Showing posts with label abrid shine film maker. Show all posts
Showing posts with label abrid shine film maker. Show all posts

Tuesday, February 09, 2016

ബിജുവിനെ ഹീറോ ആക്കുന്ന ഘടകങ്ങള്‍

സിനിമയ്ക്ക് അങ്ങനൊരു ദൂഷ്യമുണ്ട്. ആദ്യസിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടൊരു ചലച്ചിത്രകാരന് ആ വിജയം വലിയൊരു ഭാരവും ബാധ്യതയുമായിത്തീരും. രണ്ടാമത്തെ സിനിമയ്ക്കുമേല്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷയ്ക്കു മുഴുവന്‍ അയാള്‍ ഒറ്റയ്ക്കു മറുപടി പറയേണ്ടിവരും. അതുകൊണ്ടു തന്നെ ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാവുക. 1983 എന്ന കൊച്ചു മലയാള സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിശ്ചലഛായാഗ്രാഹകനായ എബ്രിഡ് ഷൈനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുണ്ടെങ്കില്‍ അവരും മിത്രങ്ങള്‍ തീര്‍ച്ചയായും കാത്തിരുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. അതിലേറെ അതു വെല്ലുവിളിയും ഭീഷണിയുമായത് അതിന്റെ നിര്‍മാതാക്കളുടെ പേരിലാണ്. യുവതാരനിരയില്‍ നെടുനായകത്വത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞ നിവിന്‍ പോളിയും ഷൈനും പങ്കാളികളായൊരു നിര്‍മാണ സംരംഭം എന്നുകൂടിയാകുമ്പോള്‍ അതിന്മേലുളള പ്രതീക്ഷയുടെ ഭാരത്തിന് അല്‍പം കൂടി തൂക്കമേറും.
എബ്രിഡ് ഷൈനും നിവിനും കൂടി ഈ വെല്ലുവിളികളെയും ഭാരങ്ങളെയും ഏറ്റെടുത്ത രീതിയല്ല പഠിക്കപ്പെടേണ്ടത്, മറിച്ച് കൈകാര്യം ചെയ്ത കൗശലത്തെയാണ്. പുതുമയ്ക്കു വേണ്ടി പരക്കം പായുന്ന നവതലമുറ ചലച്ചിത്രധാര ബോള്‍ഡ് എന്നും ഡേറിങ് എന്നും യാത്ഥാത്ഥ്യം എന്നുമുള്ള വ്യാജേന കാണിക്കുന്ന സാമൂഹികവിരുദ്ധതകളും സദാചാരചൂഷണവുമൊന്നുമല്ല ആക്ഷന്‍ ഹീറോ
ബിജുവിന്റെ ഉള്ളടക്കം. തീര്‍ത്തും സാധാരണമായൊരു കഥയെ അസാധാരണമായി ദൃശ്യവല്‍ക്കരിച്ചു എന്നതാണ് അതിന്റെ വിജയം. സിനിമയ്ക്കു കഥ വേണോ എന്ന ചോദ്യത്തിന് മുട്ടയോ കോഴിയോ ആദ്യമെന്ന ചോദ്യത്തോളം പഴക്കമുണ്ട്. എന്നുമാത്രമല്ല, കഥയില്ലായ്മയെ കാണാന്‍ കൊള്ളാവുന്ന മികച്ച സിനിമകളാക്കിത്തന്ന ചലച്ചിത്രാചാര്യന്മാരുമുണ്ട്. പക്ഷേ, ആദിമധ്യാന്തമുള്ളൊരു കഥയില്ലായ്മ എന്നു തോന്നിക്കുംവിധം, ഋജുവായൊരു കഥ സംഭവങ്ങളിലൂടെ പടിപ്പടിയായി ഇഷ്ടികകൊണ്ടൊരു മഹാസൗധം നിര്‍മിക്കുംപോലെ ശ്രദ്ധയോടെ ദൃശ്യപരമായി മെനഞ്ഞെടുക്കുക എന്നത് അത്ര എളുപ്പം പിടിച്ച കാര്യമല്ല, സിനിമയില്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകനും തിരക്കഥാകൃത്തു വിജയിക്കുന്നത് അടിസ്ഥാനപരമായി ഇതിവൃത്തസ്വീകരണത്തിലാണ്.
സാധാരണം എന്നു തോന്നിപ്പിക്കുകയാണ് സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നേരിടാന്‍ ഷൈന്‍ സ്വീകരിച്ചിട്ടുള്ള അനേകം മാര്‍ഗങ്ങളില്‍ എന്തുകൊണ്ടും ശഌഘിക്കപ്പെടേണ്ട ഒന്ന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ കാണിച്ച അസാമാന്യ കൈയൊതുക്കവും മാധ്യമബോധവുമാണ്. ഇതിവൃത്തത്തിന്റെ സവിശേഷത കൊണ്ടുതന്നെ, ചെറിയ ചെറിയ റോളുകളില്‍ ഒട്ടേറെ നടീനടന്മാര്‍ വന്നു പോകുന്ന സിനിമയാണ് ആക്ഷന്‍ ഹീറ ബിജു. അതില്‍ ശരാശരി പ്രേക്ഷകനു തിരിച്ചറിയാനാവുന്ന ചിലരൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ് ജീവിതത്തില്‍ നിന്നുള്ളവരെന്ന തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതാണ് കാസ്റ്റിങിലെ ശ്രദ്ധയുടെ തെളിവ്. നിസ്സാര വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു പോകുന്ന കഥാപാത്രങ്ങളില്‍ പോലും, ഉദാഹരണത്തിന് കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ചാടുന്ന നാവികന്റെ സൂഹൃത്ത്, തന്നെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ഓട്ടോക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മ, ഭര്‍ത്താവു പോയിക്കഴിഞ്ഞാല്‍, പരസ്യമായി മുന്നില്‍ നിന്നു കുളിക്കുന്ന അയല്‍ക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മയും സുഹൃത്തും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിന്ന് നിന്നനില്‍പ്പില്‍ ഫ്രെയിമിലേക്കു കടന്നുവന്നാതാണെന്നു തോന്നും. ശരീരഭാഷകളിലും വാചികവും ആംഗികവുമായ പകര്‍ന്നാട്ടത്തിലും മാത്രമല്ല, അവരുടെ ഓരോരുത്തരുടെയും വസ്ത്രാലങ്കാരത്തിലും ചമയത്തിലുംവരെ അതിസൂക്ഷ്മമായ സംവിധായകദൃഷ്ടി പതിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, അതിന്റെ ഓരോന്നിന്റെ പിന്നിലും വളരെ ദീര്‍ഘമായ ചിന്തയും ആസൂത്രണവും നടന്നിട്ടുമുണ്ട്. അതുകൊണ്ടാണ് ചായകൊണ്ടുക്കൊടുക്കാനെത്തുന്ന ചായക്കടക്കാരനും, വെള്ളത്തില്‍ വീണ സ്ത്രീയെ പരിശോധിക്കുന്ന ലേഡി ഡോക്ടറും, ബിജുവിന്റെ അളിയനായി വരാന്‍ പോകുന്ന കൗമാരക്കാരനും പോലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വേഷങ്ങള്‍ക്കുപോലും പ്രേക്ഷകമനസുകളില്‍ മങ്ങാത്ത പ്രിതിബിംബം അവശേഷിപ്പിക്കാനായത്.
