞിലും ദൃശ്യഗോചരമാവാന്‍ കറുപ്പും മഞ്ഞയുമിടകലര്‍ന്ന ചായം നല്‍കാനായിരുന്നു പെയിന്റിംഗിന്റെ ചുമതലയേറ്റ യു.എസ് സേനയിലെയും വ്യോമസേനയിലെയും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പാലത്തിന്റെ ഏസ്തറ്റിക് ആര്‍ക്കിടെക്ടായിരുന്ന ഇര്‍വിംഗ് മോറോയുടെ നിര്‍ദ്ദേശാനുസരണമാണ് ഇന്നു കാണുന്ന കുങ്കുമവര്‍ണം നിശ്ചയിച്ചത്.
കരയേയും സാന്‍ ഫ്രാന്‍സിസ്‌കോ മുനമ്പിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് ഗോള്‍ഡണ്‍ ഗേറ്റ് എന്ന പേരു കിട്ടുന്നത് പസിഫിക്ക് സമുദ്രത്തില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള പ്രവേശനദ്വാരത്തിന്റെ സ്മരണാര്‍ത്ഥമാണ്.


സഞ്ചാരികള്‍ക്കുമാത്രമല്ല,ചലച്ചിത്രനിര്‍മാതാക്കളുടെയും ഇഷ്ടലൊക്കേഷനാണ് ഗോള്‍ഡണ്‍ ഗേറ്റ് പാലം. ഹിച്ച്‌കോക്കിന്റെ വെര്‍ട്ടിഗോയിലെ നായകനും നായികയും തമ്മില്‍ കാണുന്നത് ഈ പാലത്തിന്റെ പശ്ചാത്തലത്തിലാണ്. സ്റ്റാര്‍ട്രെക്ക് തുടങ്ങിയ സിനിമകളിലും ഈ പാലം പ്രമുഖ ലൊക്കേഷനായിരുന്നു.

Wednesday, May 02, 2012

ലോകവ്യാപാരകേന്ദ്രം വീണ്ടും ഗോപുരമുഖ്യന്‍


എ. ചന്ദ്രശേഖര്‍ 

ന്യൂയോര്‍ക്ക്‌: ഒടുവില്‍ ലോകവ്യാപാരകേന്ദ്രം വീണ്ടും അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടമായി. 11 വര്‍ഷം മുമ്പ്‌ 2001 സെപ്‌റ്റംബര്‍ 11ന്‌ അല്‍ ക്വയ്‌ദ ഭീകരരുടെ ആകാശആക്രമണത്തിനു വിധേയമായി തകര്‍ന്നുവീണ കെട്ടിടവിസ്‌മയങ്ങളുടെ അവശേഷഭൂമിയുടെ അരികത്ത്‌ ഉയര്‍ന്നു വരുന്ന നാല്‌ അംബരചുംബികളില്‍ രണ്ടാമത്തേതിനാണ്‌ ഈ ബഹുമതി. മേയ്‌ ഒന്നിന്‌, ലോകവ്യാപാരകേന്ദ്രം മേധാവികളായ സ്‌കോട്ട്‌ റെച്ച്‌ലറുടെയും ബില്‍ ബറോണിയുടെയും സാന്നിധ്യത്തില്‍ നിര്‍മാണത്തൊഴിലാളികള്‍ ഇരുമ്പു ചട്ടക്കൂട്‌ ഉയര്‍ത്തി പ്രതിഷ്‌ഠിച്ചതോടെ, നിര്‍മാണത്തിലിരിക്കുന്ന ഈ ഗോപുരമായി അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയത്‌.

104 നിലകളാണ്‌ ആധുനിക വാസ്‌തുശില്‍പശൈലിയിലുള്ള ഈ ഗോപുരത്തിലുള്ളത്‌. ലോകവ്യാപാരകേന്ദ്രസമുച്ചയത്തില്‍ നേരത്തേ ഉണ്ടായിരുന്ന നാലു മഹാസൗധങ്ങളില്‍ ഏറ്റവും ഉയരമേറിയ കെട്ടിടത്തേക്കാള്‍ മൂന്നു നില കുറവാണെങ്കിലും, നിലകള്‍ തമ്മിലുള്ള പൊക്കത്തിലുള്ള വ്യത്യാസംകൊണ്ട്‌ തകര്‍ക്കപ്പെട്ട കെട്ടിടത്തേക്കാള്‍ ഉയരമുള്ളതായി ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്‌. തകര്‍ന്നതുള്‍പ്പെടെയുള്ള നാലു ഗോപുരങ്ങളുടെ സ്‌ഥാനത്തു പുതുതായി ആറെണ്ണമാണു നിര്‍മിക്കുന്നത്‌. ഇതില്‍ ആദ്യത്തേത്‌ കഴിഞ്ഞവര്‍ഷം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. രണ്ടാമത്തേതാണ്‌ ഇപ്പോള്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഒരാഴ്‌ച ഒരു നിലവച്ചാണ്‌ പണിപൂര്‍ത്തിയാക്കുന്നത്‌. രണ്ടാം ഗോപുരത്തിന്റെ എഴുപതാം നിലവരെ കണ്ണാടിച്ചുമരുകള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. മൊത്തം പണി പൂര്‍ത്തിയാവുമ്പോള്‍ 380 മീറ്റര്‍ ഉയരമുണ്ടാവും ഇതിന്‌.

മാന്‍ഹാട്ടന്‍ പ്രവിശ്യയില്‍ തകര്‍ക്കപ്പെട്ട ഇരട്ടഗോപുരങ്ങള്‍ നിലനിന്ന ഇടം സെപ്‌റ്റംബര്‍ 11 ന്റെ കറുത്ത ഓര്‍മയ്‌ക്കായി ഗ്രൗണ്ട്‌ സീറോ എന്ന പേരില്‍ സ്‌മാരകമായി നിലനിര്‍ത്തി, അതിനു ചുറ്റുമായാണ്‌ പുതിയ ലോകവ്യാപാരകേന്ദ്ര ഗോപുരങ്ങള്‍ പണിയുന്നത്‌.

ഗ്രൗണ്ട്‌ സീറോയില്‍, ഭീകരാക്രമണത്തെത്തുടര്‍ന്നു തകര്‍ന്നവീണ കെട്ടിടാവശിഷ്‌ടങ്ങളില്‍ അവശേഷിക്കപ്പെട്ട മരത്തെ ജീവിക്കുന്ന സ്‌മാരകമായി നഗരാധികൃതര്‍ പരിപാലിക്കുന്നു. ഒപ്പം, ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ പേരുകള്‍ കൊത്തിവച്ച രണ്ടു കൃത്രിമജലാശയങ്ങളും ഇരുകെട്ടിടങ്ങളുടെയും അസ്‌ഥിവാരത്ത്‌ സ്‌മാരകങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്‌. തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഉരുക്കു കഴുക്കോലുകളുടെ ശേഷിപ്പ്‌ ന്യൂജേഴ്‌സിയിലും സൂക്ഷിച്ചിട്ടുണ്ട്‌.

Thursday, April 19, 2012

Award News in Mangalam Daily Dt.20th April 2012

തിരുവനന്തപുരം: ടെലിവിഷന്‍ സംബന്ധിയായ മികച്ച ലേഖനത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ചലച്ചിത്രനിരൂപകനും പത്രപ്രവര്‍ത്തകനുമായ എ. ചന്ദ്രശേഖറിന്‌. 'റിയാലിറ്റി ഷോയ്‌ക്കു പിന്നിലെ റിയാലിറ്റി' എന്ന പേരില്‍ വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനാണു ബഹുമതി. 10,000 രൂപയും ശില്‍പവും പ്രശസ്‌തിപത്രവുമാണ്‌ അവാര്‍ഡ്‌.