വളരെ വേഗം അതിനാടകീയതയിലേക്കു മൂക്കുകുത്തിവീണേക്കാവുന്ന ഇതിവൃത്തവും പ്രമേയവുമാണു ആക്ഷന്‍ ഹീറോ ബിജുവിന്റേത്. അത്രയേറെ എപ്പിസോഡിക്കായ ചിതറിയ സംഭവങ്ങളുടെ സമാഹാരമാണ് ഈ സിനിമ. എന്നിട്ടും, അതില്‍ അമിതനാടകീയതയിലേക്കു വീണേക്കാവുന്ന നിമിഷങ്ങളില്‍ മിക്കവാറും സംയമനത്തോടും നിഷ്പക്ഷത്തോടുമുള്ളൊരു ചലച്ചിത്രസമീപനം കാത്തുസൂക്ഷിക്കാനായെന്നതാണ് എബ്രിഡ് ഷൈന്‍ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും രണ്ടാമത്തെ വിജയം.
ഗോവിന്ദ് നിഹ്ലാനിയുടെ അര്‍ത്ഥ സത്യ മുതല്‍ മലയാളത്തില്‍ത്തന്നെ ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കമ്മിഷണര്‍ പോലെ എത്രയോ കാക്കിച്ചട്ടൈ സിനിമകള്‍ക്കു നാം പ്രേക്ഷകരായിട്ടുണ്ട്. പക്ഷേ, അതിമാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയത്തോടും വ്യവസ്ഥിതിയോടും കലപിച്ചു മൈതാനപ്രസംഗം നടത്തുന്ന കവലസിനിമയുടെ ജനുസില്‍ പെടാത്ത ഒന്നായി ആക്ഷന്‍ ഹീറോ ബിജു മാറുന്നുവെങ്കില്‍, അതിനു കാരണം നിറംചാര്‍ത്താത്ത ജീവിതത്തിന്റെ ഒരുപാടൊരുപാട് അംശങ്ങള്‍ പതിഞ്ഞുകിടപ്പുള്ളതാണ്.
പുതുമ ഉണ്ടാവുന്നത് ചിരിയുണ്ടാവുന്നതുപോലെയാവണമെന്നൊരു നിഷ്‌കര്‍ഷയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകരുടേത്. കാരണം ഹാസ്യത്തിനു വേണ്ടി ഒരു രംഗം പോലും ഇതില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില രംഗങ്ങളില്‍ പ്രേക്ഷകര്‍ തലതല്ലിച്ചിരിക്കുന്നുവെങ്കില്‍ അതു ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാണുമ്പോള്‍ ചിരിക്കുന്നതുതന്നെയാണ്. കൃത്രിമമായൊരു ചിരി സിനിമ ലക്ഷ്യമിടുന്നില്ലെന്നു സാരം. അതുപോലെതന്നെ, കൃത്രിമമായ വൈകാരികതയോ പുതുമയ്ക്കുവേണ്ടിയുള്ള പുതുമയോ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നില്ല. അതു താനേ വന്നു ചേരുന്നതാണ്. അതാണ് അതിന്റെ സര്‍ട്ടിലിറ്റി. പക്ഷേ, അങ്ങനെ സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ഒരു ചലച്ചിത്രസമീപനം സ്വീകരിക്കുകയെന്നത് ഏറെ ആലോചനയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും

ആവശ്യപ്പെടുന്നതാണ്. അതിലാണു ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രവര്‍ത്തകരുടെ വിജയം.അതേസമയം മുദ്രാവാക്യത്തിലേക്കു തരംതാഴാതെ സാമൂഹികവിമര്‍ശനത്തിനും, ബോധവല്‍ക്കരണത്തിനുമെല്ലാം സിനിമ ഉദ്യമിക്കുന്നുണ്ട് എന്നതാണ് ബിജുവിന്റെ നന്മ.
സംവിധായകനെന്ന നിലയ്ക്കു ഷൈനും നടനെന്ന നിലയ്ക്കു നിവിനും വളരെയേറെ മുന്നേറിക്കഴിഞ്ഞതിന്റെ സൂചനയാണീ സിനിമ. ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ വേണ്ടിമാത്രം, അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നൊരു ഘടകം ചൂണ്ടിക്കാണിക്കണമെങ്കില്‍, ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെപ്പറ്റി മാത്രം സൂചിപ്പിക്കാം. ദൃശ്യസമീപനത്തില്‍ കാത്തുസൂക്ഷിച്ച അതിസൂക്ഷ്മമായ നവ്യത, റീ റെക്കോര്‍ഡിങിന്റെ കാര്യത്തില്‍ പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവവേദ്യമായില്ല. ചിലപ്പോള്‍ മൗനം ഈണത്തേക്കാള്‍ ഫലവത്താകുമല്ലോ?  എല്ലാം അതിന്റെ വരുംപോലെ വരുന്ന നിലയ്ക്കു വിട്ടപ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായൊരു അശ്രദ്ധ ആകാമായിരുന്നുവെന്നൊരു വ്യക്തിഗതമായ നിരൂപണം മാത്രമേ ഉന്നയിക്കാനുള്ളൂ.
സിനിമയും സാഹിത്യവും മനുഷ്യകഥാനുഗായികളാവണമെന്നാണല്ലോ. അങ്ങനെയെങ്കില്‍ സത്യസന്ധമായി ജീവിതം പകര്‍ത്താന്‍ ശ്രമിച്ച ആക്ഷന്‍ഹീറോ ബിജു ഒരു വിജയചിത്രമാണ്. വാസ്തവത്തില്‍ സര്‍ക്കാര്‍ ടാക്‌സ് ഫ്രീയായി പ്രഖ്യാപിക്കേണ്ടൊരു ചിത്രമാണിത്. 
ഉള്ളടക്കവും രൂപശില്‍പവും ഒത്തുവരുന്ന അപൂര്‍വസിനിമകളിലൊന്ന് എന്നതിനേക്കാള്‍ കമ്പോളത്തിന്റെ വ്യവസ്ഥകളെ യാതൊന്നിനെയും ചോദ്യം ചെയ്യാതെ, തള്ളിക്കളയാതെ, മനുഷ്യത്വത്തിനും സാമൂഹികമൂല്യങ്ങള്‍ക്കും അര്‍ഹിക്കുന്ന വിലയും നിലയും നല്‍കിക്കൊണ്ടുതന്നെ വേറിട്ട ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു എന്നതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യക്തിത്വമായി, മാധ്യമപരമായ സവിശേഷതയായി ചലച്ചിത്രചരിത്രം അടയാളപ്പെടുത്തുക

ബിജുവിനെ ഹീറോ ആക്കുന്ന ഘടകങ്ങള്‍

സിനിമയ്ക്ക് അങ്ങനൊരു ദൂഷ്യമുണ്ട്. ആദ്യസിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടൊരു ചലച്ചിത്രകാരന് ആ വിജയം വലിയൊരു ഭാരവും ബാധ്യതയുമായിത്തീരും. രണ്ടാമത്തെ സിനിമയ്ക്കുമേല്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷയ്ക്കു മുഴുവന്‍ അയാള്‍ ഒറ്റയ്ക്കു മറുപടി പറയേണ്ടിവരും. അതുകൊണ്ടു തന്നെ ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാവുക. 1983 എന്ന കൊച്ചു മലയാള സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിശ്ചലഛായാഗ്രാഹകനായ എബ്രിഡ് ഷൈനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുണ്ടെങ്കില്‍ അവരും മിത്രങ്ങള്‍ തീര്‍ച്ചയായും കാത്തിരുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. അതിലേറെ അതു വെല്ലുവിളിയും ഭീഷണിയുമായത് അതിന്റെ നിര്‍മാതാക്കളുടെ പേരിലാണ്. യുവതാരനിരയില്‍ നെടുനായകത്വത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞ നിവിന്‍ പോളിയും ഷൈനും പങ്കാളികളായൊരു നിര്‍മാണ സംരംഭം എന്നുകൂടിയാകുമ്പോള്‍ അതിന്മേലുളള പ്രതീക്ഷയുടെ ഭാരത്തിന് അല്‍പം കൂടി തൂക്കമേറും.