റിയാലിറ്റി ഷോകളില്‍ അവതരിപ്പിക്കപ്പെടുന്ന നിര്‍ഭാഗ്യകരമായ അവസ്‌ഥയുടെ പിന്നിലെ നൈതികവും മനഃശാസ്‌ത്രപരവുമായ ധാരണകളെയാണു ലേഖകന്‍ നിരീക്ഷണവിഷയമാക്കുന്നതെന്നു പ്രമുഖ തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍ അധ്യക്ഷനായുള്ള ജൂറി വിലയിരുത്തി.

22 വര്‍ഷമായി മാധ്യമരംഗത്തുള്ള ചന്ദ്രശേഖര്‍ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 2008ലെ സംസ്‌ഥാന അവാര്‍ഡ്‌, ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ്‌, അല അവാര്‍ഡ്‌ എന്നിവയടക്കം നിരൂപണത്തിനുള്ള ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ ദൃശ്യമാധ്യമങ്ങളെക്കുറിച്ച്‌ നിരന്തരം എഴുതുന്നു. സംസ്‌ഥാന ടെലിവിഷന്‍ അവാര്‍ഡ്‌ ജൂറിയംഗം, ഐ.എഫ്‌,എഫ്‌.കെ. മീഡിയ ലെയ്‌സണ്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മലയാളമനോരമ ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനമാരംഭിച്ച ചന്ദ്രശേഖര്‍ വെബ്‌ ലോകം ഡോട്ട്‌ കോം, രാഷ്‌ട്രദീപിക സിനിമയുടെ എഡിറ്റര്‍ എന്നീ തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചു. മൂന്നു വര്‍ഷം അമൃത ടിവിയില്‍ സീനിയര്‍ ന്യൂസ്‌ എഡിറ്ററായിരുന്നു. നാലുവര്‍ഷമായി കന്യക ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌. സംസ്‌ഥാന അവാര്‍ഡ്‌ നേടിയ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍, മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം, നിറഭേദങ്ങളില്‍ കാലം മിടിക്കുമ്പോള്‍ തുടങ്ങിയ പുസ്‌തകങ്ങളുടെ രചയിതാവാണ്‌. ഋത്വിക്‌ ഘട്ടക്‌ എ ക്‌ളൗഡ്‌ ക്യാപ്പ്‌ഡ് സ്‌റ്റാര്‍ എഡിറ്റ്‌ ചെയതു.

അധ്യാപികയായ അമ്പിളിയാണു ഭാര്യ. മകള്‍ അപര്‍ണ

Kerala State TV Award for Best Writing 2010



Once again a State Award for my writing.
This time the Kerala State TV Awards instituted by the Kerala State Chalachithra Academy, for the best writing on TV has been announced and given to my article on the Reality shows on Malayalam TV. This article was published in the Onam special of Varthamanam Daily.
Here is the citation as well as the link to the article http://nairacs.blogspot.ca/2010/09/blog-post.html

Thursday, March 29, 2012

മഴവില്ല് വിരിയിക്കുന്ന ഓര്‍മ്മകള്‍


എന്റെ നാലാമത്തെ പുസ്തകത്തിന്റെ പ്രസാധകനായിരുന്നു രാജേഷ് കുമാര്‍. പക്ഷെ അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരുന്നു. കാരണം, ഏറ്റവും മികച്ച സിനിമാഗ്രന്ഥത്തിനുള്ള 2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം സിനിമാപ്പുസ്തകത്തിനുളള കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ രചനയായിരുന്നു അത്. അതിന് അവാര്‍ഡ് ഉറപ്പാണെന്ന് കയ്യെഴുത്തുപ്രതി (കംപോസ്ഡ് പ്രതി എന്നല്ലേ ശരി) വായിച്ച് ആവേശം കൊണ്ട് എന്നെ വിളിച്ചുപറഞ്ഞ ആദ്യത്തെ ആളായിരുന്നു രാജേഷ്കുമാര്‍. 

രാജേഷിനെ ഞാന്‍ പരിചയപ്പെടുന്നത്, പത്തുവര്‍ഷം നീണ്ട മലയാളമനോരമപര്‍വത്തിലെ, കോട്ടയം വാസക്കാലത്തായിരുന്നില്ല. ഒരു പക്ഷേ, രാജേഷിനെ മിക്ക ചങ്ങാതികളും പരിചയപ്പെടുന്നത് രാജേഷിന്റെ ഡി.സി.ബുക്‌സ് കാലഘട്ടത്തിലായിരുന്നിരിക്കണം. എന്നാല്‍ അന്നൊന്നും എനിക്കു രാജേഷിനെ നേരിട്ടറിയില്ല. അതിനു തക്ക ഒരു എഴുത്തുകാരനുമായിരുന്നില്ലല്ലോ ഞാന്‍. മനോരമ വിട്ട് തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ ( മലയാളം വെബ് ദുനിയ ഡോട്ട് കോം) ചീഫ് സബ് എഡിറ്ററായിരിക്കെയാണ് രാജേഷ് ഒരിക്കല്‍ പ്രസ് കഌബിനടുത്തുള്ള ഞങ്ങളുടെ ഓഫീസില്‍ വന്ന് പരിചയപ്പെടുന്നത്. അന്ന് എന്നോടൊപ്പം സബ് എഡിറ്ററായിരുന്ന ഡോ. രാധിക സി.നായരുമായുള്ള പരിചയത്തിലാണ് രാജേഷും നോമ സംഘടനയുടെ ഭാരവാഹിയായ അളിയനും കൂടി എത്തുന്നത്. ഡി.സി. ബുക്‌സ് വിട്ട് നോമയുടെ സഹകരണത്തോടെ സ്വന്തമായി ചങ്ങന്നൂരില്‍ നിന്ന് റെയ്ന്‍ബോ ബുക്‌സ് ആരംഭിക്കുന്നതു പറയാനും ഉദ്ഘാടനത്തിനു ക്ഷണിക്കാനുമായിരുന്നു ആ വരവ്. പുസ്തകങ്ങള്‍ക്കായി വെബ് ദുനിയയില്‍ വളരെയേറെ എഡിറ്റോറിയല്‍ സ്ഥലം മാറ്റിവച്ചിട്ടുണ്ടായിരുന്നു.

മാസങ്ങള്‍ക്കു ശേഷം ഒരിക്കല്‍, ഡോ.പി.കെ.രാജശേഖരനോ രാധികയോ പറഞ്ഞറിഞ്ഞിട്ടായിരിക്കണം, രാജേഷ് എന്നെ ഫോണില്‍ വിളിച്ചു. സിനിമാ സംബന്ധിയായ ഒരു നിഘണ്ടു. സാങ്കേതിക പദാവലി മാത്രമല്ല, ലോകപ്രസിദ്ധമായ ചിത്രങ്ങളുടെ എല്ലാം വിവരങ്ങള്‍ ഒറ്റനോട്ടത്തിലറിയാന്‍ ഉദ്ദ്യേശിച്ച് ഒരു ചലച്ചിത്ര വിജ്ഞാനകോശം റെയ്ന്‍ബോയ്ക്കു വേണ്ടി ചെയ്യണം. ഒരു പുസ്തകം എന്റെ പേരില്‍ വരുന്നതിലുള്ള അപക്വമായ ആവേശത്തില്‍ ഞാനത് ഏറ്റെടുത്തെങ്കിലും കുറേയേറെ വിവരങ്ങളും ടൈറ്റിലുകളും ടൈപ്പ് ചെയ്‌തെങ്കിലും നിത്യത്തിരക്കില്‍ ആ സംരംഭം അപൂര്‍ണമായി.

പിന്നീട് ഇടയ്ക്കിടെ രാജേഷിനെ കാണാറുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ സ്ഥാപനങ്ങള്‍ തോറും അടയ്ക്കാമരങ്ങളില്‍ ഒന്നില്‍ നിന്ന് ഒന്നിലേക്ക് പാക്കു പറിക്കുന്നയാള്‍ ചാടുന്നതുപോലെ ചാടിച്ചാടി പോയി. 2003ല്‍ ആദ്യവട്ടം കന്യകയുടെ പത്രാധിപരായപ്പോള്‍ ഞാന്‍ വീണ്ടും രാജേഷിനെ വിളിച്ചു. കന്യക നടത്തുന്ന ക്യാംപസ് രചനാ മത്സരം-തൂലിക- സ്‌പോണ്‍സര്‍ ചെയ്യാമോ എന്നു ചോദിച്ച്. അതില്‍ സഹകരിച്ചു എന്നുമാത്രമല്ല, ഇന്നത്തെ തിരക്കഥാകൃത്ത് രാജേഷ് വര്‍മ കോ-ഒര്‍ഡിനേറ്റ് ചെയ്ത മത്സരത്തിന്റെ വിധി കല്‍പിക്കാന്‍ സര്‍വ ശ്രീ പിപി രവീന്ദ്രന്‍, വിസി ഹാരിസ്, മനോജ് കൂറൂര്‍ തുടങ്ങിയവരെ ഓഫീസില്‍ ക്ഷണിച്ചു വരുത്തി സഹായിക്കുകയും ചെയ്തു രാജേഷ്. പിന്നീട്, എസ്.ഗുപ്തന്‍ നായര്‍ സാറിന്റെ ആത്മകഥ-മനസാസ്മരാമി-യുടെ പ്രകാശനവേളയില്‍ തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ചറല്‍ സെന്ററില്‍ വച്ചായിരുന്നു ആ മത്സരത്തിന്റെ സമ്മാനദാനം.

അധികമാര്‍ക്കുമറിയാത്ത എന്നിലെ ചിത്രകാരനെ, വിഷ്വലൈസറെ തിരിച്ചറിഞ്ഞ് പ്രസാധനരംഗത്തെത്തിച്ചതും രാജേഷാണ്. രാഷ്ട്രദീപിക സിനിമാവാരികയുടെ പത്രാധിപരായിരിക്കെ ഒരുദിവസം ഒരു വിളി: " ചന്ദ്രശേഖര്‍, നിങ്ങളൊരു നല്ല ഡിസൈനറാണല്ലോ, റെയ്ന്‍ബോയ്ക്ക് ഒരു കവര്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേറ്റായുടെ ദ് പോസ്റ്റ്മാന്‍ വിവര്‍ത്തനത്തിനാണ്.ഒഴിഞ്ഞുമാറേണ്ട. നിങ്ങള്‍ക്കു ചെയ്യാനാവും എന്നെനിക്കറിയാം." ഗുഹയില്‍ നിന്നെന്നോണം മുഴക്കമുള്ള ശബ്ദത്തില്‍ അക്ഷരവടിവൊത്ത ഉച്ചാരണത്തില്‍ പൊട്ടിവീഴുന്ന വാക്കുകള്‍. പാര വച്ചത്, മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന കല്ലിശ്ശേരിക്കാരന്‍ തന്നെയായ വിനോദാണോ, രാധികയോ രാജശേഖരനോ എന്നറിയില്ല. ഏതായാലും ഈ ചുറ്റ് രാജേഷ് ഊരുന്ന ലക്ഷണമില്ല. ഇന്റര്‍നെറ്റില്‍ നിന്ന് പോസ്റ്റ്മാന്റെ സിനിമാസ്റ്റില്‍ വച്ചായിരുന്നു ആ കവര്‍ ഞാന്‍ രൂപകല്‍പനചെയ്തത്. പിന്നീട് രണ്ടവസരങ്ങളില്‍ കൂടി രാജേഷിനു വേണ്ടി പുസ്തപ്പുറംചട്ട ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഇസ്മയില്‍ കാദറെയുടെ ബ്രോക്കണ്‍ ഏപ്രില്‍ എന്ന നോവലിന്റെ വിവര്‍ത്തനത്തിന്. പിന്നീട് ആ കവര്‍ കണ്ട് ഇഷ്ടപ്പെട്ട് രാജേഷിനെ അന്വേഷിച്ചു ചെന്ന യുവകവി കണ്ണന്റെ ഉപ്പ് എന്ന കവിതാസമാഹാരത്തിന്.

വര്‍ഷങ്ങള്‍ക്കു ശേഷം, അമൃത ടിവിയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ, ഔദ്യോഗികമായ പീഡനപര്‍വത്തില്‍ നിന്ന് സ്വയരക്ഷയ്ക്കായി, അര്‍ധവിരാമമിട്ട സിനിമാ എഴുത്തിനെ വീണ്ടെടുത്ത്, ഏഴെട്ടുവര്‍ഷമായി തുടര്‍ന്നു ന്ന സിനിമാസമയത്തെക്കുറിച്ചുള്ള ഗവേഷണം പൊടിതട്ടിയെടുത്തു കംപ്യൂട്ടറിലേക്കു പകര്‍ത്തിത്തീര്‍ത്തപ്പോള്‍ ആദ്യം വിളിക്കാന്‍ തോന്നിയത് രാജേഷിനെയാണ്. കുറ്റബോധത്തോടെയാണ് രാജേഷിനോട് സംസാരിച്ചത്. പഴയ വിജ്ഞാനകോശം ഉഴപ്പിയെങ്കിലും, പുതിയ പുസ്തകം രാജേഷിന് ഇറക്കാനാകുമോ എന്നാരായാന്‍. അല്‍പം സാമ്പത്തിക ഞെരുക്കത്തിലായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല രാജേഷപ്പോള്‍. ഒറ്റ ചോദ്യമേ ഉണ്ടായുള്ളൂ:" അതെന്താ നിങ്ങള്‍ ഡിസി ബുക്‌സിനു കൊടുക്കാതെ എന്നെ വിളിച്ചത്?"

പഴയൊരു കടപ്പാടിന്റെ ബാക്കിയാണെന്നു പറഞ്ഞപ്പോള്‍ മറുത്തൊന്നുമാലോചിക്കാതെ രാജേഷ് പറഞ്ഞു: "കയ്യെഴുത്തു പ്രതി അയയ്ക്കൂ."

കയ്യെഴുത്തുപ്രതിയായല്ല, ചിത്രങ്ങള്‍ സഹിതം വച്ച് പേജ് ലേ ഔട്ട് ചെയ്ത പേജ്‌മേക്കര്‍ ഫയലാണ് സിഡിയില്‍ പകര്‍ത്തി അയച്ചത്.കൊറിയര്‍ കിട്ടി രണ്ടാം ദിവസം രാത്രി ടോപ് ടെന്‍ അറ്റ് ടെന്‍ ബുള്ളറ്റിന്‍ പാതി ഇടവേളയിലായ സമയത്ത് രാത്രി പത്തരയ്ക്ക് രാജേഷിന്റെ കോള്‍:"ചന്ദ്രശേഖര്‍ സംഗതി ഗംഭീരമായിരിക്കുന്നു. ഞാന്‍ പ്രവചിക്കുന്നു ഇതിനൊരു നാഷനല്‍ അവാര്‍ഡ് ഉറപ്പ്. കളിയായി കരുതേണ്ട.മുമ്പ് നരേന്ദ്രപ്രസാദ് സാറിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാനിതേപോലെ വിളിച്ചു പറഞ്ഞതാണ്. അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം അതോര്‍മ്മിക്കുകയും ചെയ്തു. ഇതും അതുപോലെ സംഭവിക്കും. അതു കഴിഞ്ഞ് നമുക്കു സംസാരിക്കാം." 