എബ്രിഡ് ഷൈനും നിവിനും കൂടി ഈ വെല്ലുവിളികളെയും ഭാരങ്ങളെയും ഏറ്റെടുത്ത രീതിയല്ല പഠിക്കപ്പെടേണ്ടത്, മറിച്ച് കൈകാര്യം ചെയ്ത കൗശലത്തെയാണ്. പുതുമയ്ക്കു വേണ്ടി പരക്കം പായുന്ന നവതലമുറ ചലച്ചിത്രധാര ബോള്‍ഡ് എന്നും ഡേറിങ് എന്നും യാത്ഥാത്ഥ്യം എന്നുമുള്ള വ്യാജേന കാണിക്കുന്ന സാമൂഹികവിരുദ്ധതകളും സദാചാരചൂഷണവുമൊന്നുമല്ല ആക്ഷന്‍ ഹീറോ
ബിജുവിന്റെ ഉള്ളടക്കം. തീര്‍ത്തും സാധാരണമായൊരു കഥയെ അസാധാരണമായി ദൃശ്യവല്‍ക്കരിച്ചു എന്നതാണ് അതിന്റെ വിജയം. സിനിമയ്ക്കു കഥ വേണോ എന്ന ചോദ്യത്തിന് മുട്ടയോ കോഴിയോ ആദ്യമെന്ന ചോദ്യത്തോളം പഴക്കമുണ്ട്. എന്നുമാത്രമല്ല, കഥയില്ലായ്മയെ കാണാന്‍ കൊള്ളാവുന്ന മികച്ച സിനിമകളാക്കിത്തന്ന ചലച്ചിത്രാചാര്യന്മാരുമുണ്ട്. പക്ഷേ, ആദിമധ്യാന്തമുള്ളൊരു കഥയില്ലായ്മ എന്നു തോന്നിക്കുംവിധം, ഋജുവായൊരു കഥ സംഭവങ്ങളിലൂടെ പടിപ്പടിയായി ഇഷ്ടികകൊണ്ടൊരു മഹാസൗധം നിര്‍മിക്കുംപോലെ ശ്രദ്ധയോടെ ദൃശ്യപരമായി മെനഞ്ഞെടുക്കുക എന്നത് അത്ര എളുപ്പം പിടിച്ച കാര്യമല്ല, സിനിമയില്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകനും തിരക്കഥാകൃത്തു വിജയിക്കുന്നത് അടിസ്ഥാനപരമായി ഇതിവൃത്തസ്വീകരണത്തിലാണ്.
സാധാരണം എന്നു തോന്നിപ്പിക്കുകയാണ് സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നേരിടാന്‍ ഷൈന്‍ സ്വീകരിച്ചിട്ടുള്ള അനേകം മാര്‍ഗങ്ങളില്‍ എന്തുകൊണ്ടും ശഌഘിക്കപ്പെടേണ്ട ഒന്ന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ കാണിച്ച അസാമാന്യ കൈയൊതുക്കവും മാധ്യമബോധവുമാണ്. ഇതിവൃത്തത്തിന്റെ സവിശേഷത കൊണ്ടുതന്നെ, ചെറിയ ചെറിയ റോളുകളില്‍ ഒട്ടേറെ നടീനടന്മാര്‍ വന്നു പോകുന്ന സിനിമയാണ് ആക്ഷന്‍ ഹീറ ബിജു. അതില്‍ ശരാശരി പ്രേക്ഷകനു തിരിച്ചറിയാനാവുന്ന ചിലരൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ് ജീവിതത്തില്‍ നിന്നുള്ളവരെന്ന തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതാണ് കാസ്റ്റിങിലെ ശ്രദ്ധയുടെ തെളിവ്. നിസ്സാര വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു പോകുന്ന കഥാപാത്രങ്ങളില്‍ പോലും, ഉദാഹരണത്തിന് കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ചാടുന്ന നാവികന്റെ സൂഹൃത്ത്, തന്നെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ഓട്ടോക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മ, ഭര്‍ത്താവു പോയിക്കഴിഞ്ഞാല്‍, പരസ്യമായി മുന്നില്‍ നിന്നു കുളിക്കുന്ന അയല്‍ക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മയും സുഹൃത്തും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിന്ന് നിന്നനില്‍പ്പില്‍ ഫ്രെയിമിലേക്കു കടന്നുവന്നാതാണെന്നു തോന്നും. ശരീരഭാഷകളിലും വാചികവും ആംഗികവുമായ പകര്‍ന്നാട്ടത്തിലും മാത്രമല്ല, അവരുടെ ഓരോരുത്തരുടെയും വസ്ത്രാലങ്കാരത്തിലും ചമയത്തിലുംവരെ അതിസൂക്ഷ്മമായ സംവിധായകദൃഷ്ടി പതിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, അതിന്റെ ഓരോന്നിന്റെ പിന്നിലും വളരെ ദീര്‍ഘമായ ചിന്തയും ആസൂത്രണവും നടന്നിട്ടുമുണ്ട്. അതുകൊണ്ടാണ് ചായകൊണ്ടുക്കൊടുക്കാനെത്തുന്ന ചായക്കടക്കാരനും, വെള്ളത്തില്‍ വീണ സ്ത്രീയെ പരിശോധിക്കുന്ന ലേഡി ഡോക്ടറും, ബിജുവിന്റെ അളിയനായി വരാന്‍ പോകുന്ന കൗമാരക്കാരനും പോലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വേഷങ്ങള്‍ക്കുപോലും പ്രേക്ഷകമനസുകളില്‍ മങ്ങാത്ത പ്രിതിബിംബം അവശേഷിപ്പിക്കാനായത്.