രാജേഷിന്റെ വാക്ക് പാഴ് വാക്കായില്ല. ദേശീയ ബഹുമതിയൊന്നും കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് സിനിമാരചനയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ 25-ാം വര്‍ഷം അതു നേടിയെന്നുമാത്രമല്ല ദേശീയതലത്തില്‍ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള പുസ്തകവും ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ ആയിരുന്നു.

പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ രാജേഷ് എഴുതി:ദൃശ്യമാധ്യമങ്ങളില്‍ കാലം അടയാളപ്പെടുന്നതിനെക്കുറിച്ചുള്ള മിഴിവാര്‍ന്ന ഈ പഠനം രീതികൊണ്ടും സമീപനം കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. സാന്ദ്രമായ ഭാഷയുടെയും പുസ്തകത്തിന്റെ സംവിധാനമികവിന്റെയും അധ്യായവിഭജനത്തിന്റെയും പ്രത്യേകതകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. അച്ചടി/ദൃശ്യമാധ്യമങ്ങളിലെ ദീര്‍ഘമായ പരിചയം കൊണ്ടുണ്ടായ ഗ്രന്ഥകാരന്റെ വിഷയവൈവിദ്ധ്യം കൃതി നമുക്കു പകര്‍ന്നു തരുന്നു. സാഹിത്യത്തിലെ കാലത്തെക്കുറിച്ചു മികച്ച പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ചലച്ചിത്രത്തിലെ കാലം ആദ്യമായിട്ടാണ് പരിശോധിക്കപ്പെടുന്നത്. സിനിമയുടമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കൃതികളിലൊന്നായി ഇതിനെ സ്വീകരിക്കാം.

സംസ്ഥാന അവാര്‍ഡ് വിവരം രാജേഷിനെ വിളിച്ചു പറഞ്ഞപ്പോള്‍ ഒറ്റ വാചകത്തിലായിരുന്നു മറുപടി'ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ' പിന്നീട് അവാര്‍ഡ് നിശയ്ക്ക് പ്രസധാകന്റെ പ്രതിനിധിയായി രാജേഷിന്റെ തിരുവനന്തപുരത്തുള്ള ജ്യേഷ്ഠനും ഭാര്യയുമാണ് വന്നത്.

ഒരു വര്‍ഷം കഴിഞ്ഞ് മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം പുസ്തകത്തിന്റെ പ്രകാശനവിവരം അറിയിച്ചുകൊണ്ട് എസ്.എം.എസ് അയച്ചപ്പോള്‍ ഒരൊറ്റവരി മറുപടി വന്നു:"KASHTAM" അതിനു മറുപടിയായി നേരിട്ടു വിളിച്ചപ്പോള്‍ പരിഭവം. "നിങ്ങള്‍ക്കാ പുസ്തകം റെയ്ന്‍ബോയ്ക്കു തരാമായിരുന്നു." അങ്ങനെയല്ല, അത് പ്രസാധകര്‍ കൊണ്ടുവന്ന ആശയം ഭേദഗതികളോടെ എന്റെ  വഴിക്ക് പുസ്തകമാക്കിയതാണ് എന്നു വിശദീകരിച്ചുകൊടുത്തപ്പോള്‍ രാജേഷ് തൃപ്തനായി.

പിന്നീട് രാജേഷ് പ്രത്യക്ഷപ്പെടുന്നത് കോട്ടയത്ത് 2009 ല്‍ നടന്ന ദര്‍ശന പുസ്തകമേളയ്ക്കു മുമ്പാണ്. "നമുക്ക് ബോധതീരങ്ങള്‍ പ്രകാശനം ചെയ്യണം.ആരെ വേണമെങ്കിലും വിളിച്ചോളൂ." അങ്ങനെയാണ് ലോഹിതദാസിനെ ക്ഷണിച്ച് മേളയില്‍ വച്ച് എന്റെ പുസ്തകം പ്രകാശിപ്പിച്ചത്. അത്തവണത്തെ പ്രസാധകനുള്ള മേളയുടെ അവാര്‍ഡും രാജേഷിനായിരുന്നു.

ചെറുകിട പ്രസാധകര്‍ ചേര്‍ന്ന് സമാന്തരമായി ഒരു വില്‍പനകേന്ദ്രശൃംഖല ഉണ്ടാക്കാനുള്ള ശ്രമം കുത്തകകള്‍ അട്ടിമറിച്ചതിലും, തന്റെ പുസ്തങ്ങളില്‍ മികച്ചതും വില്‍പനയുള്ളതുമായ പലതിന്റെയും അവകാശം അട്ടിമറിയിലൂടെ തട്ടിപ്പറിച്ചതിലും, റെയന്‍ബോ പുസ്തകങ്ങളുടെ വിതരണത്തിന് നല്‍കാതിരുന്ന പരിഗണനയിലും മറ്റുമുള്ള വ്യക്തിദു:ഖം പലപ്പോഴും സംഭാഷണങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് രാജേഷ്്.

ഇക്കഴിഞ്ഞ ബുധനാഴ്ച 28 ന് കരള്‍ രോഗം ബാധിച്ച് ഈ ലോകം വിട്ടു പോയ രാജേഷിന്റെ ശരീരം കാണാന്‍ ചെന്നു നില്‍ക്കുമ്പോഴും ഒപ്പം എന്നെ രാജേഷിനു പരിചയപ്പെടുത്തിയ രാധിക ഉണ്ടായിരുന്നു. ഞാന്‍ രാധികയോടു പറഞ്ഞു: "രാജേഷ് ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ അവാര്‍ഡു പുസ്തകം ഉണ്ടാകുമായിരുന്നില്ല. എനിക്ക് അവാര്‍ഡ് കിട്ടാനും പോകുമായിരുന്നില്ല."


Tuesday, March 13, 2012

അല്‍പം തല്‍മയ ചിന്തകള്‍


ണ്‍പതുകളുടെ അവസാനം ഹിന്ദി സിനിമയില്‍ ഉരുത്തിരിഞ്ഞുവന്ന സമാന്തര, ഓഫ് ബീറ്റ് സിനിമയുടെ പുഷ്‌കരകാലത്ത് ഗൗരവമുള്ള സിനിമകള്‍ക്കൊപ്പം, ഗൗരവമുള്ള വിഷയങ്ങള്‍ തന്നെ ലളിതനര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കുറെ മികവുറ്റ സിനിമകളും ഉണ്ടായിവന്നു. സാമൂഹികവിമര്‍ശനവും പരിഹാസവും, അക്ഷേപഹാസ്യവും എല്ലാം അവ നിഷ്പ്രയാസം ഫലവത്താക്കി. കുന്ദന്‍ഷായുടെ ജാനെ ഭി ദോ യാരോ, സയ്യിദ് മിര്‍സയുടെ സലിം ലിംഗ്‌ഡേ പെ മത് രോ
...അവതരണത്തിലെ ചിരിക്കപ്പുറം, കറുത്ത ഹാസ്യത്തിന്റെ തീഷ്ണമായ സാമൂഹികവിമര്‍ശനം ഉള്‍ക്കൊള്ളുന്നവയായിരുന്നു അവയോരോന്നും.

മലയാളത്തില്‍ ആ ജനുസ്സില്‍, ഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലിക സാമൂഹിക സാമ്പത്തിക സദാചാരവിഷയങ്ങളെ നോക്കിക്കണ്ടും, ചെറിയൊരു പുഞ്ചിരിയോടെ, ചെറിയ കല്ലുകള്‍ പെറുകി എറിയാനും ഉദ്യമിച്ചുകൊണ്ടൊരു സിനിമയുണ്ടായിരിക്കുന്നു. അതാണ് ടി.കെ.രാജീവ്കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി


വാസ്തവത്തില്‍ തല്‍സമയം ഒരു ഹാസ്യചി്ത്രമേയല്ല. അതിന്റെ ഉള്ളടക്കവും ഹാസ്യമല്ല. എന്നാല്‍ അതിലെ ഇതിവൃത്തസന്ദര്‍ഭങ്ങള്‍ നമ്മില്‍ ചിരിയുല്‍പാദിപ്പിക്കുന്നുവെങ്കില്‍, കാരണം, അതു തൊടുത്തു വിടുന്ന അമ്പുകള്‍ ലക്ഷ്യസ്ഥാനത്തു കൊള്ളുന്നതുകൊണ്ടാണ്.
നാക്കുളുക്കുന്ന വാക്കുകളുടെ വക്കുമുട്ടിക്കുരുങ്ങുന്ന സുന്ദരവിഡ്ഢിയും അഴകിയരാവണനുമായ സുരാജ് വെഞ്ഞാറമ്മൂടിന്റെയും, പ്രഭാതനടത്തം പഞ്ചാരക്കളരിയാക്കുന്ന കൊച്ചുപ്രേമന്റെയും കഥാപാത്രങ്ങള്‍ കാരിക്കേച്ചറുകളാക്കപ്പെട്ടതല്ല, സ്വയം കാരിക്കേച്ചറുകളാവുന്നതാണ്. അതാണതിന്റെ സ്വാഭാവികത.


തത്വദീക്ഷയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ കപടമുഖം അനാവൃതം ചെയ്യുന്ന സിനിമകള്‍ പലഭാഷകളിലായി നാം കണ്ടിട്ടുള്ളതാണ്. ഡസ്റ്റിന്‍ ഹോഫ്മാനും ജോണ്‍ ട്രാവോള്‍ട്ടയും അഭിനയിച്ച മാഡ്‌സിറ്റി (1997) പോലെ എത്രയെത്ര സിനിമകള്‍. അതിന്റെ അനുരണനങ്ങള്‍ പലതും തല്‍സമയം ഒരു പെണ്‍കുട്ടിയുടെ ചലച്ചിത്ര സമീപനത്തിലും കാണാം. ന്നാല്‍ ഒരുപരിധിക്കപ്പുറം അതിന് ആധികാരികതകിട്ടുന്നുവെങ്കില്‍, കാരണം ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ രണ്ടു മുഖ്യധാരാപത്രപ്രവര്‍ത്തകരാണെന്നുള്ളതാണ്. 


സണ്ണി ജോസഫും മാനുവല്‍ ജോര്‍ജ്ജും ചേര്‍ന്നെഴുതിയ തിരക്കഥയുടെ ഒരേയൊരു പോരായ്മ, കഥാപാത്ര ബാഹുല്യമാണ്. ഇനിയൊരുപക്ഷേ, ചാനല്‍ റിയാലിറ്റി ഷോകളിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളെയെല്ലാം കൂടി കുത്തിനിറയ്ക്കാനുള്ള സംവിധായകന്റെ ശ്രമമാണോ, അപ്രധാന കഥാപാത്രങ്ങളെപ്പോലും പ്രധാനമാക്കി കഥാപാത്രങ്ങളില്‍ പുലര്‍ത്തേണ്ട മിതത്വവും ഏകാഗ്രതയും ഇല്ലാതാക്കിയത് എന്നറിയില്ല.


ഏതായാലും തല്‍സമയം ഒരു പെണ്‍കുട്ടി, ഒരു നിമിഷാര്‍ധത്തിന്റെ ബോറടി പോലുമില്ലാതെ കണ്ടുതീര്‍ക്കാവുന്ന സിനിമതന്നെയാണ്. അതിന്റെ ഏറ്റവും വലിയ കരുത്ത് നിത്യ മേനോന്‍ എന്ന ജന്മനാ അഭിനേത്രിയായ നടിയുടെ പ്രകടനമാണ്. ആകാശഗോപുരത്തില്‍ മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭമാക്കിയ പ്രതിഭയുടെ വിവിധ ഭാവഹാവാദികള്‍ മഞ്ജുള അയ്യപ്പനെ അവിസ്മരണീയമാക്കി. മണിയന്‍പിള്ള രാജുവിന്റെ സ്ഥാനത്ത് നെടുമുടിയോ, ജനാര്‍ദ്ദനനോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം പ്രേക്ഷകര്‍ മോഹിച്ചു പോയാല്‍ തെറ്റില്ല. മലയാള ടെലിവിഷന്‍ ചാനലില്‍ തന്നെ തലപ്പത്തുള്ള ചിലരുടെ ശരീരഭാഷ സിദ്ദീഖ് വിദഗ്ധമായി അനുകരിച്ചു.ഉണ്ണിമുകുന്ദന്‍ പ്രതീക്ഷ ഏറ്റുന്നു


ഗാനങ്ങളും പശ്ചാത്തലസംഗീതവും ഗാനരംഗങ്ങളും പതിവു രാജീവ്കുമാര്‍ സിനിമയുടെ നിലവാരം പുലര്‍ത്തി.


വ്യക്തിയുടെ സ്വകാര്യത കച്ചവടച്ചരക്കാക്കുന്ന ചാനല്‍ റിയാലിറ്റി ഷോകളുടെ യുഗത്തില്‍ വ്യക്തിക്കുമേല്‍ മാധ്യമം ഉണ്ടാക്കുന്ന ദുഃസ്വാധീനത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിലേക്കാണ് തല്‍സമയം ഒരു പെണ്‍കുട്ടി ശ്രദ്ധ ക്ഷണിക്കുന്നത്. കിടപ്പറയും കുളപ്പുരയും വരെ ക്യാമറയുടെ പരിധിയില്‍ക്കൊണ്ടുവരുന്ന ബിഗ് ബ്രദര്‍മാരുടെ കാപട്യം ഒരളവു വരെ തുറന്നുകാട്ടുന്നുണ്ട് ചിത്രം.ഏതായാലും തല്‍സമയം നിങ്ങളെ നിരാശപ്പെടുത്തില്ല, തീര്‍ച്ച.

Tuesday, February 14, 2012

ചുക്കു ചുക്കു അമ്മാവന്‍.