വളരെ വേഗം അതിനാടകീയതയിലേക്കു മൂക്കുകുത്തിവീണേക്കാവുന്ന ഇതിവൃത്തവും പ്രമേയവുമാണു ആക്ഷന്‍ ഹീറോ ബിജുവിന്റേത്. അത്രയേറെ എപ്പിസോഡിക്കായ ചിതറിയ സംഭവങ്ങളുടെ സമാഹാരമാണ് ഈ സിനിമ. എന്നിട്ടും, അതില്‍ അമിതനാടകീയതയിലേക്കു വീണേക്കാവുന്ന നിമിഷങ്ങളില്‍ മിക്കവാറും സംയമനത്തോടും നിഷ്പക്ഷത്തോടുമുള്ളൊരു ചലച്ചിത്രസമീപനം കാത്തുസൂക്ഷിക്കാനായെന്നതാണ് എബ്രിഡ് ഷൈന്‍ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും രണ്ടാമത്തെ വിജയം.
ഗോവിന്ദ് നിഹ്ലാനിയുടെ അര്‍ത്ഥ സത്യ മുതല്‍ മലയാളത്തില്‍ത്തന്നെ ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കമ്മിഷണര്‍ പോലെ എത്രയോ കാക്കിച്ചട്ടൈ സിനിമകള്‍ക്കു നാം പ്രേക്ഷകരായിട്ടുണ്ട്. പക്ഷേ, അതിമാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയത്തോടും വ്യവസ്ഥിതിയോടും കലപിച്ചു മൈതാനപ്രസംഗം നടത്തുന്ന കവലസിനിമയുടെ ജനുസില്‍ പെടാത്ത ഒന്നായി ആക്ഷന്‍ ഹീറോ ബിജു മാറുന്നുവെങ്കില്‍, അതിനു കാരണം നിറംചാര്‍ത്താത്ത ജീവിതത്തിന്റെ ഒരുപാടൊരുപാട് അംശങ്ങള്‍ പതിഞ്ഞുകിടപ്പുള്ളതാണ്.
പുതുമ ഉണ്ടാവുന്നത് ചിരിയുണ്ടാവുന്നതുപോലെയാവണമെന്നൊരു നിഷ്‌കര്‍ഷയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകരുടേത്. കാരണം ഹാസ്യത്തിനു വേണ്ടി ഒരു രംഗം പോലും ഇതില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില രംഗങ്ങളില്‍ പ്രേക്ഷകര്‍ തലതല്ലിച്ചിരിക്കുന്നുവെങ്കില്‍ അതു ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാണുമ്പോള്‍ ചിരിക്കുന്നതുതന്നെയാണ്. കൃത്രിമമായൊരു ചിരി സിനിമ ലക്ഷ്യമിടുന്നില്ലെന്നു സാരം. അതുപോലെതന്നെ, കൃത്രിമമായ വൈകാരികതയോ പുതുമയ്ക്കുവേണ്ടിയുള്ള പുതുമയോ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നില്ല. അതു താനേ വന്നു ചേരുന്നതാണ്. അതാണ് അതിന്റെ സര്‍ട്ടിലിറ്റി. പക്ഷേ, അങ്ങനെ സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ഒരു ചലച്ചിത്രസമീപനം സ്വീകരിക്കുകയെന്നത് ഏറെ ആലോചനയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ആവശ്യപ്പെടുന്നതാണ്. അതിലാണു ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രവര്‍ത്തകരുടെ വിജയം.അതേസമയം മുദ്രാവാക്യത്തിലേക്കു തരംതാഴാതെ സാമൂഹികവിമര്‍ശനത്തിനും, ബോധവല്‍ക്കരണത്തിനുമെല്ലാം സിനിമ ഉദ്യമിക്കുന്നുണ്ട് എന്നതാണ് ബിജുവിന്റെ നന്മ.
സംവിധായകനെന്ന നിലയ്ക്കു ഷൈനും നടനെന്ന നിലയ്ക്കു നിവിനും വളരെയേറെ മുന്നേറിക്കഴിഞ്ഞതിന്റെ സൂചനയാണീ സിനിമ. ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ വേണ്ടിമാത്രം, അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നൊരു ഘടകം ചൂണ്ടിക്കാണിക്കണമെങ്കില്‍, ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെപ്പറ്റി മാത്രം സൂചിപ്പിക്കാം. ദൃശ്യസമീപനത്തില്‍ കാത്തുസൂക്ഷിച്ച അതിസൂക്ഷ്മമായ നവ്യത, റീ റെക്കോര്‍ഡിങിന്റെ കാര്യത്തില്‍ പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവവേദ്യമായില്ല. ചിലപ്പോള്‍ മൗനം ഈണത്തേക്കാള്‍ ഫലവത്താകുമല്ലോ?  എല്ലാം അതിന്റെ വരുംപോലെ വരുന്ന നിലയ്ക്കു വിട്ടപ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായൊരു അശ്രദ്ധ ആകാമായിരുന്നുവെന്നൊരു വ്യക്തിഗതമായ നിരൂപണം മാത്രമേ ഉന്നയിക്കാനുള്ളൂ.
സിനിമയും സാഹിത്യവും മനുഷ്യകഥാനുഗായികളാവണമെന്നാണല്ലോ. അങ്ങനെയെങ്കില്‍ സത്യസന്ധമായി ജീവിതം പകര്‍ത്താന്‍ ശ്രമിച്ച ആക്ഷന്‍ഹീറോ ബിജു ഒരു വിജയചിത്രമാണ്. വാസ്തവത്തില്‍ സര്‍ക്കാര്‍ ടാക്‌സ് ഫ്രീയായി പ്രഖ്യാപിക്കേണ്ടൊരു ചിത്രമാണിത്. 
ഉള്ളടക്കവും രൂപശില്‍പവും ഒത്തുവരുന്ന അപൂര്‍വസിനിമകളിലൊന്ന് എന്നതിനേക്കാള്‍ കമ്പോളത്തിന്റെ വ്യവസ്ഥകളെ യാതൊന്നിനെയും ചോദ്യം ചെയ്യാതെ, തള്ളിക്കളയാതെ, മനുഷ്യത്വത്തിനും സാമൂഹികമൂല്യങ്ങള്‍ക്കും അര്‍ഹിക്കുന്ന വിലയും നിലയും നല്‍കിക്കൊണ്ടുതന്നെ വേറിട്ട ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു എന്നതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യക്തിത്വമായി, മാധ്യമപരമായ സവിശേഷതയായി ചലച്ചിത്രചരിത്രം അടയാളപ്പെടുത്തുക.

Wednesday, May 27, 2015

ചില പുറംചട്ട ചിന്തകള്‍

 ര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഞാനന്ന് കോട്ടയത്ത് ദീപികയില്‍ രാഷ്ട്രദീപിക സിനിമയുടെ പത്രാധിപരാണ്. പ്രിയ സുഹൃത്ത് പി.കെ.രാജശേഖരനോ ഭാര്യ രാധിക സി.നായരോ പറഞ്ഞിട്ടാവണം, പ്രസാധകനായിരുന്ന അകാലത്തില്‍ പൊലിഞ്ഞ റയിന്‍ബോ രാജേഷ് ഒരുദിവസം വിളിക്കുന്നു:' നിങ്ങള്‍ നന്നായി വരയ്ക്കുമെന്നു കേട്ടു. ഒഴിവാകാന്‍ നോക്കരുത്. എനിക്കൊരു പുസ്തകത്തിന്റെ പുറംചട്ട ഡിസൈന്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേതയുടെ പോസ്റ്റ്മാന്‍ എന്ന വിഖ്യാത ക്ലാസിക്കിന്റെ വിവര്‍ത്തനമാണ്. ഡി.വിനയചന്ദ്രന്‍ സാറിന്റേതാണ് മൊഴിമാറ്റം.