അന്ന്  തിരുവനന്തപുരത്ത് റയില്‍വേ ബ്രോഡ്ഗേജായിട്ടില്ല. മീറ്റര്‍ഗേജില്‍ കരിവണ്ടിയാണ്. എല്ലാ വര്‍ഷവും ഏതെല്ലാമോ മാസങ്ങളില്‍ മുടങ്ങാതെ എത്തുന്ന ഒരു അതിഥിയുണ്ടായിരുന്നു ഞങ്ങളുടെ കുടുംബത്തില്‍. തിരുവനന്തപുരത്തു തന്നെ, പനവിളയിലുള്ള എന്റെ വീട്ടില്‍ നിന്ന് അഞ്ചാറു കിലോമീറ്ററകലെ പള്ളിയടക്കമുക്കിനരികില്‍ പുന്നപുരത്തെ പഴയ നാലുകെട്ടുവീട്ടില്‍ താമസിക്കുന്ന, അമ്മയുടെ അമ്മാവന്റെ മകന്‍. അവിടെ അവരുടെ കുടുംബവീട്ടില്‍, എന്റെ എനിക്ക്ഓ ര്‍മ്മയുള്ളപ്പോഴെ തളര്‍ന്നു കിടക്കുന്ന അമ്മയേയും കുഞ്ഞമ്മയേയും സംരക്ഷിച്ചുകൊണ്ടു കഴിയുന്ന സഹോദരിയുടെയും ഭര്‍ത്താവിന്റെയും മകളുടെയും അരികിലേക്ക് വര്‍ഷം തെറ്റാതെ എത്തിക്കൊണ്ടിരുന്ന ആള്‍. സഫാരി സ്യൂട്ടണിഞ്ഞ് ചുണ്ടില്‍ പൈപ്പും, മുഖക്കണ്ണാടിക്കുമേല്‍ കൂളിംഗ് ഗല്‍സുമൊക്കെയായി ക്ളീന്‍ഷേവ് ചെയ്ത തനി സായ്പ്പ്. പഴയ ബോംബെയില്‍ വിമാനമിറങ്ങി, ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തുന്നതുകൊണ്ട്, ചിലപ്പോഴെല്ലാം യാത്രയയ്ക്കാന്‍ പോയിട്ടുളളതുകൊണ്ടും അദ്ദേഹം എനിക്കു ചുക്കുചുക്കു അമ്മാവന്‍ ആയിരുന്നു. തീവണ്ടിക്ക് ഏതൊരു തുടക്കക്കാരനും സംസാരിച്ചു തുടങ്ങുമ്പോള്‍ പറയുന്നപേരായിരിക്കാം ചുക്കുചുക്കുവണ്ടി. അങ്ങനെ ചുക്കു ചുക്കു വണ്ടിയില്‍ വന്നിരുന്നതുകൊണ്ടും പോയതുകൊണ്ടും ചുക്കുചുക്കു അമ്മാവന്‍. ഹോങ് കോങില്‍നിന്നു വന്നതുകൊണ്ട് പിന്നീടദ്ദേഹം എനിക്കു ഹോങ്കോങ് അമ്മാവന്‍ ആയി. 

തിരിച്ചറിവകുന്ന കാലംവരെയും അദ്ദേഹം ആരാണെന്നോ, അദ്ദേഹത്തിന്റെ മഹത്വമെന്തെന്നോ എനിക്കറിയില്ലായിരുന്നു. വളര്‍ന്നപ്പോള്‍, അമ്മുമ്മ വിളിക്കുന്നതുഅപ്പൂ എന്നു വിളിക്കുന്നതു കേട്ട് ഞാനത് അപ്പുവമ്മാവന്‍ എന്നാക്കി. പിന്നീട് എപ്പോഴോ ആണ്, പരമേശ്വരന്‍ നായര്‍ അഥവാ ആര്‍.പി.നായര്‍ എന്നാണ് അമ്മാവന്റെ യഥാര്‍ഥ പേര് എന്നുപോലും മനസ്സിലായത്. ഏറെ കൂട്ടുകാരുള്ള ആളായിരുന്നു ചുക്കുചുക്കു അമ്മാവന്‍. നാട്ടിലെത്തിയാല്‍ വീട്ടിലെപ്പോഴും കൂട്ടുകാരായിരിക്കും.വീടിന്റെ ചാവടിയില്‍ അവരുടെ സംസാരവും ബഹളവും...അല്‍പസ്വല്‍പം സേവയും...

കുട്ടിയായ എന്നോട് അതിരറ്റ വാത്സല്യമായിരുന്നു അമ്മാവന്. ഒരുപക്ഷേ അവിവാഹിതനായതുകൊണ്ടും, അത്രയധികം ബന്ധുക്കള്‍ തൊട്ടടുത്തില്ലാത്തതുകൊണ്ടുമെല്ലാമാവണം, പിതാവു വഴിയുള്ള ബന്ധമായിട്ടുകൂടി അമ്മയേയും എന്നെയുമെല്ലാം വലിയ കാര്യമായിരുന്നു അദ്ദേഹത്തിന്. വരുമ്പോഴെല്ലാം കൈനിറയേ സമ്മാനങ്ങള്‍കൊണ്ടുത്തരും. ഗള്‍ഫ് പ്രവാസം കൂണുപോലെ മുളച്ചുപൊന്തിയിട്ടില്ലാത്ത കാലമാണ്. വിദേശത്തുനിന്നു വരുന്ന അമ്മാവന്‍ സമ്മാനിച്ച കൗതുകങ്ങളായ കുഞ്ഞുകുഞ്ഞുസമ്മാനങ്ങള്‍ പോലും കല്‍സില്‍ എനിക്കു പ്രത്യേക സ്ഥാനം തന്നെ നല്‍കി. അന്നൊന്നും കണ്ടുശീലമില്ലാത്ത, സെല്‍ഫ് എംബ്രോയ്ഡറി ചെയ്ത ഇളംവെള്ള ചൈനീസ്ഷര്‍ട്ട്, വാസന റബര്‍, ബാറ്ററിയിലോടുന്ന വെളളി തീവണ്ടി...അങ്ങനെയങ്ങനെ... 

അപ്പുവമ്മാവന്‍ ഒരത്ഭുതം തന്നെയായിരുന്നു.നെഹ്രുവിന്റെ ഛായയായിരുന്നു അമ്മാവന്.കുളികഴിഞ്ഞാല്‍ വാസന പൗഡറിട്ട്, രൂക്ഷഗന്ധമുളള അത്തറുപൂശി, ബാക്കിയുള്ള കുറച്ച് നരച്ച തലമുടി ഹെയര്‍ക്രീമിട്ടു ചീകിയൊതുക്കി, ചുണ്ടില്‍ തിരുകിയബ്രൗണ്‍പൈപ്പില്‍ പായ്ക്കറ്റില്‍ നിന്നു പുകയിലനുറുക്കെടുത്തു പ്രത്യേകശൈലിയില്‍ തിരുകി, തീപ്പെട്ടിയുരച്ച് ഊതിയൂതി കത്തിച്ചു വലിക്കുന്ന അമ്മാവന്‍ ഒരു കാഴ്ചതന്നെ.അടുത്തുവരുമ്പോഴെ പൗഡറും വാസനത്തൈലവും ആഫ്റ്റര്‍ഷേവും ഹെയര്‍ക്രീമുമെല്ലാം ചേര്‍ന്ന ഒരു ഗന്ധര്‍വഗന്ധം.പായ്ക്കപ്പലിന്റെ ചിത്രമുള്ള വെളുത്ത്ഭാരമേറിയ ഒരു തരം കുപ്പിപ്പാത്രത്തില്‍ നിന്ന് തുള്ളിത്തുള്ളിയായി പുറത്തുവരുന്ന, പെട്ടെന്ന് ആവിയായിപ്പോകുന്ന ഒരുതരം ദ്രാവകം ഞാന്‍ ആദ്യമായി കാണുന്നത്അപ്പുവമ്മാവന്റെ 
മുറിയിലെ മേശയില്‍ നിന്നായിരുന്നു.ഓള്‍ഡ് സ്പൈസ് എന്നായിരുന്നു ആ കുപ്പിയിലെഴുതിയിരുന്നത്.

തലഭാഗവും വാല്‍ ഭാഗവും ഇളക്കിമാറ്റാവുന്ന പൈപ്പ് എന്ന പുകവലിയന്ത്രം തന്നെ ഒരു അത്ഭുതമായിരുന്നു എനിക്ക്. അതിളക്കി പരിശോധനയാണ് അമ്മാവനോടൊപ്പംകഴിയുന്ന സമയങ്ങളില്‍ എന്റെ മുഖ്യവിനോദം. ചില പൈപ്പുകളുടെ തലയ്ക്ക് ഡിസൈനുകളുള്ള പുറംതോടാണ്. ചിലതിന്റെ അഗ്രം വെള്ളികെട്ടിയതാവും...ചുണ്ടിന്റെ കോണിലൊളിപ്പിച്ച ഒരു ചെറുപുഞ്ചിരിയോടെയേ അപ്പുവമ്മാന്‍ സംസാരിച്ചു കണ്ടിട്ടുള്ളൂ, ആരോടും. നല്ല ബാസുള്ള മുഴങ്ങുന്ന ശബ്ദം. അതിഥികളില്ലാതിരിക്കുമ്പോള്‍ കനപ്പെട്ട എന്തെല്ലാമോ പ്രസിദ്ധീകരണങ്ങളും പത്രവും വായിച്ചുകൊണ്ടേയിരിക്കും അപ്പുവമ്മാവന്‍. 

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അപ്പുവമ്മാവന്‍ കൊണ്ടുവന്ന കൗതുകവസ്തു വലിയൊരത്ഭുതമായിരുന്നു ഏതോ വിദേശത്ത് അപ്പുവമ്മാന്‍ കോട്ടും സ്യൂട്ടുമണിഞ്ഞുനില്‍ക്കുന്ന വര്‍ണചിത്രം ആലേഖനം ചെയ്ത ഒരു കുഞ്ഞുപിഞ്ഞാണപ്പാത്രം. സവിശേഷമായൊരു പല്‍സ്റ്റിക് മുക്കാലിയില്‍ ആ പാത്രം ചെരിച്ചുനിര്‍ത്താം. ആ ഫോട്ടോ പതിച്ച പാത്രം ഇപ്പോഴും ശ്യാമളച്ചേച്ചിയുടെ ഷോ കെയ്സില്‍ കാണും.

സത്യത്തില്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോഴാണ് എന്റെ അപ്പുവമ്മാവന്‍ ശരിക്കും ആരാണെന്നു ഞാന്‍ മനസ്സിലാക്കുന്നത്. അന്തംവിടീക്കുന്ന തിരിച്ചറിവായിരുന്നത്. ആള്‍ ചെറിയപുള്ളിയൊന്നുമല്ല. നാട്ടില്‍ വരുമ്പോള്‍ കൂട്ടിനെത്തുന്ന ചങ്ങാതികളും വലിയപുള്ളികളാണെന്ന് അന്നാണു മനസ്സിലായത്.

അറുപതുകളിലെയും എഴുപതുകളിലെയും ഡല്‍ഹിയില്‍ മലയാളികളുടെ അത്താണിയായിരുന്ന പത്രപ്രവര്‍ത്തകന്‍ ആര്‍.പി.നായര്‍ ആയിരുന്നു അപ്പുവമ്മാവന്‍. 'നായര്‍സാബ്' എന്ന് ഡല്‍ഹി മലയാളികള്‍ക്ക് സ്നേഹത്തണലായിത്തീര്‍ന്ന പത്രപ്രവര്‍ത്തകന്‍. ശങ്കേഴ്സ് വീക്ക്ലിയുടെ ജീവാത്മാവും പരമാത്മാവും. ഇന്ത്യ കണ്ട എത്രയോ മികച്ച കാര്‍ട്ടൂണിസ്റ്റുകളെയും എഴുത്തുകാരെയും മലയാളമണ്ണില്‍ നിന്നു കൈപിടിച്ചുയര്‍ത്തി ശങ്കേഴ്സ് വീക്ക്ലിയിലൂടെ ആഗോളപ്രശസ്തരാക്കിയ കിങ്മേക്കര്‍. ശങ്കരപ്പിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഹൃദയസൂക്ഷിപ്പുകാരന്‍....

അപ്പുവമ്മാവനോടുള്ള ബഹുമാനം, പില്‍ക്കാല പത്രപ്രവര്‍ത്തന ജീവിതത്തില്‍പലരില്‍ നിന്നും നേരിട്ടു കേട്ടറിയാനായപ്പോഴാണ് ആ സാര്‍ഥകജീവിതത്തിന്റെ വിലയെന്തെന്നു മനസ്സിലാക്കാനായത്. കലാകൗമുദിയുടെ, മലയാളം വാരികയുടെപത്രാധിപരായ എസ്.ജയചന്ദ്രന്‍ നായര്‍ സാറിന് എന്നോടുള്ള പരിഗണന ഞാന്‍ ആര്‍.പി.നായരുടെ ബന്ധുവാണ് എന്നുള്ളതായിരുന്നു. എന്നോടൊപ്പം ജോലിചെയ്യുന്നകാലത്ത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സാറിന് എന്നോട് അടുപ്പം തോന്നാന്‍ കാരണവും നായര്‍സാബ് ആയിരുന്നു.അമ്മാവന്‍ ഒഴിവിനു വരുമ്പോള്‍ ചങ്ങാത്തം കൂടാറുണ്ടായിരുന്നവരില്‍ ചിലരുടെ പേരുകള്‍ എടത്തട്ട നാരായണന്‍, എം.പി.നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, പി.കെ.വി., നരേന്ദ്രന്‍എന്നെല്ലാമായിരുന്നുവെന്നത്് ഒരുള്‍ക്കുളിരോടെ മാത്രമേ ഓര്‍മിക്കനാകൂ. പിന്നീട് പ്രീ ഡിഗ്രിക്കു പഠിക്കേേുമ്പാള്‍ കലാകൗമുദിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒ.വി.വിജയന്റെ പ്രവാചകന്റെ വഴി വായിക്കുമ്പോഴാണ്, അതിലെ ഡല്‍ഹി പത്രപ്രവവര്‍ത്തകനായ നായര്‍സാബില്‍ അപ്പുവമ്മാവന്റെ ഛായ മണക്കുന്നത്. അമ്മാവന്റെസഹോദരി, ഞാന്‍ ശ്യാമളച്ചേച്ചി എന്നു വിളിക്കുന്ന എന്റെ ചിറ്റയുമായോട് അന്വേഷിച്ചപ്പോള്‍ ഒരു ചിരിയോടെ അവരാണു പറഞ്ഞത്-ശരിയാ, ആ നായര്‍സാബ്‌നമ്മുടെ അപ്പുച്ചേട്ടന്‍ തന്നെ! അപ്പുവമ്മാവന്റെ ശങ്കേഴ്സ് ദിനങ്ങളാണ് വിജയന്‍ നോവലില്‍ വരഞ്ഞിട്ടത്. അമ്മാവന്‍ സായാഹ്ന സവാരിക്കിറങ്ങിയിരുന്ന കാറിന്റെ ഡ്രൈവര്‍ നോവലിലേതുപോലെ ഒരു പഞ്ചാബി സിങ് ആയിരുന്നുവെന്ന് ശ്യാമളച്ചേച്ചിയുടെ ഭര്‍ത്താവും യൂണിവേഴ്സിറ്റി രജിസ്ട്രാറുമായിരുന്ന പരമേശ്വരന്‍നായരമ്മാവനും ഓര്‍ത്തെടുത്തു. നമ്പൂതിരിയുടെ വരയിലൂടെ പുനര്‍ജ്ജനിച്ച അപ്പുവമ്മാവനെ നോക്കി ഞാന്‍ അഭിമാനിച്ചിട്ടുണ്ട്.ഇതൊക്കെ ചെന്നു പറയുമ്പോള്‍ ഒപ്പംപഠിക്കുന്ന, ഒപ്പം വായിക്കുന്ന ചങ്ങാതി സഹാനിക്കും മറ്റും അല്പം വിശ്വാസക്കുറവും അത്ഭുതവും. അതുകാണുമ്പോള്‍ എനിക്ക് ഉള്ളില്‍ ചിരിയും! 