കവര്‍ ഡിസൈനിങിനൊന്നും എന്നേക്കൊണ്ടു കൊള്ളില്ല എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആവതു പറഞ്ഞുനോക്കി. എനിക്കതിന്റെ സാങ്കേതികതയൊന്നുമറിയില്ല. പക്ഷേ രാജേഷ് വിടുന്ന മട്ടില്ല. സൈസും മറ്റു സ്‌പെസിഫിക്കേഷനുമെല്ലാം പറഞ്ഞു തന്നു. ''മോശമാണെങ്കില്‍ ഞാനേറ്റു, നിങ്ങളിതു ചെയ്തുതന്നേ ഒക്കൂ.'' എന്നൊരു ശാസനയോടെ പതിവു ശൈലിയില്‍ രാജേഷ് ഫോണ്‍ ഒറ്റയേറ്.
ഞാനാകെ ബേജാറിലായി. പുസ്തകച്ചട്ട എന്നൊരു സങ്കല്‍പമൊക്കെ മനസിലുണ്ട്. മുമ്പ് അതിനെപ്പറ്റിയൊക്കെ ചിന്തിച്ചിട്ടുമുണ്ട്. എങ്കിലും സ്വന്തം പുസ്തകത്തിന്റെ കാര്യം വന്നപ്പോള്‍ പോലും ധൈര്യമില്ലാതെ,മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന, നല്ല ചിത്രകാരനും വിഷ്വലൈസറുമായ ചെങ്ങന്നൂരിലെ എം.കെ.വിനോദ്കുമാറിനെയായിരുന്നു ആ ചുമതല അഭ്യര്‍ത്ഥനയോടെ ഏല്‍പിച്ചത്. അതാകട്ടെ സ്വന്തം പ്രസാധനമായിരുന്നു.ആ എന്നോടാണ് മലയാളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രൊഫഷനല്‍ പ്രസാധകന്‍ തന്റെയൊരു പുസ്തകത്തിന്റെ പുറംചട്ട രൂപപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റിനെയാണ് ഞാന്‍ ആശ്രയിച്ചത്. അതേപേരില്‍ ഹോളിവുഡ് നോവലിനെ ദൃശ്യവല്‍ക്കരിച്ചതിന്റെ ചില ചിത്രങ്ങള്‍ അവിടെ നിന്നു കിട്ടി. അതുവച്ച് ഒരു ഡിസൈന്‍. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ സംഗതി കണ്ടപ്പോള്‍ രാജേഷിന് ഇഷ്ടമായി. അതുപയോഗിക്കുകയും ചെയ്തു. പുസ്തകം രണ്ടാം പതിപ്പടിച്ചപ്പോഴും കവര്‍ മാറ്റിയില്ല. അങ്ങനെ ആദ്യമായൊരു പുസ്തകത്തിന്റെ ഇംപ്രിന്റില്‍ കവര്‍. എ.ചന്ദ്രശേഖര്‍ എന്ന് അച്ചടിച്ചു വന്നു.
ഒരുപാടു കുറവുകളുണ്ടായിരുന്നു പുറംചട്ടയ്ക്ക്. ഒന്നാമത് റെസൊല്യൂഷന്‍ കുറഞ്ഞ ചിത്രമായിരുന്നു അതിന്റെ മങ്ങല്‍. പിന്നെ നോവല്‍ പേരിന് ഞാനുപയോഗിച്ച ഫോണ്ട്. ഡോ.പി.കെ.രാജശേഖരന്‍ പിന്നീടൊരിക്കല്‍ അതിനെപ്പറ്റി ഒരു കഌസ് തന്നെയെടുത്തു. പുസ്തകച്ചട്ടയ്ക്കാവുമ്പോള്‍ വളരെ ദൂരെ നിന്നു തന്നെ കാണാനും എളുപ്പത്തില്‍ വായിക്കാനുമാവുന്ന നിറത്തിലും നിറവിലും തന്നെ പേരുകൊടുക്കണം. ഞാനാവട്ടെ പച്ചയില്‍ ബ്രൗണ്‍ നിറത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിട്ട് അതിനല്‍പം പിന്നാമ്പുറ ഗ്‌ളോ മാത്രമാണ് നല്‍കിയിരുന്നത്. ഇംഗഌഷ് ഫോണ്ടിനോടു സാമ്യമുള്ളൊരു ഫോണ്ടാണ് ഉപയോഗിച്ചത്. വിവര്‍ത്തനമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവണമെന്നൊരു ആശയമായിരുന്നു എന്റെ മനസില്‍.
പിന്നീടായിരുന്നു അദ്ഭുതം.
വര്‍ഷങ്ങള്‍ക്കു ശേഷം, ആദ്യവട്ടം മംഗളത്തില്‍ കന്യകയുടെ പത്രാധിപരായിരിക്കെ വീണ്ടും ഒരുദിവസം രാജേഷിന്റെ വിളി.' ചന്ദ്രശേഖരാ എനിക്കൊരു സഹായം വേണം. ഒരു കവിതാസമാഹാരമിറക്കുന്നുണ്ട്. കവി കണ്ണന് ഒരേ നിര്‍ബന്ധം കവര്‍ നിങ്ങളെക്കൊണ്ടു തന്നെ ചെയ്യിക്കണമെന്ന്. നിങ്ങളുടെ പോസ്റ്റമാന്‍ കവര്‍ കണ്ടിട്ടാണ്. ആളെ ഞാനങ്ങോട്ടു വിടുന്നു.'
ഞാനാകെ ചമ്മി നാറി എന്നു പറയുന്നതാണ് ശരി. ഒന്നാമത് എനിക്ക് കണ്ണനെ പരിചയമില്ല. രണ്ടാമത് എന്റെ കവര്‍ കണ്ടിഷ്ടപ്പെട്ട് ഒരാള്‍, അതും അറിയപ്പെടുന്നൊരു കവി എന്നെക്കൊണ്ടുതന്നെ പുസ്തകത്തിന്റെ പുറംചട്ട ചെയ്യിക്കണമെന്നു പറയുന്നെന്നൊക്കെ കേട്ടാല്‍....രണ്ടുദിവസം കഴിഞ്ഞ് കണ്ണന്‍ എന്നെത്തേടി വന്നു,ഓഫീസില്‍ തന്നെ. തന്റെ ആഗ്രഹം പറഞ്ഞു. ഞാന്‍ ധര്‍മ്മസങ്കടത്തിലായി. പ്രൊഫഷനല്‍ ഡിസൈനറൊന്നുമല്ലെന്നു തുറന്നു പറഞ്ഞു. പക്ഷേ കണ്ണനും വിടുന്നില്ല. ഏതായാലും ഒരു ശ്രമം നടത്തിനോക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കിയയച്ചു. അദ്ദേഹം തന്നിട്ടുപോയ കവിതകളുടെ ഡിടിപി പ്രതി വായിച്ചു നോക്കിയപ്പോള്‍ മനസില്‍ വന്നൊരു ആശയം പിറ്റേന്ന് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അതുതന്നെ മതിയെന്ന് കണ്ണനും പറഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കാമെന്ന് എനിക്കും തോന്നി.