മലയാള പത്രപ്രവര്ത്തന അതികായറില്‍ ഒരാളായ ശ്രീ.ടി.ജെ എസ. ജോര്‍ജ്ജിന്റെ ആത്മകഥാക്കുറിപ്പുകള്‍ ആയ ഘോഷയാത്രയിലാണ് അപ്പു അമ്മാവനെ ഞാന്‍ പിന്നീറ്റ് കാണുന്നത്. ആര്‍.പി.നായര്‍ എന്ന പ്രതിഭയെ വളരെ നന്നായി വാങ്ങ്മായ ചിത്രമായി വരച്ചിട്ടുണ്ട് ജോര്‍ജ്ജ് സര്‍.

ശങ്കേഴ്സ് വീക്ക്ലി നിര്‍ത്തുംവരെയും അതില്‍ തുടര്‍ന്നെങ്കിലും അപ്പുവമ്മാവനോട് അവസാനകാലത്ത് ശങ്കറിന് ലേശം നീരസമുണ്ടായിരുന്നതായി അമ്മയും മറ്റുംഅടക്കംപറഞ്ഞുകേട്ടിട്ടുണ്ട്. അതിനുള്ള കാരണവും അവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പുവമ്മാവന്  ശങ്കറിന്റെ മകളെ കല്യാണം കഴിക്കണമെന്നായിരുന്നു. ഏതായാലും പില്‍ക്കാലത്തും ഒറ്റയാനായി കഴിയാനായിരുന്നു അപ്പുവമ്മാവന്‍ തീരുമാനിച്ചുറച്ചത്. (ശങ്കറിന്റെ മകളും കല്യാണം കഴിച്ചില്ല) 

ശങ്കേഴ്സില്‍ നിന്നാണ് ഹോങ്കോങ്ങിലേക്കു പറന്നത്. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു ഒക്കെ പച്ചപിടിച്ച കാലമായിരുന്നു അതെന്നുതോന്നുന്നു. പിന്നീട് അവിടെ തന്നെ ഏതോ ഒരു മെഡിക്കല്‍ ജേണലിന്റെ തലപ്പത്തായിരുന്നു അദ്ദേഹം ഏറെവര്‍ഷം.വിരമിച്ച ശേഷവും അധികവുംതിരുവനന്തപുരത്തായിരുന്നില്ല.

എന്നാല്‍ കടുത്ത ഡിപ്രഷനിലായിരുന്നു അപ്പുവമ്മാവന്റെ അന്ത്യം. തന്നെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെപ്പറ്റി ഏതൊരു ഓങ്കോളജിസ്റ്റിനേയും കാള്‍ ആധികാരികമായിഅറിയാമായിരുന്നു ദീര്‍ഘകാലം മെഡിക്കല്‍ ജേണല്‍ എഡിറ്റ് ചെയ്തിരുന്ന അമ്മാവന്. അതദ്ദേഹം ആരോടും തുറന്നു പറഞ്ഞതുമില്ല. വിരമിച്ച ശേഷം ദീര്‍ഘമായ ഒരുകപ്പല്‍ യാത്ര. അതിനിടയില്‍ രോഗം രൂക്ഷമായി ഏതോ കരയില്‍...അവിടുന്ന് ഇന്ത്യയിലെത്തി മധുരയിലോ മറ്റോ ആരുമറിയാതെ ഒറ്റയ്ക്കൊരു ഹോട്ടല്‍ മുറിയില്‍.സഹോദരീ ഭര്‍ത്താവും മറ്റു സുഹൃത്തുക്കളും ചെന്ന് നിര്‍ബന്ധപൂര്‍വം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുമ്പോഴേക്ക് രോഗം അതിന്റെ സര്‍വവേരുകളുംആര്‍ന്നിറക്കിക്കഴിഞ്ഞിരുന്നു ആ ശരീരത്തില്‍. വീട്ടിലെ ചാവടിയില്‍ ആരെയും കാണാനാഗ്രഹിക്കാതെ, വെളിച്ചത്തോടു പോലും ലോഹ്യം കൂടാതെ കഴിഞ്ഞ ഏതാനുംദിവസങ്ങള്‍. രോഗമന്വേഷിച്ച് ആരുമെത്തുന്നത് ഇഷ്ടമായിരുന്നില്ല അദ്ദേഹത്തിന്. ഒടുവില്‍ പി.ആര്‍.എസ് ആശുപത്രിയില്‍ കിടന്ന് അന്ത്യയാത്ര.

അന്ന് ആ വൈകുന്നേരം അപ്പുവമ്മാവന്റെ മരണമറിയിക്കാന്‍ ഒരു ചങ്ങാതിയുമൊത്ത് സ്‌കൂട്ടറില്‍ പോയി വരുംവഴി ഒരു ഓട്ടോറിക്ഷയുമായുള്ളകൂട്ടിയിടിയൊഴിവാക്കാന്‍ വെട്ടിച്ചപ്പോഴുണ്ടായ അപകടത്തില്‍ എന്റെ മുഖത്ത് രണ്ടു തുന്നല്‍. കീഴ്ത്താടി അനക്കാന്‍ വയ്യ. കാലിലും തുന്നലായി കിടപ്പിലായിപ്പോയഎനിക്ക് അവസാനമായി അദ്ദേഹത്തിന്റ മുഖമൊന്നു കാണാന്‍ കഴിയാത്തതിന്റെ നിരാശ ഇന്നും ബാക്കി.

തന്റെ രക്തത്തിലെ പത്രപ്രവര്‍ത്തനശീലത്തെ അടുത്ത തലമുറയിലേക്കു കൊളുത്തിവച്ചിട്ടാണ് അദ്ദേഹം യാത്രയായത് എന്നതും സുകൃതം. സഹോദരിയുടെ മകള്‍സേതുലക്ഷ്മി എസ്. നായര്‍ ദീര്‍ഘകാലം പി.ടി.ഐയുടെ ചെന്നൈ പ്രതിനിധിയായിരുന്നു. പിന്നീട് മാക്മിലന്‍ അടക്കം പല വന്‍ പ്രസാധകരോടുമൊപ്പം പ്രവര്‍ത്തിച്ചു.ശ്യാമളച്ചേച്ചി മരിച്ച ശേഷം മകളും ഭര്‍ത്താവും തിരുവനന്തപുരത്ത് ജഗതിയില്‍ ഫ്ളാറ്റ് വാങ്ങി താമസം മാറ്റി. അപ്പുവമ്മാവന്റെ മരണത്തോടെ തറവാട് വില്‍ക്കപ്പെട്ടു. ഇന്നത് ഏതോ ആയുര്‍വേദവൈദ്യശാലയുടെ സ്പാ റിസോര്‍ട്ടാണ്.

തിരിച്ചറിവിന്റെ പ്രായത്തിലൊന്നും പൂര്‍ണമായി മനസ്സിലാവാതിരുന്ന അപ്പുവമ്മാവന്റെ ജന്മാന്തര സ്വാധീനമായിരിക്കുമോ എന്നെയും പത്രപവര്‍ത്തനവഴിയില്‍സ്വയം നടത്തിച്ചത്, ആവോ? എന്നാലും അങ്ങനെ വിശ്വസിക്കുന്നതില്‍ വലിയൊരു ആശ്വാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അപ്പോള്‍ അഭൗമമായ ആ വാസന, ആഫ്റ്റര്‍ഷേവ് ലോഷനും പൗഡറും വാസനത്തൈലവും കൂടിക്കുഴഞ്ഞ ആ ഗന്ധം എനിക്കനുഭ