ഉടുപ്പ് എന്നാണ് സമാഹാരത്തിന്റെ പേര്. കടല്‍ത്തീരമണലില്‍, അലസമായി കുത്തിനിര്‍ത്തിയ മട്ടില്‍ കൈകൊണ്ടു മെടഞ്ഞൊരു ഓലപ്പാവയില്‍ തോര്‍ത്തുകൊണ്ടൊരു കുഞ്ഞുടുപ്പ്. സൂര്യപ്രകാശത്തില്‍ ആ പാവയുടെ തീരമണ്ണില്‍ ചാര്‍ത്തിയ നിഴലും ചേര്‍ന്നൊരു സാധ്യതയാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. നെറ്റായ നെറ്റെല്ലാം തപ്പി നോക്കി. ഗൂഗിള്‍ അന്ന് ഇന്നത്തെ ഗൂഗിളായി്ട്ടില്ലല്ലോ. കടലും തീരവുമെല്ലാം ധാരാളം. പക്ഷേ ഓലപ്പാവയ്ക്ക് എവിടെപ്പോകാന്‍? നല്ല റെസൊല്യൂഷനുള്ള ഇമേജും വേണം (ഇതിനോടകം അതിനെപ്പറ്റിയെല്ലാം ചില്ലറ ഗ്രാഹ്യമുണ്ടായിട്ടുമുണ്ട്) ഒടുവില്‍ ഒരു ബുദ്ധി തോന്നി. സഹപ്രവര്‍ത്തകനായിരുന്ന ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈനിനോട് (അതേ 1983ലൂടെ സംവിധായകനായിത്തീര്‍ന്ന ആള്‍തന്നെ! കന്യകയില്‍ എന്റെ ഫോട്ടോഗ്രാഫറായിരുന്നു) സംഗതി പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ക്കൊക്കെ എപ്പോഴും താല്‍പര്യമുള്ള ഷൈനിന് സംഗതി ഇഷ്ടപ്പെട്ടു. പോരാത്തതിന് കവിത ഇഷ്ടപ്പെടുന്ന ആളുമാണ് ഷൈന്‍. അടുത്തു തന്നെ കന്യകയ്ക്കു വേണ്ടി കൊച്ചി കടപ്പുറത്ത് ഔട്ട്‌ഡോറില്‍ വച്ച് നടന്ന ഒരു ഫാഷന്‍ ഷൂട്ടിനിടെ, ഷൈന്‍ തന്നെ തരപ്പെടുത്തിയ ഒരു ഓലപ്പാവകൊണ്ട് ഷൈന്‍ എനിക്കു വേണ്ട ചില ഫ്രെയിമുകളെടുത്തു തന്നു. ഞാന്‍ ഉദ്ദേശിച്ച പാവയായിരുന്നില്ല അതെങ്കിലും കവറിന്റെ ആവശ്യത്തിന് അതുവച്ച് അഡ്ജസ്‌ററ് ചെയ്യാം. കടല്‍ത്തീരത്തിന്റേതാണെങ്കിലും ആയിടയ്ക്ക് ഷൈന്‍ ഗോവയില്‍ പോയപ്പോള്‍ ഗോവന്‍ കോട്ടയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത രസികന്‍ ചില തീരദൃശ്യങ്ങളുണ്ട്. തീരമടിഞ്ഞൊരു പഴയ തടിക്കപ്പലിന്റെ അസ്ഥികൂടവുമൊക്കെയായി (അത് പിന്‍ചട്ടയിലാണ് വന്നത്) ഒരുമാതിരി കന്നത്തില്‍ മുത്തമിട്ടാള്‍ ശൈലിയില്‍ ഒരു പടം. അതു പശ്ചാത്തലമാക്കി അതില്‍ ഓലപ്പാവയെ പിടിപ്പിച്ചു. കണ്ണനും രാജേഷിനും കവര്‍ ഏറെ ഇഷ്ടപ്പെട്ടു. ആകെ ഒരു കുഴപ്പം മാത്രം. അച്ചടിച്ചു വന്നപ്പോള്‍, കവര്‍ ക്രെഡിറ്റ്‌സില്‍ എന്റെ പേരു മാത്രം. ചിത്രമെടുത്ത ഷൈന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മനഃപൂര്‍വമല്ലെങ്കിലും അതൊരു സ്ഖലിതമായി. ഷൈന്‍ അതു പരിഭവത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇന്നും അതൊരു സങ്കടമായി മനസിലുണ്ട്.
വീണ്ടും ഒരിക്കല്‍ക്കൂടി പുസ്തകച്ചട്ടയ്ക്ക് എന്നെ വിനിയോഗിച്ചതും രാജേഷ് തന്നെയാണ്. അപ്പോഴേക്ക് റെയിന്‍ബോയുടെ പ്രഭാവമൊക്കെ ലേശം മങ്ങിത്തുടങ്ങുന്നുണ്ട്. ഇപ്പോള്‍ മനോരമയിലുള്ള പ്രേംകുമാറാണ് രാജേഷിന്റെ വലംകൈ. ഇസ്മയില്‍ ഖാദറെയുടെ ഒരു പുസ്തകത്തിനു കവര്‍ ചിത്രം വേണം. രാജേഷ് എന്നെ വിളിക്കുന്നു: ഒന്നു സഹായിക്കണം. പുസ്തകത്തിന്റെ ടൈറ്റില്‍ പറഞ്ഞുതന്നു. നെറ്റില്‍ തപ്പി കാദറെയെപ്പറ്റി കൂടുതലറിഞ്ഞപ്പോള്‍ സംഗതി എനിക്കും പ്രയാസമുള്ളതായി തോന്നിയില്ലെന്നതാണ് സത്യം. നെറ്റിലെ ഇമേജുകള്‍ വച്ചൊരു കൊളാഷ്. അതില്‍ ഫോട്ടോഷോപ്പില്‍ വളരെ സൂക്ഷ്മമായ ചില ഫൈനല്‍ ടച്ചുകള്‍ രവിച്ചേട്ടന്‍ വക. നോവലിന്റെ ഹിംസാത്മകത ആവഹിച്ചൊരു ലാറ്റിനമേരിക്കന്‍ സ്പര്‍ശമാണ് മുഖചിത്രത്തിനു നല്‍കാന്‍ ശ്രമിച്ചത്. ഇതൊക്കെയാണെങ്കിലും പിന്നീട് രാജേഷിലൂടെ പ്രസിദ്ധീകൃതമായ എനിക്കു സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോളിന് മുഖചിത്രമൊരുക്കിയത് ഞാനായിരുന്നില്ല, ടൂണ്‍സ് ഇന്ത്യയിലുള്ള ആര്‍ടിസ്റ്റ് മഹേഷ് വെട്ടിയാറാണ്.
ഇത്രയുമൊക്കെയാണ് എന്റെ പുറംചട്ടപ്പുരാണം.
ഒരു ടിപ്പണി കൂടി ചേര്‍ത്ത് ഈ ആത്മസ്ഖലനം അവസാനിപ്പിക്കാം. വര്‍ഷങ്ങള്‍ക്കിപ്പുറം, കെ. എ. ബീനച്ചേച്ചിയുടെ ഒരു പുസ്തകം. കന്യകയില്‍ ചേച്ചി എഴുതിയ ഒരു കോളത്തിന്റെ സമാഹരണമാണ്. ഭൂതക്കണ്ണാടി. കോഴിക്കോട് പൂര്‍ണ പുറത്തിറക്കുന്നു. ഞാന്‍ ചെയ്തിട്ടുള്ള പുസ്തകച്ചട്ടകള്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ബിനച്ചേച്ചി ആ പുസ്തകത്തിനും എന്നോടൊരു ഡിസൈന്‍ ആവശ്യപ്പെടുന്നു. ഞാന്‍ ഒരെണ്ണം തയാറാക്കി കൊടുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഒരേ ഇമേജുപയോഗിച്ച് രണ്ട് വേര്‍ഷനുകളും നല്‍കി. അതുകണ്ടിട്ട് ബീനച്ചേച്ചി വിളിച്ച് ഒരുപാടു നല്ലവാക്കുകള്‍ പറഞ്ഞു. മാസങ്ങള്‍ക്കിപ്പുറം പുസ്തകമിറങ്ങി, ബീനച്ചേച്ചി ഒപ്പിട്ട ഒരെണ്ണം എനിക്കയച്ചുകിട്ടി. അതുപക്ഷേ ഞാന്‍ ചെയ്ത പുറംചട്ടയോടെയായിരുന്നില്ല! ഒപ്പമുള്ള കുറിപ്പില്‍ ബീനച്ചേച്ചി അതു വ്യക്തമാക്കുകയും ചെയ്തിരുന്നു- അവര്‍ അവരുടെ ശൈലിയില്‍ കവര്‍ മാറ്റുകയായിരുന്നു.
ഇപ്പോള്‍ ഈ കുറിപ്പു വായിക്കുന്നവര്‍ക്കു തോന്നും, ഒരല്‍പം ഈര്‍ഷ്യയോടെ എന്റെ ഡിസൈന്‍ ഉപേക്ഷിച്ചതിലുള്ള ഉള്ളിന്റെയുള്ളിലെ വിങ്ങലോടെയാവും ഞാനീ കുറിപ്പവസാനിപ്പിക്കുക എന്ന്. എന്നാല്‍ ആന്റീ ക്ലൈമാക്‌സ് അതല്ല. ഭൂതക്കണ്ണാടിക്ക് എന്റെ കവര്‍ ഉപയോഗിക്കാതിരുന്നതില്‍ അന്നെന്നല്ല, ഇപ്പോഴും എനിക്കു തെല്ലുമില്ല കുണ്ഠിതം. കാരണം, എന്റെ പണി അതല്ല. ഞാനൊരു ഡിസൈനറല്ല. അതുകൊണ്ടുതന്നെ അതിന്റെ നിലവാരത്തില്‍ അവകാശവാദങ്ങളില്ല, അതുപേക്ഷച്ചതില്‍ നിരാശയും.
ആകെയുള്ളത് അഭിമാനവും സന്തോഷവുമെല്ലാമാണ്. മലയാള പ്രസാധനചരിത്രത്തില്‍ മൂന്നു പുസ്തകങ്ങള്‍ക്ക് പുറംചട്ടയൊരുക്കാനായ പ്രൊഫഷലല്ലാത്തൊരാളെന്ന നിലയ്ക്ക്. പിന്നെ തീരാത്ത കടപ്പാടും. എന്നെക്കൊണ്ട് ഇതു ചെയ്യിച്ച അന്തരിച്ച എന്‍.രാജേഷ്‌കുമാറിനും!

Monday, February 10, 2014

നിഷ്‌കളങ്ക നര്‍മത്തിന്റെ ക്രീസില്‍ ഒരു സിക്‌സര്‍

രണ്ടുമൂന്നു ധൈര്യങ്ങളാണു 1983 എന്ന കൊച്ചുസിനിമയെ മനസില്‍ തൊടുന്നതാക്കുന്നത്. ഒന്ന്, ക്രിക്കറ്റ് പോലൊരു കളിയെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുമ്പോള്‍, അതു ക്രിക്കറ്റ് അറിയാത്ത സാധാരണക്കാരെ കൂടി രസിപ്പിക്കുന്നതാക്കുക. രണ്ട്, സാങ്കേതികമായി ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്കു വഴിതെറ്റാതിരിക്കുക. മൂന്ന്, ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍, ഫ്രെയിമുകളുടെ സൗന്ദര്യം പ്രമേയസാക്ഷാത്കാരത്തെ മറികടന്നു നില്‍ക്കുന്നതു തടയുക. മൂന്നു നിലയ്ക്കും വിജയിച്ചു എന്നതാണ് എബ്രിഡ് ഷൈന്റെ കന്നി സിനിമ 1983യെ മലയാളത്തിലെ സമകാലിക സിനിമകളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലെത്തിക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മുമ്പു കണ്ട സിനിമകളുടെ നിഴല്‍ പതിയാതിരിക്കുക എന്നതാണ് അതേവിഷയത്തില്‍ ഇനിയൊരു സിനിമയെടുക്കുമ്പോള്‍ അതിന്റെ സ്രഷ്ടാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ലഗാന്‍, ഇഖ്ബാല്‍, കൈ പോ ചെ പോലുള്ള സിനിമകളെ കൈനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് അതേ ജനുസില്‍ ഒരു സിനിമ കൂടി കാണേണ്ടിവരുമ്പോള്‍, സ്വാഭാവികമായ മുന്‍വിധികളുണ്ടാവും. ആ മുന്‍വിധികളെ ദൃശ്യസമീപനത്തിന്റെ ആര്‍ജ്ജവവും തെളിച്ചവും ആത്മാര്‍ത്ഥതയും പുതുമയും കൊണ്ട് മറികടക്കുകയാണ് തിരക്കഥാകൃത്തുക്കളായ ഷൈനും ബിപിന്‍ ചന്ദ്രനും. അതൊരു നിസ്സാര കാര്യമല്ല. നാട്ടിന്‍പുറത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ കഥ എന്ന വണ്‍ലൈനിലും ഈ സിനിമയെ കള്ളിചേര്‍ക്കാവുന്നതേയുള്ളൂ. അപ്പോഴും മലര്‍വാടി ആര്‍ട്‌സ്‌കഌബ് തുടങ്ങിയ ഒട്ടുവളരെ സിനിമകളുടെ നിഴല്‍ 1983 നു മുകളില്‍ ഡെമോകഌസിന്റെ വാളായി തൂങ്ങിയാടുന്നുണ്ട്. ഇവിടെയും ആത്മനിഷ്ഠമായ നേരനുഭവങ്ങളുടെ ഊര്‍ജം കൊണ്ട് സ്രഷ്ടാക്കള്‍ സിനിമയെ രക്ഷിക്കുന്നുണ്ട്.
ശബ്ദപഥത്തെ ക്രിയാത്മകമായി കുറേക്കൂടി സ്വാതന്ത്ര്യത്തോടെ, സമാന്തരമായ അര്‍ത്ഥോത്പാദനത്തിനുള്ള ഉപാധിയായി ഉപയോഗിച്ചതാണ് 1983 നെ വേറിട്ടതാക്കുന്ന മറ്റൊരു സൂക്ഷ്മാംശം. ഒരിക്കലും ദൃശ്യങ്ങളുടെ സ്വാഭാവിക യാതാര്‍ത്ഥ്യത്തെയല്ല ഈ ചിത്രത്തിലെ ശബ്ദപഥം പിന്തുടരുന്നത്. മറിച്ച്, പറയാതെ പറഞ്ഞുവയ്ക്കുന്ന എത്രയോ തമാശകള്‍ക്ക് ധ്വന്യാത്മകമാവുന്നു ശബ്ദരേഖ. കള്ളം പറയുന്ന ബോബെ കളിക്കാരന്റെ സംഭാഷണങ്ങള്‍ക്കു പശ്ചാത്തലമാവുന്ന വെടിശബ്ദം മുതല്‍, തടിച്ചുചീര്‍ത്ത ബ്യൂട്ടീഷ്യനെ അവതരിപ്പിക്കുമ്പോഴുള്ള പശ്ചാത്തലസംഗീതം വരെ ഇങ്ങനെ ചാപഌനിസ്‌ക്ക് എന്നു വിശേഷിപ്പിക്കാനാവുന്ന മാനം കൈക്കൊള്ളുന്നു.സാന്ദര്‍ഭികവും സ്വാഭാവികവുമായതല്ലാത്ത ഒരു തമാശ പോലും ഈ സിനിമയിലില്ലെന്നതാണ് ന്യൂ ജനറേഷന്‍ സംവര്‍ഗങ്ങളില്‍ 1983 നെ വ്യത്യസ്തമാക്കുന്നത്. ചുണ്ടിന്റെ കോണില്‍ ഒളിപ്പിച്ചു നിര്‍ത്തിയൊരു ചിരി, അതാണ് 1983 ന്റെ അവതരണതലത്തില്‍ അന്തര്‍ലീനമായ തുടര്‍ച്ച.
ഇറ്റാലിയന്‍ നവകഌസിക്കുകളില്‍ ഒന്നായ റോബര്‍ട്ടോ ബനീഞ്ഞിയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മറക്കാനാവാത്തൊരു ദൃശ്യമുണ്ട്. സാഹസികമായി തന്റെ പ്രണയേശ്വരിയെ അവളുടെ വിവാഹനിശ്ചയച്ചടങ്ങിനിടെ അവളുടെ ആഗ്രഹപ്രകാരം കുതിരപ്പുറത്ത് തട്ടിക്കൊണ്ടുവരുന്ന നായകന്‍ സ്വന്തം വീട്ടിനുള്ളിലേക്ക് അവളെ കയറ്റാന്‍ താക്കോലന്വേഷിക്കുന്നതിനിടെ മുറ്റത്തെ പൂന്തോട്ടം കാണാനിറങ്ങുന്ന നായികയെ പിന്തുടരുന്നതും, ക്യാമറ ഒരു കറങ്ങിത്തിരിയലിനുശേഷം ഗ്രീന്‍ ഹൗസില്‍ നിന്നു പുറത്തിറങ്ങുന്നത്, വര്‍ഷങ്ങള്‍ക്കിപ്പുറം നായികാനായകന്മാരുടെ മകനോടൊപ്പം മറ്റൊരു കാലത്തേക്ക് കട്ട് ചെയ്യുന്നതുമായൊരു ഒറ്റസീന്‍. സമാനമായൊരു സീനുണ്ട് 1983 ല്‍. ആദ്യരാത്രിയിലെ ദുരന്തങ്ങളില്‍ നിന്ന് മകനെ ഭക്ഷണമൂട്ടുന്ന സുശീലയിലേക്കുള്ള പാന്‍ കട്ട്. ഒരു ഷോട്ട് മോഷണമാവാത്തതും പ്രചോദനമാവുന്നതുമെങ്ങനെ എന്നറിയണമെങ്കില്‍ ഈ രംഗത്തിന്റെ ദൃശ്യസമീപനത്തില്‍ സംവിധായകന്‍ പുലര്‍ത്തിയ കൈയൊതുക്കം കണ്ടാല്‍ മാത്രം മതി.
ഗൃഹാതുരത്വം കാലഘട്ടത്തില്‍ മാത്രമല്ല അതിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധിച്ച് ഉത്പാദിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകന്‍. കഥാപാത്രങ്ങള്‍ വെവ്വേറെ കാലഘട്ടങ്ങളില്‍ ഇടപെടുമ്പോള്‍ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാപോസ്റ്ററുകളെ പോലും കാലസൂചകങ്ങളാക്കി മാറ്റാന്‍ ശ്രദ്ധവച്ചിരിക്കുന്നു. ഫ്രെയിമില്‍ അകാലികമായ യാതൊന്ന്ും അറിയാതെ പോലും വന്നുപെടാതിരിക്കാനും ധ്യാനനിര്‍ഭരമായ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു. അതിന് അടിവരയിടുന്നതാണ് സാഗരസംഗമത്തിലെ പ്രശസ്തമായ മൗനം പോലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ എന്ന പാട്ടിന്റെ മധുരനിഴല്‍ വീണ ഓലഞ്ഞാലി കുരുവി എന്ന പാട്ട്. അതിന്റെ ഈണമുണ്ടാക്കുന്ന ഗൃഹാതുരത്വം സിനിമയെ ഒട്ടൊന്നുമല്ല പിന്തുണയിക്കുന്നത്.അച്ഛന്‍-മകന്‍ ബന്ധത്തിന്റെ മൂന്നു തലമുറയെ അര്‍ത്ഥവത്തായി വരഞ്ഞിടാനുമായി ഷൈനിന്‌
അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും 1983 ഏറെ ശ്രദ്ധേയമായി. ഒറ്റഷോട്ടില്‍ വന്നു പോകുന്ന നടീനടന്മാര്‍ പോലും അവരെ മാറ്റിനിര്‍ത്തി ചിന്തിക്കാനാവാത്തവണ്ണം അനിവാര്യമാകുന്നുണ്ട്. തന്നില്‍ തികഞ്ഞൊരു നടനുണ്ടെന്ന് നിവന്‍ പോളി ആവര്‍ത്തിക്കുന്നു. ജോയ് മാത്യു, ജേക്കബ് ഗ്രിഗറി, സൈജുകുറുപ്പ് അനൂപ് മേനോന്‍ തുടങ്ങിയവരെല്ലാം തന്താങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ നായകനായ രമേശന്റെ ഭാര്യ പൊട്ടിക്കാളിയായ സുശീലയായി വന്ന ശ്രീന്ദയുടെ പ്രകടനം, അതൊരു പ്രത്യേക മെഡല്‍ അര്‍ഹിക്കുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് സാര്‍ത്ഥകമായൊരു ദൃശ്യകാണിക്ക കൂടിയാണ് ഈ സിനിമ.എബ്രിഡ് ഷൈന് അഭിമാനിക്കാം. ഗണിപതിക്കു കുറിച്ചത് സിക്‌സറല്ല, സെഞ്ച്വറി തന്നെയാണ്. ഇനിയും ഓവറുകള്‍ ബാക്കിയുണ്ട് ഷൈനിന്, വിക്കറ്റുകളും.